kerala
വികസനമുദ്ര; തിരൂരങ്ങാടിയില്‍ വൈദ്യുതി മേഖലയില്‍ 51 കോടി രൂപയുടെ വികസന കുതിപ്പ്
പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു.
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 51 കോടി രൂപയുടെ വികസന നേട്ടവുമായി വൈദ്യുതി മേഖല. വൈദ്യുതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തെ 5.80 കോടി രൂപയുടെ അനുമതി ലഭിച്ച 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ്സ്റ്റേഷന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ്സ്റ്റേഷന് നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
ഈ 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ് സ്റ്റേഷന് 110 33 കെവി കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തണം എന്നത് പ്രദേശത്തെ ജനങ്ങളുടെയും, ജനപ്ര തിനിധികളുടെയും നിരന്തരമായുള്ള ആവശ്യമായിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും നിരന്തരമായി നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കെ.പി.എ മജീദ് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടിക്കും, കെഎസ്ഇബി ചെയര്മാന് & മാനേജിങ് ഡയറക്ടര്‍ക്കും പ്രൊപോസല്‍ നല്‍കുകയും, ഈ പ്രവര്‍ത്തിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ഇത് സംബന്ധിച്ച യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി വെന്നിയൂര്‍ 33 കെവി സബ്സ്റ്റേഷന് 110 കെവി കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള 19 കോടി രൂപയുടെ അനുമതി ലഭിച്ചു. 2028 വര്‍ഷത്തോട് ഈ പ്രവര്‍ത്തി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നതിനാണ് നിലവില്‍ കരാര്‍ വെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വെന്നിയൂര്‍ സബ് സ്റ്റേഷന്, കൂരിയാട് സബ് സ്റ്റേഷന് എടരിക്കോട് സബ് സ്റ്റേഷന്, പരപ്പനങ്ങാടി സബ് സ്റ്റേഷന് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള 110 കെവി ലൈന്‍ വലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഈ കണക്ഷന് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ മേല്‍പ്പറഞ്ഞ വെന്നിയൂര്‍ സബ് സ്റ്റേഷനുകളില്‍ എവിടെയെങ്കിലും വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ മറ്റു സബ് സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി തടസ്സം നേരിട്ട സബ് സ്റ്റേഷനിലേക്ക് എത്തിക്കാനാകും.
110 കെവി പൂര്‍ണ്ണമായും യാഥാര്‍ഥ്യമാകുന്നതോടെ മണ്ഡലത്തിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും, ലോഡ് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുകയും ചെയ്യും. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ മലപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തി 26.2 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്കും അംഗീകാരമായിട്ടുണ്ട്. നിലവിലുള്ള ട്രാന്‍സ് ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കല്‍, എ.ബി.സി ഉപയോഗിച്ച് എല്‍.ടി ലൈന്‍ റീ കണറ്റിങ് നടത്തുക, പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് നടപ്പിലാക്കുന്നത്. ഇവയില്‍ ചില പ്രവര്‍ത്തികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും, ചില പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികളിലെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്കുന്ന ഘ ട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ.പി.എ മജീദ് അറിയിച്ചു.
kerala
ശബരിമല കൊടിമര പുനര്‍നിര്‍മ്മാണം; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്
സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്കി.
ശബരിമലയിലെ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്.
സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്കി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന് സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹന്‍ ലാലിന്റെ മൊഴിയില്‍ പറയുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മോഹന്‍ലാലിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ വച്ചും രേഖപ്പെടുത്തി.
kerala
വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; കെ.എസ്.യു പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് ആക്രമണം
വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേര്‍ക്കാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ 2.30തോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്.
kerala
‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
വീണ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നത് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ല.
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിക്കുന്ന വീഡിയോ ഹാജരാക്കിയാല്‍ ഒരു പവന് സ്വര്‍ണം സമ്മാനമായി പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. മന്ത്രി വീണ ജോര്‍ജിനെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് പറയുന്ന വീഡിയോ തെളിവായി ഹാജരാക്കിയാല്‍ നിങ്ങള്‍ക്കും നേടാം ഒരു പവന് സ്വര്‍ണം എന്നെഴുതിയ പോസ്റ്ററാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
വീണ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നത് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ല. മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയില്‍ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നെങ്കിലും ഇത് മന്ത്രിയുടെ ഗണ്മാന് ധരിച്ച കരിനീല വസ്ത്രമാണെന്ന് പിന്നീട് തെളിഞ്ഞു. കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മന്ത്രിയുടെ തിരക്കഥയാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐ.സി.യുവില്‍ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെ.എസ്.യു നേതാക്കള്‍ പറഞ്ഞത്.
-
GULF20 hours agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
kerala24 hours agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala23 hours agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala22 hours agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala22 hours ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article21 hours agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india21 hours agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
News24 hours agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
