Connect with us

india

ലഡാക്കിലെ സി ജെന്‍

സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചുള്ള പ്രതിഷേധം ലഡാക്കിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

Published

on

സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചുള്ള പ്രതിഷേധം ലഡാക്കിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 10 മുതല്‍ 35 ദിവസമായി നിരാഹാരസമരത്തിലായിരുന്ന 15 പേരില്‍ രണ്ടുപേരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ലഡാക്ക് അപെക്‌സ് ബോഡി (എല്‍.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നതുപോലെ ഏതെങ്കിലും വ്യക്തികളുടെ ഇടപെടലോ, ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങളോ അല്ല ലഡാക്കിലെ സംഭവ വികാസങ്ങള്‍ക്കുപിന്നിലെന്നതാണ് വസ്തുത. മോദി സര്‍ക്കാറിന്റെ മോഹന വാഗ്ദാനങ്ങള്‍ വിശ്വസിച്ച്, അവരുടെ ഭരണപരമായ എല്ലാ നിക്കങ്ങള്‍ക്കും അനുകൂലമായി നിലകൊള്ളുകയും ഒടുവില്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്നുറപ്പായപ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക പ്രതികരണമാണിതെന്നതാണ് യാഥാര്‍ത്ഥ്യം. കാര്യങ്ങള്‍ കൈവിട്ടുപോയപ്പോഴും സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ വാങ് ചുകിന്റെയും പ്രതിപക്ഷത്തിന്റെയും തലയില്‍ വെച്ചുകെട്ടാനും സംഭവത്തിനു പിന്നില്‍ വിദേശ ശക്തികളുടെ പങ്ക് സ്ഥാപിച്ചെടുക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം മുറിവില്‍ മുളകുപുരട്ടുന്നതിന് തുല്യമാണ്.

2019 ലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീര്‍ വിഭജിക്കുന്നതും ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിക്കുന്നതും. ആ സമയത്ത്. സോനം വാങ്ചുക്ക് ഉള്‍പ്പെടെ പലരും ലഡാക്കിനുള്ള കേന്ദ്രഭരണ പ്രദേശ പദവിയെ സ്വാഗതം ചെയ്തു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണത്തിന്‍ കീഴില്‍ ലഡാക്കിലെ കാര്യങ്ങള്‍ തകിടം മറി ഞ്ഞു. ലഡാക്കില്‍ ഒരു നിയമസഭ ഇല്ലാതിരുന്നതിനാല്‍ തന്നെ പ്രദേശം നേരിട്ടുള്ള കേന്ദ്രഭരണത്തിന് കീഴിലായി. മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുകയും മുഖ്യമന്ത്രി ഒമര്‍ അ ബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സംസ്ഥാന പദവി സംബന്ധിച്ച് ലഡാക്കില്‍ അതൃപ്തി വര്‍ധിച്ചുവന്നു. ഇത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും നിരാഹാര സമരങ്ങള്‍ക്കും കാരണമായി. ഇതിനായി ബുദ്ധമത ഭൂരിപക്ഷ പ്രദേശമായ ലേയിലെയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാര്‍ഗിലിലെയും വിവിധ ഗ്രൂപ്പുകള്‍ ആദ്യമായി ഒരു സംയുക്ത വേദിയില്‍ കൈകോര്‍ത്തു. ലേയിലെ പരമോന്നത സമിതിയും ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും. 2020 ല്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറിയതും ലഡാക്കിലെ യുവാക്കള്‍ ക്കിടയില്‍ വര്‍ഷങ്ങളായി തുടരുന്ന തൊഴിലില്ലായ്മയുമാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണമെന്നാണ് പ്രാദേ ശിക നേതാക്കളും പറയുന്നത്. ലഡാക്കിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, ലഡാക്കില്‍ നിന്നുള്ള ഒരു പ്രതിനിധി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. എന്നാല്‍ തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ അമിത് ഷാ നിരസിച്ചുവെന്നാണ് പ്രദേശത്തിന്റെ പ്രതികരണം.

ഇതിന് പിന്നാലെയാണ് ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയിലെ ആറാം ഷെഡ്യൂളിന് കിഴിലുള്ള ഭരണഘടനാപരമായ സംരക്ഷണം, ഗോത്ര സ്വത്വവും ദുര്‍ബലമായ ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രാദേശിക സ്വയംഭരണം എന്നിവ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ പ്രദേശത്തുണ്ടായത്. ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ഗോത്ര പ്രദേശങ്ങള്‍ അല്ലെങ്കില്‍ കുന്നിന്‍ പ്രദേശങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണവും കൂടുതല്‍ സ്വയംഭരണവും നല്‍കുന്നുണ്ട്. നിയമസഭയുടെ അഭാവം ലഡാക്കിന് സ്വയംഭരണത്തിനും പ്രാദേശിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള കഴിവ് ഇല്ലാതാക്കിയതായി നാട്ടുകാര്‍ കരുതുന്നു. ലഡാക്കിനെ ഒരു കേന്ദ്രഭരണ പ്രദേശമായി ചുരുക്കിയപ്പോള്‍ അവിടെ നിലവി ലുണ്ടായിരുന്ന തൊഴിലവസരങ്ങള്‍, ഭൂമിയുടെ അവകാശങ്ങള്‍, സംരക്ഷണം എന്നിവ ദുര്‍ബലമാകുന്നുണ്ടെന്നും അവര്‍ പരാതിപ്പെടുന്നു. ലഡാക്കില്‍ ദുര്‍ബലമായ ഒരു പരിസ്ഥിതി നിലനില്‍ക്കുന്നതിനാല്‍, സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള വലിയ തോതിലുള്ള പദ്ധതികള്‍ പരിസ്ഥിതിയെ അപകടത്തിലാക്കുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു. ഭര ണത്തിലും വികസനത്തിലും തീരുമാനങ്ങള്‍ തദ്ദേശീയരെ പരിഗണിക്കാതെ തീരുമാനം എടുക്കുന്നു എന്നതാണ് മറ്റൊരു കാരണം.

പ്രതിഷേധക്കാരുടെ ആവശ്യങ്ങളില്‍ ഇനി അടുത്ത ചര്‍ച്ച നടക്കുന്നത് ഒക്ടോബര്‍ ആറിനാണ്. ആഭ്യന്തര മന്ത്രാലയവും എല്‍.എ.ബിയിലെയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സിലെയും (കെഡിഎ) അംഗങ്ങള്‍ ഉള്‍പ്പെടുന്ന ലഡാക്ക് പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ നാല് വര്‍ഷമായി സംയുക്തമായി ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന രണ്ട് സംഘടനകളും മുമ്പ് കേന്ദ്രവുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ലഡാക്ക് ജനതയുടെ ക്ഷേമത്തിനും ശാക്തികര ണത്തിനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും യുവാക്കളോടൊപ്പം നിലകൊള്ളുന്നുവെന്നുമാണ് സര്‍ക്കാരിന്റെ വാദമെങ്കിലും വസ്തുതകള്‍ അങ്ങിനെയല്ലെന്നതാണ് കേന്ദ്രഭരണ പ്രദാശമായി ലഡാക്കിന്റെ ചരിത്രം പറയുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം മനഃപൂര്‍വം ആസൂത്രണം ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

വാങ് ചുകിനെ ഇതിനുള്ള കാരണമായി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. നേപ്പാളിലെ ജെന്‍ സീ പ്രതിഷേധങ്ങളുമായും അറബ് വസന്തവുമായും താരതമ്യപ്പെടുത്തികൊണ്ടുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ വാങ് ചുക് നടത്തിയതായും കേന്ദ്രം പറയുന്നു. വസ്തുതകളെ മറച്ചുപിടിച്ച് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കുന്നതിനുപകരം ലഡാക് നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് സര്‍ക്കാറിന്‍് ഭാഗത്തുനിന്നുണ്ടാവേണ്ടത്. ചൈനയുമായി അതിര്‍ത്തിപങ്കിടുന്ന ദേശത്തെ പ്രശ്‌നങ്ങളെ അതിന്റേതായ ഗൗരവത്തിലെടുക്കാന്‍ വൈകുന്ന ഓരോ നിമിഷങ്ങളും രാജ്യസുരക്ഷക്കുതന്നെ ഭീഷണിയാണെന്നുള്ള തിരിച്ചറിവായിരിക്കണം ഇക്കാര്യത്തില്‍ സര്‍ക്കാറിനെ നയിക്കേണ്ടത

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Continue Reading

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

Trending