Connect with us

Video Stories

ബാബരി: നീതിയാണ് പ്രധാനം

Published

on

കെ.പി ജലീല്‍
ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ മധ്യസ്ഥനായ സുപ്രീംകോടതിയുടെ പുതിയ അഭിപ്രായ പ്രകടനം മതേതര ഇന്ത്യക്ക് നിരാശ നല്‍കുന്നതാണ്. പ്രശ്‌നത്തില്‍ മതമുള്ളതിനാല്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ തീരുമാനത്തിലെത്തണമെന്നും അതിന് താന്‍ തന്നെ വേണമെങ്കില്‍ ഇടനിലക്കാരനാവാമെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെഹാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബറിലെ വിധിക്കെതിരെ ചിലര്‍ നല്‍കിയ അപ്പീലുകള്‍ വേഗം തീര്‍പ്പാക്കി ക്ഷേത്രം പണിയാന്‍ അവസരം ഒരുക്കണമെന്ന ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ നിവേദനത്തിനാണ് സുപ്രീംകോടതി തലവന്റെ മറുപടിയുണ്ടായിരിക്കുന്നത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഹിന്ദുസന്യാസി സഭയായ അഖോരക്കും വീതിച്ചുനല്‍കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം സുന്നി വഖഫ് ബോര്‍ഡിന്റേതാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിരിക്കെ സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന കോടതി വിധിയെതുടര്‍ന്ന് അവിടെ പൂജയും മറ്റും നടന്നുവരികയാണ്. 1992 ഡിസംബര്‍ ആറിന് സംഘ്പരിവാരം നടത്തിയ ആക്രമണത്തിലാണ് അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ന്നത്. പുരാതന മൂല്യങ്ങളുള്ള മൂന്ന് മകുടങ്ങള്‍ അടക്കം പഴയ കെട്ടിടത്തിന്റെ എല്ലാ ഭാഗവും അക്രമാസക്തരായ കര്‍സേവകര്‍ തച്ചുതകര്‍ക്കുകയുണ്ടായി. കാലങ്ങളായി ഇതിന്മേല്‍ തര്‍ക്കം ഉന്നയിച്ചുവന്ന സംഘ്പരിവാരവും അതിന്റെ രാഷ്ട്രീയ സംഘടനയായ ബി.ജെ.പിയുമാണ് ഈ തകര്‍ക്കലിന് നേതൃത്വം നല്‍കിയത്. തകര്‍ത്ത മസ്ജിദിന് താഴെ താല്‍ക്കാലികമായി ക്ഷേത്രം പണിയുകയും ചെയ്തു. അതിലാണ് തല്‍സ്ഥിതി തുടരാന്‍ ഏഴു വര്‍ഷം മുമ്പ് കോടതി കല്‍പിച്ചിരുന്നത്. ഈ വിധി കണക്കിലെടുത്ത് രാമക്ഷേത്രത്തിന്റെ സംഘാടകര്‍ സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള എല്ലാ ഒരുക്കൂട്ടലുകളും സാമഗ്രികളും സംഭരിച്ചിരിക്കെയാണ് സുപ്രീം കോടതിയുടെ ഈ അഭിപ്രായപ്രകടനം എന്നതിനാലാണ് കോടതിയുടെ അഭിപ്രായത്തെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ചത്.
ജസ്റ്റിസ് കെഹാറിന്റെ പരാമര്‍ശത്തെ ആര്‍.എസ്.എസും ബി.ജെ.പിയുടെ സ്വാഗതം ചെയ്തുവെന്നത് ചിന്തോദ്ദീപകമാണ്. ഇനി ചര്‍ച്ച നടന്നാല്‍ തന്നെ ക്ഷേത്രം പണിയുന്നതിന് തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്ന തോന്നലാണ് അവര്‍ക്കുള്ളത്. അതേസമയം മുസ്‌ലിംകളുടെ കാര്യത്തില്‍ വേണ്ടത് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് പുന:സ്ഥാപിച്ചു കിട്ടുക എന്നതാണ്. അതിനുശേഷം അനുരഞ്ജന ചര്‍ച്ചകളാകാമെന്ന നിലപാടാണ് മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാകട്ടെ തികച്ചും ന്യായയുക്തവുമാണ്.
അപ്പീലുകളിന്മേല്‍ ഉത്തരവ് ഇടുന്നത് ഒരു പക്ഷേ ഏകപക്ഷീയമാകുമെന്ന തോന്നലുളവാക്കുമെന്നതായിരിക്കാം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കൊണ്ട് മധ്യസ്ഥ ചര്‍ച്ച ശിപാര്‍ശ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത് നീതിക്കുനിരക്കുന്നതായോ എന്ന് കോടതി ആത്മപരിശോധന നടത്തേണ്ടതാണ്. ഒരു കൊലപാതകം നടന്നാല്‍ പ്രതിയെ ശിക്ഷിക്കുകയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം ഈടാക്കി നല്‍കുകയുമാണ് നിയമത്തിന്റെ രീതി. എന്നാല്‍ ബാബരി മസ്ജിദ് പോലെ രാജ്യത്തും ലോകത്തും കോളിളക്കം സൃഷ്ടിച്ചൊരു സംഭവത്തില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് തിരിച്ചുനല്‍കുന്നതിന് പകരം രണ്ടുപേരെയും തുല്യരായി കാണുന്ന സമീപനം ഉന്നതമായ കോടതിയുടെ ഭാഗത്തുനിന്നുപോയിട്ട് ഒരു സാധാരണ മധ്യസ്ഥന്റെ കാര്യത്തില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
സത്യത്തില്‍ ബാബരി മസ്ജിദിനെ സംബന്ധിച്ച തര്‍ക്കം തന്നെ അര്‍ഥമില്ലാത്ത ഒന്നായിരുന്നു. മസ്ജിദ് നിന്ന സ്ഥലം ത്രേതായുഗത്തിലെ രാമന്‍ ഒന്‍പതുലക്ഷം വര്‍ഷം മുമ്പ് ജനിച്ച സ്ഥലമാണെന്ന വാദമാണ് ഹിന്ദുവിന്റെ പേരില്‍ ചിലരുന്നയിക്കുന്നത്. ഇതിനാകട്ടെ വസ്തുതകളുടെയോ ചരിത്രത്തിന്റെയോ യാതൊരു വിധ പിന്‍ബലവുമില്ലെന്ന് പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പറെപ്പോലുള്ള പ്രമുഖരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. 2011 മേയില്‍ ജസ്റ്റിസ് അഫ്താബ് ആലമും ആര്‍.എം ലോധയും അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ഈ വാദം യുക്തിപരമല്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു. 1950ല്‍ ഒരാള്‍ ബാബരി മസ്ജിദ് നിലകൊള്ളുന്ന ഭൂമിയില്‍ അവകാശം ഉന്നയിച്ച് ഫൈസാബാദ് കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് അര നൂറ്റാണ്ടിലധികം വരുന്ന നിയമ പോരാട്ടങ്ങള്‍ക്ക് വഴിവെച്ചത്. 1980കളുടെ ഒടുവില്‍ ബി.ജെ.പി ശക്തമായി വരുന്ന കാലത്ത് അവര്‍ ഹിന്ദുത്വത്തിന്റെ പേരില്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ വിധിയും അപ്പീലുകളും നിരവധി ബാബരി മസ്ജിദ് വിഷയത്തിലുണ്ടായെങ്കിലും രാമജന്മഭൂമി എന്ന വൈകാരികമായ വിഷയത്തെ ഹിന്ദു സമൂഹത്തിനിടയില്‍ വേരുപിടിപ്പിക്കുകയായിരുന്നു ബി.ജെ.പി സംഘി നേതൃത്വം ചെയ്തത്. ഇതിനെതുടര്‍ന്ന് 1990കളില്‍ പിന്നീട് ഉപപ്രധാനമന്ത്രിയായ ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം വിഷയം കത്തിച്ച് രഥയാത്ര എന്ന പേരില്‍ പ്രചാരണം സംഘടിപ്പിച്ചു. കേരളത്തില്‍ പോലും ഇതിന്റെ ഭാഗമായി വെടിവെപ്പും കൊലപാതകവും ഉണ്ടായത് ചരിത്രം.
1992 ഡിസംബര്‍ രണ്ടിനാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സുപ്രീം കോടതിക്കുകൊടുത്ത ഉറപ്പുകള്‍ ലംഘിച്ചു പൊലീസുകാര്‍ നോക്കിനില്‍ക്കെ പതിനായിരക്കണക്കിന് വരുന്ന കര്‍സേവകര്‍ ബാബരി മസ്ജിദ് അടിച്ചുതകര്‍ത്തത്. ഇതിനകം തന്നെ പള്ളിക്കകത്ത് അന്നത്തെ ജില്ലാ കലക്ടര്‍ കെ.കെ നായരുടെ നിര്‍ദേശപ്രകാരം വിഗ്രഹങ്ങള്‍ വെക്കുകയും പൂജകള്‍ നടത്തുകയും ചെയ്തിരുന്നു. മുസ്്‌ലിംകളാകട്ടെ തര്‍ക്കത്തിനൊന്നും പോകാതെ നമസ്‌കാരം ഇവിടെ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഹര്‍ജി നല്‍കിയ സുബ്രഹ്മണ്യം സ്വാമിയുടെ നിര്‍ദേശം തന്നെ തര്‍ക്കപരിഹാരത്തിന് പ്രയോജനകരമല്ലെന്ന തോന്നലാണ് ഉണ്ടാക്കിയിട്ടുള്ളത്. രാമന്‍ ജനിച്ച ഭൂമിക്ക് മാറ്റം വരുത്താനൊന്നും പറ്റില്ലെന്നും പള്ളി വേണമെങ്കില്‍ സരയൂ നദിക്കപ്പുറത്ത് പണിയട്ടെ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനര്‍ഥം മസ്ജിദ് വേറൊരിടത്ത് പണിത് സ്ഥലം പൂര്‍ണമായി രാമക്ഷേത്രനിര്‍മാണത്തിന് വിട്ടു തരണമെന്നുമാണ്. ഇത് പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും കാര്യത്തില്‍ സംഘ്പരിവാരം പുതിയ വാദവുമായി രംഗത്തുവന്നേക്കും. ഇപ്പോള്‍ തന്നെ രാജ്യത്തെ രണ്ടായിരത്തോളം പള്ളികള്‍ വിട്ടുനല്‍കണമെന്ന ആവശ്യമാണ് സംഘ്പരിവാരത്തിനുള്ളത്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ പള്ളി എവിടെ പണിതാലും കുഴപ്പമില്ലെന്ന വാദം സംഘ്പരിവാറുകാരുടെ സ്വഭാവ രീതിയനുസരിച്ച് അംഗീകരിക്കാനാവില്ല. നിലവിലെ പള്ളികളുടെ നേര്‍ക്കും ഖബര്‍സ്ഥാനുകളുടെ കാര്യത്തിലും സംഘ്പരിവാരവും ബി.ജെ. പിയുടെ എം.പിമാരും വരെ സ്വീകരിച്ചിരിക്കുന്ന നിലപാട് മുസ്്‌ലിംകളെ ഏതുവിധേനയും ഭീതിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക എന്നതാണ്. അടുത്തു നടന്ന തെരഞ്ഞെടുപ്പും ബാബരി മസ്ജിദ് തകര്‍ക്കലിന് നേതൃത്വം നല്‍കിയയാളുമായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതും കൂട്ടിവായിച്ചാല്‍ രാമക്ഷേത്രം ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തുതന്നെ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണവരെന്ന് വ്യക്തമാണ്. അതിന് സുപ്രീം കോടതിയുടെ കൂടി പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ഇക്കൂട്ടര്‍.
മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ളവരെ ശിക്ഷിക്കാന്‍ സുപ്രീകോടതി കാരണം കണ്ടെത്തിയത് കഴിഞ്ഞ ആറിനായിരുന്നു. ഇദ്ദേഹമടക്കം 13 പേരെ വെറുതെ വിട്ട ഹൈക്കോടതിയുടെ വിധിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. നിസ്സാരമായ കാരണം പറഞ്ഞാണ് പ്രതികളെ വെറുതെ വിട്ടതെന്ന് പറഞ്ഞത് ജസ്റ്റിസ് ആര്‍. നരിമാനായിരുന്നു. കേസ് ഈ മാസം 23ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി ഉമാഭാരതി, വിനയ് കത്യാര്‍ ഉള്‍പ്പെടെ പതിമൂന്നു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 1993 ഒക്ടോബര്‍ അഞ്ചിനാണ് അദ്വാനിക്കും മറ്റുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണക്കായി പ്രത്യേക കോടതി രൂപീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെറുതെ വിട്ടത്.
197, 198 എന്നീ നമ്പറുകളിലായി അയോധ്യാപൊലീസ് 1992ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരുമിച്ചുള്ള കുറ്റപത്രം നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇനി ഇതില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരും. ഇതിന്മേലുള്ള നടപടികള്‍ തുടരുകയായിരിക്കും നീതിക്കുവേണ്ടിയുള്ള ഒരു വിഭാഗത്തിന്റെ കാത്തിരിപ്പിലെ പ്രധാനം. അതോടൊപ്പം ബാബരി മസ്ജിദിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമ വിധി പുറപ്പെടുവിക്കാന്‍ കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാകുകയുമാണ് വേണ്ടത്. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളെല്ലാം വെള്ളത്തിലെ വരയായി അവശേഷിക്കുകയേ ഉള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending