Video Stories
ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണം
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി ഷുഹൈബ് എടയന്നൂരിനെ അതിക്രൂരമായി വെട്ടിക്കൊന്ന കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമായതോടെ സി.ബി.ഐ അന്വേഷിക്കണമെന്ന പൊതു ആവശ്യത്തിന് പ്രസക്തിയേറുന്നു. നേതാക്കളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കുകയാണ് താന്‍ ചെയ്തതെന്നും രക്ഷപ്പെടുത്തുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയെന്നുമുള്ള ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കേസിനെ വഴിതിരിച്ചുവിടാനുള്ള ‘ട്വിസ്റ്റ്’ മാത്രമാണ്. ആകാശും രജിന് രാജും നിരപരാധികളാണെന്നും പൊലീസ് വിളിച്ചതു പ്രകാരം സ്റ്റേഷനിലേക്കു പോകുകയായിരുന്ന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമുള്ള ആകാശിന്റെ പിതാവ് വഞ്ഞേരി രവിയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ ദുരൂഹതകള്‍ ഇരുണ്ടുകൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍കൂടി സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില്‍ കണ്ണൂര്‍ പൊലീസിന്റെ പതിവു ഉപചാര ചടങ്ങുകളില്‍ മാത്രം ഷുഹൈബ് വധക്കേസ് ഒതുങ്ങുമെന്ന കാര്യം തീര്‍ച്ച. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നിരാഹാര സമരം തുടരട്ടെ എന്ന യു.ഡി.എഫ് നേതൃയോഗ തീരുമാനം ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ്. അതിനാല്‍ സമഗ്രമായ അന്വേഷണത്തിന് കരുത്തുറ്റ ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിക്കുകയല്ലാതെ സര്‍ക്കാറിന്റെ മുമ്പില്‍ മറ്റു വഴികളില്ല. കളങ്കംപേറുന്ന രക്തരക്ഷസുകളെ പേടിച്ച്, പൊലീസ് തിരക്കഥക്ക് കാത്തുനില്‍ക്കുകയാണ് പിണറായിയുടെ ഉദ്ദേശ്യമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ തീക്കാറ്റില്‍ സര്‍ക്കാര്‍ ആടിയുലയുക തന്നെ ചെയ്യുമെന്നു ഓര്‍മപ്പെടുത്തട്ടെ.
‘ഷുഹൈബ് വധക്കേസില്‍ ആകാശും രജിനും നിരപരാധികളാണ്. കൊലപാതകം നടക്കുമ്പോള്‍ ഇരുവരും ക്ഷേത്രത്തിലായിരുന്നു. ഇവരെ കേസില്‍ കുടുക്കിയതാണ്. പൊലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിലേക്കു പോയപ്പോഴാണ് അറസ്റ്റു ചെയ്തത്. അല്ലാതെ ഓടിച്ചിട്ടു പിടികൂടിയതല്ല. സംഭവത്തിനു ശേഷം പാര്‍ട്ടിയെ സമീപിച്ചു. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കാനാണു പാര്‍ട്ടി പറഞ്ഞത്. ബോംബ് കേസില്‍ ബി.ജെ.പി പ്രചാരണം മൂലമാണ് ആകാശ് ഒളിവില്‍ പോയത്. ആരോപണങ്ങള്‍ പൊലീസ് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണ്. താന്‍ അന്വേഷിച്ചപ്പോഴും ആകാശിന് കേസുമായി ബന്ധമില്ലെന്നാണ് മനസിലാക്കാനായത്. ആകാശും രജിനും നല്കിയ മൊഴി സമ്മര്‍ദങ്ങളുടെ ഫലമാണ്. കേസില്‍ പ്രതികളെ ഉണ്ടാക്കുകയാണ് പൊലീസ് ചെയ്തതെന്ന് സംശയിക്കുന്നു.’- ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയുടെ വെളിപ്പെടുത്തലുകള്‍ ഇവ്വിധമാണ്. ഇതു ശരിയാണെങ്കില്‍ നേരത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെയുള്ളവര്‍ ആരോപിച്ചതു പോലെ ‘ഡമ്മി’ പ്രതികളാണ് ഇപ്പോള്‍ പൊലീസ് വലയിലുള്ളത്. അങ്ങനെയെങ്കില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വിനീഷിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായി കാപ്പ ചുമത്തപ്പെട്ട എം.വി ആകാശിനെ തന്നെ ‘ഡമ്മി’യാക്കി മുഖം രക്ഷപ്പെടുത്താനായിരിക്കും സി.പി.എമ്മിന്റെ നീക്കം. കൊലപ്പെടുത്താനല്ല, കാലു വെട്ടാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ആകാശിന്റെയും രജിന് രാജിന്റെയും മൊഴി നേതാക്കളെ സംരക്ഷിക്കാനുള്ള കുബുദ്ധിയായി കാണണം. കോടതിയില്‍ പോയി നിരപരാധിത്വം തെളിയിക്കട്ടെ എന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് കേസ് നീട്ടിക്കൊണ്ടുപോകാനും വിചാരണയുടെ കാലവിളംബത്തിനിടയില്‍ ഇവര്‍ പ്രതികളല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി കുറ്റവിമുക്തരാക്കിയേക്കാമെന്നുമുള്ള തിരക്കഥയാണ് സി.പി.എം ആവിഷ്കരിക്കുന്നത്. കേസിലെ ഗൂഢാലോചകരും യഥാര്‍ത്ഥ പ്രതികളും മാന്യന്മാരായി വിലസുകയും ‘ഡമ്മി’കള്‍ കേസും കൂട്ടുമായി പാര്‍ട്ടിയുടെ വീരപുരുഷരായി വിരാചിക്കുകയും ചെയ്യുന്ന പതിവുരീതി ഷുഹൈബ് വധത്തിലും സി.പി.എം പിന്തുടരുന്നുവെന്നര്‍ത്ഥം.
ഷുഹൈബിനെ വെട്ടിക്കൊന്ന സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന് ഷുഹൈബിന്റെ സുഹൃത്ത് നൗഷാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആകാശിന്റെ ആകാര വടിവുള്ള ഒരാളും സംഘത്തിലില്ലായിരുന്നുവെന്നും അഞ്ചുപേരല്ല, നാല് ചെറുപ്പക്കാരാണ് കൊല നടത്തിയതെന്നും നൗഷാദ് തുറന്നു പറഞ്ഞതിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ആകാശ് തില്ലങ്കേരി എങ്ങനെ പ്രതിയായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ട്. മാത്രമല്ല, കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ അരിച്ചുപെറുക്കിയെന്നു അവകാശപ്പെടുന്ന അന്വേഷണത്തലവന് കൊലയാളി സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? കഴിവുകേടു കൊണ്ടാണെന്നു വിശ്വസിക്കുന്നതിനേക്കാള്‍ ഭേദം ഒത്തുകളിയാണെന്ന് വിചാരിക്കുന്നതായിരിക്കും ഉചിതം. തിരച്ചിലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രതികളെ പിടികൂടിയെന്ന ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ വാദത്തിലും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കേസില്‍ കുടുക്കിയെന്ന വഞ്ഞേരി രവിയുടെ വാദത്തിലും പൊരുത്തക്കേടുകള്‍ കടന്നുകൂടിയത് എങ്ങനെയാണ്? ഇതെല്ലാം കേസന്വേഷണത്തിലെ ദുരൂഹത വെളിവാക്കുന്നതാണ്. ഇക്കാര്യങ്ങളിലെ ചുരുളഴിക്കാനാണ് കേസന്വേഷണം സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇതിന് ബലം നല്‍കാനാണ് കെ. സുധാകരന് നിരാഹാര സമരം തുടരുന്നതും. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ കേസ് സി.ബി.ഐക്കു വിടാമെന്ന് ഇന്നലെ സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുനല്‍കിയ മന്ത്രി എ.കെ ബാലന്റെ വാക്കുകള്‍ക്ക് ചില്ലിക്കാശിന്റെ വിലയുണ്ടെങ്കില്‍ സി.ബി. ഐ അന്വേഷണത്തിന് ഉത്തരവിടേണ്ട സമയം കഴിഞ്ഞു. സര്‍വകക്ഷി യോഗമെന്ന പേരില്‍ പൊറാട്ടു നാടകം നടത്തി കണ്ണൂരില്‍ സമാധാന ജീവിതം തകര്‍ക്കുന്ന ദുര്‍ഭൂതങ്ങളെ വേദിയിലിരുത്തിയ സര്‍ക്കാര്‍ കേസന്വേഷണത്തില്‍ ആത്മാര്‍ത്ഥതയും ജാഗ്രതയുമില്ലെന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇനിയൊരാളും അക്രമ രാഷ്ട്രീയത്തിന്റെ കൊലക്കത്തിയില്‍ പിടിഞ്ഞുവീണ് മരിക്കാതിരിക്കാന്‍ മാത്രം ജനാധിപത്യ പ്രതിരോധം ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്. ഷുഹൈബിനെ ഇറച്ചിവെട്ടും വിധം നടുറോഡില്‍ കൊന്നുതള്ളിയ സി.പി.എം കാപാലികരെ അധികാര ഹുങ്കിന്റെ കരിമ്പടത്തിനുള്ളില് നിന്ന് പുറത്തുകൊണ്ടുവരാനുള്ള സമരത്തില്‍ കേരളമൊന്നടങ്കം ഐക്യപ്പെടട്ടെ, സത്യസന്ധമായ അന്വേഷണത്തിനുള്ള ശക്തമായ ശബ്ദങ്ങളുയരട്ടെ, ഷുഹൈബിനും കുടുംബത്തിനും നീതി ലഭിക്കട്ടെ.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india12 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News14 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

