Connect with us

Culture

അട്ടിമറിയുടെ നാട്ടില്‍ അടിയൊഴുക്ക്

Published

on


സക്കീര്‍ താമരശ്ശേരി
സര്‍വ്വത്ര അട്ടിമറിയാണ് ഗോവന്‍ രാഷ്ട്രീയത്തില്‍. ഇതിനെല്ലാം ചുക്കാന്‍പിടിക്കുന്നത് ബി.ജെ.പിയും. ആദ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറിച്ചിട്ട് സര്‍ക്കാരുണ്ടാക്കി. മനോഹര്‍ പരീക്കറുടെ വിയോഗത്തെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനിടെ പുലര്‍ച്ചെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ഇപ്പോള്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പിയില്‍ ലയിപ്പിച്ചു. അധികാരക്കൊതി മൂത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യപ്പെടുകയാണിവിടെ. ഈ നീക്കങ്ങളെല്ലാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുമെന്നുറപ്പ്.

ഇത് ചെറുത്
ആകെയുള്ളത് രണ്ട് മണ്ഡലങ്ങള്‍. വോട്ടര്‍മാര്‍ 11.31 ലക്ഷവും. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ആവേശത്തിനൊട്ടും കുറവില്ല ഗോവയില്‍. അധികാരത്തിലേക്കുള്ള വഴിയില്‍ ഒരോ സീറ്റും നിര്‍ണായകം. ഗോവന്‍ രാഷ്ട്രീയത്തിലെ ഓരോ നീക്കങ്ങള്‍ക്കും കാതോര്‍ക്കുന്നുണ്ട് ദേശീയ രാഷ്ട്രീയവും. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതിനാല്‍ പോരാട്ടത്തിന് മാനമേറെ. 2014 ല്‍ രണ്ടിടത്തും വിജയിച്ചത് ബി.ജെ.പിയാണ്. വടക്കന്‍ ഗോവയില്‍ ഷിര്‍പാദ് യെസോസോ നായിക്കും (ഭൂരിപക്ഷം 105,599), ദക്ഷിണ ഗോവയില്‍ നരേന്ദ്ര കേശവ് സ്വവേയ്ക്കറും (32,330). മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23നാണ് ഗോവയും ബൂത്തിലെത്തുക. മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കും ഒപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.

പോരാളികള്‍ റെഡി
പുതുമുഖത്തിനും പരിചയസമ്പത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. വടക്കന്‍ ഗോവയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ചോദന്‍ക്കറും ദക്ഷിണ ഗോവയില്‍ മുന്‍മുഖ്യമന്ത്രി ഫ്രാന്‍സികോ സര്‍ദിന്‍ഹയും ജനവിധി തേടും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഗിരീഷ് ചോദന്‍ക്കറിന് ലോക്‌സഭയിലേക്ക് കന്നിയങ്കം. എന്‍.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നുവന്ന നേതാവ്.
പനാജി ഉപതെരഞ്ഞെടുപ്പില്‍ 2017 ല്‍ പരീക്കറിനെതിരെ മല്‍സരിച്ചെങ്കിലും തോല്‍വി രുചിച്ചു. അഞ്ചു തവണ എം.എല്‍.എ ആയിരുന്നു ഫ്രാന്‍സികോ സര്‍ദിന്‍ഹ. 1998 ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 14-ാം ലോക്‌സഭയില്‍ ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തി. 2009ല്‍ വീണ്ടും എം.പി ആയി. ഇവരിലൂടെ രണ്ടു സീറ്റുകളും തിരികെ പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും. അങ്കത്തട്ടില്‍ സിറ്റിങ് എം.പിമാര്‍ തന്നെ. വടക്കന്‍ ഗോവയില്‍ ഷിര്‍പാദ് യെസോസോ നായിക്കും ദക്ഷിണ ഗോവയില്‍ നരേന്ദ്ര കേശവ് സ്വവേയ്ക്കറും.

പരീക്കറില്ലാത്ത ബി.ജെ.പി
ഗോവയില്‍ ബി.ജെ.പിയുടെ മേല്‍വിലാസം മനോഹര്‍ പരീക്കറായിരുന്നു. അസുഖ ബാധിതനായിട്ടും പരീക്കറെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ബി.ജെ.പി വിട്ടില്ല. അര്‍ബുദരോഗത്തിനു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍ മാര്‍ച്ച് 17നാണു മരിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നാണു മുഖ്യമന്ത്രിയാക്കി മടക്കികൊണ്ടുവന്നത്. 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ആ വിടവ് എങ്ങനെ നികത്തുമെന്ന് ബി.ജെ.പിക്ക് ചോദ്യചിഹ്നമാണ്. വളരെ ചെറിയ മാര്‍ജിനിലുള്ള ബി.ജെ.പി സര്‍ക്കാരാണ് നിലവില്‍ ഗോവ ഭരിക്കുന്നത്. മൂന്നു സീറ്റുകള്‍ കൂടി നേടി ശക്തി വര്‍ധിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ഇവ തിരിച്ചുപിടിച്ച് ഭരണം തന്നെ നേടാനാകും കോണ്‍ഗ്രസിന്റെ നീക്കം.

ഉപതെരഞ്ഞെടുപ്പ്
ഷിരോദ, മാന്‍ഡ്രെം, മാപുസ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. പരീക്കറിന്റെ മണ്ഡലമായ പനാജിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോയതോടെയാണ് ഷിരോദ, മാന്‍ഡ്രെം എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാപുസയില്‍ ബി.ജെ.പി എം.എല്‍.എ ഫ്രാന്‍സിസ് ഡിസൂസയുടെ നിര്യാണത്തോടെയും. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഡിസൂസ അന്തരിച്ചത്. മാന്‍ഡ്രെവും മാപുസയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ഗോവ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ്. ഷിരോദ ദക്ഷിണ ഗോവയിലും. 2014 ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗോവയില്‍ റെക്കോര്‍ഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 76.82 ശതമാനം.

പോളിങ് കൂടും
മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ലോക്‌സഭാ പോളിങ് ശതമാനം വര്‍ധിക്കുമെന്നാണ് സൂചന. ഗോവയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ ആവശ്യമാണ് എന്നത് ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ തന്നെ കൂടുതല്‍ പേര്‍ വോട്ടു ചെയ്യാനെത്തും. നിലവില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന് 21 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ബി.ജെ.പി – 12, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) – 3, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി) – 3, സ്വതന്ത്രര്‍ – 3. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 14 അംഗങ്ങളും. എന്‍.സി.പിക്ക് ഒരു സീറ്റും. 40 അംഗ സഭയാണെങ്കിലും 2 പേരുടെ രാജിയും മനോഹര്‍ പരീക്കര്‍ ഉള്‍പ്പെടെ 2 പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്. പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നാടകീയ നീക്കങ്ങളിലൂടെ കഴിഞ്ഞ ദിവസം വിശ്വാസവോട്ടെടുപ്പ് നേടിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നിര്‍ണായകം.

പാതിരാത്രിയിലെ അട്ടിമറി
പാതിരാത്രിയിലെ നാടകീയ നീക്കത്തില്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എംജെപി)യുടെ രണ്ട് എം.എല്‍.എമാരെ ബി.ജെ.പി അടര്‍ത്തിമാറ്റി. 2012 മുതല്‍ ബി.ജെ.പി സഖ്യകക്ഷിയാണ് എം.ജെ.പി. എം.എല്‍.എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ലയിച്ചെന്നാണ് വിശദീകരണം. മൂന്നില്‍ രണ്ട് എം.എല്‍.എമാരും പാര്‍ട്ടി വിട്ടതിനാല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വാദം. ഇതോടെ നിയമസഭയിലെ ബി.ജെ.പിയുടെ അംഗബലം 12 ല്‍ നിന്നും 14 ആയി ഉയര്‍ന്നു. എം.ജെ.പിയുടെ മൂന്നാമത്തെ എം.എല്‍. എയും ഉപമുഖ്യമന്ത്രിയുമായിരുന്ന സുധീന്‍ ധാവലീക്കര്‍ കത്തില്‍ ഒപ്പുവച്ചില്ല. പിന്നാലെ മന്ത്രിപദത്തില്‍ നിന്ന് ധാവലീക്കറെ പുറത്താക്കി. സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ധാവലീക്കറിനു ബി.ജെ.പി ഉപമുഖ്യന്ത്രി പദം നല്‍കിയത്. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന്റെ അംഗബലത്തിന് ഒപ്പമെത്താനുള്ള ബി.ജെ.പിയുടെ നാണംകെട്ട കളി.

നല്ല അവസരം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം നഷ്ടമായ കോണ്‍ഗ്രസിന് ശക്തി തെളിയിക്കാനുള്ള അവസരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. മുന്‍ കാലങ്ങളില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറി മാറി തുണച്ചിട്ടുള്ള സംസ്ഥാനമാണിത്. അതിനാല്‍ കോണ്‍ഗ്രസിന് ബാലികേറാമലയല്ല. മുന്‍ മുഖ്യമന്ത്രി ദികംബര്‍ കാമത്തിന്റെ നേതൃത്വത്തിലുള്ള പ്രചാരണ കമ്മിറ്റിയെയാണ് ഗോവ തിരിച്ചു പിടിക്കാന്‍ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗോവന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്നതോടെ പോരാട്ടത്തിനു ചൂടേറും.

ചിതാഭസ്മവും
പ്രചാരണായുധം

മനോഹര്‍ പരീക്കറുടെ ചിതാഭസ്മം പോലും വിറ്റ് വോട്ടാക്കുകയാണ് ബി.ജെ.പി. കാടിളക്കിയ പ്രചാരണത്തോടെ സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളിലും ചിതാഭസ്മം ഒഴുക്കി. സംഭവം വിവാദമായിക്കഴിഞ്ഞു. ചടങ്ങുകളെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. രാഷ്ട്രീയനേട്ടത്തിനു വേണ്ടി നീചമായ പ്രവര്‍ത്തിയാണ് ബി.ജെ.പി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്നു വട്ടം ഗോവ മുഖ്യമന്ത്രി ആയിരുന്ന പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്നു വര്‍ഷം പ്രതിരോധമന്ത്രിയായി ചുമതല വഹിച്ചിരുന്നു. പരീക്കറിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെച്ച കലാ അക്കാദമിയില്‍ ശുദ്ധിക്രിയ നടത്തിയതും വിവാദമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending