Connect with us

Views

നോട്ടുകെട്ടുകൊണ്ട് തീരില്ല തീരത്തിന്റെ രോദനം

Published

on

ക്ടോബര്‍ മുപ്പതിന് ഉച്ചയോടെ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരും കിടപ്പാടവും സ്വത്തുവകകളും നഷ്ടപ്പെട്ട സഹോദരങ്ങളുടെ കണ്ണീരൊപ്പുന്നതിന് മന്ത്രിസഭ ഇന്നലെ പ്രഖ്യാപിച്ച സഹായക്കൂട മാതൃകാപരം തന്നെ. മരിച്ചവരുടെ കുടുംബത്തിന് ഇരുപതുലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനം സാമ്പത്തിക പ്രതിസന്ധിക്കിടെ കഠിനതരം തന്നെയെങ്കിലും പാക്കേജ് പ്രഖ്യാപിച്ചതുകൊണ്ടുമാത്രം തീരാത്ത തരത്തിലുള്ള പ്രയാസങ്ങളാണ് നാലു ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഓഖിയെ തുടര്‍ന്ന് മരിച്ച മലയാളികളുടെ സംഖ്യ മുപ്പതിലധികം വരുമെന്നാണ് സര്‍ക്കാര്‍ വിവരം. കാണാതായവരുടെ എണ്ണം 92. എന്നാല്‍ ഇരുന്നൂറിലധികം പേരെ തീരത്തുനിന്ന് കാണാനുണ്ടെന്നാണ് ലത്തീന്‍ രൂപത അടക്കമുള്ളവര്‍ നല്‍കുന്ന അനൗദ്യോഗിക കണക്ക്. എന്തുതന്നെ നല്‍കിയാലും കുടുംബത്തിന്റെ എല്ലാമെല്ലാമായ ജീവന് അതൊന്നും പകരംവെക്കാനാവില്ലെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ഈ ദുരന്ത നിമിഷങ്ങളില്‍ പരസ്പരകുറ്റപ്പെടുത്തല്‍ വേണ്ടെന്നു പറയുന്ന മുഖ്യമന്ത്രി പ്രശ്‌നത്തില്‍ മാധ്യമങ്ങളോട് ആത്മപരിശോധന നടത്താന്‍ ഉപദേശിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഈ അധ്യായത്തിലാകെ ആത്മപരിശോധന നടത്തേണ്ടത് കേരളത്തിലെ മുഖ്യമന്ത്രിയും സര്‍ക്കാരും തന്നെയല്ലേ ?

പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതിലപ്പുറമുള്ള വിശാലമായ ലക്ഷ്യങ്ങള്‍ ആധുനിക ക്ഷേമ രാഷ്ട്ര സങ്കല്‍പത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ തീര കേരളത്തിലെ നിരാലംബരായ മനുഷ്യര്‍ കഴിഞ്ഞ ഏഴു ദിവസമായി ഒരു ജനാധിപത്യ സര്‍ക്കാരിനോട് ചോദിച്ചുകൊണ്ടിരിക്കുന്നത് ഏതെങ്കിലും ക്ഷേമ പദ്ധതികളല്ല. അവരുടെ മക്കളും സഹോദരങ്ങളും ഭര്‍ത്താക്കന്മാരും കടലില്‍ ഉപജീവനത്തിനുവേണ്ടി പോയിട്ട് ഒരാഴ്ചയിലധികമാകുന്നു. പിഞ്ചുകുഞ്ഞുങ്ങളെ മടിയിലിരുത്തി രാപ്പകല്‍ ക്യാമ്പുകളില്‍ പോലും പോകാതെ കടലോരത്ത് കണ്ണും നട്ടിരിക്കുകയാണ് കുടുംബിനികളും വൃദ്ധരും. സാധാരണഗതിയില്‍ നാലുദിവസത്തിലധികം കടലില്‍ നില്‍ക്കാത്ത മീന്‍പിടുത്തക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളം പോലുമില്ലാതെ എങ്ങനെ കഴിയാനാകും. ഓഖി തിരകളെ വെല്ലുന്ന തീക്കാറ്റാണ് ഇവരുടെ നെഞ്ചില്‍ വീശിയടിക്കുന്നുണ്ടാവുക. നിരവധി പേരെ നാവിക, തീര സംരക്ഷണ സേനകളും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷിച്ചെങ്കിലും ഇതിലൊന്നും സംസ്ഥാന സര്‍ക്കാരിന് കാര്യമായ പങ്ക് നിര്‍വഹിക്കാനായിട്ടില്ലെന്നതാണ് നേര്. ഏത് ദുരന്തത്തിലും മിനിറ്റുകള്‍ക്കകം തുറക്കേണ്ട കണ്‍ട്രോള്‍ റൂമുകള്‍ പോലും തുറന്നത് അഞ്ചാം ദിവസമാണ്. ആറു കിലോമീറ്ററകലെയുള്ള മുഖ്യമന്ത്രി എത്തിയത് നാലാം ദിനവും. മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റത്തിന് മറുപടി വി.എസ് അച്യുതാനന്ദന്‍ തന്നെ തന്നിട്ടുണ്ട്.

ദുരന്തങ്ങളുണ്ടായിക്കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനമാണ് പ്രധാനമെന്നതുശരിതന്നെ. എന്നാല്‍ ജനങ്ങളുടെ ചെലവില്‍ പ്രവര്‍ത്തിക്കുന്ന, ഉത്തരവാദിത്തപ്പെട്ട ഭരണ സംവിധാനങ്ങള്‍ക്ക് അവരെ തിരിച്ചെത്തിക്കാന്‍ സഹായിക്കാന്‍ പോലുംകഴിയാതെ വന്നുവെന്ന സത്യം മാധ്യമങ്ങള്‍ മൂടിവെക്കണമെന്നു പറയുന്നതിലെ യുക്തിയെന്താണ്. തമിഴ്‌നാട് തീരത്തെ കന്യാകുമാരിയില്‍ ഇതേസമയം ആഞ്ഞടിച്ച കാറ്റില്‍ പത്തോളം പേര്‍ മാത്രമേ മരിക്കാനിട വന്നിട്ടുള്ളൂവെന്ന സാഹചര്യത്തില്‍ നിന്നുവേണം കേരളത്തിന്റെ അലംഭാവത്തെ വിലയിരുത്താന്‍. ഒക്ടോബര്‍ മുപ്പതിന് ഉച്ചക്കാണ് ചുഴലിക്കാറ്റാണ് വരുന്നതെന്ന വ്യക്തമായ മുന്നറിയിപ്പ് കിട്ടിയതെന്നും രാവിലെ തന്നെ മീന്‍പിടുത്തക്കാര്‍ കടലിലേക്ക് പോയെന്നുമാണ് മുഖ്യമന്ത്രി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ 23 മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി വീശുന്നതിന്റെ ഭൂപട സഹിതമുള്ള കാലാവസ്ഥാവകുപ്പിന്റെ സന്ദേശങ്ങള്‍ ഏത് ബധിരകര്‍ണങ്ങളിലാണ് പതിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതായിരുന്നു. 28നും 29നും കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിക്ക് വിവരം നല്‍കിയെന്ന് പറയുന്ന കാലാവസ്ഥാവകുപ്പിന്റെ വെളിപ്പെടുത്തല്‍ ഒരു മുഖ്യമന്ത്രി തള്ളിക്കളയുന്നതിന്റെ അടിസ്ഥാനമെന്താണ്. ഇനി ചുഴലിക്കാറ്റാണെന്ന് മനസ്സിലായില്ലെന്നുതന്നെ വെക്കുക. എന്നാലും ന്യൂനമര്‍ദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെച്ചുകൊണ്ടുതന്നെ മല്‍സ്യത്തൊഴിലാളികളെ ജാഗരൂകമാക്കാന്‍ കഴിയുമായിരുന്നുവെന്ന സത്യം മുഖ്യമന്ത്രി മന:പൂര്‍വം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണോ. ഇനി മുന്നറിയിപ്പ് കിട്ടിയ മുപ്പതിന് ഉച്ചക്ക് 12ന് ശേഷം പിറ്റേന്ന് മാത്രമല്ലേ കേന്ദ്ര സംവിധാനങ്ങളെ വിവരമറിയിക്കാനും രക്ഷാപ്രവര്‍ത്തനം നടത്താനും സംസ്ഥാന സര്‍ക്കാരിനായുള്ളൂ. ഇതിനകമായിരിക്കണം ഏറ്റവും കൂടുതല്‍ ജീവനുകള്‍ കടലില്‍ പൊലിഞ്ഞത്. സന്ദേശം അയച്ചുവെന്നുവരുത്തി ഉറങ്ങാന്‍പോയ കാലാവസ്ഥാ വിദഗ്ധര്‍ക്കുമുണ്ട് ഇതിലുത്തരവാദിത്തം. നേവിയുടെയും തീരസേനയുടെയും കപ്പലടക്കമുള്ള സംവിധാനങ്ങള്‍ വെറും അമ്പതുവരെ നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറത്തേക്ക് പകല്‍മാത്രം പോയപ്പോള്‍ ഉറ്റവരെ കണ്ടെത്താനായി ജീവന്‍ പണയംവെച്ച് കടലോര വാസികള്‍ക്ക് സ്വന്തം ബോട്ടുകളുമായി കലിതുള്ളുന്ന കടലിലേക്ക് നൂറും നൂറ്റമ്പതും നോട്ടിക്കല്‍ മൈലുകളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിവന്നതെന്തുകൊണ്ടായിരുന്നു. അങ്ങനെ പോയവരില്‍ പലരും ഇന്നും തിരിച്ചെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ദുരിതാശ്വാസമുള്‍പ്പെടെ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും വലിയ പങ്കുണ്ട്. കൊച്ചിയില്‍ നിന്നുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചിട്ടും ലക്ഷദ്വീപിലേക്ക് പോകാന്‍ കഴിയാതെ ഇപ്പോഴും നൂറിലധികം പേര്‍ കോഴിക്കോട്ട് കഴിയുന്നു.

ദുരന്തം നടന്നശേഷം വിലപിക്കുന്നതിനുപകരം ഭാവിയില്‍ ഇതാവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചാണ് പരിഷ്‌കൃത സമൂഹം ചിന്തിക്കേണ്ടത്. സംഭവിച്ച നാശനഷ്ടങ്ങള്‍ക്കുപരി ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്തവരുടെ വിലാപം തീര്‍ക്കുകയാണ ്പ്രധാനം. കൊച്ചി, ചെല്ലാനം മുതലായപ്രദേശങ്ങളില്‍ മൂന്നു കിലോമീറ്ററോളം പ്രദേശത്ത് വീടുകള്‍ വെള്ളവും മണലും കക്കൂസ് മാലിന്യങ്ങളും കയറി കിടക്കുകയാണ്. അവരുടെ മുന്നില്‍ മരണമടഞ്ഞവരുടെ പേരില്‍ നല്‍കുന്ന ലക്ഷങ്ങള്‍ ഒന്നുമാകില്ല. ഇവിടെയും കൊല്ലത്തെയും പൂന്തുറയിലെയും വിഴിഞ്ഞത്തെയും മനുഷ്യരുടെ പുനരധിവാസവും തുടര്‍ വരുമാനവും ഉറപ്പുവരുത്താനുള്ള സംവിധാനം ഉണ്ടാകണം. മല്‍സ്യം കുറഞ്ഞുവരുന്നുവെന്ന ആധിക്കിടെ ഭാവിയിലെ ബദല്‍ വരുമാനങ്ങള്‍ ഉറപ്പു നല്‍കുംവിധമുള്ള തൊഴില്‍ സംരംഭങ്ങള്‍ ഇവര്‍ക്കായി ഒരുക്കാന്‍ കഴിയണം. സന്നദ്ധ സംഘടനകളും കുടുംബശ്രീയും സര്‍ക്കാരും ഒത്തുപിടിച്ചാല്‍ ഇത് സാധിക്കും. അതോടൊപ്പം കടല്‍തീരം പതിയെ ഉയര്‍ന്നുവരികയാണെന്ന ശാസ്ത്രീയ സത്യം ഉള്‍ക്കൊണ്ടുകൊണ്ട് തീരവാസികളെ വിദൂരങ്ങളിലേക്ക് പുനരധിവസിപ്പിക്കാനുള്ള മാര്‍ഗങ്ങളും ആരായേണ്ടതുണ്ട്. പുലിമുട്ട്, കടല്‍ഭിത്തി പോലുള്ളവയില്‍ നിന്ന് മാറിചിന്തിക്കാന്‍ തീരവാസികളും ശ്രദ്ധിക്കണം. തീരദേശത്തെ ബഹുഭൂരിപക്ഷം വരുന്ന ഇടതുപക്ഷ, വോട്ടുബാങ്ക് താല്‍പര്യങ്ങള്‍ ഇതിന് തടസ്സമായിക്കൂടാ. ഓരോ കടല്‍ക്ഷോഭത്തിലും ചെലവഴിക്കപ്പെടുന്ന കോടികളുടെ പാക്കേജുകള്‍കൊണ്ട് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. താല്‍കാലികമായി പ്രതിഷേധം അടക്കാനുള്ള കറന്‍സികളുടെ മേമ്പൊടിക്കപ്പുറമായിരിക്കണം തീരമേഖലയിലെ ഭാവിനടപടികള്‍.

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Trending