Connect with us

News

അര്‍ജന്റീന വീണ ഗ്രൗണ്ടില്‍ ബ്രസീല്‍ ഇന്നിറങ്ങും

ബ്രസീലിന് ആശ്വാസമുള്ള നല്ല വാര്‍ത്ത രാത്രി വൈകിയാണ് ഈ മല്‍സരം എന്നതാണ്. അര്‍ജന്റീനക്കാര്‍ നട്ടുച്ചക്കാണ് ഇവിടെ കളിച്ചത്.

Published

on

ലുസൈല്‍ എന്ന വേദി തല്‍ക്കാലം അര്‍ജന്റീനക്കാര്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ വേദി. 80,000 പേര്‍ക്ക് സുന്ദരമായി കളി കാണാം. പക്ഷേ അവിടെ കഴിഞ്ഞ ദിവസം അര്‍ജന്റീനക്കാരെ സഊദി അറേബ്യക്കാര്‍ വെള്ളം കുടിപ്പിച്ച കാഴ്ച്ച ബ്രസീലുകാരും കണ്ടിരുന്നു. അതേ വേദിയില്‍ ഗ്രൂപ്പ് ജി പോരാട്ടത്തില്‍ ഇന്ന് ടിറ്റേയും സംഘവുമിറങ്ങുമ്പോള്‍ മറുഭാഗത്ത് സെര്‍ബിയ.

ബ്രസീലിന് ആശ്വാസമുള്ള നല്ല വാര്‍ത്ത രാത്രി വൈകിയാണ് ഈ മല്‍സരം എന്നതാണ്. അര്‍ജന്റീനക്കാര്‍ നട്ടുച്ചക്കാണ് ഇവിടെ കളിച്ചത്. രണ്ടാം പകുതിയില്‍ മെസിയും സംഘവും ആകെ തളര്‍ന്നപ്പോള്‍ പരിചിതമായ അറേബ്യന്‍ കാലാവസ്ഥയില്‍ സഊദിക്കാര്‍ വെട്ടിത്തിളങ്ങുകയായിരുന്നു. അര്‍ജന്റീനയുടെ തോല്‍വി ബ്രസീലിനും പല പാഠങ്ങള്‍ നല്‍കുന്നുണ്ട്. പ്രതിയോഗികളെ വില കുറച്ച് കാണരുത്. അര്‍ജന്റീന സഊദിയെ ദുര്‍ബലരായി കണ്ടു. ആദ്യം മെസിയുടെ പെനാല്‍ട്ടി ഗോള്‍ വന്നപ്പോള്‍ പാട്ടും പാടി മല്‍സരം ജയിക്കാമെന്ന് കരുതി.

പക്ഷേ 90 മിനുട്ടാണ് ഫുട്‌ബോള്‍ എന്ന കാര്യം മറന്നു. ബ്രസീല്‍ കോച്ച് ടിറ്റേ അനുഭവ സമ്പന്നനാണ്. തുടര്‍ച്ചയായി രണ്ടാം ലോകകപ്പില്‍ ടീമിനെ ഒരുക്കുന്നു. ടെലി സന്ദാനക്ക് ശേഷം ആദ്യമായാണ് ബ്രസീല്‍ ഒരു പരിശീലകന് തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ അവസരം നല്‍കുന്നത്. അഞ്ച് ലോകകപ്പുകളില്‍ മുത്തമിട്ടവര്‍. പക്ഷേ 2002 ലെ വിജയത്തിന് ശേഷം ഒരു തവണ മാത്രമാണ് ബ്രസീലിന് ലോകകപ്പ് അവസാന നാലില്‍ പ്രവേശിക്കാനായത്. മറ്റ് മൂന്ന് തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി. റഷ്യയില്‍ ബെല്‍ജിയത്തിനോട് പരാജയപ്പെട്ടായിരുന്നു നെയ്മറും സംഘവും പുറത്തായത്. റഷ്യയിലെ തോല്‍വികള്‍ക്ക് കാരണമായി ടിറ്റേ പറഞ്ഞത് വലിയ വേദിയിലെ തന്റെ അപരിചിതത്വമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തിന് മുമ്പ് റഫറിയിംഗില്‍ പരാതിപ്പെടരുതെന്നും വീഡിയോ റഫറിയുണ്ടെന്നുമെല്ലാം ഞാന്‍ കളിക്കാരോട് പറഞ്ഞിരുന്നു. ഇത് കാരണം നഷ്ടങ്ങളാണ് സംഭവിച്ചത്. പിന്നെ ആ തീരുമാനം മാറ്റി. ആ അപരിചിതത്വം ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതാ റൗണ്ടില്‍ തോല്‍വിയില്ല. 1982 ന് ശേഷം തുടരുന്ന വന്‍കരാധിപത്യം നിലനിര്‍ത്തി.

നെയ്മര്‍ തന്നെ കോച്ചിന്റെ വജ്രായുധം. മൂന്നാമത് ലോകകപ്പ് കളിക്കുന്ന അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നു ഇനിയൊരു ലോകകപ്പിനില്ലെന്ന്. ഖത്തറില്‍ മൂന്ന് ഗോള്‍ കൂടി സ്‌കോര്‍ ചെയ്താല്‍ ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ സ്വന്തമാക്കിയ താരമെന്ന പെലെയുടെ ബഹുമതി നെയ്മറിലെത്തും. പി.എസ്.ജിക്കായി സീസണില്‍ നല്ല ഫോമിലാണ് 30കാരന്‍. ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ക്ക് സഹായവും നല്‍കി. മൂന്ന് ലോകകപ്പ് കളിച്ചവരാണ് സെര്‍ബിയക്കാര്‍. പക്ഷേ ഒന്നില്‍ പോലും മുന്നേറാന്‍ അവര്‍ക്കായിരുന്നില്ല. പ്രധാന താരങ്ങളായ സാസാ ലുകിച്ച്, ഫിലിപ് കോസ്റ്റിച്ച്, അലക്‌സാണ്ടര്‍ മിത്രോവിച്ച് എന്നിവരുടെ പരിക്കുകള്‍ ടീമിനെ അലട്ടുന്നുണ്ട്. പരിക്കില്‍ പരിഭ്രമമില്ലെന്നാണ് ടീമിന്റെ പരിശീലകന്‍ ഡ്രാഗണ്‍ സ്‌റ്റേകോവിച്ച് പറയുന്നത്. അത് എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്. പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിന് വേണ്ടി കളിക്കുന്ന അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് സെര്‍ബിയന്‍ നിരയിലെ അപകടകാരി.

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

‘വിദേശത്തേക്ക് ഒളിച്ചുപോയതാണ് തെറ്റ്’; മുഖ്യമന്ത്രി മുങ്ങിയത് മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയന്നിട്ടെന്ന് കെ. സുധാകരന്‍

കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി വിജയന്‍ മുങ്ങിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചു കടന്നതാണ്തെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണിയെ സന്ദർശിച്ചശേഷമാണ് കെ. സുധാകരൻ എംപി വീണ്ടും കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

എ.കെ. ആന്‍റണിയുടെ വസതിയിൽ എത്തിയ അദ്ദേഹം 15 മിനിറ്റോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവനിലേക്ക് എത്തിയ കെ. സുധാകരൻ ചെറിയൊരു ഇടവേളയ്ക്കുശേഷം കെപിസിസി അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുത്തു. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു അദ്ദേഹം വീണ്ടും ചുമതല ഏറ്റെടുത്തത്.

പിന്നീട് മാധ്യമങ്ങളെ കണ്ട അദ്ദേഹം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുറന്നു വിമർശിച്ചു. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചുകടന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി മുങ്ങിയതെന്ന് അദ്ദേഹം കുറ്ററപ്പെടുത്തി. ഗുരുതരമായ പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുമ്പോൾ ക്യാബിനറ്റ് യോഗം പോലും നടത്താതെ മുഖ്യമന്ത്രി മാറിനിൽക്കുന്നത് തെറ്റായ സമീപനമാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസറെ കുറിച്ച് കോൺഗ്രസ് അന്വേഷിക്കുകയാണെന്നും ഇതു കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ സെമികേഡര്‍ പാർട്ടിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. താൻ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉണ്ടാക്കിയ വിവാദം മാത്രമാണെന്നും പാർട്ടിയിൽ യാതൊരു വിധമായ പ്രശ്നവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കണം: ഏക്‌നാഥ് ഷിന്‍ഡെ

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു.

Published

on

പാകിസ്ഥാന്‍ ഭാഷ സംസാരിക്കുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി എന്നിവര്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളെ മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു ഷിന്‍ഡെ.

‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം ഉണ്ടായി കൊണ്ടിരിക്കുന്ന ദേശസ്നേഹത്തിന്റെ തരംഗം അവര്‍ക്ക് സഹിക്കുന്നില്ല. അവര്‍ നിരന്തരം പാകിസ്താന്റെ ഭാഷ കടമെടുക്കുന്നു. അവര്‍ രാജ്യ ദ്രോഹികളെന്നെന്നതില്‍ സംശയമില്ല,’ ഷിന്‍ഡെ പി.ടി.ഐ യോട് പറഞ്ഞു. 2008ലെ ഭീകരാക്രമണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ദ് കര്‍ക്കറെയെ കൊന്നത് ആര്‍.എസ്.എസ് ബന്ധമുള്ള പൊലീസ് കാരനാണെന്ന കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ഷിന്‍ഡെ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവ് കസബിനെ അംഗീകരിക്കുകയാണെന്നും രക്തസാക്ഷികളെ വിസ്മരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുപാട് വര്‍ഷങ്ങള്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടും ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരായിരുന്നു ശരദ് പവാറിന്റേതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നു പറഞ്ഞ ഷിന്‍ഡെ, കര്‍ഷകര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.

പത്ത് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മികവുറ്റവയാണെന്നും ഷിന്‍ഡെ പറയുന്നുണ്ട്. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമുള്ള പദ്ധതികള്‍, അടിസ്ഥാന സൗകര്യ പദ്ധതികള്‍, റോഡ്, റെയില്‍, വ്യോമ, ജല കണക്റ്റിവിറ്റി എന്നിവയെല്ലാം മികച്ച മാതൃകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയെ കുറിച്ച് ലോകം മുഴുവന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്നും ഇന്ത്യ സംസാരിക്കുന്നു, ലോകം കേള്‍ക്കുന്നു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.

Continue Reading

Trending