Connect with us

Video Stories

കോണ്‍ഗ്രസിന്റെ വീറും മോദിയുടെ ഒളിച്ചോട്ടവും

Published

on

 

കഴിഞ്ഞ നാലു വര്‍ഷത്തെ തേരോട്ടത്തിനൊടുവില്‍ മുഖം നഷ്ടപ്പെട്ട് മൂക്കുംകുത്തി വീണുകിടക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് ഒളിച്ചോടാനുള്ള തത്രപ്പാടിലാണിപ്പോള്‍. കഴിഞ്ഞ ദിവസം ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യം വിട്ട് പുറത്തുവന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാന്‍ അനുവദിക്കാതെ സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. ടി.ഡി.പിക്ക് പുറമെ ആന്ധ്രയിലെതന്നെ ഇവരുടെ എതിരാളി വൈ.എസ്.ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച മാറ്റിവെച്ച പ്രമേയചര്‍ച്ച ഇന്നലെയും സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍ക്കാരിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവും അവസരവുമാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ജനാധിപത്യത്തിന്റെ പേരില്‍ അധികാരത്തിലേറിയ ഒരു ഭരണകൂടത്തിന് ഇത് ഭൂഷണമാണോ?
കോടികള്‍ ചര്‍ച്ച കൂടാതെ പാസാക്കിയെടുത്ത (ഗില്ലറ്റിന്‍) ബജറ്റ് സമ്മേളനത്തില്‍ ബഹളമയമായിരുന്നു ഇന്നലെയും ലോക്‌സഭയും രാജ്യസഭയും. രാവിലെ ഒന്‍പതിന് സഭകള്‍ സമ്മേളിച്ചപ്പോള്‍തന്നെ നേരത്തെ സ്പീക്കര്‍ നല്‍കിയ ഉറപ്പ് ഓര്‍മിപ്പിച്ചുകൊണ്ട് ടി.ഡി.പി അംഗങ്ങള്‍ അവിശ്വാസപ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ചാആവശ്യം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ ഭരണ പക്ഷത്തെ ബി.ജെ.പി അംഗങ്ങള്‍ സ്വന്തം നില മറന്ന് രംഗത്തിറങ്ങുകയായിരുന്നു. ഈ അവിശ്വാസ പ്രമേയം പ്രതിപക്ഷം കാലേക്കൂട്ടി ആലോചിച്ചുറപ്പിച്ചതൊന്നുമായിരുന്നില്ലെന്നതാണ് വാസ്തവം. ആന്ധ്രപ്രദേശിന് പ്രത്യേക ഭരണഘടനാപദവി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഏറെക്കാലമായി തുടരുന്ന സംസ്ഥാനത്തെ കക്ഷികളുടെ രോദനമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെക്കൊണ്ടുചെന്നെത്തിച്ചത്. സംസ്ഥാനത്തെ പ്രമുഖ കക്ഷിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ് രാജശേഖരറെഡ്ഡിയുടെ പേരിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആണ് ഈ ആവശ്യം തുടരെത്തുടരെ കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചുവന്നത്. എന്നാല്‍ ഇത് അനുവദിച്ചുകൊടുക്കാന്‍ മോദി സര്‍ക്കാര്‍ ഇതുവരെയും തയ്യാറായില്ലെന്നുമാത്രമല്ല, കേന്ദ്രത്തിനും അതിനെ പിന്താങ്ങുന്ന ടി.ഡി.പിക്കും വലിയ രാഷ്ട്രീയ നഷ്ടം ഇതുണ്ടാക്കിയേക്കുമെന്ന സ്ഥിതി സംജാതമാകുകയുമായിരുന്നു. ഇവിടെയാണ് ടി.ഡി.പിയുടെ കളംമാറ്റിച്ചവിട്ടല്‍ ഉണ്ടാകുന്നത്. കഴിഞ്ഞ നാലു വര്‍ഷം മോദി സര്‍ക്കാരില്‍ അധികാരത്തിന്റെ അപ്പക്കഷണം ഭുജിച്ച് ബി.ജെ.പിയുടെ താന്തോന്നിത്തരങ്ങളെയെല്ലാം പിന്താങ്ങി നടന്ന ചന്ദ്രബാബുനായിഡുവിന് തെരഞ്ഞെടുപ്പ് അടുക്കവെ ഉണ്ടായ ബോധോദയം ശരാശരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമായിരുന്നു. പ്രത്യേക പദവിക്കുപുറമെ അമരാവതിയെ ലോകത്തെ മികച്ച തലസ്ഥാന നഗരിയായി വികസിപ്പിച്ചെടുപ്പിച്ചെടുക്കാന്‍ 3000 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അതില്‍ അയ്യായിരം കോടി മാത്രം അനുവദിച്ചതും ആന്ധ്രയിലെ ജനങ്ങളെ വല്ലാതെ നിരാശപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം എന്ന നിലപാടിലേക്ക് വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ എത്തിച്ചത്.
പ്രമേയത്തെ കോണ്‍ഗ്രസ്, ഇടതുപക്ഷം, തൃണമൂല്‍കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, മുസ്‌ലിംലീഗ് തുടങ്ങിയ കക്ഷികള്‍ പിന്തുണച്ചതോടെ സര്‍ക്കാരിനെതിരായ ജനവികാരം കൂടുതല്‍ മൂര്‍ച്ചയോടെ പ്രതിഫലിക്കപ്പെട്ടിരിക്കുകയാണ്. ശിവസേന ഇതിനകംതന്നെ ബി.ജെ.പിയുമായി അകന്നു നില്‍ക്കുകയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റ തുടര്‍ പരാജയങ്ങളും കൂടിയാകുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നില അമ്പേ പരുങ്ങലിലാണ്. മൊത്തമുള്ള 543 അംഗങ്ങളില്‍ നിലവില്‍ 275 അംഗങ്ങളുടെ പിന്തുണ മാത്രമേ ഇനി സര്‍ക്കാരിനുള്ളൂ; കേവല ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു പേര്‍ മാത്രം അധികം. അവിശ്വാസം വോട്ടിനിട്ടാലും സര്‍ക്കാരിന് അധികാരത്തില്‍ തുടരാനാകും. എങ്കിലും മോദി സര്‍ക്കാരിന്റെ കഴിഞ്ഞകാല ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിക്കാനുള്ള സുവര്‍ണാവസരമാണ് പ്രതിപക്ഷത്തിന് ഇതിലൂടെ ലഭ്യമാകുക. മിക്കവാറുമെല്ലാ പ്രതിപക്ഷ കക്ഷികളും പ്രമേയത്തില്‍ ഒപ്പുവെക്കുകയും അണ്ണാ ഡി.എം.കെ, ശിവസേന പോലുള്ളവ സര്‍ക്കാരിനെതിരെ എന്തു നിലപാടെടുക്കുമെന്ന് വ്യക്തമാകാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന് വഴങ്ങുകയേ നിവൃത്തിയുള്ളൂ.
അതേസമയം പ്രതിപക്ഷ ഐക്യം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശക്ക് വക നല്‍കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിവിധ കക്ഷികള്‍ ഒറ്റക്കും തെറ്റക്കും നടത്തിവരുന്ന ഐക്യ-സഖ്യശ്രമങ്ങള്‍ ജനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഉളവാക്കിയിരിക്കുന്നത്. പ്രതിപക്ഷ അനൈക്യം കാരണം കേവലം മൂന്നിലൊന്ന് വോട്ടര്‍മാരുടെ പിന്തുണകൊണ്ട് അധികാരത്തിലേറിയ മോദി സര്‍ക്കാരിനെ എത്രയും വേഗം കെട്ടുകെട്ടിക്കണമെന്ന ജനതയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് രാജ്യം തയ്യാറായിരിക്കുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍, രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍, യു.പിയിലെ ഖോരഖ്പൂര്‍, ഫൂല്‍പൂര്‍, കേരളത്തിലെ മലപ്പുറം, ബീഹാറിലെ അറാറിയ, മധ്യപ്രദേശിലെയും ബീഹാറിലെയും ഒഡീഷയിലെയും നിയമസഭാസീറ്റുകള്‍ തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ പ്രതിപക്ഷ ഐക്യംമൂലം ഉണ്ടായിരിക്കുന്ന കോണ്‍ഗ്രസ്- ബി.ജെ.പി ഇതര കക്ഷികളുടെ വന്‍ വിജയ പമ്പരകള്‍ അതേപടി അധികാരത്തില്‍ പ്രതിഫലിപ്പിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമാപിച്ച കോണ്‍ഗ്രസിന്റെ ത്രിദിന പ്ലീനറി സമ്മേളനം പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ബി.ജെ.പി ഇതരകക്ഷികളുടെ ഐക്യത്തിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഗ്നിജ്വലിക്കുന്ന വാക്കുകള്‍ ബി.ജെ.പി ഇതര കക്ഷി പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തിയിരിക്കുന്നു; ബി.ജെ.പിയുടെ ചങ്കിലേക്കാണ് അവ തറച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം പാവപ്പെട്ടവരെയും മുതലാളിമാരെയും ഒരുമിച്ചാണ് പുരോഗമിപ്പിച്ചതെങ്കില്‍ കുത്തകകള്‍ക്ക് വാനോളം സമ്പത്ത് കുന്നുകൂട്ടാനുള്ള അവസരമാണ് മോദി ഭരണത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന സാമ്പത്തിക പ്രമേയത്തിലെ വരികള്‍ സി.പി.എം പോലുള്ള കക്ഷികളുടെ കണ്ണ് തുറപ്പിക്കേണ്ടതുമാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending