Connect with us

Video Stories

അറസ്റ്റും ഭയപ്പെടുത്തലാണ്

Published

on

ഡോ. രാംപുനിയാനി

ഭീമ കൊരെഗാവ് അക്രമം ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണ്. മര്‍ദ്ദനമേറ്റ ശരീരവുമായണ് കഴിഞ്ഞ ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതുകള്‍ ഭീമ കൊരെഗാവില്‍നിന്ന് മടങ്ങിയതെന്ന് നാം ഓര്‍ക്കുന്നു. അക്രമത്തിന്റെ പ്രേരക ശക്തികളായ മിലിന്ദ് എക്‌ബോതെ, സംഭാജി ഭിഡെ എന്നിവരുടെ പേരുകള്‍ ആ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുവന്നതാണ്. അക്രമം സംബന്ധിച്ച അന്വേഷനം നടന്നുവരികയാണ്.

ആദിവാസികളുടെയും ദലിതുകളുടെയും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മഹേഷ് റൗട്ട്, റോണ വില്‍സണ്‍, സുരേന്ദ്രഗാഡ്‌ലിങ്, ശോമ സെന്‍, സുധീര്‍ ധവാലെ എന്നിവരെ ഈ പശ്ചാത്തലത്തില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സെപ്തംബര്‍ മാസത്തില്‍ ഗൗതം നവ്‌ലഖ, സുധ ഭരദ്വാജ്, വരവര റാവു, വേനോണ്‍ ഗൊണ്‍സാലസ്, അരുണ്‍ ഫെരേര എന്നിവരെ അറസ്റ്റ് ചെയ്യുകയും ആനന്ദ് തെല്‍തുംഡെ തുടങ്ങി മറ്റു നിരവധി പേരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ഭീമ കൊരെഗാവ് അക്രമത്തിന് പിന്നില്‍ ഈ മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള കുറ്റപത്രം. അവിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും അക്രമത്തിലേക്ക് നയിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരടുരൂപം ഇവരില്‍ നിന്ന് ലഭിച്ചതായും റോഡ്‌ഷോക്കിടയില്‍ പ്രധാനമന്ത്രിയെ വധിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് കഥ മെനഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സുപ്രീംകോടതിയുടെ ഇടപെടല്‍ കാരണം തടസ്സപ്പെട്ടതാണ് രസകരം. മാത്രമല്ല ഇക്കാര്യത്തില്‍ പൊലീസിനെ സുപ്രീംകോടതി രൂക്ഷമായി ശകാരിക്കുകയും ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് നമ്മുടെ ജനാധിപത്യത്തിന്റെ സുരക്ഷാവാള്‍വ് തകര്‍ക്കുന്നതുപോലെയാണെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തി. വിചാരണ നടത്തുന്നതുവരെ ഇവരെ വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു.

നേരത്തെയും ഇപ്പോഴും അരങ്ങേറിയ അറസ്റ്റ് ദലിത് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും അവരുടെ ഇടയില്‍ ഭയമുണ്ടാക്കാനും വേണ്ടിയുള്ളതാണെന്നാണ് വിവിധ രാഷ്ട്രീയ വ്യക്തിത്വങ്ങളും സംഘടനകളും ഉറച്ച് വിശ്വസിക്കുന്നത്. ഇത് തികച്ചും അപകീര്‍ത്തിപരവും സ്വേച്ഛാപരവുമാണ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേലിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ‘ദലിത് ആദിവാസി അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ നിസ്സാര തെളിവുകള്‍ ഉയര്‍ത്തിക്കാട്ടി അറസ്റ്റ് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, ഭീതിയുടെ അന്തരീക്ഷമില്ലാതെ സമാധാനപരമായി യോഗം ചേരാനുള്ള സ്വാതന്ത്ര്യം എന്നിവക്കുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ ഉറപ്പുവരുത്തണം’. പൊലീസിന്റെ ഈ സ്വേച്ഛാപരമായ അറസ്റ്റ് ഇപ്പോള്‍ യൂറോപ്യന്‍ യൂനിയന്റെ ശ്രദ്ധയില്‍പെടുകയും അറസ്റ്റും റെയ്ഡും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകര്‍ത്താക്കളുടെ ഇത്തരം നടപടികള്‍ കാരണം മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ഭീഷണിയും ഉയരുന്ന ‘ഭീതിജനകമായ’ അപരാധ തലത്തിലേക്ക് ഇന്ത്യ ഇടം നേടിയിട്ടുണ്ട്.

പൊലീസ് നടപടിയില്‍ സംശയം പ്രകടിപ്പിച്ച കോടതി മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും വീടുകളില്‍ റെയ്ഡ് നടത്തുന്നതും സ്പഷ്ടമായി വിലക്കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികാരത്തിന്റെ ഈ അപൂര്‍വ കാഴ്ച വളരെ അസ്വസ്ഥകരവും ഒപ്പം രാജ്യത്തെ നയിക്കുന്ന ഹിന്ദു ദേശീയത അജണ്ടയായുള്ള ഇപ്പോഴത്തെ സര്‍ക്കാറിന്റെ ദിശ സൂചിപ്പിക്കുന്നതുമാണ്. എല്‍ഗാര്‍ പരിഷത്ത് പ്രസംഗത്തിലെ അധിക്ഷേപമാണ് ഭീമ കൊരെഗാവില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറെയും എല്‍ഗാര്‍ പരിഷത്തിന്റെ സംഘാടനവുമായി ബന്ധമില്ലാത്തവരാണ്. തങ്ങള്‍ ഈ സമ്മേളനത്തിന്റെ കണ്‍വീനര്‍മാരായിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി പി.ബി സാവന്ത്, റിട്ട. ജസ്റ്റിസ് കോള്‍ട്ടെ പാട്ടീല്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ എന്തുകൊണ്ടാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തതെന്ന ചോദ്യം ഉയരുകയാണ്. ഹിന്ദുത്വ അജണ്ടയില്‍ നയിക്കപ്പെടുന്ന ഈ സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമായി തോന്നുന്നത് ഓരോ ഭിന്നാഭിപ്രായത്തെയും രാജ്യദ്രോഹമായി മുദ്രകുത്തുകയെന്നതാണ്. അതോടൊപ്പം, ദലിതരെയും അവരുടെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവകാശങ്ങള്‍ ആവശ്യപ്പെടുന്നതിനും സഹായിക്കുന്നവരുടെ എല്ലാ ശ്രമങ്ങളെയും അടിച്ചമര്‍ത്തുകയെന്നതുമാണ്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ദലിത് അവകാശങ്ങളെല്ലാം ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്ന് ഓര്‍ക്കണം. പെരിയാര്‍ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളിനെ നിരോധിച്ചതിലൂടെ തുടങ്ങി രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവാഴ്‌സിറ്റിയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേനെ ടാര്‍ഗറ്റ് ചെയ്യുന്നിടംവരെ അവരെത്തി. രോഹിത് വെമുലയുടെ ആത്മഹത്യയുടെ പരിണിത ഫലം രാജ്യത്തുടനീളം ദലിതരുടെ വന്‍തോതിലുള്ള കുതിപ്പിലൂടെ മറ്റ് സാമൂഹ്യ വിഭാഗങ്ങളുടെ പിന്തുണയില്‍ ദലിത് പ്രസ്ഥാനം ഉദിച്ചുയര്‍ന്നു എന്നതാണ്. മുസ്‌ലിം സമുദായത്തെ ലക്ഷ്യംവെച്ചതോടെ പശുവിന്റെ പേരിലും ബീഫിന്റെ പേരിലുമുള്ള ഹിന്ദുത്വ അജണ്ടയുടെ ചുരുളഴിഞ്ഞിരുന്നു. നാല് ദലിത് യുവാക്കളെ ചാട്ടവാറടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതോടെ ഇതിനൊരു അപ്രതീക്ഷിത പൊരുത്തം വന്നു. രാജ്യത്താകമാനം ദലിതരുടെ അസംതൃപ്തി പ്രക്ഷോഭങ്ങളുടെ രൂപത്തില്‍ ധ്രുവീകരണം ആരംഭിച്ചത് മറ്റൊരു ദലിത് യുവ നേതാവ് ജിഗ്നേഷ് മേവാനിയുടെ പ്രചാരണത്തോടെയാണ്. പശു വിഷയത്തില്‍ അദ്ദേഹം വിജയകരമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ദലിതരുടെ ശക്തമായ ശബ്ദമായി അദ്ദേഹം ഉയര്‍ന്നുവന്നു. ദലിത് സ്വത്വം, അന്തസ് എന്നിവ രാജ്യത്തെ ദലിതരുടെ പ്രധാന പ്രശ്‌നമായ ഭൂമിയുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമം നടത്തി.

രാമക്ഷേത്രം, ബീഫ്, ലൗ ജിഹാദ്, ഘര്‍വാപസി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരത്വത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴത്തെ രാഷ്ട്രീയ അജണ്ട. മുസ്‌ലിംകളും ക്രിസ്ത്യാനികളും വിദേശികളാണെന്നും പ്രത്യേകിച്ച് മുസ്‌ലിംകള്‍ രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തുകയും ചെയ്യുക അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്ത്വമാണ്. ദലിതരെ സംബന്ധിച്ചിടത്തോളം ആര്‍.എസ്.എസ് പരിവാരത്തിന് അവരെ കൂടെ കൂട്ടുന്നതിന് വിവിധ തലങ്ങളുണ്ട്. വിവിധ ജാതിക്കാര്‍ തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമാജിക് സംരാസ്ത മഞ്ചാണ് ഇത്തരത്തിലുള്ള ആദ്യ പ്രധാന ശ്രമം. മതപരിവര്‍ത്തനത്തിന് ശ്രമിച്ച മുസ്‌ലിം അധിനിവേശത്തിന്റെ അടിസ്ഥാനത്തിലാണ് ജാതിവ്യവസ്ഥ രൂപപ്പെട്ടതെന്നാണ് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത്. അസമത്വത്തെ മറച്ചുവെക്കുന്ന പ്രത്യയശാസ്ത്രത്തിലേക്ക് ദലിതരും ആദിവാസികളുമൊക്കെ സഹകരിക്കാന്‍ ശ്രമം നടത്തുമ്പോഴെല്ലാം സാമൂഹ്യഘടനയില്‍നിന്ന് ഇതിന് പിന്തുണ ലഭിക്കുന്നു. ഹിന്ദു ദേശീയതക്ക് അവരുടെ പിന്തുണ ലഭിക്കുന്നതിന്‌വേണ്ടി രാംവിലാസ് പസ്വാന്‍, രാമദാസ് അത്തേവാല, ഉദിത് രാജ് തുടങ്ങി നിരവധി ദലിത് നേതാക്കളെ അധികാരമെന്ന മോഹവലയത്തില്‍ വീഴ്ത്തിയിട്ടുണ്ട്. സാംസ്‌കാരിക തലത്തില്‍, മുസ്‌ലിംകള്‍ക്കെതിരെ ശക്തമായി നിലകൊണ്ട സുഹേല്‍ദേവ് പോലുള്ള ചരിത്ര ബിംബങ്ങളെ അവര്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

എങ്കിലും കലാപം പൊട്ടിപ്പുറപ്പെടുന്നു; അസ്വസ്ഥരായ ദലിതര്‍ തെരുവിലാണ്. ദലിതരുടെ സമത്വവും അന്തസ്സും എന്ന ചോദ്യം അട്ടിമറിക്കപ്പെടുന്നു. ഈ വെളിച്ചത്തിലാണ് പാര്‍ശ്വവത്കൃത സംഘത്തെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പ്രതിചേര്‍ക്കാന്‍ മഹാരാഷ്ട്ര പൊലീസ് കഠിന പരിശ്രമം നടത്തുന്നത്. അതുകൊണ്ടാണ് ഒരു സമ്മേളനത്തിന്റെ പേരില്‍, സമ്മേളനത്തിന്റെ പ്രധാന സംഘാടകരാകട്ടെ വിരമിച്ച രണ്ട് ജഡ്ജിമാരായിരുന്നിട്ടുകൂടി അവരെ കുടുക്കാന്‍ ശ്രമം നടക്കുന്നത്. റൊമീളാ ഥാപ്പറെ പോലുള്ള ജാഗരൂകരായ പൗരന്മാരുടെ സമയോചിത ഇടപെടലിലൂടെ വീണ്ടുവിചാരമില്ലാത്ത പൊലീസ് നടപടി അവസാനിപ്പിക്കാനും സുപ്രീംകോടതിയെക്കൊണ്ട് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും സാധിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് സുപ്രീം കോടതി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending