Connect with us

Video Stories

വത്സല പിതാവേ മാപ്പ്

Published

on

തെരഞ്ഞെടുപ്പ് പൂര്‍വ പ്രവചനങ്ങള്‍ പാളിയില്ല. കര്‍ണാടകയില്‍ കുമാരണ്ണ സി.എം മേക്കറല്ല, സി.എം ആയി. സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ കക്ഷികളുടെ മഹാസംഗമ വേദിയുമാക്കി. 2019 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിക്കൂടായ്കയില്ലെന്ന് ഏതാണ്ട് തിരിച്ചറിഞ്ഞതിന്റെ സൂചന ആ മഹാ കൈകോര്‍ക്കലില്‍ രാജ്യം കാണുന്നു. ബംഗളൂരു അങ്ങനെ രാജ്യത്തിന്റെ പ്രതീക്ഷയായി മാറുകയാണ്.
ഒന്നും അത്ര എളുപ്പമല്ലെന്ന് എല്ലാര്‍ക്കും അറിയാം. കേവലം രണ്ട് സീറ്റ് മാത്രമുള്ള മേഘാലയയില്‍ പോലും ഭരണം പിടിച്ച, സ്വന്തമായി രാഷ്ട്രപതിയും ഗവര്‍ണറും ബെല്ലാരി ട്രഷറിയും ഉള്ള ബി.ജെ.പി തല്‍ക്കാലം പിന്‍വാങ്ങിയെന്നേയുള്ളൂ. ഒന്നാഞ്ഞു വലിക്കാനുള്ള സമയം ശ്രീരാമുലുമാര്‍ക്ക് കിട്ടാത്തവിധം ചരിത്രപരമായ കോടതി ഇടപെടല്‍ തരപ്പെടുത്തിയതുകൊണ്ട് മാത്രമാവാം ഈ വിജയം. പക്ഷേ ഒന്നുണ്ട്. പണ്ട് ധരംസിങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിട്ടതുപോലെ ആര്‍ക്കും തട്ടിപ്പിടഞ്ഞ് പിരിഞ്ഞുപോകാന്‍ കഴിഞ്ഞെന്നുവരില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അതീവ താല്‍പര്യമുണ്ട് ബംഗളൂരുവിലെ സംഭവവികാസങ്ങളില്‍.
ക്രീഡാ തല്‍പരനാണ് ഹരന്തനഹള്ളി ദേവെഗൗഡ കുമാരസ്വാമി. 2004ല്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ധരംസിങ് മന്ത്രിസഭയെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കുത്തിമറിച്ചിട്ട് ബി.ജെ.പിയുടെ പിന്തുണ തേടിയാണ് കുമാരണ്ണ ആദ്യം ഈ കസേരയിലേറുന്നത്. 20 മാസം കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കെന്ന് കരാറുണ്ടാക്കിയിരുന്നു. കാലാവധി തീരാനിരിക്കെ പറ്റില്ലെന്നായി കുമാരസ്വാമി. ബി.ജെ.പി കെറുവിക്കാതിരിക്കുമോ? അവര്‍ പിന്തുണ പിന്‍വലിച്ചിട്ട് പോയി. കുമാരസ്വാമിക്ക് മനംമാറ്റം വന്നപ്പോള്‍ യെദ്യൂരപ്പയെ മുഖ്യനാക്കി പിന്തുണ കൊടുത്തു. വിശ്വാസ വോട്ട് തേടിയപ്പോഴേക്കും മനം തിരിച്ചുമാറി. അങ്ങനെ യെദ്യൂരപ്പക്ക് ഏഴ് ദിവസത്തെ മുഖ്യമന്ത്രിയായി തുടക്കം കുറിക്കാന്‍ അവസരം നല്‍കിയ ആളാണ് കുമാരസ്വാമി. ധരംസിങിനെ മറിച്ചിട്ട് ബി.ജെ.പിയുമായി കൂടിയപ്പോഴേ വത്സല പിതാവ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ഉപദേശിച്ചതാണ്, മോനേ ബി.ജെ.പിയോട് കൂടല്ലേയെന്ന്.
ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിക്കഴിഞ്ഞ ഉടനെ കുമാരസ്വാമി കുമ്പസരിച്ചു- ബി.ജെ.പിയോട് കൂടിയത് അച്ഛന് ഏറെ മനോവിഷമം ഉണ്ടാക്കിയതാണ്. അതില്‍ ഖേദമുണ്ട്. അച്ഛനോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു. ശുദ്ധ മതേതരനായി പിതാവിനെപ്പോലെ ശിഷ്ടകാലം മുഖ്യമന്ത്രിയായി കഴിയാനാണ് ആഗ്രഹം എന്ന് തന്റെ വിനയം അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അവിടെത്തന്നെയാണ് കോണ്‍ഗ്രസുകാര്‍ക്കും സംശയം. അഞ്ചു കൊല്ലവും കുമാരണ്ണ തന്നെയാണോ അണ്ണാ സി.എം?
സിനിമ പിടിത്തം, വിതരണം, പ്രദര്‍ശനം എന്നിവയിലാണ് കുമാരസ്വാമിയുടെ പ്രധാന താല്‍പര്യം. അച്ഛന്റെ പണി കാര്‍ഷികം കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമാണെന്നതിനാല്‍ അതുകൂടി ചെയ്യുന്നുവെന്ന് മാത്രം. ഭാര്യ അനിതക്ക് ജീവിതത്തില്‍ മാത്രമല്ല പാര്‍ട്ണര്‍ഷിപ്പ്, രാഷ്ട്രീയമടക്കം എല്ലാ ഇടപാടിലും ഉണ്ട്. സിനിമാ നിര്‍മാണത്തിലും വിതരണത്തിലും പങ്കാളിയാണ്. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ നിയമസഭാംഗമായ അനിത അക്കാലത്തെ അഴിമതിക്കേസിലും കൂട്ടുപ്രതിയായി. വ്യാജരേഖ സമര്‍പ്പിച്ച കമ്പനിക്ക് മൈനിങ് കരാര്‍ നല്‍കിയ കേസിലും വിശ്വഭാരതി ഹൗസിങ് സഹകരണ സൊസൈറ്റിയുമായി സഹകരിച്ച കേസിലും. ഒരിടത്തു മാത്രം അനിതക്ക് പങ്കാളിത്തം കിട്ടിയില്ല. കന്നഡ, തമിഴ് പ്രസിദ്ധ നടി രാധികയുമായുള്ള കുമാരണ്ണയുടെ ഇടപാടില്‍. അതില്‍ ഷാമിക എന്ന മകള്‍ തെളിവായുണ്ടെങ്കിലും ബഹുഭാര്യാത്വം സംബന്ധിച്ച് കുമാരസ്വാമിക്കെതിരായ പരാതിയില്‍ ഹൈക്കോടതിക്ക് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടിടത്ത് ജയിച്ച കുമാരസ്വാമി രാമനഗര വിടുകയാണ്. അവിടെ അനിതയാണ് ജനവിധി തേടുക.
1996ല്‍ കനകപുരയില്‍ നിന്ന് ലോക്‌സഭയിലേക്ക് കന്നി മത്സരം നടത്തിയ കുമാരസ്വാമി ജയിച്ചു. പക്ഷേ 1998ല്‍ ഇവിടെ എം.വി ചന്ദ്രശേഖരമൂര്‍ത്തിയോട് തോറ്റുവെന്ന് മാത്രമല്ല കെട്ടിവെച്ച കാശ് പോയി. 1999ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും തോറ്റു. 2004, 2008, 2013 ഇപ്പോള്‍ 2018 രാമനഗര നിയമസഭാമണ്ഡലം കുമാരസ്വാമിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. 2009ല്‍ ബംഗളൂരു റൂറലില്‍നിന്ന് ലോക്‌സഭയിലുമെത്തി. രാമനഗര ഒരിക്കല്‍ കുമാരസ്വാമിക്ക് നല്‍കിയത് 40000 വോട്ടിന്റെ ഭൂരിപക്ഷമാണ്. ആ ഉറപ്പുകൊണ്ടുതന്നെയാണിപ്പോള്‍ ഭാര്യക്ക് വേണ്ടി രാനഗര നീക്കിവെക്കുന്നത്.
മാണ്ഡ്യ, ബംഗളൂരു റൂറല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ജെ.ഡി.എസ് തോറ്റത് കുമാരസ്വാമിക്ക് വലിയ ആഘാതമായി. പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രാജിവെക്കാന്‍ ഒരുങ്ങിയതാണ്. പാര്‍ട്ടി സമ്മതിച്ചില്ലെന്ന് മാത്രം. മൂന്നു തോല്‍വികളും അനേകം വിജയങ്ങളും സ്വന്തമാക്കിയ കുമാരസ്വാമിയും കര്‍ഷകര്‍ക്ക് വേണ്ടിയാണ് ആണയിടുന്നത്. ഗവര്‍ണര്‍ വാലയുടെ തിണ്ണബലത്തില്‍ മണിക്കൂറുകള്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ഷകരെ സേവിക്കാന്‍ വേണ്ടി മാത്രമാണ് താനിത്രയും കഷ്ടപ്പെട്ടതെന്ന് തടിയൂരാന്‍ നേരത്തും യെദ്യൂരപ്പ പ്രഖ്യാപിച്ചതാണ്. ആ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചാല്‍ പ്രക്ഷോഭമെന്നാണ് പ്രതിപക്ഷത്തിന്റെ ഭീഷണി. അവശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ഫലങ്ങളും രാമനഗര ഉപതെരഞ്ഞെടുപ്പും അതിലേറെ ഭൂരിപക്ഷം മന്ത്രിമാര്‍ ഉള്ള സഖ്യകക്ഷിയും എല്ലാം കുമാരസ്വാമിക്ക് വെല്ലുവിളിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും ഈ സഖ്യം തുടരണമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending