Video Stories
ഭരണം അക്രമികള്‍ക്ക് തീറെഴുതിയോ
ബുധന്‍ പുലര്‍ച്ചെ ഇരുട്ടിന്റെമറവില്‍ രണ്ടുയുവതികളെ ശബരിമലക്ഷേത്രത്തില്‍ പൊലീസ് സഹായത്തോടെ പ്രവേശിപ്പിച്ച സംസ്ഥാനസര്‍ക്കാരിന്റെ വിവാദനടപടിയുടെ പശ്ചാത്തലത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയായി മാറിയിരിക്കുന്നു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭരണഘടനയുടെയും പാരമ്പര്യത്തിന്റെയും പരിധിയില്‍പെടുന്നുവെന്നിരിക്കെ അവയെ അവഹേളിക്കുന്ന നടപടിയാണ് കോടതിവിധിയുടെ മറവില്‍ സംസ്ഥാനസര്‍ക്കാര്‍ ബുധനാഴ്ച എന്തെന്നില്ലാത്ത പിടിവാശിയോടെ നടപ്പിലാക്കിയത്. പക്ഷേ അതിനെതിരെ വിശ്വാസികളെന്ന പേരില്‍ അക്രമികള്‍ ഒരുഭാഗത്തും അവിശ്വാസികളും കമ്യൂണിസ്റ്റുകളും മറുഭാഗത്തും അണിനിരന്നുകൊണ്ട് കേരളത്തെ കുരുതിക്കളമാക്കുന്ന അനുഭവമാണിപ്പോള്‍ പൊതുജനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷസര്‍ക്കാര്‍ സംസ്ഥാനഭരണം അക്രമികള്‍ക്ക് തീറെഴുതിയോ എന്നാണ് ജനം സംശയിക്കുന്നത്.
ശബരിമല കര്‍മസമിതി ഇന്നലെ നടത്തിയ സംസ്ഥാനതലഹര്‍ത്താലില്‍ കേരളത്തിന്റെ ഏതാണ്ടെല്ലാഭാഗത്തും അതിഹീനമായ അക്രമപരമ്പരയാണ് അരങ്ങേറിയത്. ഇതിനെ പൊലീസിനെ ഉപയോഗിച്ച് നേരിടേണ്ടതിനുപകരം ഭരണകക്ഷിക്കാര്‍ കല്ലും വടിയുമായി അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ രംഗത്തിറങ്ങിയത് ഇവിടെയൊരു ഭരണകൂടമുണ്ടോ എന്ന സംശയമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും മുന്നിലും പൊതുനിരത്തുകളിലും പാലക്കാട്, മലപ്പുറം,കോട്ടയം, പത്തനംതിട്ട,ആലപ്പുഴ, തൃശൂര്‍,എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും സംഘപരിവാറുകാരും ബി.ജെ.പിക്കാരും സി.പി.എമ്മുകാരും തേര്‍വാഴ്ച നടത്തുകയാണ് . മൂന്നുപേര്‍ ഹര്‍ത്താലിന് ബലിയാടായി.ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. മുന്‍തീരുമാനപ്രകാരം വ്യാപാരികള്‍ കടകള്‍തുറക്കാന്‍ തയ്യാറായതിന് വേണ്ടസംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നൂറുകണക്കിന് കടകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അഞ്ഞൂറോളംപേരെ വിവിധഅക്രമങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നുണ്ടെങ്കിലും പ്രതികള്‍ ഭൂരിപക്ഷവും ഇപ്പോഴും നാട്ടിലാകമാനം വിലസുകയാണ്. ബുധനാഴ്ച പന്തളത്ത് സി.പി.എമ്മുകാരുടെ കല്ലേറില്‍ പരിക്കേറ്റ മധ്യവയസ്‌കന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ രാത്രി മരണമടഞ്ഞപ്പോള്‍ ഇന്നലെ തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ ചികിത്സക്കെത്തിയ വയനാട് സ്വദേശിനി പാത്തുമ്മയും ആലപ്പുഴയില്‍ മറ്റൊരാളും ഹര്‍ത്താലിന്റെ ക്രൂരതക്കിരയായി. തൃശൂരില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റത് എസ്.ഡി.പി.ഐക്കാരും ബി.ജെ.പിക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍. മലപ്പുറത്ത് പെട്രോള്‍ബോംബ് എറിയാനും അക്രമികള്‍ തയ്യാറായി. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മതിയായ സുരക്ഷയും ഗതാഗതസംവിധാനങ്ങളും ഒരുക്കുമെന്ന സര്‍ക്കാരിന്റെ മുന്‍പ്രഖ്യാപനങ്ങള്‍ എല്ലാം പാഴാകുന്നതാണ് ഇന്നലെ കണ്ടത്. പാലക്കാട്ടും തിരുവനന്തപുരത്തും കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഘപരിവാറുകാര്‍ മലപ്പുറത്തും പാലക്കാട്ടും തീവെപ്പ് നടത്തി. പത്തനംതിട്ടയില്‍ ചന്ദ്രന്‍ഉണ്ണിത്താന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന ്മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ് വൈകാതെതന്നെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറഞ്ഞത്. സംഭവത്തില്‍ സി.പി.എമ്മുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.
വിശ്വാസ സ്വാതന്ത്ര്യം ഹനിച്ചുവെങ്കില്‍തന്നെയും അതിനെതിരെയുള്ള പ്രതിഷേധം ഇത്രവലിയ അക്രമതലത്തിലേക്ക് മാറ്റാന്‍ എന്തുകൊണ്ട് ബി.ജെ.പി-സംഘപരിവാര്‍ സംഘടനകള്‍ തയ്യാറായെന്ന് അവര്‍ വിശദീകരിക്കണം. വിശ്വാസത്തില്‍ എവിടെയാണ് അക്രമം പറഞ്ഞിട്ടുള്ളത്. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള മാര്‍ഗം യഥേഷ്ടം നമ്മുടെ ജനാധിപത്യത്തിലുണ്ടായിരിക്കെ കേരളത്തെയാകമാനം കലാപഭൂമിയാക്കുന്ന രീതിയിലേക്ക് സമരത്തെ മാറ്റാന്‍ തയ്യാറാവരുതായിരുന്നു. ഇതിന്റെ ഗുണം ലഭിക്കുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ സത്യത്തില്‍ തിക്തഫലമാണ് സര്‍ക്കാരിനെയും സംഘപരിവാറിനെയും കാത്തിരിക്കുന്നത്. കര്‍മസമിതിയുടെ പേരില്‍ ബി.ജെ.പി ചെയ്തത് മറഞ്ഞിരുന്ന് കല്ലെറിയലാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് വിഷയത്തില്‍ ഓര്‍ഡിനന്‍സിന് സ്വന്തം സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയാണ്. വൈകാരികമായ ഒരുപ്രശ്‌നത്തില്‍ ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുന്ന വിഡ്ഢിത്തം സര്‍ക്കാര്‍ എന്തിനാണ് കാട്ടിയത്. സംഘപരിവാര്‍ ശക്തികള്‍ക്ക ് വേരുപിടിപ്പിക്കാന്‍ ചെയ്തുകൊടുത്ത ഗൂഢനാടകമല്ലേ ഇത്. യു.ഡി.ഫിനെതിരെയുള്ള ആയുധമായി പിണറായിസര്‍ക്കാര്‍ സംഘപരിവാരത്തെ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ലതാനും. വനിതാമതിലിലും നാമിത് കണ്ടതാണ്. ഈ പേക്കൂത്തിന് ജനം തന്നെ മറുപടി പറയട്ടെ. നശിപ്പിക്കപ്പെട്ട മുതലുകളുടെ നഷ്ടം അക്രമികളില്‍നിന്നും സംഘടനകളില്‍നിന്നും ഈടാക്കണം. ഇന്നലെ കരിദിനം ആചരിച്ച യു.ഡി.എഫ് നിലപാടാണ് പൊതുജനം ഇപ്പോള്‍ ആഗ്രഹിക്കുന്നതും അനുകൂലിക്കുന്നതും. പൊതുമുതലും ജീവനും നശിപ്പിക്കുന്ന രീതിയിലുള്ള സമരമുറകള്‍ക്ക് മുന്നണി എക്കാലത്തും എതിരാണ്. ഇനിയെങ്കിലും അനാവശ്യമായ നവോത്ഥാന നാട്യങ്ങള്‍ മാറ്റിവെച്ച് ഭരണം സുഗമമായി കൊണ്ടുപോകാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. മഹാപ്രളയത്തില്‍ 2 ലക്ഷത്തോളം വീടുകള്‍ കേടുപറ്റി പതിനായിരങ്ങള്‍ വഴിയാധാരമായിട്ടും അവയൊന്നും കാണാതെ നടത്തുന്ന നവോത്ഥാന വാചാടോപങ്ങള്‍ കൊണ്ട് ഒരുനേട്ടവുമില്ല. ജനാധിപത്യത്തെ കൊഞ്ഞനംകുത്തലാണിത്.
ഇതിനിടെ ശബരിമലയില്‍ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നത് മറ്റുവിശ്വാസികളുടെ പ്രവേശനത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും, പ്രധാന വ്യക്തികള്‍ക്കല്ലാതെ യുവതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടതില്ലെന്നുമാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിയുടെ ശുപാര്‍ശകള്‍. രണ്ട് റിട്ട. ജസ്റ്റിസുമാരും ഡി.ജി.പിയും അടങ്ങുന്ന നിരീക്ഷണസമിതിയാണ് ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന അനുകൂലവിധിയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയ നാടകത്തിന്റെ മുനയൊടിക്കുകയാണ് ഇതിലൂടെ നിരീക്ഷണ സമിതി. സുപ്രീംകോടതി വിധിച്ചത് യുവതികള്‍ക്ക് ക്ഷേത്രത്തില്‍ കയറാമെന്നല്ലാതെ, കയറണമെന്നോ കയറ്റണമെന്നോ അല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകബുദ്ധി പിണറായിസര്‍ക്കാരിന് ഇല്ലാതെ പോയതിന് കനത്തവില നല്‍കേണ്ടിവന്നിരിക്കുന്നത് കേരളീയസമൂഹമാണ്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

