Connect with us

Video Stories

ഫെയ്‌സ്ബുക്ക് അനുവദിച്ച കടന്നുകയറ്റം

Published

on

പ്രകാശ് ചന്ദ്ര

ഫെയ്‌സ്ബുക്കില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം വന്‍ വിവാദമായി കത്തിപ്പടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്‌സ് തെരഞ്ഞെടുപ്പ് കാലത്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് വിവാദത്തില്‍ മുന്നില്‍. സംഭവം ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക്‌സക്കര്‍ബര്‍ഗ് പോലും സ്ഥീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിനു വിപുലമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനു പല മാര്‍ഗങ്ങളുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ അനലിറ്റിക്‌സ് ഉപയോഗിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഏതു മത വിഭാഗത്തിലുള്ള ആളുകളാണ് ഓരോ പ്രദേശങ്ങളും താമസിക്കുന്നതെന്ന വിവരം ഡിജിറ്റലായി അറിയാന്‍ സാധിക്കും. ഇതിലൂടെ വര്‍ഗീയ ധ്രുവീകരണം നടത്താനും വോട്ടുപിടിക്കാനും കഴിയും. അവര്‍ക്ക് താല്‍പര്യമുള്ള വിവാദപരമായ മത വിഷയങ്ങളും അനലിറ്റികസില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുണ്ട്.
ഒരു ലൊക്കേഷനില്‍ നിന്നുള്ള വ്യക്തികളുടെ ആക്റ്റിവിറ്റി ഏറ്റവും കൂടുതല്‍ നടക്കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേജുമായി ബന്ധപ്പെട്ടാണെന്ന വിവരം അനലിറ്റികസില്‍ നിന്നും ലഭിക്കും. ഇവരുടെ പ്രായം, ലിംഗം തുടങ്ങിയവ മനസിലാക്കം. പൊതുവായി താല്‍പര്യങ്ങളുള്ള വിഷയങ്ങളും മനസിലാക്കി അതിനുസരിച്ച് പ്രചാരണം നടത്താന്‍ സാധിക്കും. പാര്‍ട്ടിക്കതിരെ പ്രാദേശികമായി ഉയരുന്ന ജനവികാരത്തിന്റെ പരിച്ഛേദം ഫെയ്‌സ്ബുക്കില്‍ നിന്ന് ലഭിക്കും. ഒരു ലൊക്കേഷനില്‍ നിന്നുള്ള പോസ്റ്റുകള്‍, റിയാക്ഷന്‍സ് തുടങ്ങിയവയുടെ അനലിറ്റികസ് ഉപയോഗിച്ചാണ് ഇതു സാധ്യമായി മാറുന്നത്. ആ ഡാറ്റ വഴി തങ്ങള്‍ക്കതിരെയായ ജനവികാരം മാറ്റിയെടുക്കുന്നതിനുള്ള ശ്രമം നടത്തായി രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നമോയെന്ന പേരില്‍ ബ്രാന്റയായി അവതരിപ്പിച്ചതും സൈബര്‍ പ്രചാരണമാണ്. അനുവാദമില്ലാത്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ് ആരോപണങ്ങള്‍.
പല ഇടങ്ങളിലായി ചിതറിക്കിടക്കുന്നവരെ ബന്ധിപ്പിച്ച് അവരുടെ ചിന്താമണ്ഡലങ്ങളെ ഏകോപിപ്പിക്കാന്‍ വഴിതുറന്ന ഇന്റര്‍നെറ്റിന്റെയും അത് പ്രദാനം ചെയ്യുന്ന നവമാധ്യമങ്ങളുടെയും സാധ്യതകളും പരിമിതികളുമാണ് പുതിയ കാലത്തെ വേട്ടയാടുന്നത്. എന്തും വിളിച്ചു പറയുന്നതിനും അവ പൊതുജനശ്രദ്ധയിലെത്തിക്കുന്നതിനും വ്യക്തികള്‍ക്ക് പുതുവഴികള്‍ തുറന്നുകൊണ്ടാണ് നവമാധ്യമങ്ങള്‍ ശ്രദ്ധേയമായത്.
ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ നെറ്റ്‌വര്‍ക്കിലൂടെ രഹസ്യങ്ങള്‍ കൈമാറുന്നതിന് ആഗോള വ്യാപകമായ സാധ്യതകളുമുണ്ട്. ഇവിടെ രഹസ്യം കൈമാറുന്ന വിസില്‍ ബ്ലോവറെ കണ്ടെത്തുക എളുപ്പമല്ല. വിക്കിപീഡിയയുടെ പ്രവര്‍ത്തനംപോലെ, രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എവിടെനിന്നും ഉപയോഗിക്കാവുന്ന സംവിധാനമാണത്.
വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ബിസിനസ്സാണ് ഫെയ്‌സ്ബുക്ക് നടത്തുന്നത്. നിങ്ങളുടെ വിവരങ്ങള്‍ കൊയ്‌തെടുത്ത് അത് പരസ്യദാതാക്കള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ ഫെയ്‌സ്ബുക്ക് കോടിക്കണക്കിന് ഡോളറുകളാണ് സമ്പാദിക്കുന്നത്. തങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ലൈക്കോ ഷെയറോ ആണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഹാക്കര്‍മാരും സുരക്ഷാ ഗവേഷകരും ഡാറ്റാ അനലിസ്റ്റുമെല്ലാം വളരെയധികം കാര്യങ്ങള്‍ അതില്‍ നിന്ന് കരസ്ഥമാക്കുന്നുണ്ട്. ആധുനിക ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന കാര്യങ്ങള്‍വരെ അതിലുള്‍പ്പെടുന്നു.
ജനങ്ങളുടെ മനശാസ്ത്ര വിവരങ്ങള്‍ ശേഖരിക്കാന്‍ പണ്ടുകാലത്ത് വളരെ ബുദ്ധിമുട്ടായിരുന്നുവെങ്കില്‍ ഇന്ന് ഈ വിവരശേഖരത്തിലെ ഏറ്റവും വലിയ നിധിയാണ് ഫെയ്‌സ്ബുക്ക്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ ജീവിതത്തെയും സ്വപ്‌നങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ വലിയ അളവില്‍ നല്‍കുന്നു. ഇത്തരം വിവരങ്ങള്‍ ദോഷകരമായി ഉപയോഗിക്കുമ്പോള്‍ അത് ആപത്താണ്. സമൂഹത്തെ ഭിന്നിപ്പിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാനുമൊക്കെയാണ് ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഒരു രാജ്യം തന്നെ ഇല്ലാതാകാന്‍ ഇതു മതി. അത് സംഭവിക്കാനാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. കമ്പനി നിങ്ങളുടെ വിവരങ്ങള്‍ വില്‍ക്കുക മാത്രമല്ല ചെയ്തത്. നിങ്ങളെ പഠിക്കുന്നതിനായി അക്കാദമിക് റിസര്‍ച്ചര്‍മാര്‍ക്ക് ഫെയ്‌സ്ബുക്ക് 2000ന്റെ തുടക്കം മുതല്‍ അനുവാദം നല്‍കിയിട്ടുണ്ട്. ലളിതമായ ചോദ്യങ്ങള്‍ ചോദിച്ച്, വ്യക്തിത്വത്തെയും ആശയങ്ങളെയും മുന്‍കൂട്ടി പ്രവചിക്കാനായി നിരവധി മനഃശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും തങ്ങളുടെ തൊഴില്‍ വിശകലനം ചെയ്തിട്ടുണ്ട്. ഒരു ലേഖനം വായിക്കാനുപയോഗിക്കുന്ന വെബ് ബ്രൗസര്‍ വരെ നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നതാണ്. 2015 ല്‍, അക്കാദമിക് റിസര്‍ച്ചര്‍ അലക്‌സാണ്ടര്‍ കോഗന് സ്വന്തം ക്വിസ് തയ്യാറാക്കാന്‍ ഫെയ്‌സ്ബുക്ക് അനുമതി നല്‍കി. പേര്, പ്രൊഫൈല്‍ ചിത്രം, വയസ്സ്, ലിംഗഭേദം, ജന്മദിനം എന്നിങ്ങനെയുള്ള നിങ്ങളുടെ പൊതു വിവരങ്ങള്‍ എല്ലാം പിടിച്ചെടുക്കാന്‍ മറ്റ് ക്വിസുകള്‍ പോലെ, അദ്ദേഹത്തിനു കഴിഞ്ഞു. ടൈംലൈനില്‍ നിങ്ങള്‍ പോസ്റ്റുചെയ്തതും മുഴുവന്‍ സുഹൃത്തുക്കളുടെയും പട്ടികയും നിങ്ങളുടെ എല്ലാ ഫോട്ടോകളും നിങ്ങളെ ടാഗുചെയ്ത ഫോട്ടോകളും വിദ്യാഭ്യാസ ചരിത്രവും ജന്മനാടും ഇപ്പോഴത്തെ വാസസ്ഥലവും ലൈക് ചെയ്തതും നിങ്ങളുടെ വെബ്ബ്രൗസറും മുന്‍ഗണനാ ഭാഷയും ഉള്‍പ്പെടെ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ വരെ അതില്‍പെടും. ഫെയ്‌സ്ബുക്ക് നയത്തിന്് എതിരാണെങ്കിലും അദ്ദേഹം ശേഖരിച്ച വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്‌സക്ക് കൈമാറുകയായിരുന്നു.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending