Connect with us

More

ഫിഫ റാങ്കിങ് ഇന്ത്യക്ക് തിരിച്ചടി; ജര്‍മ്മനി ഒന്നാമത്

Published

on

സൂറിച്ച്: ഫിഫ ലോക ഫുട്‌ബോള്‍ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. 97-ാം റാങ്കില്‍ നിന്നും 10 സ്ഥാനം നഷ്ടപ്പെട്ട് 107-ാമതായാണ് പുതിയ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം. ആഗസ്റ്റില്‍ 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ഒരു മത്സരത്തില്‍ സമനില പാലിക്കുകയും ചെയ്തിരുന്നു. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ മൗറീഷ്യസിനെ തോല്‍പിക്കുകയും സെന്റ് കിറ്റ്്‌സ് ആന്റ് നെവിസുമായി സമനില പാലിക്കുകയും ചെയ്ത ഇന്ത്യ എ.എഫ്.സി യോഗ്യത റൗണ്ടില്‍ മക്കാവുവിനെ തോല്‍പിക്കുകയും ചെയ്തിരുന്നു. മെയിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ 100ല്‍ നിന്നും പിന്നാക്കം പോവുന്നത്.fbl-afc-asian-cup-2019-ind-kyg_8406a55e-993a-11e7-bef3-183dfba5e438


അതേ സമയം ലോകകപ്പ് യോഗ്യത റൗണ്ടില്‍ ചെക് റിപ്പബ്ലിക്കിനെ 2-1നും നോര്‍വേയെ 6-0നും തോല്‍പിച്ച ജര്‍മ്മനി ബ്രസീലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കൊളംബിയയുമായി സമനില പാലിച്ചതാണ് ബ്രസീലിന് തിരിച്ചടിയായത്. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യത പോലും തുലാസിലായ അര്‍ജന്റീന പുതിയ പട്ടികയില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്താണ്. ബെല്‍ജിയം നാലു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഏഷ്യന്‍ ലോകകപ്പ് പ്ലേ ഓഫ് യോഗ്യത നേടിയ സിറിയ 75-ാം റാങ്കിലേക്ക് കുതിച്ചു. റാങ്കിങില്‍ വന്‍ നേട്ടമുണ്ടാക്കിയ മറ്റു ടീമുകള്‍ പെറു (12-ാം സ്ഥാനം), വടക്കന്‍ അയര്‍ലന്‍ഡ് (20), ലക്‌സംബര്‍ഗ് (101). ഇറാന്‍ (25), ജപ്പാന്‍ (40), ഓസ്‌ട്രേലിയ (50) എന്നീ ടീമുകള്‍ മാത്രമാണ് ഏഷ്യയില്‍ നിന്നും ആദ്യ 50ല്‍ ഇടം നേടിയത്. ഒക്ടോബര്‍ 16നാണ് ഫിഫയുടെ അടുത്ത റാങ്ക് പട്ടിക ഇനി പുറത്തു വരിക. നിലവില്‍ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള ടീമുകള്‍ ഇവയാണ്. 1 ജര്‍മ്മനി, 2. ബ്രസീല്‍, 3. പോര്‍ച്ചുഗല്‍, 5. ബല്‍ജിയം, 6. പോളണ്ട്, 7. സ്വിറ്റ്‌സര്‍ലന്‍ഡ്, 8. ഫ്രാന്‍സ്, 9. ചിലി, 10. കൊളംബിയ.

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

Trending