kerala
ജന്‍ധന്‍ അക്കൗണ്ട് വഴി 2,000 രൂപ പിന്‍വലിച്ചവരുടെ കറന്റ് അക്കൗണ്ടുകള്‍ പൂട്ടുന്നു
ആര്‍ബിഐ ഉത്തരവ് ബാധിക്കുന്നത് നിരവധി സ്ഥാപനങ്ങളെ

കോവിഡ് കാലത്ത് പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടു വഴി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2000 രൂപ പിന്‍വലിച്ചവരുടെ കറന്റ് അക്കൗണ്ടുകള്‍ ബാങ്കുകള്‍ റദ്ദാക്കുന്നു. ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കില്‍ കറന്റ് അക്കൗണ്ട് പാടില്ലെന്ന റിസര്‍വ് ബാങ്കിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പൊതു മേഖലാ ബാങ്കുകള്‍ അക്കൗണ്ടുകള്‍ റദ്ദാക്കിത്തുടങ്ങിയത്. ഇതിനുള്ള നോട്ടീസുകള്‍ പലര്‍ക്കും ഇമെയില്‍ വഴി ലഭിച്ചു.
പ്രധാന് മന്ത്രി ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കാലത്ത് രണ്ടായിരം രൂപ വായ്പ അനുവദിച്ചിരുന്നു. തുക ക്രഡിറ്റായതായി മൊബൈലില്‍ സന്ദേശം ലഭിച്ച പലരും പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇത് കോവിഡ് കാല പ്രത്യേക ഓവര്‍ഡ്രാഫ്റ്റ്(ഒഡി വായ്പ)ആണെന്ന് തിരിച്ചറിയാതെ പിന്‍വലിച്ച കറന്റ് അകൗണ്ട് ഉടമകള്‍ക്കാണ് ഇപ്പോള്‍ പണികിട്ടിത്തുടങ്ങിയത്. സംസ്ഥാനത്ത് 15000ലധികം പേര് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരു ബാങ്കില്‍ വായ്പ ഉള്ളവര്‍ക്ക് മറ്റൊരു ബാങ്കില്‍ കറന്റ് അക്കൗണ്ട് പാടില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്.
പിഎംജെഡിവൈ സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിച്ചവര്‍ കോവിഡ് ആശ്വാസം പിന്‍വലിച്ചതോടെ ഈ അക്കൗണ്ട് ഒഡി അക്കൗണ്ട്(വായ്പാ അക്കൗണ്ട്)ആയി മാറുന്നു. ഇതോടെ മറ്റൊരു ബാങ്കിലുള്ള കറന്റ് അക്കൗണ്ട് റദ്ദാവുകയും ചെയ്യും.
ബാങ്ക് തന്നെ സ്വന്തം നിലയില്‍ ഇത്തരം അക്കൗണ്ട് റദ്ദാക്കി ബാക്കി തുക ഡിഡിയായോ, സേവിംഗ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തോ ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലെ പല ബാങ്കുകളിലും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തു. പിഎംജെഡിവൈ സാമ്പത്തിക ദുര്‍ബല വിഭാഗത്തിനാണെന്നും കറന്റ് അകൗണ്ടുള്ളവര്‍ എടുക്കരുതെന്നുമാണ് ഇപ്പോള്‍ ബാങ്കുകള്‍ പറയുന്നത്. എന്നാല്‍ പഠന കാലത്ത് അക്കൗണ്ട് ആരംഭിച്ച് പിന്നീട് പുതിയ സംരംഭം തുടങ്ങിയവരും പ്രൊഫഷണലിസ്റ്റുകളായ യുവാക്കളുമാണ് പ്രതിസന്ധിയിലായത്.
എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയത്തിന്റെ ഭാഗമായാണ് പ്രധാന് മന്ത്രി ധന്‍ജന്‍ യോജന സിറോ ബാലന്‍സ് സേവിംഗ് അക്കൗണ്ട് അനുവദിച്ചത്. ചെറിയ സമ്പാദ്യം,വായ്പ, ഇന്‍ഷൂറന്‍സ് പ്രീമിയം,പെന്ഷന്, സബ്സിഡി എന്നിവക്കാണ് ഇവ പ്രയോജനപ്പെടുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റും റൂപേ കാര്‍ഡും ലഭിക്കുന്നു. എന്നാല്‍ ഇത്തരം സഹായങ്ങള്‍ സ്വീകരിച്ച പതിനായിരങ്ങളാണ് മറ്റൊരുരീതിയില്‍ വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എത്രപേര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വ്യക്തതയില്ല. എങ്കിലും 15,000ത്തോളം വരുമെന്നാണ് അനൗദ്യോഗിക വിവരം. ഇതിനു പുറമെ ഒഡി അക്കൗണ്ടിനു പുറമെ മറ്റു ബാങ്കില്‍ കറന്റ് അക്കൗണ്ടുള്ള നിരവധി സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏറെയും കോവിഡ് പ്രതിസന്ധിയെ അതീജീവിക്കാന്‍ പ്രയാസപ്പെടുന്ന സ്ഥാപനങ്ങളാണ്.
ആര്‍ബിഐ ഉത്തരവ് ബാധിക്കുന്നത് നിരവധി സ്ഥാപനങ്ങളെ
കണ്ണൂര്‍: റിസര്‍ബാങ്കിന്റെ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കുന്നത് വ്യാപാരികളെയും സംരംഭകരെയും പ്രൊഫഷണലിസ്റ്റുകളെയും. ആര്‍ബിഐ വ്യവസ്ഥ പ്രകാരം ഒരു ബാങ്കില്‍ നിന്ന് ലോണെടുത്ത് ഇനി മറ്റൊരു ബാങ്കില്‍ കറന്റ് അകൗണ്ട് വഴി ഇടപാട് നടത്താനാവില്ല. നിലവില്‍ ഇത്തരത്തില്‍ ചെയ്യുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ ഒഡി എടുത്തശേഷം തിരിച്ചടക്കാതെ മറ്റൊരു ബാങ്കില്‍ ഇടപാട് തുടരുന്നത് തടയാനാണ് പുതിയ ഉത്തരവ്. വ്യവസ്ഥകള്‍ കുറഞ്ഞ ബാങ്കില്‍ നിന്ന് ലോണായി മൂലധനം സ്വീകരിച്ച് എസ്ബിഐ പോലുള്ള ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് വഴി ഇടപാട് നടത്തുന്നതാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത്. പുതിയ വ്യവസ്ഥ പ്രകാരം അതേ ബാങ്കില്‍ തന്നെ കറന്റ് അക്കൗണ്ട് തുടങ്ങേണ്ടി വരും. പതിയ സംരംഭകരെയും പ്രൊഫഷണലിസ്റ്റുകളെയുമാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. ലോണുള്ള സ്ഥാപനങ്ങള്‍ക്ക് ഒന്നിലധികം കറന്റ് അകൗണ്ട് ആരംഭിക്കുന്നതിനും നിയന്ത്രണമുണ്ട്.
kerala
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു
റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്ലാണ് ഇടിച്ചത്.
kerala
കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍
മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala15 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
EDUCATION3 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
india2 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
kerala3 days ago
ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി