Connect with us

main stories

ബിഹാറില്‍ എരുമയെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്‍ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

Published

on

പാറ്റ്‌ന: ബിഹാറില്‍ പാറ്റ്‌നയ്ക്ക് സമീപം കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മുഹമ്മദ് അലംഗിര്‍ എന്ന 32കാരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആളുകള്‍ വളഞ്ഞിട്ടു തല്ലിയതിനെ തുടര്‍ന്നാണ് യുവാവ് മരണപ്പെട്ടത്.

പുലര്‍ച്ചെ മൂന്ന് മണിയോടെ ഒരു കന്നുകാലി ഷെഡില്‍ നിന്ന് എരുമയെ അഴിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മുഹമ്മദ് അലംഗറിനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചത്. നാല് മണിക്കൂറോളമാണ് സംഘം യുവാവിനെ തല്ലിച്ചതച്ചത്. മര്‍ദനമേറ്റ് അവശനായ യുവാവിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

തുടര്‍ന്ന് നാട്ടുകാരാണ് അംഗറിനെ ആശുപത്രിയലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് ബുധനാഴ്ച ഉച്ചയോടെ മരണപ്പെട്ടു. അലംഗറിനെ അക്രമിച്ച ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

 

india

ഒളിംപിക്സ് ഫോട്ടോഗ്രാഫിയിലെ ഇന്ത്യൻ അൽഭുതം

Published

on

പാരീസ്: എല്ലാ ഒളിംപിക്സ് വേദിയിലും സ്ഥിരമായി കാണുന്ന ഒരു മുഖമുണ്ട്-ശാന്തകുമാർ എന്ന കട്ടിമീശക്കാരൻ. ഡെക്കാൻ കോണികിൾ എന്ന പ്രമുഖ ഇംഗ്ലീഷ് പത്രത്തിൻറെ ഫോട്ടോഗ്രാഫർ. ഇന്നലെ പാരിസ് ഒളിംപിക്സ് മീഡിയാ സെൻററിൽ ആദ്യമെത്തിയപ്പോൾ കണ്ടത് അദ്ദേഹത്തെ തന്നെ. പതിവ് ചിരി, ആശ്ശേഷം, സ്നേഹാന്വേഷണം. കേരളിയനാണ് ശാന്തകുമാർ. പക്ഷേ വർഷങ്ങളായി ബെംഗളുരു വാസി. ഒമ്പതാം തവണയാണ് അദ്ദേഹം ആഗോളകായികമാമാങ്കത്തിനായി എത്തുന്നത്. 1988 ലെ സിയോൾ ഒളിംപിക്സ് മുതൽ ആരംഭിച്ച യാത്ര.

കോവിഡ് കാരണം ടോക്കിയോവിൽ മാത്രമെത്തിയില്ല. 88 ൽ സോളിന് ശേഷം 92 ൽ ബാർസിലോണ,96 ൽ അറ്റ്ലാൻറ, 2000 ത്തിൽ സിഡ്നി, 2004 ൽ ഏതൻസ്, 2008 ൽ ബെയ്ജിങ്, 2012 ൽ ലണ്ടൻ, 2016 ൽ റിയോ, കോവിഡ് മഹാമാരി കാരണം ടോക്കിയോവിൽ നടന്ന ഒളിംപിക്സിൽ മാധ്യമങ്ങൾക്ക് എൻട്രി ഉണ്ടായിരുന്നില്ല. പാരിസിൽ എത്തി നിൽക്കുന്ന നേട്ടങ്ങളിൽ അദ്ദേഹത്തിൻറെ മനസിൽ നിറയുന്നത് 2008 ൽ ബെയ്ജിങ്ങിൽ നടന്ന മഹാമേളയാണ്. ചൈനക്കാരുടെ ഒരുക്കം അപാരമായിരുന്നു. ബെയ്ജിങ് വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ കണ്ടത് ബാനറുകളും ഒരുക്കങ്ങളും സ്വികരണവുമായിരുന്നു. പക്ഷിക്കൂട് എന്ന ആ വലിയ സ്റ്റേഡിയം തന്നെ വിസ്മയമായിരുന്നല്ലോ..
പിന്നെ വലിയ നേട്ടം ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയ സ്വർണം.

ഒളിംപിക്സ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിൻറെ കന്നി വ്യക്തിഗത സ്വർണം. 2012 ലെ ലണ്ടനും ഇഷ്ടമായിരുന്നു. ഏതൻസ്, ബാർസിലോണ ഒളിംപിക്സുകൾക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നു. ചൈനയിൽ അത് കണ്ടില്ല. ഇപ്പോൾ പാരീസിലേക്ക് നോക്കുക-അവർക്കിത് മൂന്നാമത് ഒളിംപിക്സാണ്. വിമാനത്താവളം മുതൽ വലിയ ബഹളങ്ങളൊന്നും കാണുന്നില്ല. ഇന്ത്യൻ പ്രതിക്ഷകളെ ക്കുറിച്ച് ചോദിച്ചപ്പോൾ 117 അംഗ സംഘത്തിൽ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി നാലാം ഒളിംപിക്സിനെത്തുന്ന ചന്ദ്രികയെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

Continue Reading

More

ജൂണ്‍ 8: ലോക സമുദ്രദിനം

Published

on

ചിന്നന്‍ താനൂര്‍

എത്ര കണ്ടാലും പുതുമ വറ്റാത്ത ഒരു അത്ഭുതമാണ് നമ്മുടെ കടല്‍ എല്ലാം ഹൃദയത്തിലേറ്റു വാങ്ങുന്ന ഒരു കടല്‍. പക്ഷേ, നമ്മള്‍ എല്ലാ പരിധികളും ലംഘിച്ച് കടലിനെ തകര്‍ക്കുമ്പോള്‍, വേദനിപ്പിക്കുമ്പോള്‍, കുപ്പത്തൊട്ടിയാക്കുമ്പോള്‍, വേദനയോടെ കടല്‍ പ്രതികരിക്കുന്നു കലിതുള്ളി, മുകളിലേക്കു കയറി അടിക്കുന്നു കടല്‍ക്ഷോപമായി സുനാമിയായി മറ്റു ചില പ്രതിഭാസങ്ങങ്ങളായി

കരയിലെന്തൊക്കെ സംഭവിച്ചാലും കടല്‍ കുലുങ്ങില്ലെന്നായിരുന്നു മുന്‍പൊക്കെ നമ്മള്‍ പലരും വിചാരിച്ചിരുന്നത് മാനുഷികമായ പ്രവര്‍ത്തനങ്ങളും അശാസ്ത്രീയ നിര്‍മ്മാണങ്ങളും, മറ്റു പ്രശ്‌നങ്ങളുമെല്ലാം സാഗരവീര്യത്തിനുമുന്നില്‍ തോല്‍ക്കുമെന്ന ധാരണ തെറ്റിയിട്ടു കാലമേറെയായി, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അനുദിനം നമ്മുടെ തീരദേശ ജനത മാത്രം അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനാജനമായ ജീവിതം.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കടലിനെയും ബാധിക്കുന്നു. കടലിനെ മലിനീകരണത്തില്‍നിന്നും മറ്റും രക്ഷിക്കുന്നതിന് പല രാജ്യങ്ങളിലും ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ട്. ലോക സമുദ്രദിനം ആചരിക്കുന്നതിന്റെ ഉദ്ദേശവും ഇതുതന്നെ.

ആഗോള താപനത്തിന്റെ കാര്യം എടുക്കാം നേരിട്ടു പതിക്കുന്ന സൂര്യപ്രകാശം സമുദ്രജലത്തെ ചൂടുപിടിപ്പിക്കുന്നു. ഇപ്രകാരം സമുദ്രത്തില്‍ ശേഖരിക്കപ്പെടുന്ന താപം ഭാവിയില്‍ അന്തരീക്ഷത്തിലേക്കു മോചിപ്പിക്കപ്പെട്ടേക്കാം.അത്തരത്തിലൂടെ രൂപം കൊള്ളുന്ന ഓഖി, സാഗര്‍, മേഖ്‌നു പോലുള്ള ചുഴലി പ്രതിഭാസങ്ങള്‍ കടലിനെയും കടലിലെ ജൈവ വൈവിധ്യത്തിനെയും നഷിപ്പിച്ചു കൊണ്ടിരിക്കുന്ന സത്യം നാം മനസ്സിലാക്കണം.

ശരിക്കു പറഞ്ഞാല്‍ ആഗോള താപനമെന്ന പദത്തേക്കാള്‍ അനുയോജ്യമായത് സമുദ്ര താപനമാണ് അതിനു കാരണമുണ്ട്. പ്രകൃതിയില്‍ വര്‍ധിക്കുന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് കടലാണ്, കാരണം ഭൂമിയില്‍ അധികവും കടലായത് കൊണ്ട് ഇതുമൂലം സമുദ്രസ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ കൃത്യമായ് നടത്തുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കാട് ആരുടേത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ട്, അത് കാടിന്റെ മക്കളുടെത് എന്നാല്‍ കടലോ?. മനുഷ്യര്‍ കടലിനെ ആശ്രയിച്ച് ജീവിക്കുന്നിടത്തോളം കാലം വരെ കടലും കടല്‍ വൈവിധ്യങ്ങളും സംരക്ഷിക്കപ്പെടണം, നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ കടലിനെ കോര്‍പ്പറേറ്റ് കമ്പനികള്‍ ലക്ഷ്യം വച്ച് ആക്രമിക്കപ്പെടുമ്പോള്‍ നിസ്സാഹയതയോടെ നോക്കി നില്‍ക്കാനെ നമ്മുക്കു സാധിക്കുന്നുള്ളു. കടലിന്റെ സ്വാഭാവികതക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളുമായി പലരും മുന്നോട്ട് പോകുമ്പോള്‍ കടല്‍ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുകയാണ് കൃത്യമായ പഠനങ്ങള്‍ ഇല്ലാതെ, പരമ്പരാഗത അറിവുകള്‍ ശേഖരിച്ച് ജീവിക്കുന്ന തദ്ദേശിയരുടെ മാനദണ്ടങ്ങള്‍ കണക്കിലെടുക്കാതെ മുന്നേറുന്ന വികസനങ്ങള്‍ക്ക് ഇരയായവര്‍ നമ്മള്‍.

ലോക സമുദ്രദിനത്തില്‍ ഒരു കാര്യം കൂടി പലരുടെയും ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു. കാലമെത്ര കഴിഞ്ഞാലും സത്യം മറ നീക്കി പുറത്ത് വരും ആരുടെ ഒക്കെയോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാല്‍, സ്വാര്‍ത്ഥ ചിന്തയാല്‍ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കപ്പെടും ഒപ്പം, സ്വപ്ന പദ്ധതി. വികസന കുതിപ്പ് വികസന കവാടമെന്നു ഖോരം ഖോരം നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിലവിളിക്കുന്നു. ‘ഒരു സംസ്‌ക്കാരം മുഴുവന്‍ അധികം താമസിക്കാതെ മുങ്ങി പോകുന്നു.ദിനം പ്രതി അപ്രത്യക്ഷമാക്കപ്പെടുന്നു.

Continue Reading

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Trending