Video Stories
ബാബരി: നീതിയാണ് പ്രധാനം
കെ.പി ജലീല്‍
ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ മധ്യസ്ഥനായ സുപ്രീംകോടതിയുടെ പുതിയ അഭിപ്രായ പ്രകടനം മതേതര ഇന്ത്യക്ക് നിരാശ നല്‍കുന്നതാണ്. പ്രശ്നത്തില്‍ മതമുള്ളതിനാല്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ തീരുമാനത്തിലെത്തണമെന്നും അതിന് താന്‍ തന്നെ വേണമെങ്കില്‍ ഇടനിലക്കാരനാവാമെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെഹാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബറിലെ വിധിക്കെതിരെ ചിലര്‍ നല്കിയ അപ്പീലുകള്‍ വേഗം തീര്‍പ്പാക്കി ക്ഷേത്രം പണിയാന്‍ അവസരം ഒരുക്കണമെന്ന ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ നിവേദനത്തിനാണ് സുപ്രീംകോടതി തലവന്റെ മറുപടിയുണ്ടായിരിക്കുന്നത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും ഹിന്ദുസന്യാസി സഭയായ അഖോരക്കും വീതിച്ചുനല്‍കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം സുന്നി വഖഫ് ബോര്ഡിന്റേതാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിരിക്കെ സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന കോടതി വിധിയെതുടര്‍ന്ന് അവിടെ പൂജയും മറ്റും നടന്നുവരികയാണ്. 1992 ഡിസംബര്‍ ആറിന് സംഘ്പരിവാരം നടത്തിയ ആക്രമണത്തിലാണ് അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ന്നത്. പുരാതന മൂല്യങ്ങളുള്ള മൂന്ന് മകുടങ്ങള്‍ അടക്കം പഴയ കെട്ടിടത്തിന്റെ എല്ലാ ഭാഗവും അക്രമാസക്തരായ കര്‍സേവകര്‍ തച്ചുതകര്ക്കുകയുണ്ടായി. കാലങ്ങളായി ഇതിന്മേല് തര്‍ക്കം ഉന്നയിച്ചുവന്ന സംഘ്പരിവാരവും അതിന്റെ രാഷ്ട്രീയ സംഘടനയായ ബി.ജെ.പിയുമാണ് ഈ തകര്‍ക്കലിന് നേതൃത്വം നല്‍കിയത്. തകര്‍ത്ത മസ്ജിദിന് താഴെ താല്‍ക്കാലികമായി ക്ഷേത്രം പണിയുകയും ചെയ്തു. അതിലാണ് തല്‍സ്ഥിതി തുടരാന്‍ ഏഴു വര്‍ഷം മുമ്പ് കോടതി കല്പിച്ചിരുന്നത്. ഈ വിധി കണക്കിലെടുത്ത് രാമക്ഷേത്രത്തിന്റെ സംഘാടകര്‍ സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള എല്ലാ ഒരുക്കൂട്ടലുകളും സാമഗ്രികളും സംഭരിച്ചിരിക്കെയാണ് സുപ്രീം കോടതിയുടെ ഈ അഭിപ്രായപ്രകടനം എന്നതിനാലാണ് കോടതിയുടെ അഭിപ്രായത്തെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ചത്.
ജസ്റ്റിസ് കെഹാറിന്റെ പരാമര്‍ശത്തെ ആര്.എസ്.എസും ബി.ജെ.പിയുടെ സ്വാഗതം ചെയ്തുവെന്നത് ചിന്തോദ്ദീപകമാണ്. ഇനി ചര്‍ച്ച നടന്നാല്‍ തന്നെ ക്ഷേത്രം പണിയുന്നതിന് തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്ന തോന്നലാണ് അവര്‍ക്കുള്ളത്. അതേസമയം മുസ്ലിംകളുടെ കാര്യത്തില്‍ വേണ്ടത് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് പുന:സ്ഥാപിച്ചു കിട്ടുക എന്നതാണ്. അതിനുശേഷം അനുരഞ്ജന ചര്‍ച്ചകളാകാമെന്ന നിലപാടാണ് മുസ്ലിം സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാകട്ടെ തികച്ചും ന്യായയുക്തവുമാണ്.
അപ്പീലുകളിന്മേല് ഉത്തരവ് ഇടുന്നത് ഒരു പക്ഷേ ഏകപക്ഷീയമാകുമെന്ന തോന്നലുളവാക്കുമെന്നതായിരിക്കാം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കൊണ്ട് മധ്യസ്ഥ ചര്‍ച്ച ശിപാര്‍ശ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത് നീതിക്കുനിരക്കുന്നതായോ എന്ന് കോടതി ആത്മപരിശോധന നടത്തേണ്ടതാണ്. ഒരു കൊലപാതകം നടന്നാല്‍ പ്രതിയെ ശിക്ഷിക്കുകയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം ഈടാക്കി നല്‍കുകയുമാണ് നിയമത്തിന്റെ രീതി. എന്നാല്‍ ബാബരി മസ്ജിദ് പോലെ രാജ്യത്തും ലോകത്തും കോളിളക്കം സൃഷ്ടിച്ചൊരു സംഭവത്തില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് തിരിച്ചുനല്‍കുന്നതിന് പകരം രണ്ടുപേരെയും തുല്യരായി കാണുന്ന സമീപനം ഉന്നതമായ കോടതിയുടെ ഭാഗത്തുനിന്നുപോയിട്ട് ഒരു സാധാരണ മധ്യസ്ഥന്റെ കാര്യത്തില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
സത്യത്തില്‍ ബാബരി മസ്ജിദിനെ സംബന്ധിച്ച തര്‍ക്കം തന്നെ അര്‍ഥമില്ലാത്ത ഒന്നായിരുന്നു. മസ്ജിദ് നിന്ന സ്ഥലം ത്രേതായുഗത്തിലെ രാമന് ഒന്‍പതുലക്ഷം വര്‍ഷം മുമ്പ് ജനിച്ച സ്ഥലമാണെന്ന വാദമാണ് ഹിന്ദുവിന്റെ പേരില്‍ ചിലരുന്നയിക്കുന്നത്. ഇതിനാകട്ടെ വസ്തുതകളുടെയോ ചരിത്രത്തിന്റെയോ യാതൊരു വിധ പിന്‍ബലവുമില്ലെന്ന് പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പറെപ്പോലുള്ള പ്രമുഖരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. 2011 മേയില്‍ ജസ്റ്റിസ് അഫ്താബ് ആലമും ആര്.എം ലോധയും അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ഈ വാദം യുക്തിപരമല്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു. 1950ല്‍ ഒരാള്‍ ബാബരി മസ്ജിദ് നിലകൊള്ളുന്ന ഭൂമിയില്‍ അവകാശം ഉന്നയിച്ച് ഫൈസാബാദ് കോടതിയില്‍ നല്കിയ ഹര്‍ജിയാണ് അര നൂറ്റാണ്ടിലധികം വരുന്ന നിയമ പോരാട്ടങ്ങള്‍ക്ക് വഴിവെച്ചത്. 1980കളുടെ ഒടുവില്‍ ബി.ജെ.പി ശക്തമായി വരുന്ന കാലത്ത് അവര്‍ ഹിന്ദുത്വത്തിന്റെ പേരില്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ വിധിയും അപ്പീലുകളും നിരവധി ബാബരി മസ്ജിദ് വിഷയത്തിലുണ്ടായെങ്കിലും രാമജന്മഭൂമി എന്ന വൈകാരികമായ വിഷയത്തെ ഹിന്ദു സമൂഹത്തിനിടയില്‍ വേരുപിടിപ്പിക്കുകയായിരുന്നു ബി.ജെ.പി സംഘി നേതൃത്വം ചെയ്തത്. ഇതിനെതുടര്‍ന്ന് 1990കളില്‍ പിന്നീട് ഉപപ്രധാനമന്ത്രിയായ ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം വിഷയം കത്തിച്ച് രഥയാത്ര എന്ന പേരില്‍ പ്രചാരണം സംഘടിപ്പിച്ചു. കേരളത്തില്‍ പോലും ഇതിന്റെ ഭാഗമായി വെടിവെപ്പും കൊലപാതകവും ഉണ്ടായത് ചരിത്രം.
1992 ഡിസംബര്‍ രണ്ടിനാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സുപ്രീം കോടതിക്കുകൊടുത്ത ഉറപ്പുകള്‍ ലംഘിച്ചു പൊലീസുകാര്‍ നോക്കിനില്‍ക്കെ പതിനായിരക്കണക്കിന് വരുന്ന കര്‍സേവകര്‍ ബാബരി മസ്ജിദ് അടിച്ചുതകര്‍ത്തത്. ഇതിനകം തന്നെ പള്ളിക്കകത്ത് അന്നത്തെ ജില്ലാ കലക്ടര്‍ കെ.കെ നായരുടെ നിര്‍ദേശപ്രകാരം വിഗ്രഹങ്ങള്‍ വെക്കുകയും പൂജകള്‍ നടത്തുകയും ചെയ്തിരുന്നു. മുസ്്ലിംകളാകട്ടെ തര്‍ക്കത്തിനൊന്നും പോകാതെ നമസ്കാരം ഇവിടെ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഹര്‍ജി നല്കിയ സുബ്രഹ്മണ്യം സ്വാമിയുടെ നിര്‍ദേശം തന്നെ തര്‍ക്കപരിഹാരത്തിന് പ്രയോജനകരമല്ലെന്ന തോന്നലാണ് ഉണ്ടാക്കിയിട്ടുള്ളത്. രാമന് ജനിച്ച ഭൂമിക്ക് മാറ്റം വരുത്താനൊന്നും പറ്റില്ലെന്നും പള്ളി വേണമെങ്കില്‍ സരയൂ നദിക്കപ്പുറത്ത് പണിയട്ടെ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനര്‍ഥം മസ്ജിദ് വേറൊരിടത്ത് പണിത് സ്ഥലം പൂര്‍ണമായി രാമക്ഷേത്രനിര്‍മാണത്തിന് വിട്ടു തരണമെന്നുമാണ്. ഇത് പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും കാര്യത്തില്‍ സംഘ്പരിവാരം പുതിയ വാദവുമായി രംഗത്തുവന്നേക്കും. ഇപ്പോള്‍ തന്നെ രാജ്യത്തെ രണ്ടായിരത്തോളം പള്ളികള്‍ വിട്ടുനല്‍കണമെന്ന ആവശ്യമാണ് സംഘ്പരിവാരത്തിനുള്ളത്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ പള്ളി എവിടെ പണിതാലും കുഴപ്പമില്ലെന്ന വാദം സംഘ്പരിവാറുകാരുടെ സ്വഭാവ രീതിയനുസരിച്ച് അംഗീകരിക്കാനാവില്ല. നിലവിലെ പള്ളികളുടെ നേര്‍ക്കും ഖബര്‍സ്ഥാനുകളുടെ കാര്യത്തിലും സംഘ്പരിവാരവും ബി.ജെ. പിയുടെ എം.പിമാരും വരെ സ്വീകരിച്ചിരിക്കുന്ന നിലപാട് മുസ്്ലിംകളെ ഏതുവിധേനയും ഭീതിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക എന്നതാണ്. അടുത്തു നടന്ന തെരഞ്ഞെടുപ്പും ബാബരി മസ്ജിദ് തകര്‍ക്കലിന് നേതൃത്വം നല്‍കിയയാളുമായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതും കൂട്ടിവായിച്ചാല്‍ രാമക്ഷേത്രം ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തുതന്നെ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണവരെന്ന് വ്യക്തമാണ്. അതിന് സുപ്രീം കോടതിയുടെ കൂടി പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ഇക്കൂട്ടര്‍.
മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ളവരെ ശിക്ഷിക്കാന്‍ സുപ്രീകോടതി കാരണം കണ്ടെത്തിയത് കഴിഞ്ഞ ആറിനായിരുന്നു. ഇദ്ദേഹമടക്കം 13 പേരെ വെറുതെ വിട്ട ഹൈക്കോടതിയുടെ വിധിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. നിസ്സാരമായ കാരണം പറഞ്ഞാണ് പ്രതികളെ വെറുതെ വിട്ടതെന്ന് പറഞ്ഞത് ജസ്റ്റിസ് ആര്. നരിമാനായിരുന്നു. കേസ് ഈ മാസം 23ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി ഉമാഭാരതി, വിനയ് കത്യാര്‍ ഉള്‍പ്പെടെ പതിമൂന്നു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 1993 ഒക്ടോബര്‍ അഞ്ചിനാണ് അദ്വാനിക്കും മറ്റുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണക്കായി പ്രത്യേക കോടതി രൂപീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെറുതെ വിട്ടത്.
197, 198 എന്നീ നമ്പറുകളിലായി അയോധ്യാപൊലീസ് 1992ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരുമിച്ചുള്ള കുറ്റപത്രം നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇനി ഇതില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരും. ഇതിന്മേലുള്ള നടപടികള്‍ തുടരുകയായിരിക്കും നീതിക്കുവേണ്ടിയുള്ള ഒരു വിഭാഗത്തിന്റെ കാത്തിരിപ്പിലെ പ്രധാനം. അതോടൊപ്പം ബാബരി മസ്ജിദിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമ വിധി പുറപ്പെടുവിക്കാന്‍ കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാകുകയുമാണ് വേണ്ടത്. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളെല്ലാം വെള്ളത്തിലെ വരയായി അവശേഷിക്കുകയേ ഉള്ളൂ.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
Video Stories
നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍
പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.
നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ് കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.
റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില് കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.
രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന് പറയുന്നു.
സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
-
kerala16 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

