Connect with us

kerala

ടാബുലേഷന്‍ രജിസ്റ്ററുകള്‍ കാണാതായിട്ടും അനക്കമില്ലാതെ അധികാരികള്‍

1660 രൂപ ഫീസ് അടച്ച് 231074957 ചലാന്‍ നമ്പര്‍ അനുസരിച്ചായിരുന്നു അപേക്ഷ നല്‍കിയത്.

Published

on

തേഞ്ഞിപ്പലം: സര്‍വകലാശാലയില്‍ വളരെ കരുതലോടെ സൂക്ഷിക്കേണ്ടിയിരുന്ന ടാബുലേഷന്‍ രജിസ്റ്ററുകള്‍ കാണാതായതോടെ ഡിഗ്രി പൂര്‍ത്തിയാക്കിയ നിരവധി പേരുടെ ഭാവി മുള്‍മുനയിലായി. ടാബുലേഷന്‍ രജിസ്റ്ററുകള്‍ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനു പോലും സര്‍വകലാശാലയിലുള്ളവര്‍ തയാറായിട്ടില്ല. 1984 – 86 കാലഘട്ടത്തില്‍ പ്രീഡിഗ്രി വിജയിച്ച രജിസ്റ്റര്‍ നമ്പര്‍ 56059/11/1986, 75448/അ/1987 എന്നിവയുടെ ഡ്യൂപ്ലിക്കേറ്റ് മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചപ്പോഴായിരുന്നു പരീക്ഷാ ഭവനില്‍ നിന്ന് ടാബുലേഷന്‍ രജിസ്റ്റര്‍ കാണാനില്ലാത്ത വിവരം പുറത്താകുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന അപേക്ഷകന്‍ മാര്‍ക്ക് ലിസ്റ്റു നഷ്ടപ്പെട്ടതിന് പരസ്യം നല്‍കി നിയമപരമായ അഫിഡവിറ്റുണ്ടാക്കി ഇന്ത്യന്‍ എംബസി വഴി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് പി.ഡി.സി മാര്‍ക്ക് ലിസ്റ്റിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

1660 രൂപ ഫീസ് അടച്ച് 231074957 ചലാന്‍ നമ്പര്‍ അനുസരിച്ചായിരുന്നു അപേക്ഷ നല്‍കിയത്. എന്നാല്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ 2994 നമ്പര്‍ ടാബുലേഷന്‍ രജിസ്റ്റര്‍ കാണാനില്ലാതായെന്ന് ഉറപ്പിച്ചതോടെ ഡ്യൂപ്ലിക്കേറ്റ് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാതെ വിദേശ രാജ്യത്ത് അപേക്ഷകന്‍ ജോലി സംബന്ധമായി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയെന്നാണ് വിവരം. സുവേഗവഴിയും ഇദ്ദേഹം കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും പരിഹാരമുണ്ടാക്കാന്‍ ടാബുലേഷന്‍ രജിസ്റ്റര്‍ എവിടെയും കണ്ടെത്താനായില്ല. അപേക്ഷകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ബി. കോം പൂര്‍ത്തീകരിച്ചയാളായതിനാല്‍ കോളജ് പ്രിന്‍സിപ്പലില്‍ നിന്ന് പ്രീഡിഗ്രി മാര്‍ക്കുകളുടെ സ്റ്റേറ്റ്മെന്റ് വാങ്ങി സര്‍വകലാശാല പരീക്ഷാ ഭവനില്‍ സമര്‍പിച്ചിട്ടും ഫലമില്ലാതാവുകയായിരുന്നു. 1981-84 കാലത്ത് ബി.കോം പൂര്‍ത്തിയാക്കിയ വ്യക്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ജന്യൂനസ് വെരിഫിക്കേഷന് നല്‍കിയപ്പോഴും ടാബുലേഷന്‍ രജിസ്റ്റര്‍ കാണാനില്ലെന്ന മറുപടിയായിരുന്നു പരീക്ഷാ ഭവനില്‍ നിന്ന് നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ റോഡിലെ കുഴിയില്‍ വീണ് ജയില്‍ സൂപ്രണ്ടിനും ഭാര്യയ്ക്കും പരിക്ക്

ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു

Published

on

തൃശൂരിൽ റോഡിലെ കുഴിയില്‍ വീണു വീണ്ടും അപകടം. ജയില്‍ സൂപ്രണ്ടും ഭാര്യയുമാണ് ഇന്ന് വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഇരുവര്‍ക്കും സാരമായ പരുക്കുണ്ട്. തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവര്‍ക്ക് പരിക്കുപറ്റിയത്.

തൃശൂര്‍ ടൗണിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം.ഇതേ റോഡിലാണ് കഴിഞ്ഞ ദിവസം ഒരു യുവാവിന് ജീവൻ നഷ്ടമായിരുന്നു. ഇരുവരേയും തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുദിവസം മുമ്പ് തൃശ്ശൂരിലെ റോഡിലെ കുഴിയില്‍ വീഴാതെ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍പ്പെട്ട് ദാരുണമായി മരിച്ചിരുന്നു. യുവാവിന് ഒപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

crime

തൃശൂരില്‍ രണ്ട് നവജാത ശിശുക്കളേയും കൊലപ്പെടുത്തിയത് അമ്മയെന്ന് എഫ്ഐആര്‍

Published

on

തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി.

2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി.

ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്.

അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുതാമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഗര്ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്ലംബിങ് തൊഴിലാളിയാണ് ഭവിൻ. ഫോറൻസിക് സർജൻ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്.

Continue Reading

kerala

തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

ഇയാൾക്കൊപ്പം മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. സിപിഎം പാളയം ലോക്കൽ കമ്മറ്റി അംഗം കൃഷ്ണനാണ് അറസ്റ്റിലായത്. എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയായിരുന്നു. ഇയാൾക്കൊപ്പം മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.

ഒമ്പത് ഗ്രാം എംഡിഎംഎയാണ് കൃഷ്ണനിൽ നിന്നും കൂട്ട് പ്രതിയിൽ നിന്നും പിടികൂടിയത്. സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് കൃഷ്ണൻ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇയാളെ പിടികൂടിയത്.

Continue Reading

Trending