Connect with us

Video Stories

ജനാധിപത്യത്തിന്റെ വഴി ഇനിയും ഇണങ്ങാതെ സി.പി.എം

Published

on

മതേതര ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്കേ ആവൂ എന്ന് വീമ്പിളക്കുന്ന സിപിഎമ്മിന്റെ തനി രൂപമാണ് കഴിഞ്ഞ ദിവസം കണ്ടത്. മതേതര ഇന്ത്യയെ കെട്ടിപടുക്കാന്‍ സിപിഎം സ്വീകരിച്ച വഴി രാജ്യത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതായിരുന്നു. ജനാധിപത്യത്തെ അട്ടിമറിച്ചാണോ മതേതര ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് എന്ന വലിയ ചോദ്യം അവര്‍ക്കുമുന്നില്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ ബൂത്ത് കയ്യടക്കി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ജയിക്കുന്നത് സിപിഎം ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തുടങ്ങിയതല്ല. ഓരോ തെരെഞ്ഞടുപ്പുകളിലും സിപിഎം കേന്ദ്രങ്ങളില്‍ ഇത് തുടരുമ്പോള്‍ യുഡിഎഫ് പരാതിപ്പെടാറുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തള്ളികളയാറാണ് പതിവ്. സിപിഎം കേന്ദ്രങ്ങളില്‍ നടക്കുന്ന നഗ്നമായ നിയമലംഘനങ്ങള്‍ പുറംലോകത്തിന് കാണിച്ച് നല്‍കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വ്യപകമായ കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചിരുന്നു. ആ ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. തോല്‍വി കണ്‍മുന്നില്‍ കണ്ടാല്‍ എന്ത് നെറിക്കെട്ട പണിയുമെടുക്കുന്നവരാണ് സിപിഎമ്മെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അവരുടെ നേതൃത്വങ്ങള്‍. കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചെറുതാഴം 19-ാം നമ്പര്‍ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മറ്റു പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ അടുത്ത ദിവസം തന്നെ പുറത്ത് വിടുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 19-ാം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെറുതാഴം പഞ്ചായത്ത് വനിതാ അംഗവും വ്യാപാര വ്യവസായ സമിതി നേതാവും ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. പിലാത്തറ എയുപി സ്‌കൂളിലെ 17-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ പഞ്ചായത്തംഗം എന്‍.പി സലീനയും അരത്തില്‍ വി.എം.യു.പി സ്‌കൂളിലെ 24-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ ടി.പി സുമയ്യയും പിലാത്തറ എ.യു.പിയിലെ 19-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറുടെ അനുമതിയോടെയാണ് കള്ളവോട്ടുകള്‍ നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് ബൂത്തിലെത്തി പ്രിസൈഡിംഗ് ഓഫീസറുടെ സമീപത്ത് നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. വോട്ടു ചെയ്ത ശേഷം കാര്‍ഡ് തിരിച്ചു വാങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഈ സ്‌കൂളിലെ മറ്റു ബൂത്തുകളിലും വ്യാപക കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയതായാണ് വിവരം. 95 ശതമാനത്തിലധികം പോളിംഗ് നടന്ന 40 ബൂത്തുകളാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ മാത്രമുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ മാത്രം അയ്യായിരത്തോളം കള്ളവോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ യു.ഡി.എഫ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവ അടുത്ത ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് നേതാക്കള്‍ അറിയിച്ചിരിക്കുകയാണ്.
പിലാത്തറയിലെ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം പ്രതികരണം വിചിത്രമായിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്ത ദൃശ്യങ്ങളാണ് കള്ളവോട്ടെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഓപ്പണ്‍ വോട്ട് അഥവാ സഹായി വോട്ട് ചെയ്യാന്‍ ചില വ്യവസ്ഥകളുണ്ട്. വോട്ട് ചെയ്യാന്‍ എത്തുന്നയാള്‍ക്ക് ചിഹ്നം തിരിച്ചറിയാന്‍ സാധിക്കാത്തരീതിയില്‍ കാഴ്ചയ്ക്ക് പരിമിതിയുണ്ടെങ്കില്‍ സഹായം തേടാം. ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുന്ന വോട്ടറാണെങ്കില്‍ സഹായിക്ക് വോട്ടിങ് കംപാര്‍ട്ട്‌മെന്റ് വരെ അനുഗമിക്കാം. സഹായിയാണ് വോട്ടറുടെ വോട്ട് ചെയ്തതെങ്കില്‍ അത് രഹസ്യമായി സൂക്ഷിക്കണം. സഹായിക്ക് ഒരു ദിവസം ഒരു തവണ മാത്രമേ വോട്ട് ചെയ്യാനാകൂ, അതോടൊപ്പം വോട്ട് ചെയ്ത സഹായിയുടെ വലത്തെ ചൂണ്ടുവിരലിലായിരിക്കും മഷി പുരട്ടേണ്ടത്. തെരെഞ്ഞടുപ്പ് ജോലിയിലുള്ളവരെ സഹായിയായി പരിഗണിക്കില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ ന്യായീകരണത്തെ പൊളിക്കാന്‍ ഒറ്റകാര്യം സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകും 19-ാം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളില്‍ കള്ള വോട്ട് രേഖപ്പെടുത്തിയ സത്രീയുടെ ഇടത് വിരലിലാണ് മഷി പുരട്ടുന്നത്. സഹായി വോട്ടാണെങ്കില്‍ മഷി പുരട്ടേണ്ടത് വലത് കൈ വിരലിലാണ്.
വേട്ട് ചെയ്യാനായി പിലാത്തറയിലെത്തിയ പിലാത്തറ സിഎം നഗറിലെ കെജെ ഷാലറ്റ് അരമണിക്കൂര്‍ ക്യൂവില്‍ നിന്നാണ് ബൂത്തില്‍ കയറിയത്. ക്രമനമ്പര്‍ പറഞ്ഞപ്പോള്‍ അവരുടെ വോട്ട് നേരത്തെ ആരോ ചെയ്തതായി കാണുന്നതെന്ന് പോളിങ് ഓഫീസര്‍ പറഞ്ഞു. അല്‍പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞിട്ടും വിളിയൊന്നും കാണാത്തതോടെ കാര്യത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും വോട്ട് രേഖപ്പെടുത്തിയതായി കാണുന്നത്‌കൊണ്ട് മറ്റു മാര്‍ഗമില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ടെന്‍ഡേഡ് വേട്ട് ചെയ്യാറാണ് പതിവ്. വോട്ടര്‍ ഉന്നയിക്കുന്ന പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ പ്രിസൈഡിങ് ഓഫീസര്‍ ടെന്‍ഡേഡ് ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നാണ് ചട്ടം. അന്നാല്‍ അതിന് അവസരം പോലും ഷാലറ്റിന് ഉദ്യോഗസ്ഥര്‍ ഒരുക്കിയില്ല.
കള്ളവോട്ട് ശ്രദ്ധയിപ്പെടുത്തിയവര്‍ക്കെതിരെ ഗുണ്ടായിസത്തിനും സിപിഎം നേതൃത്വം തുനിഞ്ഞു. പിലാത്തറ എയുപി സ്‌കൂളിലെ യുഡിഎഫ് പോളിങ് ഏജന്റ് പി.വി. സഹദിനാണ് ആ അനുഭവം ഉണ്ടായത്. ബൂത്തില്‍ വോട്ടില്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ ഇടക്കിടെ എത്തുന്നത് ചോദ്യം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥരോ, പൊലീസോ അതൊന്നും ശ്രദ്ധിച്ചില്ല. പരാതി പറഞ്ഞതോടെ സിപിഎം പ്രവര്‍ത്തകരുടെ ഭീക്ഷണിയുമെത്തി. ഭയം കാരണം രാവിലെ 11 മണിക്ക് തന്നെ അദ്ദേഹം ബൂത്ത് വിട്ടു. പല ബൂത്തിലും സമാന കൈയ്യേറ്റം നടന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തളിപ്പറമ്പ്, കീഴാറ്റൂര്‍ സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യം വയല്‍കിളികള്‍ നേതാവ് സുരേഷ് കീഴാറ്റൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിനു നേരെയും അക്രമം ഉണ്ടായിരുന്നു.
കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞാല്‍ ആ ബൂത്തുകളില്‍ റീപോളിങ് നടത്തേണ്ടി വരും കള്ളവോട്ട് ചെയ്തവര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റ്മാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ക്രിമിനല്‍ കേസായിരിക്കും എടുക്കുക. പാരാതി ലഭിച്ച സാഹചര്യത്തില്‍ വരാണാധികാരികളായ കലക്ടര്‍മാരോട് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ടും സിസിടിവിയും പരിശോധിച്ച് പരാതിയില്‍ കഴമ്പുണ്ടോയെന്ന് ഉറപ്പ് വരുത്തും. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം കള്ളവോട്ട് ചെയ്യാന്‍ കൂട്ടുനിന്ന ബൂത്ത് ചുമതലയുള്ള പ്രിസൈഡിങ് ഓഫിസറെയും മറ്റു ഉദ്യേഗസ്ഥരെയും സസ്‌പെന്റ് ചെയ്യാനും വകുപ്പ്തല അച്ചടക്കനടപടിക്കും സാധ്യതയുണ്ട്. അതോടൊപ്പം ജനപ്രതിനിധികള്‍ കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞാല്‍ അവരെ അയോഗ്യരാക്കും.മോദി സര്‍ക്കാറിന്റെ ബാലറ്റ് മെഷീനിലെ കൃത്രിമകളെക്കുറിച്ചും തെരഞ്ഞെടുപ്പ് കൃത്രിമങ്ങളെക്കുറിച്ചു രായ്ക്കുരായ്മാനം ആശങ്ക പ്രകടിപ്പിക്കുന്ന സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് കഴിഞ്ഞ ഈ സംഭവത്തിലൂടെ തുറന്നു കാണിക്കപ്പെട്ടത്. അക്രമ രാഷ്ട്രീയത്തിലും മറ്റുമെല്ലാമെന്ന പോലെ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കാര്യത്തിലും ബി.ജെ.പിയുടെ പാതയില്‍ തന്നെയാണ് തങ്ങളെന്ന് ഇവര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending