Connect with us

Video Stories

ട്രംപിന്റെ പ്രസ്താവം മോദി മൗനംവെടിയണം

Published

on


കശ്മീര്‍ സംബന്ധിച്ച ഇന്ത്യയും പാക്കിസ്താനുമായുള്ള ‘തര്‍ക്ക’ത്തില്‍ മാധ്യസ്ഥ്യം വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായപ്രകടനം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇത്തരമൊരു ഇടപെടലിന് താന്‍ ‘ഇഷ്ടപ്പെടു’ന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടതുമൂലമാണെന്നാണ് കഴിഞ്ഞദിവസം വൈറ്റ്ഹൗസില്‍ ട്രംപ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. പാക്് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ഇന്ത്യയെ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. ഇമ്രാന്‍ഖാന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിനെതിരെ രാജ്യത്ത് പ്രതിപക്ഷവും ജനതയുമൊന്നടങ്കവും വ്യക്തമായ വെളിപ്പെടുത്തലുകള്‍ കാത്തിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യകക്ഷിയായ നരേന്ദ്രമോദി പാര്‍ലമെന്റില്‍വന്ന് ഇക്കാര്യം തുറന്നുപറയാനോ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്താനോ തയ്യാറാകാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്.
കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്താനുമായി മാധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറല്ലെന്ന ഇന്ത്യയുടെ ഇത:പര്യന്തമുള്ള നിലപാടില്‍ മോദി സര്‍ക്കാര്‍ അയവുവരുത്തിയോ എന്ന കാര്യമാണ് വ്യക്തമാകാനുള്ളത്. ഇക്കാര്യത്തില്‍ മാധ്യസ്ഥത ആരുടെ ഭാഗത്തുനിന്നും ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ പരമ്പരാഗതമായ നിലപാട്. നിരവധിപേര്‍ അവിടെ നിത്യേനയെന്നോണം സൈനികരുടെയും തീവ്രവാദികളുടെയും വെടിവെപ്പിലും അക്രമങ്ങളിലും മരിച്ചുവീഴുമ്പോഴും പ്രശ്‌നത്തില്‍ ഒരൊഴിവുകഴിവും നാംസ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മോദി ഭരണകാലത്തും ഇതില്‍നിന്ന് എന്തെങ്കിലും മാറ്റംവന്നതായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. പാക്കിസ്താനില്‍നിന്ന് പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കശ്മീരിലെ അക്രമങ്ങള്‍ക്ക് പിറകിലെന്ന നിലപാടാണ് നമുക്കുള്ളത്. മുംബൈയിലെയും പാര്‍ലമെന്റ് മന്ദിരത്തിലെയും പത്താന്‍കോട്ടിലെയും ഉറിയിലെയും പുല്‍വാമയിലെയുമൊക്കെ അക്രമ പരമ്പരകളില്‍ പാക്കിസ്താന്‍ നേരിട്ട് മറുപടി പറയണമെന്നാണ് നമ്മുടെ നിലപാട്. അതേസമയം, കശ്മീരിനെ പാക്കിസ്താന്റെ ഭാഗമാക്കണമെന്നും സ്വതന്ത്രമാക്കണമെന്നും മറ്റുമുള്ള വാദമുഖങ്ങളെ നാം മുഖവിലക്കെടുക്കുകയോ പാക്കിസ്താന്റെ അഭിപ്രായം മാനിക്കുകയോ നാം ചെയ്യാറില്ല. ഈ അവസരത്തിലാണ് പൊടുന്നനെ നരേന്ദ്രമോദി ഇത്തരമൊരു മാധ്യസ്ഥ ആവശ്യം ഉന്നയിച്ചതായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതും ലോകത്തെ വന്‍ ശക്തിരാഷ്ട്രത്തിന്റെ അധിപനില്‍നിന്ന്.
കഴിഞ്ഞ രണ്ടു ദിവസമായി പ്രതിപക്ഷമൊന്നടങ്കം പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വിഷയത്തിലിടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും മന്ത്രി എസ്. ജയശങ്കര്‍ ചൊവ്വാഴ്ചയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെയും നിലപാട് വ്യക്തമാക്കുകയുണ്ടായി. ട്രംപിനോട് ഇന്ത്യ അത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജയശങ്കര്‍ ഇരുസഭകളെയും അറിയിച്ചത്. ‘പാക്കിസ്താനുമായി എന്തെങ്കിലും ചര്‍ച്ച കശ്മീര്‍ കാര്യത്തില്‍ നടത്തണമെങ്കില്‍ അതിര്‍ത്തി വഴിയുള്ള തീവ്രവാദം അവരാദ്യം നിര്‍ത്തണ’ മെന്ന് മന്ത്രി പറഞ്ഞു. യു.എസ് വിദേശകാര്യ വകുപ്പും വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്ന് പിന്നീട് വിശദീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വലിച്ചിഴക്കപ്പെട്ട വിഷയത്തില്‍ അദ്ദേഹംപാലിക്കുന്ന അര്‍ത്ഥഗര്‍ഭമായ മൗനം പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തിയിരിക്കുന്നു. ഇന്ത്യയുടെ വിദേശ നയത്തിലും അന്താരാഷ്ട്ര മര്യാദകളിലുമുള്ള കടന്നുകയറ്റമാണ് ട്രംപ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ മൗനംപാലിച്ചിരിക്കാന്‍ എങ്ങനെയാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നതെന്ന ചോദ്യം അതിപ്രസക്തമാണ്.
ഗ്രൂപ്പ് 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി മോദിയും ട്രംപും തമ്മില്‍ ഒസാക്കയില്‍ കഴിഞ്ഞമാസം ഏറ്റവുമൊടുവില്‍ കൂടിക്കാഴ്ച ഉണ്ടായത്. അവിടെവെച്ച് കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല എന്നാണ് പൊതുവെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഇത്തരത്തിലെന്തെങ്കിലും ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ സംസാരിച്ചോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അങ്ങനെയെങ്കില്‍ അത് അതീവ ഗുരുതരവുമാണ്. രാഷ്ട്രം സ്വാതന്ത്ര്യം നേടിയതുമുതല്‍ക്കേ ഇന്ത്യയുടെ അവിഭാജ്യഘടകമായി കണക്കാക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് കശ്മീര്‍. അന്ന് അവിടം ഭരിച്ചിരുന്നത് ഹിന്ദു രാജാവാണെന്നതിനാല്‍ ജനകീയ താല്‍പര്യം മാനിച്ചല്ല ഇന്ത്യന്‍ യൂണിയനുമായി കശ്മീരിനെ ലയിപ്പിച്ചതെന്ന വാദം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെങ്കിലും ഒരു രാഷ്ട്രത്തിന്റെ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുറത്തെ ഒരു രാജ്യത്തിന് ഇപ്പോള്‍ എന്താണ് ഇടപെടേണ്ട കാര്യമെന്നാണ് ഉയരുന്ന ചോദ്യം. കശ്മീരിനെ ചിലരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിട്ടുകൊടുത്താല്‍മാത്രം അവിടുത്ത ഇന്നത്തെ പ്രശ്‌നങ്ങള്‍ തീരില്ലെന്നതിന് തെളിവാണ് പാക്കിസ്താനിനകത്തുതന്നെയുള്ള വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളും രക്തച്ചൊരിച്ചിലുകളും. കശ്മീരിലെ ഇന്നത്തെ പ്രശ്‌നത്തിന് പ്രധാന ഉത്തരവാദി അവിടുത്തെ യുവാക്കളെയും ബഹുഭൂരിപക്ഷംവരുന്ന മുസ്‌ലിം ജനതയെയും അര്‍ഹതയോടെ പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരാണ്. സങ്കുചിത രാഷ്ട്രീയ, വര്‍ഗീയ താല്‍പര്യങ്ങളാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ അഞ്ചു കൊല്ലത്തോളമായി സംസ്ഥാനത്ത് അടിച്ചേല്‍പിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ യുവാക്കളടങ്ങുന്ന സമൂഹം കൂട്ടമായി രംഗത്തുവരുന്നതാണ് അടുത്തകാലത്തായി കാണുന്നത്. പട്ടാളത്തെ ഉപയോഗിച്ച് കശ്മീരി ജനതയെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം നടപ്പില്ലെന്ന് തിരിച്ചറിയുകയാണ് മോദി സര്‍ക്കാരിന്റെ പ്രഥമ നടപടി. അതോടൊപ്പംതന്നെ പാക്കിസ്താന്റെ ഇടപെടലുകളെ തടയാനും കഴിയണം. ഇത്തരത്തില്‍ കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യപ്പെടാത്തിടത്തോളം കശ്മീര്‍ ലോകത്തെ നിലയ്ക്കാത്ത കണ്ണീരായിത്തന്നെ അവശേഷിക്കും.
വിടുവായനെന്ന് പേരുകേട്ട ട്രംപിനെ സംബന്ധിച്ച് മേല്‍പ്രസ്താവനയുടെ ഗൗരവം അദ്ദേഹം മനസ്സിലാക്കിക്കാണില്ലെന്ന് സമാധാനിച്ചാല്‍തന്നെയും മോദിക്ക് എന്തുകൊണ്ട് താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രസ്താവന നടത്താനാവുന്നില്ല. അപ്പോള്‍ എവിടെയോ എന്തെക്കൊയോ നടന്നിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍. ട്രംപുമായുള്ള ചര്‍ച്ചക്കുശേഷം ഇമ്രാന്‍ഖാന്‍ നടത്തിയ പ്രസ്താവനയില്‍, 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ സംഭവത്തില്‍ തന്റെ രാജ്യത്തിനുത്തരവാദിത്തമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതിനുള്ള ധൈര്യം എവിടുന്നാണ് ഇമ്രാന് കിട്ടിയതെന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്. കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന സര്‍ക്കാരിനെയല്ല ഇന്ത്യക്കിന്നാവശ്യം; രാജ്യത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഏതു വന്‍ശക്തിയുടെയും മുഖത്തുനോക്കിപ്പറയാന്‍ ത്രാണിയുള്ള രാഷ്ട്ര നേതൃത്വത്തെയാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending