kerala
ശമ്പളം നൽകിയില്ലെങ്കിൽ ഓണത്തിന് ബസുകൾ ഓടില്ല: റ്റിഡിഎഫ്
ശമ്പളവും ഓണം ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്തില്ലായെങ്കിൽ ഓണക്കാലത്ത് ബസ് ഓടാത്ത സാഹചര്യം ഉണ്ടാകുമെന്നും എം.വിൻസെന്‍റ് മുന്നറിയിപ്പ് നൽകി.

ശമ്പളം നൽകിയില്ലെങ്കിൽ ഓണത്തിന് ബസുകള്‍ ഓടില്ലെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎൽഎ. കെഎസ്ആർടിസി തൊഴിലാളികൾക്ക് കഴിഞ്ഞ 8 വർഷമായി തുടരുന്ന ദുരിതം ഈ ഓണക്കാലത്തും അവസാനിക്കുന്നില്ലെന്നും, കഴിഞ്ഞ മാസം ജോലി ചെയ്ത ശമ്പളം ഈ മാസം 11ആം തീയതി ആയിട്ടും വിതരണം ചെയ്യാനുള്ള മര്യാദ സർക്കാരും മാനേജ്മെന്‍റും കാണിക്കുന്നില്ലെന്നും എം.വിൻസെന്‍റ് പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്തില്ലായെങ്കിൽ ഓണക്കാലത്ത് ബസ് ഓടാത്ത സാഹചര്യം ഉണ്ടാകുമെന്നും എം.വിൻസെന്‍റ് മുന്നറിയിപ്പ് നൽകി.
ഓണക്കാലത്ത് തങ്ങളുടെ കുട്ടികൾക്ക് ഓണക്കോടി വാങ്ങാൻ പോലും കാശില്ലാതെ മാനസിക വേദനയിൽ ജോലി ചെയ്യുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. ശമ്പളം ലഭിക്കാതെ ജോലി ചെയ്യില്ല എന്ന് തൊഴിലാളികൾ തീരുമാനിച്ചാൽ ഓണക്കാലത്ത് കേരളം നിശ്ചലമാകും അത്തരം സാഹചര്യത്തിലേക്ക് എത്തിക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശമ്പളം ഒറ്റത്തവണയായി ഈ മാസം മുതൽ നൽകുമെന്ന പുതിയ മന്ത്രിയുടെ വാക്ക് പോലും പാലിക്കപ്പെടാത്തത് എൽഡിഎഫ് സർക്കാരിന് കെഎസ്ആർടിസി യോടുള്ള അവഗണനയുടെ വ്യാപ്തി തെളിയിക്കുന്നു എന്നും റ്റിഡിഎഫ് പറഞ്ഞു. കെഎസ്ആർടിസി മാനേജ്മെന്‍റ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും, ജീവനക്കാരുടെ ശമ്പളം നൽകാനോ അവരുടെ ക്ഷേമത്തിനോ പ്രവർത്തിക്കേണ്ടവർ തങ്ങളുടെ അഴിമതികൾ നടത്താനും അത് മറയ്ക്കാനും പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നതെന്നും എം.വിൻസെന്‍റ് കുറ്റപ്പെടുത്തി.
kerala
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 880 രൂപ കൂടി
കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8720. പവന് 69,760 രൂപ എന്ന നിരക്കിലാണ് വില വര്‍ധനവ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു.
ലോകവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വെളളിയാഴ്ച സ്വര്‍ണവിലയില്‍ ലോക വിപണിയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
GULF
ഇന്‍ഡിഗോ ഫുജൈറ-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു

kerala
കഴുത്തിന് ആഴത്തില്‍ മുറിവ്; മലപ്പുറത്ത് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തെന്നും ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറം കാളികാവില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പാസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിന് ആഴത്തില്‍ കടിയേറ്റുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തെന്നും ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്.
അതേസമയം, കടുവയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. 50 ക്യാമറകളും മൂന്നു കൂടുകളുമാണ് സ്ഥാപിച്ചത്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയില്‍ ക്യാമ്പ് ചെയ്യുകയാണ്. കടുവയെ കണ്ടെത്താന്‍ ഇന്ന് ഡ്രോണുകള്‍ പറത്തും. കടുവാ ദൗത്യത്തിന് ഉള്ള രണ്ടാമത്തെ കുങ്കിയാന ഇന്ന് എത്തും.
അതേസമയം ഗഫൂറിന്റെ മൃതദേഹം കല്ലാമൂല ജുമാ മസ്ജിദില്‍ കബറടക്കി. ഗഫൂറിന്റെ കുടുംബത്തിനുള്ള ധനസഹായത്തിലെ ആദ്യ ഗഡു ഇന്ന് കൈമാറും. 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷമാണ് കൈമാറുക.
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി