kerala
കാട്ടുപന്നിയെ വെടിവെയ്ക്കാനുള്ള ഉത്തരവില്‍ വ്യക്തതയില്ലെന്ന് കര്‍ഷകര്‍
കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഇനി പഞ്ചായത്ത് പ്രസിഡന്റിന് അധികാരം നല്‍കുന്ന ഉത്തരവില്‍ വ്യക്തത ഇല്ലെന്ന് കര്‍ഷകര്‍.
കണമല (കോട്ടയം) : കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഇനി പഞ്ചായത്ത് പ്രസിഡന്റിന് അധികാരം നല്‍കുന്ന ഉത്തരവില്‍ വ്യക്തത ഇല്ലെന്ന് കര്‍ഷകര്‍. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിയോജിപ്പും സംശയം സൃഷ്ടിക്കുന്നു. നിലവില്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ആണ് ഇനി സര്‍ക്കാര്‍ ഉത്തരവായി മാറുക. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കുന്നതോടെ സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തിലാകും. ഇതോടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റിന് കൂടി ലഭിക്കുന്ന നിയമ ഭേദഗതിയാണ് പ്രാബല്യത്തിലാകുക. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പഞ്ചായത്തുകള്‍ക്കാണ് ഇത് ബാധകമാവുക.
പുതിയ ഉത്തരവിനോടൊപ്പം ഏതൊക്കെ പഞ്ചായത്തുകളിലാണ് ഇത് ബാധകമാകുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കാട്ടുപന്നികള്‍ മൂലം കൃഷി നാശം നേരിടുന്ന പഞ്ചായത്തുകളില്‍ ഉത്തരവ് ബാധകമായാലാണ് പ്രയോജനമുണ്ടാവുക. ഈ പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് ഇനി സര്‍ക്കാര്‍ തീരുമാനമുണ്ടാകണം. ഈ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതല സര്‍ക്കാര്‍ ഇതോടൊപ്പം നല്‍കുന്നതോടെ ഉത്തരവ് നടപ്പിലാക്കാം.എന്നാല്‍ നിയമം ആയി മാറാനിരിക്കുന്ന ഈ ഉത്തരവില്‍ കൂടുതല്‍ വ്യക്തത കൈവരാനുണ്ടെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും അഭിപ്രായപ്പെടുന്നു.
ഈ നിയമം പട്ടയ ഭൂമിയുടെ അടിസ്ഥാനത്തില്‍ ആകരുതെന്ന് എരുമേലിയുടെ കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടു. പട്ടയ ഭൂമി മാനദണ്ഡമാക്കിയാല്‍ ഈ പ്രദേശത്തെ ബഹു ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഉത്തരവിന്റെ പ്രയോജനം ലഭിക്കില്ല. ഇവിടെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഇനിയും നിയമ സാധുതയുള്ള പട്ടയം ലഭിച്ചിട്ടില്ല. കാട്ടുപന്നിയെ നാട്ടുപന്നിയായി കണക്കാക്കരുതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
വെടിവെയ്ക്കാന്‍ ആളുണ്ടാകണം;
നാട്ടുപന്നിയായി പരിഗണന പാടില്ല
കാട്ടില്‍ നിന്നും നാട്ടില്‍ തവളമാക്കി പെറ്റു പെരുകിയ പന്നികള്‍ ധാരാളമാണ്. മാസങ്ങളായി മടങ്ങാതെ നാട്ടില്‍ വിഹരിക്കുകയാണ് ഇവയെല്ലാം. വനത്തില്‍ ഇവയ്ക്ക് കഴിയാന്‍ അനുയോജ്യമായ ആവാസ വ്യവസ്ഥ നാട്ടില്‍ ലഭിച്ചതാണ് കാട്ടുപന്നികള്‍ തിരികെ കാട്ടിലേക്ക് പോകാതെ നാട്ടില്‍ വിഹരിക്കാന്‍ കാരണം. റബര്‍ വില കുറഞ്ഞതോടെ ടാപ്പിംഗ് നഷ്ടമായത് മൂലം ഒട്ടേറെ റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് നിലയ്ക്കുകയും കാടിനോട് സമാനമായ നിലയില്‍ തോട്ടങ്ങള്‍ മാറുകയും ചെയ്തത് കാട്ടുപന്നികള്‍ക്ക് വിഹരിക്കാന്‍ സാഹചര്യം ഒരുക്കി. ഒരു പ്രസവത്തില്‍ ഒരു ഡസന്‍ എന്ന നിലയില്‍ പെറ്റു പെരുകുന്ന ഇവറ്റകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ കാര്യം പരിഗണിച്ച് നാട്ടുപന്നിയായി ഇവറ്റകളെ കണക്കാക്കരുതെന്ന് കര്‍ഷകനും കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് പുളിക്കന്‍ പറഞ്ഞു .
ആദ്യമായി വനപാലകര്‍ ഉള്‍പ്പടെ ജാഗ്രതാ സമിതി തന്റെ നേതൃത്വത്തില്‍ നാട്ടില്‍ രൂപീകരിച്ചിട്ട് ഇതുവരെ ഒരു കാട്ടുപന്നിയെ പോലും പിടിക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ ആരോട് പോയി ആവശ്യപ്പെടുമെന്ന് ഉത്തരവിലില്ല. കൃഷി നാശത്തിന് പുറമെ മണ്ണിളക്കി വിരകളെ പിടിക്കാന്‍ വരെ പന്നികളെത്തുന്നു.
ഇന്നലെയും തന്റെ പറമ്പിലെ കപ്പകള്‍ പന്നികള്‍ നശിപ്പിച്ചെന്നും പ്രകാശ് പുളിക്കന്‍ പറഞ്ഞു. ലൈസന്‍സ് ഉള്ളവരെ കൊണ്ട് പന്നികളെ വെടി വച്ചു കൊല്ലാനാണ് നിയമം അനുമതി നല്‍കുന്നത്. പ്രാദേശികമായി ഇത്തരം ആളുകളെ നിയമിച്ചാലാണ് ഇത് സാധിക്കുക. ഇതിനുള്ള നടപടികള്‍ ഉത്തരവിനോടൊപ്പം വേണമെന്നും കര്‍ഷകര്‍.
കേന്ദ്ര നിലപാട് സംശയം
അതേസമയം കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമല്ലാത്ത നിലയില്‍ അഭിപ്രായം ഉയര്‍ന്നത് പുതിയ ഉത്തരവില്‍ ആശങ്ക ഉയര്‍ത്തുന്നുമുണ്ടെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി കണക്കാക്കാനാവില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാല്‍ അനിയന്ത്രിതമായി കാട്ടുപന്നികളെ കൊന്നൊടുക്കിയേക്കാമെന്ന് കേന്ദ്ര മന്ത്രാലയം പറയുന്നു. മാംസഭോജികളായ വന്യ മൃഗങ്ങള്‍ക്ക് കാട്ടുപന്നികളെ ഭക്ഷണമാക്കുന്നതിന് കാട്ടുപന്നികള്‍ക്ക് വംശ നാശം നേരിടരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രാബല്യത്തിലാക്കാനിരിക്കുന്ന പുതിയ ഉത്തരവിനെ ഇത് സംശയത്തിലാക്കുകയാണെന്നാണ് കര്‍ഷക സംഘടനകളുടെ അഭിപ്രായം.
kerala
ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തിയ പള്ളുരുത്തി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു
കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.
കൊച്ചി: ഹിജാബ് വിലക്ക് ഏര്‍പ്പെടുത്തി വിവാദത്തിലായ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൊച്ചി കോര്‍പറേഷനിലെ 62-ാം ഡിവിഷനായ പള്ളുരുത്തി കച്ചേരിപ്പടിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ജോഷി മത്സരിച്ചത്.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവായ ജോഷിയെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി വി.എ. ശ്രീജിത്താണ് ഇവിടെ വിജയിച്ചത്. ശ്രീജിത്ത് 2,438 വോട്ടുകള്‍ നേടി 761 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.ആര്‍. ശ്രീകുമാര്‍ 1,677 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 194 വോട്ടുകള്‍ നേടിയ എസ്ഡിപിഐ സ്ഥാനാര്‍ഥിക്കു പിന്നിലായി, വെറും 170 വോട്ടുകള്‍ മാത്രം നേടിയ ജോഷി കൈതവളപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് ഡിവിഷനില്‍ മത്സരിച്ചത്.
കൊച്ചി കോര്‍പറേഷനിലെ പുതിയ വാര്‍ഡാണ് പള്ളുരുത്തി കച്ചേരിപ്പടി. ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ജോഷി സംഘപരിവാര്‍ അനുകൂലിയാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനകളുമായോ ബന്ധമില്ലെന്നായിരുന്നു അന്ന് ജോഷിയുടെ വിശദീകരണം.
തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജോഷി രംഗത്തിറങ്ങിയതോടെ ആ വാദം തകര്‍ന്നതായി വിമര്‍ശനം ഉയര്‍ന്നു. ഹിജാബ് വിലക്ക് വിവാദത്തില്‍ വിദ്യാലയത്തെ അനുകൂലിച്ചും വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും പ്രതികൂലിച്ചുമുള്ള നിലപാടാണ് ജോഷി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
ശിരോവസ്ത്ര വിലക്ക് വിഷയത്തില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ജോഷിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് കൈമാറുകയും തുടര്‍നടപടി സ്വീകരിക്കാന്‍ പള്ളുരുത്തി പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നും കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ സംഘടനകളുടെ വിദ്വേഷപരമായ പോസ്റ്റുകള്‍ ജോഷി പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
kerala
നാടിൻ്റെ പ്രശ്നങ്ങളിൽ അസ്വസ്ഥമായ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിൻ്റെ സൂചന
വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം.
കെ. സൈനുല്‍ ആബിദീന്‍
വൈസ് പ്രസിഡണ്ട്. IUML ദേശീയ കമ്മിറ്റി
ഏറെക്കാലമായി കേരളം ആഗ്രഹിച്ചുകൊണ്ടിരുന്ന വിധി നിര്‍ണ്ണയമാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നെയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം. നാടിന്റെ പ്രശ്‌നങ്ങളില്‍ അസ്വസ്ഥരായ ജനമനസ്സുകള്‍ ഒരു മാറ്റത്തെ എത്രത്തോളം തീവ്രമായി അഭിലഷിക്കുന്നുണ്ടെന്നതാണ് ഈ ഫലത്തില്‍ പ്രതിഫലിക്കുന്നത്.
ഈ വിജയം പ്രവാസ ലോകത്തുള്ള സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. തങ്ങളുടെ നാട്ടില്‍ നടക്കുന്ന വലിയ ഒരു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ വേണ്ടി ദൂരദേശങ്ങളില്‍ നിന്നും, എല്ലാ പ്രയാസങ്ങളെയും മറന്ന് വോട്ട് രേഖപ്പെടുത്താന്‍ വേണ്ടി മാത്രം നാട്ടിലെത്തിയ പ്രവാസികളുടെയും നെഞ്ചിലെ സ്പന്ദനവും ഈ വിജയത്തിലുണ്ട്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് നമ്മുടെ നാടിന്റെയും ഇവിടുത്തെ പച്ചയായ മനുഷ്യരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ. കൂടുതല്‍ സുഭദ്രവും ശോഭനവുമായ ഒരു ഭാവിയിലേക്ക് നമ്മുടെ നാടിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന പുതിയ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെയന്ന് പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു.
kerala
മലപ്പുറം ജില്ലാ പഞ്ചായത്ത്: യു.ഡി.എഫ് തേരോട്ടം 33/ 33 ഡിവിഷനുകളിലും സമ്പൂര്‍ണ വിജയം
മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ചരിത്രവിജയം സ്വന്തമാക്കി. മത്സരിച്ച 33 ഡിവിഷനുകളിലും വിജയിച്ച് യു.ഡി.എഫ് സമ്പൂര്‍ണാധിപത്യം ഉറപ്പിച്ചു.
ചേറൂരില്‍ യാസ്മിന്‍ അരിമ്പ്ര 33,562 വോട്ടുകളുടെ ടോപ്പ് ലീഡോടെ വിജയിച്ചു. വേങ്ങരയില്‍ പി.കെ. അസ്ലുവിന് 33,064 വോട്ടുകളുടെ ഭൂരിപക്ഷവും ഒതുക്കുങ്ങലില്‍ 31,116 വോട്ടുകളുടെ ഭൂരിപക്ഷവും യു.ഡി.എഫിന് ലഭിച്ചു. പുത്തനത്താണി (27,551), പൂക്കോട്ടൂര്‍ (24,710), നന്നമ്പ്ര (22,869), മക്കരപറമ്പ് (22,706), കരുവാരക്കുണ്ട് (21,599), പൊന്മുണ്ടം (20,504) എന്നീ ഡിവിഷനുകളിലും വന്‍ ഭൂരിപക്ഷങ്ങളാണ് രേഖപ്പെടുത്തിയത്.
താന്നാളൂരില്‍ അഡ്വ. എ.പി. സ്മിജി 6,852 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു. അരീക്കോടില്‍ പി.എ. ജബ്ബാര്‍ ഹാജിക്ക് 12,634 വോട്ടുകളുടെ ഭൂരിപക്ഷവും ലഭിച്ചു. മറഞ്ചേരിയില്‍ 93 വോട്ടുകളുടെ നേരിയ ഭൂരിപക്ഷവും ചങ്ങരംകുളത്ത് 925 വോട്ടുകളുടെ ഭൂരിപക്ഷവുമാണ് രേഖപ്പെടുത്തിയത്.
വഴിക്കടവ് (6841), മൂത്തേടം (13434), വണ്ടൂര്‍ (16065), മേലാറ്റൂര്‍ (11190), ഏലംകുളം (4554), അങ്ങാടിപുറം (10717), ആനക്കയം (15150), കുളത്തൂര്‍ (8296), കാടാമ്പുഴ (11392), കുറ്റിപ്പുറം (14979), തവനൂര്‍ (1670), തിരുന്നാവാഴ (9672), മംഗലം (6870), വെളിമുക്ക് (11711), തേഞ്ഞിപലം (19569), പുളിക്കല്‍ (18670), വാഴക്കാട് (12336), ത്രിക്കലംകോട് (8556), എടവണ്ണ (20019), ചുങ്കത്തറ (9090) തുടങ്ങിയ എല്ലാ ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
-
news1 day agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
Sports2 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
india2 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india2 days agoസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala1 day agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala4 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
