Video Stories
ബിനാലെക്ക് വീണ്ടും സര്‍ക്കാരിന്റെ വഴിവിട്ട സഹായം
അഷ്റഫ് തൈവളപ്പ്
കൊച്ചി: സ്വകാര്യ സംരംഭമായ കൊച്ചി മുസിരിസ് ബിനാലെക്ക് വീണ്ടും ഇടത് സര്‍ക്കാരിന്റെ വഴിവിട്ട സഹായം. മാര്‍ച്ച് വരെ നീളുന്ന ബിനാലെയുടെ മൂന്നാം പതിപ്പിന്റെ പരസ്യ പ്രചരണത്തിനായി മൂന്ന് കോടി രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും സംസ്ഥാനം കര കയറിയില്ലെന്നിരിക്കെ ഒരു സ്വകാര്യ ട്രസ്റ്റിന്റെ പരിപാടിക്ക് സര്‍ക്കാര്‍ ഇത്രയും തുക അനുവദിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
ഈ തുകയടക്കം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 7.5 കോടി രൂപയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബിനാലെക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അനുവദിച്ചത് 20.5 കോടി രൂപയും. ബിനാലെ നടക്കാത്ത വര്‍ഷങ്ങളില്‍ പോലും ബിനാലെ ട്രസ്റ്റിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചു. 2012ല്‍ നടന്ന പ്രഥമ ബിനാലെക്ക് വി.എസ് സര്‍ക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയായിരുന്ന എം.എ ബേബി അഞ്ചു കോടി രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഫണ്ട് വിനിയോഗത്തില്‍ വന്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ബിനാലെക്ക് യഥേഷ്ടം സര്‍ക്കാര്‍ ഫണ്ട് ലഭിച്ചു. സര്‍ക്കാരിന് ഒരു പ്രാതിനിധ്യവുമില്ലാത്ത ട്രസ്റ്റാണ് ബിനാലെയുടെ നടത്തിപ്പുകാര്‍.
പരസ്യ ചിത്രത്തിന്റെ നിര്‍മാണത്തിന് 63 ലക്ഷവും പ്രദര്‍ശിപ്പിക്കുന്നതിന് 2.26 കോടി രൂപയുമാണ് യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഡിസ്ക്കവറി, ഹിസ്റ്ററി ടി.വി, ലിവിങ് ഫുഡ്സ്, സ്റ്റാര്‍ മൂവീസ്, സോണി പിക്സ്, സോണി മാക്സ് എന്‍.ഡി.ടി.വി, സി.എന്‍.എന്‍, ന്യൂസ് 18 തുടങ്ങിയ വന്‍കിട ചാനലുകളിലാണ് പരസ്യം സംപ്രേഷണം ചെയ്യുന്നത്.
പത്തു മുതല്‍ മൂപ്പത് വരെ സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പരസ്യ നിര്‍മാണത്തിന്റെ ചെലവായി ബിനാലെ അധികൃതര്‍ 63 ലക്ഷം രൂപയുടെ ബില്ലുകളാണ് സമര്‍പ്പിച്ചത്.
എട്ടു ലക്ഷം രൂപയാണ് സംവിധായകന്റെ ഫീസ്. അഭിനേതാക്കള്‍ക്ക് നാലു ലക്ഷം രൂപ. താമസം, യാത്ര, ഭക്ഷണം തുടങ്ങി മുഴുവന്‍ ചെലവുകളുടെയും ബില്ലുകളാണ് സമര്‍പ്പിച്ചത്. ബിനാലെയുടെ സാരഥികളിലൊരാളുടെ ബന്ധുവിന്റെ മുംബൈ ആസ്ഥാനമായ പരസ്യ കമ്പനിക്കാണ് പരസ്യ വിതരണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 21ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ ചെലവുകള്‍ക്കുള്ള തുക അതേ പടി അംഗീകരിച്ചതും അനുവദിച്ചതും. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രിയാണ് 108 ദിവസം നീളുന്ന ബിനാലെ ഉദ്ഘാടനം ചെയ്തത്.
അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെ ബിനാലെക്ക് സ്ഥിരം വേദി പരിഗണിക്കുമെന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും പിണറായി വിജയന് ചടങ്ങില്‍ പറഞ്ഞിരുന്നു. ബോസ് കൃഷ്ണാമാചാരിയും റിയാസ് കോമുവും ചേര്‍ന്ന് തുടങ്ങിയ ഫൗണ്ടേഷന് ലുലു അടക്കമുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു.ഇതിന് പുറമേയാണ് സര്‍ക്കാരിന്റെ വഴിവിട്ട സഹായം.
എന്നിട്ടും സന്ദര്‍ശകരില്‍ നിന്ന് 50, 100 രൂപ നിരക്കുകളില്‍ ഫീസ് ഈടാക്കുകയും ചെയ്യുന്നുണ്ട്. ദിനംപ്രതി ആയിരത്തിലധികം പേര് ബിനാലെ കാണാനെത്തുന്നുണ്ടെന്നാണ് അധികൃതരുടെ തന്നെ അവകാശ വാദം. അടുത്തിടെ കൊച്ചി മെട്രോയുടെ തൂണുകളില്‍ ചിത്രം വരക്കാന്‍ ബിനാലെക്ക് അവകാശം നല്‍കാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. കേരള ലളിത കല അക്കാദമി അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
kerala
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.
kerala
കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്‍ മറവ് ചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.
ഇതേത്തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ചോദ്യം ചെയ്യലില്‍ തനിക്ക് ഭര്‍ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
kerala21 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
kerala3 days agoപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം
-
kerala3 days agoമലപ്പുറത്ത് സ്കൂൾ വാനിടിച്ച് വിദ്യാർഥി മരിച്ചു
-
News2 days agoഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
-
kerala3 days agoപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽ മോഷണം
-
Cricket3 days agoരഞ്ജി ട്രോഫി; ജയം ലക്ഷ്യമിട്ട് കേരളം നാളെ സൗരാഷ്ട്രക്കെതിരെ

