Connect with us

Culture

മെസിയുണ്ട്, നെയ്മറില്ല

Published

on

മെല്‍ബണ്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ തലവര മാറ്റുമോ ഓസ്‌ട്രേലിയ….? ലാറ്റിനമേരിക്കയിലെ ഫുട്‌ബോള്‍ കരുത്തര്‍ ഓസ്‌ട്രേലിയ എന്ന അകലെയുളള രാജ്യത്തിന്റെ മടിത്തട്ടിലേക്ക് വരുന്നത് പുതിയ വാഗ്ദാനങ്ങളുമായാണ്. വെള്ളിയാഴ്ച്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിന് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ സാക്ഷിയാവുമ്പോള്‍ ഫുട്‌ബോള്‍ ലോകവും ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. ടീമിന്റെ പുതിയ പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ അരങ്ങേറ്റമാണിത്. സ്പാനിഷ് ക്ലബായ സെവിയെയുടെ പരിശീലകനായിരുന്ന സാംപോളി ക്ലബുമായുളള ബന്ധങ്ങള്‍ വിഛേദിച്ചാണ് അര്‍ജന്റീനയുടെ ക്ഷണം സ്വീകരിച്ചത്. അര്‍ജന്റീനക്ക് ആശ്വാസമായി ബ്രസീല്‍ നായകന്‍ നെയ്മര്‍ സൗഹൃദ പോരാട്ടത്തില്‍ കളിക്കുന്നുമില്ല.

തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ മെസിയുടെ സാന്നിദ്ധ്യം സാംപോളി അദ്ദേഹം ഉറപ്പ് വരുത്തിയിരുന്നു. മെസി ഉള്‍പ്പെടെയുളളവര്‍ താല്‍പ്പര്യമെടുത്താണ് ചിലിക്കാരനായ കോച്ചിനെ രാജ്യത്തിന്റെ ഡ്യൂട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. പാരീസ് സെന്റ് ജര്‍മനില്‍ നിന്നും ആഞ്ചലോ ഡി മരിയ, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും റോജെ തുടങ്ങി യൂറോപ്പിലും ലാറ്റിനമേരിക്കയിലുമായി കളിക്കുന്ന എല്ലാ സൂപ്പര്‍ താരങ്ങളും മെല്‍ബണില്‍ എത്തിയിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ലോകത്തിലെ ഏറ്റവും വലിയ കളി മൈതാനങ്ങളില്‍ ഒന്നാണ്. ഒരു ലക്ഷമാണ് ഇവിടെ കപ്പാസിറ്റി. ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിയുന്ന വേളയില്‍ എം.സി.ജി നിറഞ്ഞ് കവിയുമെന്നുറപ്പാണ്. ഇതാദ്യമായിട്ടായിരിക്കും മെസിയും അര്‍ജന്റീനയും ഇത്രയും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി കളിക്കുന്നതും. മെല്‍ബണ്‍ സിറ്റിയിലെ ഫുട്‌ബോള്‍ അക്കാദമി മൈതാനത്താണ് ടീമിന്റെ പരിശീലനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മെസിയും സംഘവും പരിശീലനത്തില്‍ വളരെ സജീവമാണ്.ടീമിലെ ആകര്‍ഷണം പക്ഷേ മെസിയല്ല- നാളെയുടെ മെസി എന്നറിയപ്പെടുന്ന യുവന്തസിന്റെ പൗളോ ഡിബാലയാണ്. വെയില്‍സിലെ കാര്‍ഡിഫില്‍ റയല്‍ മാഡ്രിഡിനെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുത്ത ശേഷം ഇന്ന് ഡിബാലയും സീനിയര്‍ താരം ഗോണ്‍സാലോ ഹ്വിഗിനും മെല്‍ബണിലെത്തും. ഇന്റര്‍മിലാന് വേണ്ടി കളിക്കുന്ന മൗറോ ലക്കാര്‍ഡി, ബാര്‍സിലോണയുടെ സീനിയര്‍ താരം ജാവിയര്‍ മസ്‌കരാനസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റോമിറോ, മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന നിക്കോളാസ് ഓട്ടമാന്‍ഡി തുടങ്ങിയവരെല്ലാം പരിശീലനത്തില്‍ സജീവമാണ്.ബ്രസീലിനെതിരായ മല്‍സരത്തിന് ശേഷം സിംഗപ്പൂരുമായും മെസിയും സംഘവും കളിക്കുന്നുണ്ട്.
രണ്ട് സന്നാഹ മല്‍സരങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ട് തന്നെയാണ് സാംപോളിയുടെ നോട്ടം. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിന് അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കണമെങ്കില്‍ ഇനി നടക്കാനിരിക്കുന്ന മൂന്ന് മല്‍സരങ്ങളും ജയിച്ചിരിക്കണം. പരാഗ്വേ ഉള്‍പ്പെടെ പ്രമുഖരുമായി കളിക്കേണ്ടതിനാല്‍ വന്‍ മല്‍സരങ്ങള്‍ക്ക് ഏറ്റവും മികച്ച ടീമിന്റെ സേവനം ഉറപ്പ് വരുത്തുകയാണ് ജോര്‍ജ്ജ് സാംപോളി.

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending