Connect with us

Cricket

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം; സെമി സാധ്യത നിലനിര്‍ത്താന്‍ 2 ടീമുകള്‍ക്കും ജയം അനിവാര്യം

ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം

Published

on

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു വിജയമുള്ള ഇരുടീമുകള്‍ക്കും സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ണായകമാണ്. ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ബംഗ്ലാദേശിനെതിരായ വിജയം ഒഴിച്ച് ഇത്തവണ തൊട്ടെതെല്ലാം പിഴച്ചു. ന്യൂസിലന്റിനോടും അഫ്ഗാനോടും ദക്ഷിണാഫ്രിക്കയോടുമെല്ലാം ദയനീയ തോല്‍വിയാണ് സമ്മാനിച്ചത്. ബൗളിങ്ങിലും ബാറ്റിങ്ങിലും സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലും ഇവരുടെ സ്ഥിരതയില്ലായ്മയാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. പേസര്‍ റീസ് ടോപ്‌ലി പരിക്കേറ്റ് പുറത്തായതും കൂടുതല്‍ തിരിച്ചടിയായി.

റണ്‍സ് ഒഴുകുന്ന ചിന്നസ്വാമിയിലെ പിച്ചില്‍ ബാറ്റിങ്ങില്‍ ജോണി ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍ എന്നീ ഒരുപിടി താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷകള്‍. ബാറ്റര്‍മാര്‍ ഫോമായാല്‍ ബംഗളൂരുവില്‍ ശ്രീലങ്കയെ മറികടക്കുക ഇംഗ്ലണ്ടിന് അനായസകരമാകും.തുടര്‍ച്ചയായ 3 പരാജയങ്ങള്‍ക്ക് ശേഷം നെതര്‍ലന്‍ഡ്‌സിനെതിരെ വിജയിക്കാനായതിന്റെ ചെറിയ ആത്മവിശ്വാസവുമായാണ് ലങ്ക എത്തുന്നത്.താരങ്ങളുടെ പരിക്കാണ് ശ്രീലലങ്കക്ക് തിരിച്ചടിയായത്.

നായകന്‍ ദസുന്‍ ഷനക പരിക്കേറ്റ് പുറത്തായതിന് പിന്നാലെ പേസര്‍ മതീഷ പതിരാനയും പുറത്തായത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. പതിരാനക്ക് പകരക്കാരനായി വെറ്ററന്‍ താരം ഏഞ്ചലോ മാത്യൂസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. കുശാല്‍ മെന്റിസ്,സമരവിക്രമ, ചരിത് അസലങ്ക തുടങ്ങിയവരുടെ ബാറ്റിങ് പ്രകടനമാകും ഈ പിച്ചില്‍ ശ്രീലങ്കക്ക് വിജയം സ്വന്തമാക്കാന്‍ നിര്‍ണായകമാകുക.

ബാറ്റര്‍മാര്‍ പലപ്പോഴും റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനമാണ് മത്സര ഫലത്തില്‍ തിരിച്ചടിയാകുന്നത്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ 2 ടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ ഇന്ന് പോരാട്ടം കനക്കുമെന്നുറപ്പ്.

 

Cricket

91 വർഷത്തെ രഞ്ജിട്രോഫി ചരിത്രം തിരുത്താൻ കേരളം; രഞ്ജി ട്രോഫി സെമിയിൽ ഇന്ന് ഗുജറാത്തിനെതിരെ

2016-17 സീസണില്‍ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.

Published

on

കേരള ടീമിന് രഞ്ജി ക്രിക്കറ്റില്‍ വീണ്ടും ചരിത്രമാകാനുള്ള അവസരത്തിന് ഇന്ന് തുടക്കം. 2018-19 സീസണില്‍ വിദര്‍ഭയോട് പരാജയപ്പെട്ട ശേഷം, കേരളം രണ്ടാം തവണയാണ് രഞ്ജി ട്രോഫി സെമിഫൈനലില്‍ പ്രവേശിക്കുന്നത്. 2016-17 സീസണില്‍ കിരീടം നേടിയ ഗുജറാത്ത് അവസാനമായി സെമിയിലെത്തിയത് 2019-20 സീസണിലായിരുന്നു.

ഈ സീസണില്‍ കേരളത്തിന്റെ പ്രകടനത്തില്‍ വലിയ മാറ്റം കൊണ്ടുവന്നത് പുതിയ പരിശീലകനായ അമേയ് ഖുറേസിയയുടെ തന്ത്രങ്ങള്‍ക്കും ടീം അംഗങ്ങളുടെ ഏകോപിതമായ പ്രകടനത്തിനുമാണ്. കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ ശക്തരുള്ള ഗ്രൂപ്പ് സിയില്‍നിന്ന് കേരളം നോക്കൗട്ടിലേക്ക് കടന്നത് അതിന്റെ ഉദാഹരണമാണ്.

അവസാന ഘട്ടങ്ങളില്‍ സല്‍മാന്‍ നിസാറിന്റെ ബാറ്റിങ് മികവും നിലയുറപ്പിക്കലും ടീമിന് നിര്‍ണായകമാകും. സല്‍മാന്‍ നിസാര്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, മുഹമ്മദ് അസ്ഹറുദ്ദീന്‍, നിധീഷ് എം.ഡി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍ എന്നിവരും മികച്ച ഫോമിലാണ്.

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുത്തു. യുവതാരമായ ഷോണ്‍ റോജര്‍ ഇന്ന് ടീമില്‍ ഉണ്ടാവില്ല. പരിക്കേറ്റ ബേസില്‍ തമ്പിയും സെമി മത്സരം കളിക്കാന്‍ ഉണ്ടാകില്ല. പകരക്കാരായി വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും ടീമില്‍ ഇടം നേടി. രണ്ട് പേരുടെയും അരങ്ങേറ്റ മത്സരമാണ്. ആറു വര്‍ഷം മുമ്പ് സെമിവരെ എത്തിയിട്ടും സ്വന്തമാക്കാന്‍ സാധിക്കാത്ത കിരീടം നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം ഇന്ന് കളത്തിലിറങ്ങുന്നത്. സച്ചിന്‍ ബേബി നയിക്കുന്ന കേരളം ഇത്തവണ സെമിപ്രവേശം സാധ്യമാക്കിയത് ഒരു പിടി മികച്ച താരങ്ങളുമായിട്ടാണ്. ഈ കരുത്തോടെ സെമിഫൈനലില്‍ കേരളം ചരിത്രം തിരുത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

Continue Reading

Cricket

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് മുതല്‍; ഒന്നാമങ്കം നാഗ്പൂരില്‍

വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആർക്ക് നറുക്കു വീഴുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Published

on

2023ലെ ലോകകപ്പ് ഫൈനലിനു ശേഷം രാജ്യത്ത് ആദ്യമായി ഏകദിനത്തിൽ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പ്രതീക്ഷകളും ആധികളുമേറെ. ചാമ്പ്യൻസ് ട്രോഫിക്ക് കേളികൊട്ടുണരാൻ നാളുകൾ ബാക്കിനിൽക്കെയാണ് രോഹിതിന്റെ സംഘം ജയം മാത്രം ലക്ഷ്യമിട്ട് നാഗ്പുരിൽ ആദ്യ ഏകദിനം കളിക്കുന്നത്.

ട്വന്റി20 പരമ്പരയിൽ ആധികാരികമായി ജയിച്ച ടീമിന് ഇംഗ്ലണ്ടിനെതിരെ മൂന്നു കളികളടങ്ങിയ ഏകദിന പരമ്പരകൂടി തൂത്തുവാരാനായാൽ ഒരുക്കം ഗംഭീരമാകും.

ആദ്യം ന്യൂസിലൻഡിനെതിരെയും പിറകെ ഓസീസ് മണ്ണിലും ടെസ്റ്റ് പരമ്പരകൾ തോറ്റ് നാണംകെട്ടതിന് പിറകെ രഞ്ജിയിൽ ഇറങ്ങിയ സ്റ്റാർ ബാറ്റർമാരായ രോഹിതും കോഹ്‍ലിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയിരുന്നു. അതിനാൽതന്നെ, ഇരുവർക്കും ഓരോ മത്സരവും നിർണായകമാണ്. ലോകകപ്പിൽ കണ്ണഞ്ചും പ്രകടനവുമായി കളംനിറഞ്ഞ കോഹ്‍ലി കഴിഞ്ഞ ആഗസ്റ്റിൽ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ വൻപരാജയമായിരുന്നു.

മൂന്ന് കളികളിൽ 58 റൺസ് മാത്രമായിരുന്നു സമ്പാദ്യം. രോഹിത് രണ്ട് അർധ സെഞ്ച്വറികളടക്കം 157 റൺസ് നേടി. പരമ്പര ടീം തോറ്റിരുന്നു. ഇരുവരും ആദ്യ ഇലവനിൽതന്നെ ഇടംനേടും.

അതേസമയം, വിക്കറ്റ് കീപ്പറായി കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആർക്ക് നറുക്കു വീഴുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 2023 ലോകകപ്പിൽ രാഹുൽ വിക്കറ്റിന് പിറകിൽ മാത്രമല്ല, ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.

ബൗളിങ്ങിൽ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഉറപ്പായിട്ടില്ല. അവസാന ട്വന്റി20യിൽ മൂന്നു വിക്കറ്റെടുത്ത് കളി മാറ്റിയ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കാതെ തരമില്ല. ബുംറയും മുഹമ്മദ് സിറാജും ഇല്ലാത്ത ടീമിൽ ഷമിക്കൊപ്പം അർഷ്ദീപ് ബൗളിങ് ഓപൺ ചെയ്തേക്കും. പുതുസാന്നിധ്യമായി വരുൺ ചക്രവർത്തിക്കും നറുക്കു വീണേക്കും.

ഇംഗ്ലീഷ് നിരയിൽ ജോസ് ബട്‍ലർ, ഹാരി ബ്രൂക് എന്നിവർ നയിക്കുന്ന ബാറ്റിങ്ങും മാർക് വുഡ്, ജൊഫ്ര ആർച്ചർ എന്നിവർ നയിക്കുന്ന ബൗളിങ്ങുംതന്നെയാകും കരുത്ത്. കുട്ടിക്രിക്കറ്റിലെ തോൽവിക്ക് ഏകദിനത്തിൽ പകരം വീട്ടൽ കൂടി ടീമിന് മുഖ്യമാണ്.

ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.

Continue Reading

Cricket

സഞ്ജുവിന്റെ കൈവിരലിന് പൊട്ടല്‍; ആറാഴ്ച പുറത്ത്; രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനായി കളിക്കില്ല

ജോഫ്ര ആര്‍ച്ചറുടെ പന്തു കൊണ്ടാണ് കൈവിരലില്‍ പരിക്കു പറ്റിയത്.

Published

on

ഇംഗ്ലണ്ടിനെതിരായ അവസാന ടി 20 മത്സരത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ് ആറാഴ്ച വിശ്രമം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന്‍റെ കൈവിരലിന് പൊട്ടലുണ്ട്. ജോഫ്ര ആര്‍ച്ചറുടെ പന്തു കൊണ്ടാണ് കൈവിരലില്‍ പരിക്കു പറ്റിയത്.

പരിക്ക് വകവെക്കാതെ കളിച്ച സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 16 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സഞ്ജു കളിച്ചില്ല. പകരം യുവതാരം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായത്.

പരിക്ക് വകവെക്കാതെ കളിച്ച സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 16 റണ്‍സെടുത്തിരുന്നു. ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സഞ്ജു കളിച്ചില്ല. പകരം യുവതാരം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായത്.

പരിക്ക് കാരണം ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല. പരിക്ക് ഭേദമായില്ലെങ്കിൽ സഞ്ജുവിന് ഐപിഎല്‍ 2025 സീസണ്‍ നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. മാര്‍ച്ച് 21 നാണ് ഐപിഎല്ലിന് തുടക്കമാകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍.

Continue Reading

Trending