Connect with us

kerala

ആലപ്പുഴയുടെ മന്ത്രിസഭാ പ്രാതിനിധ്യം: സി.പി.എമ്മില്‍ നീക്കങ്ങള്‍ ശക്തം

സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നാലെ ആലപ്പുഴയിലെ സി.പി.എമ്മില്‍ മന്ത്രിസഭ പ്രാതിനിധ്യത്തിനായി നീക്കങ്ങള്‍ ശക്തം.

Published

on

സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നാലെ ആലപ്പുഴയിലെ സി.പി.എമ്മില്‍ മന്ത്രിസഭ പ്രാതിനിധ്യത്തിനായി നീക്കങ്ങള്‍ ശക്തം. സജി ചെറിയാന് പകരം മന്ത്രി ഉടനെ ഉണ്ടാകില്ലെന്ന് സി.പി.എം കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴും സ്ഥാനമോഹികള്‍ ഇതിനോടകം ഇടപെടലുകള്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രൂപീകരണ വേളയില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി ശക്തമായ നീക്കങ്ങള്‍ നടത്തിയ ആലപ്പുഴ എം.എല്‍.എ പി. പി ചിത്തരഞ്ജനാണ് മന്ത്രിസഭ പ്രാതിനിധ്യത്തിന് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപെടുന്നത്. സജി ചെറിയാന് മടങ്ങിയെത്താന്‍ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രധാന നേതാക്കള്‍ പുതിയ മന്ത്രിയെ ആവശ്യമില്ലെന്ന നിലപാടിലാണ്.

ജില്ലയിലെ സി.പി.എം ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഔദ്യോഗിക പക്ഷത്തെങ്കിലും വിരുദ്ധ ചേരികളിലായി നില്‍ക്കുന്ന സജി ചെറിയാന്‍-ചിത്തരഞ്ജന്‍ പക്ഷങ്ങളുടെ കരുത്ത് തെളിയിക്കല്‍ കൂടിയാകും മന്ത്രിസഭയിലെ ജില്ലയുടെ തുടര്‍ പ്രാതിനിധ്യം. സി.പി.എമ്മിന്റെ കഴിഞ്ഞ ആലപ്പുഴ ഏരിയ സമ്മേളനത്തില്‍ സുധാകര പക്ഷത്തിന് പകരം ചിത്തരഞ്ജന്‍-സജി ചെറിയാന്‍ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.

ജില്ലയില്‍ ആകെയുള്ള ഒന്‍പത് നിയമസഭ സീറ്റുകളില്‍ എട്ടിലും ഇടത് മുന്നണിയെ വിജയിപ്പിച്ച പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം അനിവാര്യമാണെന്നാണ് ചിത്തരഞ്ജന്‍ അനുകൂലികള്‍ ഉയര്‍ത്തുന്ന വാദം. മന്ത്രി സ്ഥാനം നഷ്ടമായാല്‍ അത് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ പി. പി ചിത്തരഞ്ജന് മികച്ച നിലയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. മത്സ്യ ഫെഡ് ചെയര്‍മാന്‍ പദവി ഉള്‍പ്പെടെ അലങ്കരിച്ചിട്ടുള്ള ചിത്തരഞ്ജന് മന്ത്രിസ്ഥാനം നല്‍കുന്നത് മത്സ്യ തൊഴിലാളി സമൂഹത്തെ കൂടി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ കഴിയുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ സജി ചെറിയാന്റെ രാജി താല്‍ക്കാലികം മാത്രമാണെന്നും വേഗത്തില്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് മറുപക്ഷം വാദിക്കുന്നത്. സംസ്ഥാന ഭരണാധികാരത്തിന്റെ കരുത്തില്‍ ജില്ലയിലെ സി.പി.എമ്മില്‍ ഒന്നാമനായ സജി ചെറിയാന് തന്റെ സ്ഥാനത്തേക്ക് മറ്റൊരാള്‍ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ പാര്‍ട്ടിയിലും വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending