Connect with us

News

നെയ്മറില്ല; മഞ്ഞപ്പട ഇന്ന് വീണ്ടും ഇറങ്ങുന്നു

രണ്ടാം മല്‍സരത്തിലേക്ക് വരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറില്ല

Published

on

കാത്തിരിക്കുക. ഇന്ന് ബ്രസീല്‍ വീണ്ടുമിറങ്ങുന്നു. പ്രതിയോഗികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്. മല്‍സരം രാത്രി 9.30ന് 974 സ്‌റ്റേഡിയത്തില്‍. ആദ്യ മല്‍സരത്തില്‍ പൊരുതിയ സെര്‍ബിയയെ രണ്ട് ഗോളിന് മറിച്ചിട്ടിരുന്നു മഞ്ഞപ്പട. അന്നത്തെ ലുസൈല്‍ രാത്രിയില്‍ റിച്ചാര്‍ലിസണ്‍ നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകം മറന്നിട്ടില്ല. അന്നത്തെ സംഘത്തില്‍ നിന്നും ഗ്രൂപ്പ് ജിയിലെ രണ്ടാം മല്‍സരത്തിലേക്ക് വരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറില്ല.

പരുക്ക് കാരണം പുറത്തായ അദ്ദേഹത്തിന് പകരം ആരെ ഇറക്കുമെന്ന കാര്യത്തില്‍ അന്തിമ വാക്ക് കോച്ച് ടിറ്റേയുടേതായാരിക്കും. സ്വിറ്റ്‌സര്‍ലന്‍ഡുകാരും ആദ്യ മല്‍സരം ജയിച്ചവരാണ്. കാമറൂണിനെ ഒരു ഗോളിന് തോല്‍പ്പിച്ചവര്‍. ഷെര്‍ദാന്‍ ഷാക്കിരി സംഘം അട്ടിമറികളുടെ വക്താക്കളായതിനാല്‍ ബ്രസീല്‍ ജാഗ്രത പാലിക്കും. ഈ മല്‍സരം ജയിക്കുന്നവര്‍ക്ക് നോക്കൗട്ട് ഉറപ്പിക്കാം എന്നതാണ് വലിയ സവിശേഷത. ആദ്യ മല്‍സരം നല്‍കിയ സന്തോഷമാണ് ഇന്നലെ ടിറ്റേ വാര്‍ത്താ സമ്മേളനത്തില്‍ പങ്ക് വെച്ചത്. പ്രശ്‌നങ്ങളില്ലാത്ത മല്‍സരം. അട്ടിമറിക്കാര്‍ എന്ന ഖ്യാതിയുള്ള സെര്‍ബിയക്കെതിരെ ഇരു പകുതികളിലായി സമ്പൂര്‍ണ ആധിപത്യം. റിച്ചാര്‍ലിസണ്‍ സ്വന്തമാക്കിയ ഗോളാവട്ടെ ചാമ്പ്യന്‍ഷിപ്പിലെ ഗോളായി ഇതിനകം വാഴ്ത്തപ്പെട്ടിരിക്കുന്നു.

ആദ്യമല്‍സരം ആരംഭിക്കുന്നതിന് മുമ്പ് റിച്ചാര്‍ലിസണ്‍ ആദ്യ ഇലവനില്‍ വേണമോ എന്ന ആശയക്കുഴപ്പം ടീം മാനേജ്‌മെന്റിനുണ്ടായിരുന്നു. എന്നാല്‍ കോച്ച് ടിറ്റേ വ്യക്തമായ നിലപാട് സ്വീകരിച്ചു. ടോട്ടനം താരം ആദ്യ ഇലവനില്‍ വേണമെന്ന്. അതിന്റെ മാറ്റമായിരുന്നു മല്‍സരത്തില്‍ കണ്ടത്. ടിറ്റേ കളിക്കാരോട് ആവശ്യപ്പെടുന്നത് കൂടുതല്‍ ഗോളുകളാണ്. മൂന്നാഴ്ച്ചക്ക് ശേഷം ലുസൈലില്‍ ഫൈനല്‍ കളിക്കണമെങ്കില്‍ ഗോളുകള്‍ നിര്‍ബന്ധമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending