Connect with us

Views

തുറന്നിട്ട് ബ്രസീല്‍, അടച്ചിട്ട് അര്‍ജന്റീന

Published

on

മെല്‍ബണ്‍: നാളെ എം.സി.ജിയില്‍ നടക്കാന്‍ പോവുന്നത് അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്‌ബോളാണ്. പക്ഷേ അര്‍ജന്റീനയുടെ പുതിയ കോച്ച് ജോര്‍ജ് സാംപോളി ഇതിനെ സൗഹൃദ മല്‍സരമായിട്ടല്ല-ജയിക്കാനുള്ള ഒരു ലോകകപ്പ് മല്‍സരം പോലെയാണ് മെല്‍ബണ്‍ അങ്കത്തെ കാണുന്നത്. ഇന്നലെ മെല്‍ബണ്‍ നഗരത്തിലെ ബുന്ദൂര ബേസില്‍ ആരെയും കടത്തി വിടാതെ അദ്ദേഹം നാല് മണിക്കൂര്‍ ടീമിന്റെ പരിശീലനം നടത്തി. അതേ സമയം ബ്രസീല്‍ ക്യാമ്പ് എല്ലാവര്‍ക്കുമായി തുറന്നിട്ടിരുന്നു. ബോട്ട് യാത്ര നടത്തിയും മെല്‍ബണ്‍ നഗരത്തിലൂടെ സവാരി നടത്തിയും ഹാപ്പി മുഡിലാണ് മഞ്ഞപ്പട. കാര്‍ഡിഫില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച യുവന്തസ് സംഘത്തിലെ പൗലോ ഡിബാല, ഗോണ്‍സാലോ ഹ്വിഗിന്‍ എന്നിവര്‍ ഇന്നലെ രാവിലെ ടീം ക്യാമ്പിലെത്തിയിരുന്നു. മെസിക്കും മറ്റ് പ്രധാന താരങ്ങള്‍ക്കൊപ്പം ഇവര്‍ പരിശീലനം നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും കോച്ച് അനുവദിച്ചില്ല. ആദ്യ രണ്ട് ദിവസങ്ങളിലും 15 മിനുട്ട് വീതം കോച്ച് മാധ്യമങ്ങളെ മൈതാനത്ത് അനുവദിച്ചെങ്കില്‍ ഇന്നലെ അദ്ദേഹം ആരെയും കാണാന്‍ തയ്യാറായില്ല. ബ്രസീല്‍ സംഘം മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയാണ് പരിശീലനം നടത്തിയത്. ലെക്‌സൈഡ് സ്‌റ്റേഡിയത്തിലായിരുന്നു മഞ്ഞപ്പടയുടെ പരിശീലനം. പരിശീലനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ രണ്ട് താരങ്ങളെ കോച്ച് അനുവദിക്കുകയും ചെയ്തു.
കടുത്ത സമ്മര്‍ദ്ദത്തിലാണ് അര്‍ജന്റീനിയന്‍ ക്യാമ്പ്. ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടിയ സാഹചര്യത്തില്‍ അവര്‍ക്ക് സമര്‍ദ്ദമില്ല. ക്യാപ്റ്റന്‍ നെയ്മര്‍ക്ക് വിശ്രമം അനുവദിച്ചതും ഇത് കൊണ്ടാണ്. അതേ സമയം സാംപോളിക്ക് ആദ്യ ഇലവന്‍ കാര്യത്തില്‍ ഇത് വരെ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ടീമിനോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നത്. മെസിയും ഡിബാലെയും ഹിഗ്വിനും അഗ്യൂറോയുമെല്ലാം ടീമിലുണ്ട്. ഇവരില്‍ ആര്‍ക്കെല്ലാമാണ് അവസരമെന്നതാണ് വലിയ ചോദ്യം. മെസിക്കൊപ്പം ഡിബാല കൂടുതല്‍ കളിച്ചിട്ടില്ല. സമീപകാലത്ത് മിന്നിതിളങ്ങിയ താരമാണ് അദ്ദേഹം. യുവന്തസിനെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു. ബാര്‍സിലോണക്കെതിരായ ക്വാര്‍ട്ടറില്‍ രണ്ട് ഗോളും യുവതാരം നേടിയിരുന്നു. ഹ്വിഗിനാണ് ക്ലബില്‍ ഡിബാലെയുടെ കൂട്ടാളി.
നെയ്മര്‍ കളിക്കാത്ത ബ്രസീലിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തപക്ഷം അത് വലിയ ക്ഷീണമാവുമെന്ന് കോച്ചിനറിയാം. നല്ല തുടക്കം ടീമിന് നല്‍കാനായാല്‍ അത് കോച്ചിന് ഗുണം ചെയ്യും. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളെ കരുത്തോടെ നേരിടാനുമാവും.

india

വിദ്യ രാംരാജ് പി.ടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

Published

on

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.

ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി. കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്.

അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ട്‌
ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

 സമയമാറ്റം ഇങ്ങനെ

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

 ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്

 1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.

Continue Reading

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

Trending