Connect with us

News

മനുഷ്യത്വവുമായാണ് ഈ കാറിന്റെ യാത്ര..! ചിത്രം വൈറലാകുന്നു

കിടക്കകളും മറ്റുമായി ദുരന്തസ്ഥലത്തേക്ക് നീങ്ങുകയാണ ്തന്റെ കൊച്ചുകാറില്‍ ഈ മഹാമനസ്‌കന്‍. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്.

Published

on

തനിക്കും തന്റെ ഉറ്റവര്‍ക്കും സംഭവിക്കുന്നത് മാത്രമല്ല വേദനാജനകം. ലോകത്തെ സകലമനുഷ്യരുടെയും വേദന കൂടിയാണത്. തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നത് കോടികളുടെ വസ്തുവകകള്‍ മാത്രമല്ല, അതിലേറെ വിലപ്പെട്ട മനുഷ്യജീവനുകളാണ്. അവരുടെ ബന്ധുക്കളുടെ കണ്ണീരിന് മറ്റെന്തിനേക്കാളേറെ വിലയും മൂല്യവുമുണ്ട്. അവരെ ഈ അവസരത്തില്‍ ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങളെത്തിക്കുകയുമാണ് മനുഷ്യരായ ഓരോരുത്തരുടെയും ദൗത്യം. തൊട്ടടുത്ത രാജ്യമായ ,പഴയ സോവിയറ്റ് യൂണിയന്‍ സംസ്ഥാനങ്ങളിലൊന്നായ അസര്‍ബൈജാനില്‍നിന്ന് കിടക്കകളും മറ്റുമായി ദുരന്തസ്ഥലത്തേക്ക് നീങ്ങുകയാണ ്തന്റെ കൊച്ചുകാറില്‍ ഈ മഹാമനസ്‌കന്‍. ചിത്രം ഇതിനകം വൈറലായിരിക്കുകയാണ്.
സര്‍വര്‍ ബഷീറലി എന്ന 33 കാരനാണ് ഈ മനുഷ്യസ്‌നേഹി. ഭൂകമ്പമുണ്ടായ അന്ന് ഞാനെന്റെ സഹോദരങ്ങളുമായി കൂടിയിരുന്ന് തുര്‍ക്കിക്കാര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്ന് ആലോചിച്ചു. അവിടെനിന്ന ്കിട്ടിയ ആശയമാണ ്കിടക്കയുമായി പോകാമെന്നത്. തുര്‍ക്കിയുടെ കൊടിയുമായാണ് ബഷീറലി നീങ്ങുന്നത്.
അസര്‍ബൈജാനിലെ ലച്ചിന്‍ സ്വദേശിയാണ് സര്‍വര്‍. ഇവിടെ അര്‍മേനിയന്‍ അധിനിവേശത്തിലാണ് ജനത. അവിടെനിന്നാണ ്‌സര്‍വറുടെ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. ഇന്ന് കിടക്കയാണ്. ഇതുകൂടാതെ ഭക്ഷ്യവസ്തുക്കളും ഞങ്ങളെത്തിക്കുന്നുണ്ടെന്ന് ബഷീറലി പറഞ്ഞു. ഇതിനകം കാല്‍ലക്ഷത്തിലധികം പേരാണ് ദുരന്തത്തിനിരയായിരിക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന അവരുടെ ബന്ധുക്കളും പരിക്കേറ്റവരും ലോകത്തിന്റെ നിത്യനൊമ്പരമാണ്. പ്രളയവും കോവിഡും ആഞ്ഞടിച്ച കേരളത്തിനും ലോകത്തിനും ഇതൊന്നും പുതുമയുള്ളതല്ല. തുര്‍ക്കിയിലേക്ക് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആര്‍ക്കുമാകാമെന്ന് ഓര്‍മിപ്പിക്കുകയാണ് സര്‍വര്‍ ബഷീറലിയും അദ്ദേഹത്തിന്റെ കൊച്ചുകാറും. നാളെ ആര്‍ക്കും ഇത് സംഭവിക്കാമല്ലോ. ! ലക്ഷക്കണക്കിന് പേരാണ് സര്‍വറുടെ കാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആരോ വഴിപോക്കനെടുത്ത ചിത്രമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി.

Published

on

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി.കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ ഇതിൽ തീരുമാനമെടുക്കാതെ വിട്ടുനിന്നു. ഇതോടെയായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്. ഇതോടെയാണ് 17 സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

crime

വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Published

on

പാലക്കാട് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്‍ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വര്‍ണം വിറ്റ കോയമ്പത്തൂരിലടക്കം ഇവരെ എത്തിച്ച് തെളിവെടുക്കും. വിറ്റ സ്വര്‍ണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റിലായ വിമല്‍കുമാര്‍, ബഷീറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മോഷണം നടത്തിയ ആളെയാണ് ഇനി പിടികൂടാനുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ വളരെ പെട്ടെന്ന് ഒളിവില്‍ പോയതിനാലാണ് ഇതുവരെ പിടികൂടാന്‍ കഴിയാത്തത്. ഇയാള്‍ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്.

Continue Reading

kerala

ആലപ്പുഴയില്‍ മിനി ലോറിയിടിച്ച് യുവാവ് മരിച്ചു

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു

Published

on

ഹരിപ്പാട് മിനി ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തില്‍ പറമ്പില്‍ സുധാകരന്‍- രമ ദമ്പതികളുടെ മകന്‍ അഭയ് (20) ആണ് മരിച്ചത്. ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്നു മിനി ലോറി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ന് ദേശീയപാതയില്‍ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading

Trending