Connect with us

Video Stories

കലാപ ഭൂമിയായി ഇറാഖ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

Published

on

കെ. മൊയ്തീന്‍കോയ

സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ അമേരിക്കയും സഖ്യകക്ഷികളും തകര്‍ത്തെറിഞ്ഞ് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അരക്ഷിതാവസ്ഥയില്‍ നിന്ന് ഇറാഖിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്ഥിരതയുള്ള ഭരണകൂടം ലഭിച്ചില്ല. പ്രാദേശിക സംഘര്‍ഷം രാജ്യത്തിന്റെ അഖണ്ഡതക്ക്തന്നെ വന്‍ ഭീഷണിയായി. എണ്ണ സമ്പന്നമായ ബസ്‌റ പ്രവിശ്യ കത്തിയെരിയുന്നു. പ്രവിശ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്വയംഭരണ പ്രവിശ്യയായ ഖുര്‍ദ്ദിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. നാല് മാസം കഴിഞ്ഞെങ്കിലും ഇറാഖില്‍ ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരണവും അനിശ്ചിതത്തില്‍ തന്നെ. അധിനിവേശകരായിരുന്ന അമേരിക്കയും ആശങ്കയിലാണ്.
ഇറാഖി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മെയ് 12ന് ആയിരുന്നു. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കടുത്ത അമേരിക്കന്‍ വിരുദ്ധനായ മുഖ്തദ അല്‍ സദര്‍ നേതൃത്വം നല്‍കുന്ന മുന്നണി 54 സീറ്റുകള്‍ നേടി മുന്നിലെത്തുകയാണുണ്ടായത്. ഇറാന്‍ അനുകൂല മുന്നണിയുടെ നേതാവ് ഹാദി അല്‍ അമീരിയുടെ ഫത്താഹ് മുന്നണി 48 സീറ്റുകള്‍ നേടി. അല്‍ബാദിക്ക് 42 സീറ്റുകള്‍ മാത്രം. 369 അംഗ പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം. മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലികി (25) ഖുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടി (25) തുടങ്ങിയവരും പ്രബലരാണ്. ഗവണ്‍മെന്റ് രൂപീകരണത്തിന് നിരവധി ശ്രമങ്ങള്‍ നടന്നു. മറിച്ചും തിരിച്ചും സഖ്യസാധ്യത പരിശോധിച്ചുവെങ്കിലും വിജയകരമായില്ല. ഫെഡറല്‍ ഗവണ്‍മെന്റ് രൂപീകരണം അനിശ്ചിതത്തിലായി ഭരണ സ്തംഭനമുണ്ടായതിനെതുടര്‍ന്ന് പ്രാദേശിക സംഘര്‍ഷം മൂര്‍ച്ഛിച്ചു. ഇതില്‍ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന ബസ്‌റയിലെ കലാപമാണ് ഏറ്റവുമധികം ആശങ്ക ജനിപ്പിക്കുന്നത്. ബസ്‌റയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിടാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. അമേരിക്ക, ഇറാന്‍ കോണ്‍സുലേറ്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണം കണക്കിലെടുത്താണ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ തീരുമാനിച്ചതെങ്കിലും ഇതിന് പിന്നില്‍ അമേരിക്ക കുറ്റപ്പെടുത്തുന്നത് ഇറാനെയാണ്. അതേസമയം, ഇറാന്‍-ഇറാഖ് ബന്ധം തകര്‍ക്കാന്‍ അമേരിക്കയും ഇസ്രാഈലും ചേര്‍ന്നുള്ള ഗൂഢനീക്കമാണ് ബസ്‌റയിലെ കലാപത്തിന് പിന്നിലെന്നാണ് ഇറാഖ് ഗവണ്‍മെന്റ് വൃത്തങ്ങളുടെ വിലയിരുത്തല്‍. എണ്ണ സമ്പന്ന തെക്കന്‍ ഇറാഖിലെ ഈ പ്രമുഖ നഗരത്തില്‍ ജൂലൈ മുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത് വൈദ്യുതിയും വെള്ളവും ആവശ്യപ്പെട്ടാണ്. ഇറാഖിന്റെ എണ്ണ സമ്പത്തില്‍ 70 ശതമാനം ഇവിടെ നിന്നായിരുന്നിട്ടും പതിനായിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരാണ്. യുവാക്കളാണ് പ്രക്ഷോഭത്തിന് മുന്നില്‍. സഊദി കഴിഞ്ഞാല്‍ ഏറ്റവുമധികം എണ്ണ ഉത്പാദിപ്പിക്കുന്നത് ഇറാഖാണ്. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി അബാദി ബസ്‌റയിലെത്തി വൈദ്യുതി, കുടിവെള്ളം പദ്ധതികള്‍ക്ക് 300 കോടി ഡോളര്‍ അനുവദിച്ചുവെങ്കിലും ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം അബാദിക്ക് മുന്നില്‍ തടസ്സം സൃഷ്ടിച്ചു. പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് സഹികെട്ട് ജനങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ബസ്‌റ പ്രക്ഷോഭം കൂടുതല്‍ രൂക്ഷവും വ്യാപകവുമാകാനുള്ള സാധ്യതയാണ്.
ഇറാഖിലെ അരക്ഷിതാവസ്ഥ ചൂഷണം ചെയ്ത് അധിനിവേശ ശക്തികള്‍ സൃഷ്ടിച്ച ഖുര്‍ദ്ദിസ്ഥാന്‍ സ്വയംഭരണ പ്രവിശ്യയും സംഘര്‍ഷത്തിലേക്കാണ്. ഞായറാഴ്ച പ്രവിശ്യ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാട്രിയോട്രിക് യൂണിയന്‍ ഓഫ് ഖുര്‍ദ്ദിസ്ഥാന്‍ (പി.യു.കെ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അപകട സൂചനയാണ്. 111 അംഗ പാര്‍ലമെന്റ് സീറ്റുകള്‍ എതിരാളികളായ ഖുര്‍ദ്ദിസ്ഥാന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും (കെ.ഡി.പി) സഖ്യകക്ഷികളും തൂത്തുവാരും. സായുധ പോരാളികള്‍ ഇരു പാര്‍ട്ടികള്‍ക്കും ഉണ്ട്. 1998 സെപ്തംബര്‍ 17-ന് വാഷിംഗ്ടണില്‍ അമേരിക്കന്‍ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയതാണ്. അധികാര പങ്കാളിത്തത്തിനുള്ളതാണ് ധാരണ. ഇറാഖ് ഭരണഘടന പ്രകാരം ഇറാഖ് പ്രസിഡണ്ട് സ്ഥാനം ഖുര്‍ദ്ദ് വംശജന് നീക്കിവെച്ചതാണ്. പി.യു.കെയിലെ ജലാല്‍ തലബാനിക്ക് സ്ഥാനം നല്‍കി. പ്രവിശ്യ പ്രസിഡണ്ട് സ്ഥാനം കെ.ഡി.പിയിലെ മസൂദ് ബര്‍സാനിക്കും ലഭിച്ചു. എന്നാല്‍ പോലും ഇരുപാര്‍ട്ടികളുടെയും സ്വാധീന മേഖലകളില്‍ പ്രത്യേകം പ്രത്യേകം മേഖലാ ഭരണകൂടവും നിലനില്‍ക്കുന്നു. ബര്‍സാനിയുടെ (കെ.ഡി.പി) തലസ്ഥാനം എര്‍ബില്‍. പി.യു.കെയുടെ ഭരണകേന്ദ്രം ‘സുലൈമാനിയ’. 2005-ല്‍ ഐക്യഭരണത്തിന് ധാരണയിലെത്തിയതാണെങ്കിലും പരാജയപ്പെട്ടു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇരുപാര്‍ട്ടികളുടെയും സായുധ വിഭാഗം കരുത്തരാണിപ്പോള്‍. ഇതിന് കാരണം അമേരിക്കയുടെ നിലപാടാണ്. 1990-ല്‍ എ.കെ 47 തോക്കുകള്‍ മാത്രമുണ്ടായിരുന്ന സായുധ ഗ്രൂപ്പുകള്‍ക്ക് ഐ.എസിനെ തകര്‍ക്കാന്‍ ടാങ്ക്, ജര്‍മ്മന്‍ നിര്‍മ്മിത ടാങ്ക് വിരുദ്ധ മിസൈല്‍ തുടങ്ങിയ വന്‍ ആയുധങ്ങള്‍ നല്‍കി. ഐ.എസിനെ തകര്‍ത്തുവെങ്കിലും ഇരുപക്ഷത്തേയും സായുധ ഗ്രൂപ്പുകള്‍ ശക്തരായി. പി.യു. കെ നേതാവും ഇറാഖി പ്രസിഡണ്ടുമായ തലബാനി കഴിഞ്ഞ വര്‍ഷവും അദ്ദേഹത്തെ ശക്തനായ വലംകൈ നവാശിര്‍ മുസ്തഫ അഞ്ച് മാസം മുമ്പും വിടപറഞ്ഞതോടെ പി.യു.കെ ക്ഷീണിച്ചു. തലബാനിയുടെ മകന്‍ ബഫല്‍ തലബാനി നേതൃത്വത്തിലുണ്ടെങ്കിലും വലിയ ജനസമ്മതിയില്ല. പി.യു.കെ കേന്ദ്രങ്ങള്‍ കയ്യിലെടുക്കാന്‍ കെ.ഡി.പി ശ്രമം തുടങ്ങി. പ്രവിശ്യ തെരഞ്ഞെടുപ്പില്‍ കെ.ഡി.പി ഇവിടെ മുന്നേറ്റം നടത്തും. ഇറാഖ് പ്രസിഡണ്ട് സ്ഥാനവും കെ.ഡി.പി തന്നെ കയ്യടക്കുന്നു. ഇറാഖ് പാര്‍ലമെന്റില്‍ കെ.ഡി.പിക്ക് 25 സീറ്റ് ലഭിച്ചിട്ടുണ്ട്. പി.യു.കെ വിട്ടുപോയവര്‍ ഇപ്പോള്‍ കെ.ഡി.പി മുന്നണിയിലാണ്. പ്രവിശ്യ പാര്‍ലമെന്റ് ഫലം പുറത്തുവരുന്നതോടെ, ഖുര്‍ദ്ദിസ്ഥാന്‍ കലാപഭൂമിയാകുമെന്നാണ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളുടെ ഭയം. ഐ.എസിന് തിരിച്ചുവരവിന് സാഹചര്യം ഒരുക്കുകയായിരിക്കും തമ്മിലടിയുടെ ഫലം. ഖുര്‍ദ്ദിഷ് പാര്‍ട്ടികളുടെ തമ്മിലടിയില്‍ അമേരിക്ക അസ്വസ്ഥത പ്രകടിപ്പിച്ചുകഴിഞ്ഞു.
സദ്ദാം ഭരണത്തിന് ശേഷം മികച്ച ഭരണം വാഗ്ദാനം ചെയ്ത അധിനിവേശകരും ഒപ്പം ഒശാന പാടിയവരുമൊക്കെ അസ്വസ്ഥരും ആശങ്കാകുലരുമാണിപ്പോള്‍. ഇറാഖിന്റെ ഭാവിയെന്ത്? ഫെഡറല്‍ ഭരണത്തിന് ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവം ഇറാഖിന്റെ അഖണ്ഡതക്ക് ക്ഷതമേല്‍പ്പിക്കും. അത് മേഖലയുടെ ആകെ ഭിന്നതക്ക് കാരണമാവുമെന്നാണ് ലോക സമൂഹത്തിന്റെ ആശങ്ക.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending