Connect with us

kerala

ജന്‍ധന്‍ അക്കൗണ്ട് വഴി 2,000 രൂപ പിന്‍വലിച്ചവരുടെ കറന്റ് അക്കൗണ്ടുകള്‍ പൂട്ടുന്നു

ആര്‍ബിഐ ഉത്തരവ് ബാധിക്കുന്നത് നിരവധി സ്ഥാപനങ്ങളെ

Published

on

കോവിഡ് കാലത്ത് പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടു വഴി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2000 രൂപ പിന്‍വലിച്ചവരുടെ കറന്റ് അക്കൗണ്ടുകള്‍ ബാങ്കുകള്‍ റദ്ദാക്കുന്നു. ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കില്‍ കറന്റ് അക്കൗണ്ട് പാടില്ലെന്ന റിസര്‍വ് ബാങ്കിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പൊതു മേഖലാ ബാങ്കുകള്‍ അക്കൗണ്ടുകള്‍ റദ്ദാക്കിത്തുടങ്ങിയത്. ഇതിനുള്ള നോട്ടീസുകള്‍ പലര്‍ക്കും ഇമെയില്‍ വഴി ലഭിച്ചു.

പ്രധാന്‍ മന്ത്രി ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കാലത്ത് രണ്ടായിരം രൂപ വായ്പ അനുവദിച്ചിരുന്നു. തുക ക്രഡിറ്റായതായി മൊബൈലില്‍ സന്ദേശം ലഭിച്ച പലരും പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇത് കോവിഡ് കാല പ്രത്യേക ഓവര്‍ഡ്രാഫ്റ്റ്(ഒഡി വായ്പ)ആണെന്ന് തിരിച്ചറിയാതെ പിന്‍വലിച്ച കറന്റ് അകൗണ്ട് ഉടമകള്‍ക്കാണ് ഇപ്പോള്‍ പണികിട്ടിത്തുടങ്ങിയത്. സംസ്ഥാനത്ത് 15000ലധികം പേര്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരു ബാങ്കില്‍ വായ്പ ഉള്ളവര്‍ക്ക് മറ്റൊരു ബാങ്കില്‍ കറന്റ് അക്കൗണ്ട് പാടില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്.

പിഎംജെഡിവൈ സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിച്ചവര്‍ കോവിഡ് ആശ്വാസം പിന്‍വലിച്ചതോടെ ഈ അക്കൗണ്ട് ഒഡി അക്കൗണ്ട്(വായ്പാ അക്കൗണ്ട്)ആയി മാറുന്നു. ഇതോടെ മറ്റൊരു ബാങ്കിലുള്ള കറന്റ് അക്കൗണ്ട് റദ്ദാവുകയും ചെയ്യും.

ബാങ്ക് തന്നെ സ്വന്തം നിലയില്‍ ഇത്തരം അക്കൗണ്ട് റദ്ദാക്കി ബാക്കി തുക ഡിഡിയായോ, സേവിംഗ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തോ ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലെ പല ബാങ്കുകളിലും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തു. പിഎംജെഡിവൈ സാമ്പത്തിക ദുര്‍ബല വിഭാഗത്തിനാണെന്നും കറന്റ് അകൗണ്ടുള്ളവര്‍ എടുക്കരുതെന്നുമാണ് ഇപ്പോള്‍ ബാങ്കുകള്‍ പറയുന്നത്. എന്നാല്‍ പഠന കാലത്ത് അക്കൗണ്ട് ആരംഭിച്ച് പിന്നീട് പുതിയ സംരംഭം തുടങ്ങിയവരും പ്രൊഫഷണലിസ്റ്റുകളായ യുവാക്കളുമാണ് പ്രതിസന്ധിയിലായത്.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയത്തിന്റെ ഭാഗമായാണ് പ്രധാന്‍ മന്ത്രി ധന്‍ജന്‍ യോജന സിറോ ബാലന്‍സ് സേവിംഗ് അക്കൗണ്ട് അനുവദിച്ചത്. ചെറിയ സമ്പാദ്യം,വായ്പ, ഇന്‍ഷൂറന്‍സ് പ്രീമിയം,പെന്‍ഷന്‍, സബ്‌സിഡി എന്നിവക്കാണ് ഇവ പ്രയോജനപ്പെടുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റും റൂപേ കാര്‍ഡും ലഭിക്കുന്നു. എന്നാല്‍ ഇത്തരം സഹായങ്ങള്‍ സ്വീകരിച്ച പതിനായിരങ്ങളാണ് മറ്റൊരുരീതിയില്‍ വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എത്രപേര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വ്യക്തതയില്ല. എങ്കിലും 15,000ത്തോളം വരുമെന്നാണ് അനൗദ്യോഗിക വിവരം. ഇതിനു പുറമെ ഒഡി അക്കൗണ്ടിനു പുറമെ മറ്റു ബാങ്കില്‍ കറന്റ് അക്കൗണ്ടുള്ള നിരവധി സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏറെയും കോവിഡ് പ്രതിസന്ധിയെ അതീജീവിക്കാന്‍ പ്രയാസപ്പെടുന്ന സ്ഥാപനങ്ങളാണ്.

ആര്‍ബിഐ ഉത്തരവ് ബാധിക്കുന്നത് നിരവധി സ്ഥാപനങ്ങളെ

കണ്ണൂര്‍: റിസര്‍ബാങ്കിന്റെ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കുന്നത് വ്യാപാരികളെയും സംരംഭകരെയും പ്രൊഫഷണലിസ്റ്റുകളെയും. ആര്‍ബിഐ വ്യവസ്ഥ പ്രകാരം ഒരു ബാങ്കില്‍ നിന്ന് ലോണെടുത്ത് ഇനി മറ്റൊരു ബാങ്കില്‍ കറന്റ് അകൗണ്ട് വഴി ഇടപാട് നടത്താനാവില്ല. നിലവില്‍ ഇത്തരത്തില്‍ ചെയ്യുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ ഒഡി എടുത്തശേഷം തിരിച്ചടക്കാതെ മറ്റൊരു ബാങ്കില്‍ ഇടപാട് തുടരുന്നത് തടയാനാണ് പുതിയ ഉത്തരവ്. വ്യവസ്ഥകള്‍ കുറഞ്ഞ ബാങ്കില്‍ നിന്ന് ലോണായി മൂലധനം സ്വീകരിച്ച് എസ്ബിഐ പോലുള്ള ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് വഴി ഇടപാട് നടത്തുന്നതാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത്. പുതിയ വ്യവസ്ഥ പ്രകാരം അതേ ബാങ്കില്‍ തന്നെ കറന്റ് അക്കൗണ്ട് തുടങ്ങേണ്ടി വരും. പതിയ സംരംഭകരെയും പ്രൊഫഷണലിസ്റ്റുകളെയുമാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. ലോണുള്ള സ്ഥാപനങ്ങള്‍ക്ക് ഒന്നിലധികം കറന്റ് അകൗണ്ട് ആരംഭിക്കുന്നതിനും നിയന്ത്രണമുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending