Connect with us

Video Stories

ബാഫഖി തങ്ങളുടെ കത്ത് നെഞ്ചോട് ചേര്‍ത്ത് വെച്ച് ഒടുവില്‍ മൊയ്തീന്‍ ഹാജി യാത്രയായി

Published

on

കുറ്റിക്കാട്ടൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളേയും ജീവന് തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ കെ.എം മൊയ്തീന്‍ ഹാജി. മരണം വരെ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അദ്ദേഹത്തിന്റെ പാര്‍ട്ടി സ്‌നേഹത്തിന് പിന്നില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന ഇതിഹാസനായകന്‍ തന്റെ പാര്‍ട്ടിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും എത്ര കരുതല്‍ കാണിച്ചിരുന്നുവെന്നതിന്റെ ഒരു കഥ കൂടിയുണ്ട്.

മൊയ്തീന്‍ ഹാജിയുടെ യവ്വനകാലത്ത് തന്നെ അദ്ദേഹം കുറ്റിക്കാട്ടൂരിലേയും പരിസര പ്രദേശത്തേയും ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ലീഗിന്റെ ഏത് പരിപാടികളിലും സമരമുഖങ്ങളിലും മുന്നണി പോരാളിയായി മൊയ്തീന്‍ ഹാജി ഉണ്ടാവുമായിരുന്നു. അതുകൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അദ്ദേഹം സുപരിചിതനായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന് പ്രാദേശിക ലീഗ് നേതാക്കളുമായി ചില അഭിപ്രായ ഭിന്നതകളുണ്ടാവുകയും പ്രവര്‍ത്തനരംഗത്ത് നിന്ന് അല്‍പം മാറി നില്‍ക്കുകയും ചെയ്ത സമയത്താണ് പ്രശ്‌നത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഇടപെടുന്നത്.

ബാഫഖി തങ്ങള്‍ തന്നെ സ്വന്തം ലെറ്റര്‍ പാഡില്‍ മൊയ്തീന്‍ ഹാജിക്ക് കത്തയച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ വന്ന് തന്നെ കാണണമെന്നായിരുന്നു നിര്‍ദേശം. തന്റേടിയും കര്‍ക്കശക്കാരനുമായിരുന്ന മൊയ്തീന്‍ ഹാജി പ്രശ്‌നങ്ങളെല്ലാം തങ്ങളോട് ശക്തമായി തന്നെ പറയണമെന്ന ചിന്തയോടെയാണ് ലീഗ് ഹൗസിലെത്തിയത്. അവിടെ ഒരു കസേരയില്‍ നീണ്ട് നിവര്‍ന്നിരിക്കുന്ന അതികായകനായ ബാഫഖി തങ്ങളെ കണ്ടു. പ്രകാശം ഗോപുരം പോലെയുള്ള ആ മുഖത്തേക്ക് നോക്കിയപ്പോള്‍ തനിക്ക് പറയാനുള്ളതെല്ലാം മറന്നുപോയെന്ന് മൊയ്തീന്‍ ഹാജിയുടെ അനുഭവ സാക്ഷ്യം. നീയാണോ മൊയ്തീന്‍ എന്നായിരുന്നു ബാഫഖി തങ്ങളുടെ ചോദ്യം..അതെ എന്ന വിനയാന്വിതമായ മറുപടിക്ക് പിന്നാലെ തങ്ങളുടെ കല്‍പന ‘മരണം വരെ ലീഗില്‍ തന്നെ തുടരണം’. ആ കല്‍പന ഹൃദയത്തിലേറ്റു വാങ്ങി അവിടെ നിന്ന് മടങ്ങിയ മൊയ്തീന്‍ ഹാജി മരണം വരെ അത് നിറവേറ്റി.

ബാഫഖി തങ്ങളുമായുള്ള കൂടിക്കാഴ്ച്ചയുടെ അനുഭവം പങ്കുവെക്കുമ്പോഴെല്ലാം മൊയ്തീന്‍ ഹാജി വികാരാധീനനാവുമായിരുന്നു. തങ്ങള്‍ തനിക്കയച്ച കത്ത് തന്റെ ജീവിതത്തിലെ അമൂല്യ നിധിയായി കരുതിയിരുന്ന അദ്ദേഹം അത് ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. രോഗിയായിരിക്കുന്ന അവസ്ഥയില്‍ തന്നെ കാണാന്‍ വന്ന പ്രാദേശിക ലീഗ് നേതാക്കളോടെല്ലാം മൊയ്തീന്‍ ഹാജിക്ക് പറയാനുള്ള ഏക ആഗ്രഹം തന്നെ മയ്യിത്തിന് മേല്‍ പച്ചപ്പതാക പുതപ്പിക്കണം എന്നത് മാത്രമായിരുന്നു.

ഏറെക്കാലം പ്രവാസ ജീവിതം നയിച്ച അദ്ദേഹം കെ.എം.സി.സിയുടേയും സജീവ പ്രവര്‍ത്തകനായിരുന്നു. അബുദാബി ചന്ദ്രിക റീഡേഴ്‌സ് ഫോറം അംഗം, കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, കുറ്റിക്കാട്ടൂര്‍ മുസ്ലിം യതീംഖാന വര്‍ക്കിംഗ് കമ്മിറ്റി അംഗം, പൈങ്ങോട്ടുപുറം പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending