Culture
‘നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ?’; മോദിയോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വിവാദമാകുന്നു
ന്യൂഡല്‍ഹി: റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വിവാദമാകുന്നു. നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (എന്‍ബിസി) ചാനല്‍ റിപ്പോര്‍ട്ടര്‍ മെക്യിന് കെല്ലിയാണ് മോദിയോട് ചോദ്യമുന്നയിച്ചത്. എന്‍ബിസി ചാനലിനു വേണ്ടി റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു കെല്ലി. കോണ്സ്റ്റന്റിന് കൊട്ടാരത്തില്‍ മോദിയോടൊപ്പം പുടിന് വരുന്നില് പങ്കെടുക്കവെയാണ് കെല്ലി അഭിമുഖത്തിനെത്തിയത്. സൗഹൃദ സംഭാഷണത്തിനിടെ നിങ്ങള്‍ കുടപിടിച്ചു നില്ക്കുന്ന ചിത്രം ട്വിറ്ററില്‍ കണ്ടെന്ന് മോദി പറഞ്ഞു. നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള കെല്ലിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകയും മോദിയുമായുള്ള സംഭാഷണം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും കെല്ലിക്കു നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ട്വിറ്ററില്‍ 30 ദശലക്ഷം ഫോളോവേഴ്സ് ഉള്ള മോദിയെക്കുറിച്ച് യാതൊന്നും അന്വേഷിക്കാതെയാണ് കെല്ലി അദ്ദേഹത്തോടൊപ്പമുള്ള പുടിനെ അഭിമുഖം ചെയ്യാന്‍ പോയതെന്നാണ് പ്രധാന വിമര്‍ശനം. കെല്ലിയോട് ഹോംവര്‍ക്ക് ചെയ്യാനാവശ്യപ്പെടുന്നതാണ് മറ്റു ട്വീറ്റുകള്‍. കെല്ലിയുടെ രാജ്യത്തെ ജനസംഖ്യയെയും മോദിയുടെ ഫോളോവേഴ്സിനെയും താരതമ്യപ്പെടുത്തിയും ചിലര്‍ പോസ്റ്റുകളിട്ടു.
Culture
ജനനായകന്; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു
തീയതി പറയാതെയാണ് കേസ് മാറ്റിവെച്ചത്.
വിജയ് നായകനായ ചിത്രം ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയാന്‍ മാറ്റി. തീയതി പറയാതെയാണ് കേസ് മാറ്റിവെച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് കൗണ്ടര്‍ അഫിഡവിറ്റിന് സമയം അനുവദിച്ചില്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ചു. ചിത്രം റിവൈസിങ് കമ്മറ്റിക്ക് വിട്ട സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്‍പേഴ്സന്റെ ഉത്തരവ് നിര്‍മാതാക്കള്‍ ചോദ്യം ചെയ്തില്ലെന്നും സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. റിവൈസിങ് കമ്മിറ്റിക്ക് വിട്ടുവെന്ന സെന്‍സര്‍ ബോര്‍ഡിന്റെ അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും ചെയര്‍പേഴ്സന്റെ ഉത്തരവ് ഇത് വരെയും ലഭിച്ചിട്ടില്ലെന്നും കെവിഎന്‍ പ്രൊഡക്ഷന്‍സ് കോടതിയെ അറിയിച്ചു. ലഭിക്കാത്ത ഓര്‍ഡര്‍ എങ്ങനെ ചലഞ്ച് ചെയ്യും എന്നും വാദിച്ചു.
എക്സാമിനിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് പ്രശ്നമില്ല. ഒരാളുടെ തീരുമാനം മാത്രമായി എങ്ങനെ നടപ്പാക്കുമെന്നും കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ അഭിഭാഷകന് ചോദിച്ചു.
Features
ലോംഗേവാല: ധീരതയുടെ മരുഭൂമി, ഇന്ത്യയുടെ അമരഗാഥ
രാജസ്ഥാനിലെ മരുഭൂമിയില്‍, ഇന്ത്യയുടെ അതിര്‍ത്തി കാവലാളുകളായ കുറച്ച് സൈനികര്‍ അസാധാരണ ധൈര്യത്തോടെ ചരിത്രം കുറിച്ച യുദ്ധഭൂമിയാണത്.
entertainment
ജനനായകന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം
ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന് സിനിമ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാതിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്കാന് മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) ചെയര്മാന് നല്കിയ ഹര്‍ജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.
ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News1 day ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News1 day agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News1 day ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
