Connect with us

Culture

സിപിഐ എം.എല്‍.എയുടെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകന് ജോലി; നടപടി പാര്‍ട്ടിയില്‍ വിവാദമാകുന്നു

Published

on

കൊല്ലം: കരുനാഗപ്പള്ളി കേരാഫെഡില്‍ ചുമട്ട് തൊഴിലാളി നിയമനത്തില്‍ സിപിഐ കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്റെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകനായ തൊടിയൂര്‍ വേങ്ങറ സ്വദേശി ബിനുവിന് ജോലി നല്‍കിയത് പാര്‍ട്ടിയില്‍ വിവാദമാകുന്നു. എ.ഐ.ടി.യു.സി യൂണിയനില്‍ ഒഴിവ് വന്ന ഏഴ് ഒഴിവുകളില്‍ അഞ്ചെണ്ണം മാത്രമാണ് പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി വന്ന രണ്ട് ഒഴിവുകളില്‍ ഒരെണ്ണമാണ് ബിജെപി പ്രവര്‍ത്തകന് നല്‍കിയത്. ലക്ഷങ്ങള്‍ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് കരുനാഗപ്പള്ളി എഐവൈഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തുടര്‍ന്ന് മണ്ഡലം കമ്മിറ്റി പാര്‍ട്ടി കമ്മിറ്റിക്ക് പരാതി നല്‍കി.
എ.ഐ.ടി.യു.സി കേരാഫെഡ് യൂണിയന്‍ പ്രസിഡന്റും സിപിഐ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, സിപിഐ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ്, കേരാഫെഡ് ബോര്‍ഡ് മെമ്പര്‍, കരുനാഗപ്പള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സോമന്‍പിള്ളയും പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായ ശശിധരന്‍പിള്ള, കേരാഫെഡ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് നിരവധി പ്രവര്‍ത്തകരെ തഴഞ്ഞ് ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കിയത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നറിയിച്ചാണ് എംഎല്‍എയുടെ അടുത്ത അനുയായി കൂടിയായ പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായ ശശിധരന്‍പിള്ള ശിപാര്‍ശ കത്ത് വാങ്ങിയതെന്നാണ് സംഭവം വിവാദമായതോടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. അര്‍ഹതപ്പെട്ട നിരവധി പ്രവര്‍ത്തകരെ ഒഴിവാക്കി നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടിരുന്നു. വിഷയം വിവാദമായതോടെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായ മുന്‍ എംഎല്‍എ എന്‍.അനിരുദ്ധന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സെക്രട്ടറി ഈ വിഷയത്തെ നിസാരവത്ക്കരിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ ബിനുവിന്റെ നിയമനം തൊടിയൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായപ്പോള്‍ ബിനു ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ശശിധരന്‍പിള്ളി യോഗത്തില്‍ വിശദീകരിച്ചത്.
ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഇടപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ നിയമനത്തില്‍ ജോയിന്റ് കൗണ്‍സിലുകാരെ ഒഴിവാക്കി ബിജെപി അനുഭാവിയെ നിയമിച്ചതും വിവാദമായിരുന്നു. വരും ദിവസങ്ങളില്‍ കരുനാഗപ്പള്ളിയില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകുകയാണ്. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം സമുദായംഗങ്ങള്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ നല്‍കുന്നുവെന്ന പരാതിയും ശക്തമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending