Connect with us

Culture

മെസിയുണ്ട്, നെയ്മറില്ല

Published

on

മെല്‍ബണ്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ തലവര മാറ്റുമോ ഓസ്‌ട്രേലിയ….? ലാറ്റിനമേരിക്കയിലെ ഫുട്‌ബോള്‍ കരുത്തര്‍ ഓസ്‌ട്രേലിയ എന്ന അകലെയുളള രാജ്യത്തിന്റെ മടിത്തട്ടിലേക്ക് വരുന്നത് പുതിയ വാഗ്ദാനങ്ങളുമായാണ്. വെള്ളിയാഴ്ച്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിന് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ സാക്ഷിയാവുമ്പോള്‍ ഫുട്‌ബോള്‍ ലോകവും ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. ടീമിന്റെ പുതിയ പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ അരങ്ങേറ്റമാണിത്. സ്പാനിഷ് ക്ലബായ സെവിയെയുടെ പരിശീലകനായിരുന്ന സാംപോളി ക്ലബുമായുളള ബന്ധങ്ങള്‍ വിഛേദിച്ചാണ് അര്‍ജന്റീനയുടെ ക്ഷണം സ്വീകരിച്ചത്. അര്‍ജന്റീനക്ക് ആശ്വാസമായി ബ്രസീല്‍ നായകന്‍ നെയ്മര്‍ സൗഹൃദ പോരാട്ടത്തില്‍ കളിക്കുന്നുമില്ല.

തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ മെസിയുടെ സാന്നിദ്ധ്യം സാംപോളി അദ്ദേഹം ഉറപ്പ് വരുത്തിയിരുന്നു. മെസി ഉള്‍പ്പെടെയുളളവര്‍ താല്‍പ്പര്യമെടുത്താണ് ചിലിക്കാരനായ കോച്ചിനെ രാജ്യത്തിന്റെ ഡ്യൂട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. പാരീസ് സെന്റ് ജര്‍മനില്‍ നിന്നും ആഞ്ചലോ ഡി മരിയ, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും റോജെ തുടങ്ങി യൂറോപ്പിലും ലാറ്റിനമേരിക്കയിലുമായി കളിക്കുന്ന എല്ലാ സൂപ്പര്‍ താരങ്ങളും മെല്‍ബണില്‍ എത്തിയിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ലോകത്തിലെ ഏറ്റവും വലിയ കളി മൈതാനങ്ങളില്‍ ഒന്നാണ്. ഒരു ലക്ഷമാണ് ഇവിടെ കപ്പാസിറ്റി. ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിയുന്ന വേളയില്‍ എം.സി.ജി നിറഞ്ഞ് കവിയുമെന്നുറപ്പാണ്. ഇതാദ്യമായിട്ടായിരിക്കും മെസിയും അര്‍ജന്റീനയും ഇത്രയും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി കളിക്കുന്നതും. മെല്‍ബണ്‍ സിറ്റിയിലെ ഫുട്‌ബോള്‍ അക്കാദമി മൈതാനത്താണ് ടീമിന്റെ പരിശീലനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മെസിയും സംഘവും പരിശീലനത്തില്‍ വളരെ സജീവമാണ്.ടീമിലെ ആകര്‍ഷണം പക്ഷേ മെസിയല്ല- നാളെയുടെ മെസി എന്നറിയപ്പെടുന്ന യുവന്തസിന്റെ പൗളോ ഡിബാലയാണ്. വെയില്‍സിലെ കാര്‍ഡിഫില്‍ റയല്‍ മാഡ്രിഡിനെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുത്ത ശേഷം ഇന്ന് ഡിബാലയും സീനിയര്‍ താരം ഗോണ്‍സാലോ ഹ്വിഗിനും മെല്‍ബണിലെത്തും. ഇന്റര്‍മിലാന് വേണ്ടി കളിക്കുന്ന മൗറോ ലക്കാര്‍ഡി, ബാര്‍സിലോണയുടെ സീനിയര്‍ താരം ജാവിയര്‍ മസ്‌കരാനസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റോമിറോ, മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന നിക്കോളാസ് ഓട്ടമാന്‍ഡി തുടങ്ങിയവരെല്ലാം പരിശീലനത്തില്‍ സജീവമാണ്.ബ്രസീലിനെതിരായ മല്‍സരത്തിന് ശേഷം സിംഗപ്പൂരുമായും മെസിയും സംഘവും കളിക്കുന്നുണ്ട്.
രണ്ട് സന്നാഹ മല്‍സരങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ട് തന്നെയാണ് സാംപോളിയുടെ നോട്ടം. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിന് അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കണമെങ്കില്‍ ഇനി നടക്കാനിരിക്കുന്ന മൂന്ന് മല്‍സരങ്ങളും ജയിച്ചിരിക്കണം. പരാഗ്വേ ഉള്‍പ്പെടെ പ്രമുഖരുമായി കളിക്കേണ്ടതിനാല്‍ വന്‍ മല്‍സരങ്ങള്‍ക്ക് ഏറ്റവും മികച്ച ടീമിന്റെ സേവനം ഉറപ്പ് വരുത്തുകയാണ് ജോര്‍ജ്ജ് സാംപോളി.

filim

ജയിലര്‍ രണ്ടാം ഭാഗത്തിലും വിനായകന്‍; സ്ഥിരീകരിച്ച് താരം

ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ്

Published

on

ജയിലര്‍ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ മലയാളി താരം വിനായകന്‍ ജയിലര്‍ രണ്ടാഭാഗത്തിലുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ‘മനസ്സിലായോ സാറെ’ എന്ന ഒറ്റ ഡയലോഗില്‍ ഹിറ്റായ വിനായകന്റെ വേഷം രജനികാന്തിനോളം പ്രേഷക ശ്രദ്ധ നേടിയതായിരുന്നു. രണ്ടാം ഭാഗത്തിലും വിനായകന്‍ ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചിരിക്കുകയാണ്.

ജയിലര്‍ രണ്ടാം ഭാഗത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയിലായിരുന്നു. ജയിലര്‍ 2 ന്റെ ചിത്രീകരണം കോഴിക്കോട് വെച്ച് നടന്നിരുന്നു. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുണ്ടായിരുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നതും. ചിത്രത്തില്‍ അടുത്തുതന്നെ നടന്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോട്ടുകള്‍.

Continue Reading

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

Trending