Connect with us

News

അര്‍ജന്റീന വീണ ഗ്രൗണ്ടില്‍ ബ്രസീല്‍ ഇന്നിറങ്ങും

ബ്രസീലിന് ആശ്വാസമുള്ള നല്ല വാര്‍ത്ത രാത്രി വൈകിയാണ് ഈ മല്‍സരം എന്നതാണ്. അര്‍ജന്റീനക്കാര്‍ നട്ടുച്ചക്കാണ് ഇവിടെ കളിച്ചത്.

Published

on

ലുസൈല്‍ എന്ന വേദി തല്‍ക്കാലം അര്‍ജന്റീനക്കാര്‍ മറക്കാന്‍ ആഗ്രഹിക്കുന്നു. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വലിയ വേദി. 80,000 പേര്‍ക്ക് സുന്ദരമായി കളി കാണാം. പക്ഷേ അവിടെ കഴിഞ്ഞ ദിവസം അര്‍ജന്റീനക്കാരെ സഊദി അറേബ്യക്കാര്‍ വെള്ളം കുടിപ്പിച്ച കാഴ്ച്ച ബ്രസീലുകാരും കണ്ടിരുന്നു. അതേ വേദിയില്‍ ഗ്രൂപ്പ് ജി പോരാട്ടത്തില്‍ ഇന്ന് ടിറ്റേയും സംഘവുമിറങ്ങുമ്പോള്‍ മറുഭാഗത്ത് സെര്‍ബിയ.

ബ്രസീലിന് ആശ്വാസമുള്ള നല്ല വാര്‍ത്ത രാത്രി വൈകിയാണ് ഈ മല്‍സരം എന്നതാണ്. അര്‍ജന്റീനക്കാര്‍ നട്ടുച്ചക്കാണ് ഇവിടെ കളിച്ചത്. രണ്ടാം പകുതിയില്‍ മെസിയും സംഘവും ആകെ തളര്‍ന്നപ്പോള്‍ പരിചിതമായ അറേബ്യന്‍ കാലാവസ്ഥയില്‍ സഊദിക്കാര്‍ വെട്ടിത്തിളങ്ങുകയായിരുന്നു. അര്‍ജന്റീനയുടെ തോല്‍വി ബ്രസീലിനും പല പാഠങ്ങള്‍ നല്‍കുന്നുണ്ട്. പ്രതിയോഗികളെ വില കുറച്ച് കാണരുത്. അര്‍ജന്റീന സഊദിയെ ദുര്‍ബലരായി കണ്ടു. ആദ്യം മെസിയുടെ പെനാല്‍ട്ടി ഗോള്‍ വന്നപ്പോള്‍ പാട്ടും പാടി മല്‍സരം ജയിക്കാമെന്ന് കരുതി.

പക്ഷേ 90 മിനുട്ടാണ് ഫുട്‌ബോള്‍ എന്ന കാര്യം മറന്നു. ബ്രസീല്‍ കോച്ച് ടിറ്റേ അനുഭവ സമ്പന്നനാണ്. തുടര്‍ച്ചയായി രണ്ടാം ലോകകപ്പില്‍ ടീമിനെ ഒരുക്കുന്നു. ടെലി സന്ദാനക്ക് ശേഷം ആദ്യമായാണ് ബ്രസീല്‍ ഒരു പരിശീലകന് തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ അവസരം നല്‍കുന്നത്. അഞ്ച് ലോകകപ്പുകളില്‍ മുത്തമിട്ടവര്‍. പക്ഷേ 2002 ലെ വിജയത്തിന് ശേഷം ഒരു തവണ മാത്രമാണ് ബ്രസീലിന് ലോകകപ്പ് അവസാന നാലില്‍ പ്രവേശിക്കാനായത്. മറ്റ് മൂന്ന് തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കാനായിരുന്നു വിധി. റഷ്യയില്‍ ബെല്‍ജിയത്തിനോട് പരാജയപ്പെട്ടായിരുന്നു നെയ്മറും സംഘവും പുറത്തായത്. റഷ്യയിലെ തോല്‍വികള്‍ക്ക് കാരണമായി ടിറ്റേ പറഞ്ഞത് വലിയ വേദിയിലെ തന്റെ അപരിചിതത്വമായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തിന് മുമ്പ് റഫറിയിംഗില്‍ പരാതിപ്പെടരുതെന്നും വീഡിയോ റഫറിയുണ്ടെന്നുമെല്ലാം ഞാന്‍ കളിക്കാരോട് പറഞ്ഞിരുന്നു. ഇത് കാരണം നഷ്ടങ്ങളാണ് സംഭവിച്ചത്. പിന്നെ ആ തീരുമാനം മാറ്റി. ആ അപരിചിതത്വം ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യതാ റൗണ്ടില്‍ തോല്‍വിയില്ല. 1982 ന് ശേഷം തുടരുന്ന വന്‍കരാധിപത്യം നിലനിര്‍ത്തി.

നെയ്മര്‍ തന്നെ കോച്ചിന്റെ വജ്രായുധം. മൂന്നാമത് ലോകകപ്പ് കളിക്കുന്ന അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്നു ഇനിയൊരു ലോകകപ്പിനില്ലെന്ന്. ഖത്തറില്‍ മൂന്ന് ഗോള്‍ കൂടി സ്‌കോര്‍ ചെയ്താല്‍ ബ്രസീലിന് വേണ്ടി ഏറ്റവുമധികം ഗോളുകള്‍ സ്വന്തമാക്കിയ താരമെന്ന പെലെയുടെ ബഹുമതി നെയ്മറിലെത്തും. പി.എസ്.ജിക്കായി സീസണില്‍ നല്ല ഫോമിലാണ് 30കാരന്‍. ആറ് ഗോളുകള്‍ സ്‌കോര്‍ ചെയ്തു. രണ്ട് ഗോളുകള്‍ക്ക് സഹായവും നല്‍കി. മൂന്ന് ലോകകപ്പ് കളിച്ചവരാണ് സെര്‍ബിയക്കാര്‍. പക്ഷേ ഒന്നില്‍ പോലും മുന്നേറാന്‍ അവര്‍ക്കായിരുന്നില്ല. പ്രധാന താരങ്ങളായ സാസാ ലുകിച്ച്, ഫിലിപ് കോസ്റ്റിച്ച്, അലക്‌സാണ്ടര്‍ മിത്രോവിച്ച് എന്നിവരുടെ പരിക്കുകള്‍ ടീമിനെ അലട്ടുന്നുണ്ട്. പരിക്കില്‍ പരിഭ്രമമില്ലെന്നാണ് ടീമിന്റെ പരിശീലകന്‍ ഡ്രാഗണ്‍ സ്‌റ്റേകോവിച്ച് പറയുന്നത്. അത് എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്. പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിന് വേണ്ടി കളിക്കുന്ന അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് സെര്‍ബിയന്‍ നിരയിലെ അപകടകാരി.

kerala

പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം; എസ്.ഐ.ആറും പി.എം.ശ്രീയും ചര്‍ച്ച ചെയ്യണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.

Published

on

എസ്.ഐ.ആർ, പി.എം ശ്രീ, ലേബർ റൂൾ എന്നീ ഗൗരവപരമായ പ്രശ്‌നങ്ങൾ ഈ ശീതകാല സമ്മേളനത്തിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യയിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. അവരുടെ വിശ്വാസപരമായ സ്വാതന്ത്രത്തെയും നിലനിൽപ്പിനെ തന്നെയും അപകടപ്പെടുത്തുന്ന വിധത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വർഗീയത തഴച്ചു വളരുന്നു, നമ്മുടെ നാട്ടിലെ ഏറ്റവും വലിയ സമ്പത്തായ വിദ്യാഭ്യാസം അനുദിനം വർഗീയ വൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസത ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഗവർണർമാർ ബിജെപിയുടെ ആശയങ്ങൾ നടപ്പിലാക്കാൻ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്.

കേന്ദ്ര ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ആയുധമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. അതുപോലെ തന്നെ യൂണിഫോം സിവിൽ കോഡ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടപ്പിലാക്കി വരുന്നുണ്ട്. പല സ്ഥലങ്ങളിലും നിയമം പാസാക്കി കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനക്ക് ഉപരിയായുള്ള അധികാരങ്ങൾ പ്രയോഗിക്കുന്ന ഭരണകൂടങ്ങൾ ആയി ഇത്തരം സംസ്ഥാനങ്ങൾ മാറിക്കഴിഞ്ഞിട്ടുണ്ട്. പാർലമെന്റ് നടപടിക്രമങ്ങളിൽ പോലും നാടകീയതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഗൗരവപരമായി സഭയെ കാണുന്നതിനു പകരം ചരിത്രത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലത്ത വിധത്തിൽ ശീതകാല സെഷന്റെ ദിവസങ്ങൾ കുറച്ചിരിക്കുകയാണ്. ഈ ഗവൺമെന്റിന് യാഥാർഥ്യബോധം ഇല്ലെന്ന് മാത്രമല്ല അവർ ചെയ്തുകൊണ്ടിരിക്കുന്ന ദുഷ്‌ചെയ്തികൾ തുടരാനും കൂടുതൽ അപകടങ്ങളിലേക്കും തങ്ങളുടെ താൽപര്യങ്ങളിലേക്കും രാജ്യത്തെ മാറ്റിയെടുക്കാനുമുള്ള രാഷ്ട്രീയ ദുഷ്ടബുദ്ധിയാണ് ഗവൺമെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

Continue Reading

kerala

എസ്.ഐ.ആര്‍; രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.വി അബ്ദുല്‍വഹാബ് എം.പി

നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്.

Published

on

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി. നിലവിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്.ഐ.ആർ സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ എസ്.ഐ.ആർ ആരംഭിക്കുന്നത് വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനും, തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനും, വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന്അദ്ദേഹം നോട്ടീസിൽ പറഞ്ഞു. സുതാര്യത, നിഷ്പക്ഷത, ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ തിടുക്കത്തിൽ നടത്തുന്ന ഈ പ്രക്രിയ മാറ്റി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

എസ്ഐആര്‍; പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Published

on

എസ്ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്ഐആറില്‍ സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍, അബ്ദുല്‍ വഹാബ്, ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ള എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.

അതേസമയം, പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ രണ്ടുതവണ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷം എസ്ഐആര്‍ വിഷയം ഉയര്‍ത്തി. മുന്‍ ഉപ രാഷ്ട്രപതി ജഗദീപ് ധന്‍ഖഡിന് യാത്രയയപ്പ് പോലും നല്‍കാന്‍ സാധിച്ചില്ലെന്നും അധ്യക്ഷന്‍ ഭരണ- പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

Continue Reading

Trending