Sports
വൈഭവിനൊപ്പം മലയാളി താരത്തിനും സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ബനോനി: ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വൈഭവ് സൂര്യവന്‍ഷിയുടെയും മലയാളി താരം ആരോണ്‍ ജോര്‍ജിന്റെയും വെടിക്കെട്ട് സെഞ്ചുറികളാണ് ഇന്ത്യക്ക് അടിത്തറയൊരുക്കിയത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 227 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈഭവ് സൂര്യവന്‍ഷി തുടക്കത്തില്‍ തന്നെ ആക്രോശഭരിതമായ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 24 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട വൈഭവ് 63 പന്തില്‍ സെഞ്ചുറി തികച്ചു. തുടര്‍ന്ന് ബൗളര്‍മാരെ തകര്‍ത്ത വൈഭവ് 9 ഫോറും 10 സിക്സും സഹിതം 74 പന്തില്‍ 127 റണ്‍സ് നേടി പുറത്തായി.
വൈഭവിന് മികച്ച പിന്തുണ നല്‍കി ആരോണ്‍ ജോര്‍ജും തകര്‍പ്പന്‍ ഇന്നിംഗ്സുമായി. 32 പന്തില്‍ അര്‍ധസെഞ്ചുറിയും 91 പന്തില്‍ സെഞ്ചുറിയും നേടിയ ആരോണ്‍ 15 ബൗണ്ടറികള്‍ പറത്തി. മത്സരം തുടരുമ്പോള്‍ ആരോണ്‍ 100 റണ്‍സുമായി ക്രീസിലുണ്ട്. വേദാന്ത് ത്രിവേദി 5 റണ്‍സുമായി അദ്ദേഹത്തിന് ഒപ്പം നില്‍ക്കുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ അണ്ടര്‍ 19 ഇതിനകംപരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആരോണ്‍ ജോര്‍ജിനൊപ്പം മലയാളി താരം മുഹമ്മദ് ഇനാനും ഇന്നത്തെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.
Sports
കാത്തിരിപ്പിന് വിരാമം; ഐഎസ്എല്‍ 12-ാം സീസണ്‍ ഫെബ്രുവരി 14 മുതല്‍
ഡല്‍ഹി: അഞ്ച് മാസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണ്‍ ഫെബ്രുവരി 14-ന് ആരംഭിക്കും. കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ സാന്നിധ്യത്തില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചയിലാണ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ക്ലബ്ബുകള്‍ ലീഗില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. വിയോജിപ്പുകള്‍ നിലനില്‍ക്കെ തന്നെ മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്ലബ്ബുകള്‍ ‘യെസ്’ പറഞ്ഞത്.
ലീഗില്‍ പങ്കെടുക്കാം, അല്ലെങ്കില്‍ വിട്ടുനില്‍ക്കാം.അഞ്ച് ടീമുകള്‍ മാത്രമേ ഉള്ളൂവെങ്കിലും ലീഗുമായി മുന്നോട്ട് പോകും. പങ്കെടുക്കാത്ത ടീമുകള്‍ക്കെതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കും. മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്ലബ്ബുകള്‍ മറ്റു പോംവഴികളില്ലാതെ 14 ക്ലബ്ബുകളും സംയുക്തമായി ലീഗില്‍ കളിക്കാന്‍ സമ്മതിച്ചത്.
പന്ത്രണ്ടാം സീസണില്‍ 14 ടീമുകളിലായി ആകെ 91 മത്സരങ്ങളുണ്ടാകും. സിംഗിള്‍ ലഗ് അടിസ്ഥാനത്തില്‍ ഹോം – എവേ രീതിയിലാകും മത്സരങ്ങള്‍ നടക്കുക എന്നതാണ് പുതിയ രീതി. ഐഎസ്എല്ലിനൊപ്പം തന്നെ 11 ടീമുകള്‍ പങ്കെടുക്കുന്ന ഐ-ലീഗും നടക്കും. 55 മത്സരങ്ങളുള്ള ഐ-ലീഗിനായി 3.20 കോടി രൂപയാണ് ഫെഡറേഷന്‍ വകയിരുത്തിയിരിക്കുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും വരുമാനം പങ്കുവെക്കല്‍, സംപ്രേഷണം, വാണിജ്യ പങ്കാളി എന്നീ പ്രധാന വിഷയങ്ങളില്‍ ഇപ്പോഴും വ്യക്തമായ ധാരണയായിട്ടില്ല. എഐഎഫ്എഫ് അവതരിപ്പിച്ച പുതിയ പ്ലാന്‍ അനുസരിച്ചാണ് ലീഗ് നടക്കുക. ഐഎസ്എല്ലിനൊപ്പം തന്നെ 11 ടീമുകള്‍ പങ്കെടുക്കുന്ന ഐ-ലീഗും നടക്കും. 55 മത്സരങ്ങളുള്ള ഐ-ലീഗിനായി 3.20 കോടി രൂപയാണ് ഫെഡറേഷന്‍ വകയിരുത്തിയിരിക്കുന്നത്.
Sports
വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ച്വറി; പുതുച്ചേരിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം
സെഞ്ചറിക്കു ശേഷം കൂടുതല്‍ അപകടകാരിയായ വിഷ്ണു അടുത്ത 21 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്ത് 29-ാം ഓവറില്‍ കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു.
അഹമ്മദാബാദ്: ‘ആശാന്‍’ എന്ന വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ച്വറിയില്‍ കേരളം 8 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ പുതുച്ചേരിക്കെതിരെ 84 പന്തില്‍ 162 റണ്‍സ് (നോട്ടൗട്ട്) വിഷ്ണു നേടി. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് പുറത്തായി. പേസര്‍ എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി കേരള ബൗളിങ്ങിന് നേതൃത്വം നല്‍കി.
മറുപടി ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ (11), ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (8) എന്നിവര്‍ നേരത്തെ പുറത്തായതോടെ കേരളം 30/2 എന്ന നിലയില്‍ പതറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വിഷ്ണു-ബാബ അപരാജിത് (63 നോട്ടൗട്ട്) സഖ്യം മത്സരത്തിന്റെ ഗതി മാറ്റി. കരുതലോടെ തുടക്കം കുറിച്ച വിഷ്ണു, തുടര്‍ന്ന് ആക്രമണത്തിലേക്ക് കടന്നു. പേസര്‍മാരെതിരെ സ്റ്റെപ്ഔട്ട് ഷോട്ടുകളും സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ്പ്, ഡോഗ് സ്വിച്ച് ഷോട്ടുകളും ഫലപ്രദമായി ഉപയോഗിച്ച താരം 36 പന്തില്‍ അര്‍ധസെഞ്ചറിയും 63 പന്തില്‍ സെഞ്ചറിയും പൂര്‍ത്തിയാക്കി.
സെഞ്ചറിക്കു ശേഷം കൂടുതല്‍ അപകടകാരിയായ വിഷ്ണു അടുത്ത 21 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്ത് 29-ാം ഓവറില്‍ കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. 14 സിക്സും 13 ഫോറുമടക്കം 162 റണ്‍സ് നേടിയ വിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ടൂര്‍ണമെന്റില്‍ കേരളത്തിനായി ഇത് നാലാം വിജയം. 2014 മുതല്‍ കേരള ടീമിലെ സ്ഥിരം അംഗമായ, പത്തനംതിട്ട സ്വദേശിയായ 32 വയസ്സുകാരന്‍ വിഷ്ണു വിനോദ്, ഐപിഎല്ലില്‍ ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
ഈ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് പന്തുകളില്‍ 150 റണ്‍സ് നേടിയ മൂന്നാമത്തെ താരമായി വിഷ്ണു മാറി. പുതുച്ചേരിക്കെതിരെ 81 പന്തിലാണ് താരം 150 കടന്നത്. 59 പന്തില്‍ 150 നേടിയ സൂര്യവംശിയും, 80 പന്തില്‍ നേട്ടം കൈവരിച്ച ദിനേശ് കാര്‍ത്തിക്കുമാണ് മുന്നിലുള്ളത്. വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ 106 സിക്സുകളോടെ രണ്ടാമതുള്ള താരം എന്ന സ്ഥാനവും വിഷ്ണുവിനായി. 108 സിക്സുകളോടെ മനീഷ് പാണ്ഡെയാണ് ഒന്നാമത്. കേരളത്തിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ തന്റെ തന്നെ റെക്കോര്‍ഡ് വിഷ്ണു പുതുച്ചേരിക്കെതിരെ 14 സിക്സുകളോടെ മെച്ചപ്പെടുത്തി.
News
പരിശീലനത്തിനിടെ ആരാധകന്റെ വടാപാവ് വാഗ്ദാനം വിനീതമായി നിരസിച്ച് രോഹിത് ശർമ; വൈറലായി താരത്തിന്റെ റിയാക്ഷൻ
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ എത്തിയത്.
Rohit Sharmaഇന്ത്യ–ന്യൂസിലാൻഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി കഠിന പരിശീലനത്തിലാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ എത്തിയത്.
ഞായറാഴ്ച ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന സെഷനിനിടെയാണ് രോഹിത്തിനോട് ഒരു ആരാധകൻ മറാത്തിയിൽ “വടാപാവ് വേണോ?” എന്ന് ചോദിച്ചത്. ആരാധകരോട് കൈവീശി അഭിവാദ്യം ചെയ്ത രോഹിത്, വടാപാവ് വേണ്ടെന്ന് ആംഗ്യം കാണിച്ച് വിനീതമായി നിരസിച്ചു. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധ നേടുകയും ചെയ്തു.
ടെസ്റ്റിലും ടി20യിലും നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഏകദിന ക്രിക്കറ്റിലാണ് രോഹിത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് താരത്തിന്റെ തയ്യാറെടുപ്പ്. ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ സമീപകാല പരമ്പരകളിൽ ഹിറ്റ്മാൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
-
kerala18 hours ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf17 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala1 day agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
News3 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
