Video Stories
വത്സല പിതാവേ മാപ്പ്

തെരഞ്ഞെടുപ്പ് പൂര്‍വ പ്രവചനങ്ങള്‍ പാളിയില്ല. കര്‍ണാടകയില്‍ കുമാരണ്ണ സി.എം മേക്കറല്ല, സി.എം ആയി. സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ കക്ഷികളുടെ മഹാസംഗമ വേദിയുമാക്കി. 2019 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിക്കൂടായ്കയില്ലെന്ന് ഏതാണ്ട് തിരിച്ചറിഞ്ഞതിന്റെ സൂചന ആ മഹാ കൈകോര്‍ക്കലില്‍ രാജ്യം കാണുന്നു. ബംഗളൂരു അങ്ങനെ രാജ്യത്തിന്റെ പ്രതീക്ഷയായി മാറുകയാണ്.
ഒന്നും അത്ര എളുപ്പമല്ലെന്ന് എല്ലാര്ക്കും അറിയാം. കേവലം രണ്ട് സീറ്റ് മാത്രമുള്ള മേഘാലയയില്‍ പോലും ഭരണം പിടിച്ച, സ്വന്തമായി രാഷ്ട്രപതിയും ഗവര്‍ണറും ബെല്ലാരി ട്രഷറിയും ഉള്ള ബി.ജെ.പി തല്ക്കാലം പിന്‍വാങ്ങിയെന്നേയുള്ളൂ. ഒന്നാഞ്ഞു വലിക്കാനുള്ള സമയം ശ്രീരാമുലുമാര്‍ക്ക് കിട്ടാത്തവിധം ചരിത്രപരമായ കോടതി ഇടപെടല്‍ തരപ്പെടുത്തിയതുകൊണ്ട് മാത്രമാവാം ഈ വിജയം. പക്ഷേ ഒന്നുണ്ട്. പണ്ട് ധരംസിങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിട്ടതുപോലെ ആര്‍ക്കും തട്ടിപ്പിടഞ്ഞ് പിരിഞ്ഞുപോകാന്‍ കഴിഞ്ഞെന്നുവരില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അതീവ താല്പര്യമുണ്ട് ബംഗളൂരുവിലെ സംഭവവികാസങ്ങളില്‍.
ക്രീഡാ തല്പരനാണ് ഹരന്തനഹള്ളി ദേവെഗൗഡ കുമാരസ്വാമി. 2004ല്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ധരംസിങ് മന്ത്രിസഭയെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കുത്തിമറിച്ചിട്ട് ബി.ജെ.പിയുടെ പിന്തുണ തേടിയാണ് കുമാരണ്ണ ആദ്യം ഈ കസേരയിലേറുന്നത്. 20 മാസം കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കെന്ന് കരാറുണ്ടാക്കിയിരുന്നു. കാലാവധി തീരാനിരിക്കെ പറ്റില്ലെന്നായി കുമാരസ്വാമി. ബി.ജെ.പി കെറുവിക്കാതിരിക്കുമോ? അവര്‍ പിന്തുണ പിന്‍വലിച്ചിട്ട് പോയി. കുമാരസ്വാമിക്ക് മനംമാറ്റം വന്നപ്പോള്‍ യെദ്യൂരപ്പയെ മുഖ്യനാക്കി പിന്തുണ കൊടുത്തു. വിശ്വാസ വോട്ട് തേടിയപ്പോഴേക്കും മനം തിരിച്ചുമാറി. അങ്ങനെ യെദ്യൂരപ്പക്ക് ഏഴ് ദിവസത്തെ മുഖ്യമന്ത്രിയായി തുടക്കം കുറിക്കാന്‍ അവസരം നല്കിയ ആളാണ് കുമാരസ്വാമി. ധരംസിങിനെ മറിച്ചിട്ട് ബി.ജെ.പിയുമായി കൂടിയപ്പോഴേ വത്സല പിതാവ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ഉപദേശിച്ചതാണ്, മോനേ ബി.ജെ.പിയോട് കൂടല്ലേയെന്ന്.
ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിക്കഴിഞ്ഞ ഉടനെ കുമാരസ്വാമി കുമ്പസരിച്ചു- ബി.ജെ.പിയോട് കൂടിയത് അച്ഛന് ഏറെ മനോവിഷമം ഉണ്ടാക്കിയതാണ്. അതില്‍ ഖേദമുണ്ട്. അച്ഛനോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു. ശുദ്ധ മതേതരനായി പിതാവിനെപ്പോലെ ശിഷ്ടകാലം മുഖ്യമന്ത്രിയായി കഴിയാനാണ് ആഗ്രഹം എന്ന് തന്റെ വിനയം അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അവിടെത്തന്നെയാണ് കോണ്‍ഗ്രസുകാര്‍ക്കും സംശയം. അഞ്ചു കൊല്ലവും കുമാരണ്ണ തന്നെയാണോ അണ്ണാ സി.എം?
സിനിമ പിടിത്തം, വിതരണം, പ്രദര്‍ശനം എന്നിവയിലാണ് കുമാരസ്വാമിയുടെ പ്രധാന താല്പര്യം. അച്ഛന്റെ പണി കാര്‍ഷികം കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമാണെന്നതിനാല്‍ അതുകൂടി ചെയ്യുന്നുവെന്ന് മാത്രം. ഭാര്യ അനിതക്ക് ജീവിതത്തില്‍ മാത്രമല്ല പാര്‍ട്ണര്‍ഷിപ്പ്, രാഷ്ട്രീയമടക്കം എല്ലാ ഇടപാടിലും ഉണ്ട്. സിനിമാ നിര്‍മാണത്തിലും വിതരണത്തിലും പങ്കാളിയാണ്. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ നിയമസഭാംഗമായ അനിത അക്കാലത്തെ അഴിമതിക്കേസിലും കൂട്ടുപ്രതിയായി. വ്യാജരേഖ സമര്‍പ്പിച്ച കമ്പനിക്ക് മൈനിങ് കരാര്‍ നല്കിയ കേസിലും വിശ്വഭാരതി ഹൗസിങ് സഹകരണ സൊസൈറ്റിയുമായി സഹകരിച്ച കേസിലും. ഒരിടത്തു മാത്രം അനിതക്ക് പങ്കാളിത്തം കിട്ടിയില്ല. കന്നഡ, തമിഴ് പ്രസിദ്ധ നടി രാധികയുമായുള്ള കുമാരണ്ണയുടെ ഇടപാടില്‍. അതില്‍ ഷാമിക എന്ന മകള്‍ തെളിവായുണ്ടെങ്കിലും ബഹുഭാര്യാത്വം സംബന്ധിച്ച് കുമാരസ്വാമിക്കെതിരായ പരാതിയില്‍ ഹൈക്കോടതിക്ക് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടിടത്ത് ജയിച്ച കുമാരസ്വാമി രാമനഗര വിടുകയാണ്. അവിടെ അനിതയാണ് ജനവിധി തേടുക.
1996ല്‍ കനകപുരയില്‍ നിന്ന് ലോക്സഭയിലേക്ക് കന്നി മത്സരം നടത്തിയ കുമാരസ്വാമി ജയിച്ചു. പക്ഷേ 1998ല്‍ ഇവിടെ എം.വി ചന്ദ്രശേഖരമൂര്‍ത്തിയോട് തോറ്റുവെന്ന് മാത്രമല്ല കെട്ടിവെച്ച കാശ് പോയി. 1999ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും തോറ്റു. 2004, 2008, 2013 ഇപ്പോള്‍ 2018 രാമനഗര നിയമസഭാമണ്ഡലം കുമാരസ്വാമിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. 2009ല്‍ ബംഗളൂരു റൂറലില്‍നിന്ന് ലോക്സഭയിലുമെത്തി. രാമനഗര ഒരിക്കല്‍ കുമാരസ്വാമിക്ക് നല്‍കിയത് 40000 വോട്ടിന്റെ ഭൂരിപക്ഷമാണ്. ആ ഉറപ്പുകൊണ്ടുതന്നെയാണിപ്പോള്‍ ഭാര്യക്ക് വേണ്ടി രാനഗര നീക്കിവെക്കുന്നത്.
മാണ്ഡ്യ, ബംഗളൂരു റൂറല്‍ ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ജെ.ഡി.എസ് തോറ്റത് കുമാരസ്വാമിക്ക് വലിയ ആഘാതമായി. പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രാജിവെക്കാന്‍ ഒരുങ്ങിയതാണ്. പാര്‍ട്ടി സമ്മതിച്ചില്ലെന്ന് മാത്രം. മൂന്നു തോല്‍വികളും അനേകം വിജയങ്ങളും സ്വന്തമാക്കിയ കുമാരസ്വാമിയും കര്‍ഷകര്‍ക്ക് വേണ്ടിയാണ് ആണയിടുന്നത്. ഗവര്‍ണര്‍ വാലയുടെ തിണ്ണബലത്തില്‍ മണിക്കൂറുകള്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ഷകരെ സേവിക്കാന്‍ വേണ്ടി മാത്രമാണ് താനിത്രയും കഷ്ടപ്പെട്ടതെന്ന് തടിയൂരാന്‍ നേരത്തും യെദ്യൂരപ്പ പ്രഖ്യാപിച്ചതാണ്. ആ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചാല്‍ പ്രക്ഷോഭമെന്നാണ് പ്രതിപക്ഷത്തിന്റെ ഭീഷണി. അവശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ഫലങ്ങളും രാമനഗര ഉപതെരഞ്ഞെടുപ്പും അതിലേറെ ഭൂരിപക്ഷം മന്ത്രിമാര്‍ ഉള്ള സഖ്യകക്ഷിയും എല്ലാം കുമാരസ്വാമിക്ക് വെല്ലുവിളിയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും ഈ സഖ്യം തുടരണമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
എംവി ഗോവിന്ദൻ അറിയാതെ സത്യംപറഞ്ഞു, കോൺഗ്രസിനെ തോൽപിക്കാൻ സിപിഎം- ആർഎസ്എസ് രഹസ്യബന്ധം: സണ്ണി ജോസഫ്
-
News2 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
GULF2 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
kerala2 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
More3 days ago
ഗസയില്‍ ഭക്ഷണം വാങ്ങാന്‍ വരി നിന്നവര്‍ക്ക് നേരെ വീണ്ടും ഇസ്രാഈല്‍ ആക്രമണം; 59 മരണം
-
kerala3 days ago
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് ചരിത്ര സത്യമാണ്: സന്ദീപ് വാര്യർ
-
kerala3 days ago
പുകയില്ലാത്ത വാഹനത്തിന് പുക പരിശോധിക്കാത്തതിന് പിഴ ചുമത്തി മംഗലപുരം പൊലീസ്