Connect with us

india

ജനാധിപത്യത്തിലെ സര്‍വ്വാധിപത്യ പ്രവണതകള്‍

ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമായി ജനാധിപത്യം മാറാതിരിക്കാന്‍ വിമര്‍ശനങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാറിനുമേല്‍ പൗരസമൂഹം സമ്മര്‍ദ്ദം ചെലുത്തേണ്ടതായുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്നറിയപ്പെടുന്ന രാജ്യം നിലവിലെ സര്‍ക്കാറിന് കീഴില്‍ ജനാധിപത്യ സൂചികയില്‍ പിന്നോട്ട് പോവുകയാണെന്ന രാജ്യാന്തര സ്ഥാപനങ്ങളുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പൗരജാഗ്രത അനിവാര്യമാണ്.

Published

on

ഷംസീര്‍ കേളോത്ത്

ജനാധിപത്യവും സര്‍വ്വാധിപത്യവും തമ്മില്‍ വലിയ ആശയാന്തരമാണുള്ളത്. എതിരഭിപ്രായങ്ങളെ, വിമര്‍ശനങ്ങളെ ഇവ എങ്ങനെയാണ് കൈകാര്യംചെയ്യുക എന്നിടത്താണ് രണ്ടും തമ്മിലുള്ള പ്രധാന ചേര്‍ച്ചയില്ലായ്മ പ്രകടമാവുക. ഭരണകൂടത്തിന്റെ നിലപാടിനപ്പുറം എതിരഭിപ്രായങ്ങള്‍ക്ക് യാതൊരിടവും നല്‍കാത്ത ഭരണസ്വഭാവമാണ് സര്‍വ്വാധിപത്യം പ്രകടിപ്പിക്കുക. ഭരണാധികാരിയുടെ രാഷ്ട്രീയ എതിരാളികള്‍ കൊല ചെയ്യപ്പെടുകയോ, തുറങ്കിലടക്കപ്പെടുകയോ കുറഞ്ഞപക്ഷം മൗനികളാക്കപ്പെടുകയോ ചെയ്യും. നിയമവാഴ്ചയനുസരിച്ചല്ല പകരം ഭരിക്കുന്നവരുടെ ഇച്ഛയനുസരിച്ചാണ് രാജ്യം മുന്നോട്ട്‌പോവുക.

എന്നാല്‍ ഇതിന് വിപരീതമായി താത്വികമായി തന്നെ പ്രതിപക്ഷത്തെ അംഗീകരിക്കുന്ന സംവിധാനമാണ് ജനാധിപത്യം മുന്നോട്ടുവെക്കുന്നത്. ഭരണം കയ്യാളുന്നവരോളംതന്നെ പ്രധാനപ്പെട്ടതാണ് ജനാധിപത്യത്തില്‍ പ്രതിപക്ഷവും വിമര്‍ശന ശബ്ദങ്ങളും എന്ന് സാരം. നിയമത്തിന്മുന്നില്‍ എല്ലാവരും സമന്മാരായിരിക്കും. ആധുനിക ലോകക്രമത്തില്‍ ജനാധിപത്യം പൊതുനന്മയെ പ്രതിഫലിപ്പിക്കുന്ന ഭരണരീതിയായി പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഏറെ രാജ്യങ്ങളും ജനാധിപത്യ വ്യവസ്ഥിതിയെ ഭരണസംവിധാനമായി സ്വീകരിച്ചവരാണ്. ഇപ്പറഞ്ഞതിനര്‍ഥം ജനാധിപത്യ ഭരണരീതി നിലനില്‍ക്കുന്ന എല്ലാ രാജ്യങ്ങളിലും എതിരഭിപ്രായങ്ങളെ ഭരണകൂടം മാനിക്കുന്നു എന്നല്ല. ജനാധിപത്യവ്യവസ്ഥിതിയില്‍ തന്നെ സര്‍വ്വാധിപത്യ പ്രവണതകള്‍ പുറത്തെടുക്കുന്ന ഭരണകൂടങ്ങളുണ്ട്. ഇത്തരം സര്‍വ്വാധിപത്യ പ്രവണതകള്‍ രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പൂര്‍ണ്ണ ജനാധിപത്യമായി ഇത്തരം രാജ്യങ്ങളെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാറില്ല. ഇന്ത്യയില്‍ നിലവിലുള്ള സംഘ്പരിവാര്‍ ഭരണകൂടം സര്‍വ്വാധിപത്യരീതികള്‍ പിന്തുടരുന്നു എന്ന വിമര്‍ശനം ശക്തമാണ്. ഹര്‍ഷ് മന്ദറിനെ പോലെയുള്ള സാമൂഹിക പ്രവര്‍ത്തകരെ എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉപയോഗിച്ച് മൗനിയാക്കാനോ ജയിലിലടക്കാനോ ഉള്ള നീക്കം ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേന്ദ്ര സര്‍ക്കാറിന്റെ സര്‍വ്വാധിപത്യ പ്രവണതയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

കൂട്ടിലടച്ച തത്തയും എതിര്‍ ശബ്ദങ്ങളും

അപകോളനീകൃത രാജ്യങ്ങളില്‍ അട്ടിമറികള്‍ക്ക് വിധേയമാവാതെ (അടിയന്തിരാവസ്ഥ ഒരപവാദമാണ്) ജനാധിപത്യ സംവിധാനങ്ങളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ വിജയം കൈവരിച്ച ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവിധ തരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് രാജ്യത്ത് ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടത്. വൈവിധ്യപൂര്‍ണ്ണമായ രാജ്യത്ത് ജനാധിപത്യം സാധ്യമാക്കിയെടുക്കുകയെന്ന വലിയൊരു പരീക്ഷണം (പൂര്‍ണ്ണാര്‍ഥത്തിലല്ലെങ്കിലും) വിജയം കൈവരിക്കുകയുമുണ്ടായി. പക്ഷേ, കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ആറ് പതിറ്റാണ്ടുകൊണ്ട് രാജ്യം നേടിയെടുത്ത നേട്ടങ്ങളെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ്, ഫ്രീഡം ഹൗസ്, വിഡെം തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തേയുമൊക്കെ മുന്‍നിര്‍ത്തി ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്ന റാങ്കിങില്‍ ഇന്ത്യ പിറകിലായത് യാതൊരു ചര്‍ച്ചയും രാജ്യത്ത് ഉയര്‍ത്തിയില്ല എന്നത് ആശങ്കാജനകമാണ്. ദി ഇക്കണോമിസ്റ്റ് പുറത്തിറക്കുന്ന ‘ഡെമോക്രസി ഇന്‍ഡക്‌സില്‍’ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു ആറ് വര്‍ഷങ്ങള്‍ക്ക്മുമ്പ് ഇന്ത്യ. എന്നാല്‍ 2021ലെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യം അമ്പത്തിമൂന്നാം സ്ഥാനത്താണ്. മാര്‍ച്ചില്‍ ഫ്രീഡം ഹൗസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയെ ‘സ്വതന്ത്ര’ വിഭാഗത്തില്‍നിന്ന് നീക്കി ‘ഭാഗിക സ്വതന്ത്ര്യ’ രാജ്യമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇക്കഡോര്‍, സെര്‍ബിയ, മൊസാംബിക്ക് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. സ്വീഡന്‍ ആസ്ഥാനമായിട്ടുള്ള വിഡെം ഇന്‍സ്റ്റിറ്റിയൂട്ട് ഒരു പടികൂടി കടന്ന് ഇന്ത്യയെ ഇലക്ടറല്‍ ഡെമോക്രസികളുടെ പട്ടികയില്‍നിന്ന് നീക്കി ‘തെരഞ്ഞടുപ്പിലൂടെ അധികാരമേല്‍ക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ’ (ലഹലരീേൃമഹ മൗീേരൃമര്യ) കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ഭരണാധികാരികള്‍ പ്രതിപക്ഷത്തിന്റെ പങ്ക് തിരിച്ചറിയുകയും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. തന്നെ വ്യക്തിപരമായും സര്‍ക്കാറിനെയും വിര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണുകളെ നെഹ്‌റു പ്രതിപക്ഷ ബഹുമാനത്തോടെ സ്വീകരിച്ചിരുന്നുവെന്നത് ചരിത്രമാണ്. പിന്നീട് വന്ന പല ഭരണാധികാരികളും ഇത് മറന്നെങ്കിലും സര്‍വ്വാധിപത്യ രീതികളെ രാജ്യത്തെ ജനത അംഗീകരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. വിമര്‍ശനങ്ങളുന്നയിക്കുന്നവരെ മൗനികളാക്കാന്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നതിന്റെ കഥകളാണ് നിലവില്‍ രാജ്യത്തിന് പറയാനുള്ളത്. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് മദ്രാസ് ഹൈക്കോടതി വര്‍ഷങ്ങള്‍ക്ക് മുമ്പ് പരാമര്‍ശിച്ചിരുന്നു. വിദേശ രാജ്യങ്ങളുടെ ഫണ്ട് സ്വീകരിക്കുന്ന ചാരന്‍മാരാണ് വിമര്‍ശകരെന്ന യുക്തിയാണ് ഭരണകൂടം എതിരാളികള്‍ക്കെതിരെ പ്രചരിപ്പിക്കുന്നത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടേണ്ടേ എന്ന മറുചോദ്യവും സര്‍ക്കാറിനെ പിന്തുണക്കുന്നവര്‍ ചോദിക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ കൊണ്ട് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് നീതി പുലര്‍ന്ന് കാണാനല്ല, അവരെ നിശബ്ദരാക്കാനാണ്. ബംഗാള്‍ ഒരുദാഹരണമായി എടുക്കാവുന്നതാണ്. വംഗനാടിനെ ഇളക്കിമറിച്ച അഴിമതിയാരോപണമായിരുന്നു ശാരാദാ ചിട്ട് ഫണ്ട് വിവാദം. തൃണമുല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയും ചിട്ട് ഫണ്ട് ഉടമയും തമ്മിലുള്ള ബന്ധം വലിയ ചര്‍ച്ചയായിരുന്നു. പല തൃണമുല്‍ നേതാക്കാളേയും സി.ബി.ഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുകുള്‍ റോയി തൃണമുല്‍ വിട്ട് ബി.ജെ.പിയിലെക്ക് ചേക്കേറി. ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. അദ്ദേഹത്തിനെതിരെ പിന്നീട് നടപടികളൊന്നും കാര്യമായുണ്ടായില്ല. ഈയിടെ അദ്ദേഹം വീണ്ടും തൃണമുല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെ വീണ്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിന്തുടരുമോ എന്നത് കണ്ടറിയണം. നന്ദിഗ്രാമില്‍ മമതാബാനര്‍ജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി ശാരദ ചിറ്റ് ഫണ്ട് കേസില്‍ ആരോപണവിധേയനായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ അദ്ദേഹത്തെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ബി.ജെ.പിയുടെ ഭാഗമായതിന്‌ശേഷം കാര്യമായ അന്വേഷണ നടപടികളൊന്നും അദ്ദേഹത്തിനെതിരെയുണ്ടായില്ല. ബംഗാള്‍ തെരഞ്ഞടുപ്പിനിടെയാണ് മമതാബാനര്‍ജിയുടെ അടുത്ത സഹായിയെ 2014ലെ ഒരു കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. തെരഞ്ഞടുപ്പിനിടെ പ്രധാന നേതാവിന്റെ ഉറ്റ സഹായിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സന്ദേശമെന്തായിരിക്കും എന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. ബംഗാളില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കശ്മീരിലും കര്‍ണ്ണാടകയിലും രാജസ്ഥാനിലും ഛത്തീസ്ഗണ്ഡിലും മഹാരാഷ്ട്രയിലുമൊക്കെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കന്‍മാര്‍ക്കെതിരെ റെയ്ഡും അന്വേഷണവുമൊക്കെ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. തെരഞ്ഞടുപ്പിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഡി.എം.കെ നേതാവ് സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിത്.

എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡും
ഹര്‍ഷ് മന്ദറും

സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ ഓഫീസിലും വസതിയിലും മകളുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത് ഇക്കഴിഞ്ഞ സെപ്തംബര്‍ പതിനാറിനാണ.് രണ്ട് പതിറ്റാണ്ട് കാലം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വ്വീസിലായിരുന്ന ഹര്‍ഷ് മന്ദര്‍ ഗുജറാത്ത് കാലപത്തിലെ ഭരണകൂടത്തിന്റെ പങ്ക് മനസ്സിലാക്കിയതിനെതുടര്‍ന്നാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തി സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിച്ചത്. കലാപത്തില്‍ ഇരയായവര്‍ക്ക് നീതി ലഭ്യമാക്കാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. കാരവാന്‍ എ മുഹബ്ബത്ത് എന്ന അദ്ദേഹത്തിന്റെ ക്യാംപയിന്‍ മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ സമീപനങ്ങളെ തുറന്നുകാട്ടുന്ന അദ്ദേഹത്തെ നിശബ്ദമാക്കാനാണ് ഈ നീക്കമെന്ന് പലരും സംശയിക്കുന്നു. റോമില ഥാപ്പര്‍, ജീന്‍ഡ്രെസ്, അഡ്മിറല്‍ (റിട്ടയേര്‍ഡ്) രാംദാസ്, ഇന്ദിര ജെയ്‌സിംഗ് തുടങ്ങി അറുനൂറിലധികം പ്രമുഖരാണ് ഹര്‍ഷ് മന്ദറിനെതിരെയുള്ള ഭരണകൂട വേട്ടയക്കെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടത്. തന്റെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ റെയ്ഡിനായെത്തുന്നു എന്നത് വര്‍ത്തമാന ഇന്ത്യയില്‍ ഹര്‍ഷ് മന്ദറെന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ മാത്രമനുഭവമല്ല. അദ്ദേഹത്തെ പോലുള്ള നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ഭരണകൂടത്തിന്റെ സര്‍വ്വാധിപത്യ പ്രവണതകള്‍ക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമായി ജനാധിപത്യം മാറാതിരിക്കാന്‍ വിമര്‍ശനങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാറിനുമേല്‍ പൗരസമൂഹം സമ്മര്‍ദ്ദം ചെലുത്തേണ്ടതായുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്നറിയപ്പെടുന്ന രാജ്യം നിലവിലെ സര്‍ക്കാറിന് കീഴില്‍ ജനാധിപത്യ സൂചികയില്‍ പിന്നോട്ട് പോവുകയാണെന്ന രാജ്യാന്തര സ്ഥാപനങ്ങളുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ പൗരജാഗ്രത അനിവാര്യമാണ്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിം ലീഗ് ഹര്‍ജി ഇന്ന് പരിഗണിക്കും

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്

Published

on

സി.എ.എ വിജ്ഞാപനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്. കഴിഞ്ഞ ദിവസം കപില്‍ സിപലുമായി നേതാക്കള്‍ കൂടികാഴ്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending