Connect with us

News

വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാന്‍ സമിതി രൂപീകരിക്കാന്‍ ഒരുങ്ങി ബഹ്‌റൈന്‍

പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ മികച്ച സേവനം ഉറപ്പാക്കലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് എംപിമാര്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: വിദേശ തൊഴിലാളികളുടെ അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍ യഥാര്‍ത്ഥമാണോയെന്ന് പരിശോധിക്കാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റിന് സമിതി രൂപീകരിക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ മികച്ച സേവനം ഉറപ്പാക്കലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്ന് എംപിമാര്‍ അറിയിച്ചു.

രാജ്യത്തെ വിവിധ മേഖലകളില്‍ പ്രവാസി തൊഴിലാളികള്‍ ജോലി ചെയ്യുന്നതായും, പ്രവാസി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെ യോഗ്യതകള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നത് അനിവാര്യമാണ്.

ജോലിക്ക് പ്രവേശിക്കുന്ന മുന്‍പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ യാഥാര്‍ഥമാണോയെന്ന് ഉറപ്പുവരുത്തണം.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടുന്ന കേസുകള്‍ വര്‍ധിച്ചതോടെ, ആരോഗ്യ, വിദ്യാഭ്യാസ, എന്‍ജിനീയറിങ് മേഖലകളില്‍ അയോഗ്യ വ്യക്തികള്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് എംപിമാര്‍ പറഞ്ഞു.

നിര്‍ദ്ദേശം മുഹമ്മദ് ഹുസൈന്‍ ജനാഹിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ എംപിമാര്‍ സംഘം സമര്‍പ്പിച്ചു. സ്പീക്കര്‍ അറിയിച്ചു, ഇത് കൂടുതല്‍ പരിശോധനക്കായി സര്‍വീസ് കമ്മിറ്റി കൈമാറും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്

നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.

Published

on

ഇസ്താംബൂള്‍: ഗസ്സയിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെയും മറ്റു മന്ത്രിമാരെയുംതിരെ തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.

തുര്‍ക്കിയുടെ നിയമവ്യവസ്ഥയാണ് ഈ നടപടി കൈക്കൊണ്ടത്. എങ്കിലും 37 പേരുടേയും പൂര്‍ണ്ണ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഗസ്സയിലെ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, 2023 ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമാണെന്ന് തുര്‍ക്കി ആരോപിച്ചു. 2023 ഒക്ടോബര്‍ 17-ന് അല്‍-അഹ്‌ലി ആശുപത്രിയില്‍ നടന്ന ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെ അനവധി ആശുപത്രികളും മെഡിക്കല്‍ സംവിധാനങ്ങളും തകര്‍ത്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഗസ്സയിലെ ഉപരോധം മൂലം വലിയ മാനവിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും, തുര്‍ക്കി നിര്‍മ്മിച്ച തുര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയും ഇസ്രായേല്‍ സൈന്യം മാര്‍ച്ചില്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കിയുടെ നടപടിയെ ”പി.ആര്‍ പരിപാടി മാത്രമാണ്” എന്ന് പറഞ്ഞ് ഇസ്രാഈല്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. യഥാര്‍ത്ഥ അന്വേഷണപരമായ അടിത്തറയില്ലാത്ത രാഷ്ട്രീയ നീക്കമാണിതെന്ന് ഇസ്രാഈല്‍ ആരോപിച്ചു.

തുര്‍ക്കിയുടെ നീക്കത്തെ ഹമാസ് സ്വാഗതം ചെയ്തു. ”ഇത് നീതി, മാനവികത, സഹോദരത്വം എന്നിവയുടെ പ്രതീകമാണ്,” എന്നാണ് ഹമാസിന്റെ പ്രതികരണം.

അന്താരാഷ്ട്ര നീതിന്യായ കോടതിയും നേരത്തെ നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണത്തിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ തുര്‍ക്കിയും കക്ഷിയായി ചേര്‍ന്നിരുന്നു.

Continue Reading

News

ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം ഉള്ളവര്‍ക്ക് വിസ നിഷേധിച്ച് ട്രംപ് ഭരണകൂടം

ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ വിസ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ വിസ ലഭിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ വിസ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

അമേരിക്കയില്‍ താമസിക്കാന്‍ വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അവരുടെ ചികിത്സാചെലവുകള്‍ രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യതയായേക്കുമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍സുലേറ്റുകളിലും എംബസികളിലും ഇതിനകം അയച്ചുകഴിഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. ഇതോടെ, യുഎസില്‍ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്കും വിസ പുതുക്കല്‍ സംബന്ധിച്ച കാര്യങ്ങളിലും തിരിച്ചടി നേരിടേണ്ടി വരാമെന്നാണ് സൂചന.

ഇതുവരെ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി സാംക്രമിക രോഗങ്ങള്‍, വാക്സിനേഷന്‍, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യ നില തുടങ്ങിയവ പരിശോധിച്ചുവരികയായിരുന്നു. ഇപ്പോള്‍ അതിനൊപ്പം ദീര്‍ഘകാല രോഗങ്ങളും അമിതവണ്ണവുമെല്ലാം വിസ പരിഗണനയില്‍ ഉള്‍പ്പെടുത്തും.

അതേസമയം, അമേരിക്കന്‍ പാസ്പോര്‍ട്ടിലെ ലിംഗസൂചകത്തില്‍ നിന്നും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് ഇനി ഇടമുണ്ടാകില്ല. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയം നടപ്പാക്കാന്‍ അമേരിക്കന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇനി പാസ്പോര്‍ട്ടില്‍ ലിംഗസൂചകമായി ‘പുരുഷന്‍’ അല്ലെങ്കില്‍ ‘സ്ത്രീ’ എന്നത് മാത്രമേ കാണിക്കുകയുള്ളൂ.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്‍

മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്.

Published

on

കോഴിക്കോട്: തെരുവ് നായ ശല്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വീര്‍പ്പുമുട്ടുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്. ഇതുമൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും രാത്രിയില്‍ ഭയമില്ലാതെ സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അത്യാഹിത വിഭാഗത്തിനുമുമ്പിലും വിവിധ വാര്‍ഡുകളിലേക്കുള്ള വഴികളിലും തെരുവ് നായകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്ന ജീവനക്കാരും ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കൂട്ടിരിപ്പുകാരും രോഗികളുടെ ബന്ധുക്കളും തെരുവ് നായ ശല്യത്തില്‍ ബുദ്ധിമുട്ടുകയാണ്.

സുപ്രീംകോടതി തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കണമെന്ന് നിര്‍ദേശിച്ച പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ഇനിയെങ്കിലും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് സന്ദര്‍ശകര്‍.

Continue Reading

Trending