Connect with us

News

മനുഷ്യത്വവുമായാണ് ഈ കാറിന്റെ യാത്ര..! ചിത്രം വൈറലാകുന്നു

കിടക്കകളും മറ്റുമായി ദുരന്തസ്ഥലത്തേക്ക് നീങ്ങുകയാണ ്തന്റെ കൊച്ചുകാറില്‍ ഈ മഹാമനസ്‌കന്‍. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്.

Published

on

തനിക്കും തന്റെ ഉറ്റവര്‍ക്കും സംഭവിക്കുന്നത് മാത്രമല്ല വേദനാജനകം. ലോകത്തെ സകലമനുഷ്യരുടെയും വേദന കൂടിയാണത്. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നത് കോടികളുടെ വസ്തുവകകള്‍ മാത്രമല്ല, അതിലേറെ വിലപ്പെട്ട മനുഷ്യജീവനുകളാണ്. അവരുടെ ബന്ധുക്കളുടെ കണ്ണീരിന് മറ്റെന്തിനേക്കാളേറെ വിലയും മൂല്യവുമുണ്ട്. അവരെ ഈ അവസരത്തില്‍ ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങളെത്തിക്കുകയുമാണ് മനുഷ്യരായ ഓരോരുത്തരുടെയും ദൗത്യം. തൊട്ടടുത്ത രാജ്യമായ ,പഴയ സോവിയറ്റ് യൂണിയന്‍ സംസ്ഥാനങ്ങളിലൊന്നായ അസര്‍ബൈജാനില്‍നിന്ന് കിടക്കകളും മറ്റുമായി ദുരന്തസ്ഥലത്തേക്ക് നീങ്ങുകയാണ ്തന്റെ കൊച്ചുകാറില്‍ ഈ മഹാമനസ്‌കന്‍. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്.
സര്‍വര്‍ ബഷീറലി എന്ന 33 കാരനാണ് ഈ മനുഷ്യസ്‌നേഹി. ഭൂകമ്പമുണ്ടായ അന്ന് ഞാനെന്റെ സഹോദരങ്ങളുമായി കൂടിയിരുന്ന് തുര്‍ക്കിക്കാര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന് ആലോചിച്ചു. അവിടെനിന്ന ്കിട്ടിയ ആശയമാണ ്കിടക്കയുമായി പോകാമെന്നത്. തുര്‍ക്കിയുടെ കൊടിയുമായാണ് ബഷീറലി നീങ്ങുന്നത്.
അസര്‍ബൈജാനിലെ ലച്ചിന്‍ സ്വദേശിയാണ് സര്‍വര്‍. ഇവിടെ അര്‍മേനിയന്‍ അധിനിവേശത്തിലാണ് ജനത. അവിടെനിന്നാണ ്‌സര്‍വറുടെ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. ഇന്ന് കിടക്കയാണ്. ഇതുകൂടാതെ ഭക്ഷ്യവസ്തുക്കളും ഞങ്ങളെത്തിക്കുന്നുണ്ടെന്ന് ബഷീറലി പറഞ്ഞു. ഇതിനകം കാല്‍ലക്ഷത്തിലധികം പേരാണ് ദുരന്തത്തിനിരയായിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന അവരുടെ ബന്ധുക്കളും പരിക്കേറ്റവരും ലോകത്തിന്റെ നിത്യനൊമ്പരമാണ്. പ്രളയവും കോവിഡും ആഞ്ഞടിച്ച കേരളത്തിനും ലോകത്തിനും ഇതൊന്നും പുതുമയുള്ളതല്ല. തുര്‍ക്കിയിലേക്ക് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആര്‍ക്കുമാകാമെന്ന് ഓര്‍മിപ്പിക്കുകയാണ് സര്‍വര്‍ ബഷീറലിയും അദ്ദേഹത്തിന്റെ കൊച്ചുകാറും. നാളെ ആര്‍ക്കും ഇത് സംഭവിക്കാമല്ലോ. ! ലക്ഷക്കണക്കിന് പേരാണ് സര്‍വറുടെ കാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആരോ വഴിപോക്കനെടുത്ത ചിത്രമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending