Connect with us

kerala

ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ പേരില്‍ ആലപ്പുഴയില്‍ നഗരി

പൊലീസ് സംഭവത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല

Published

on

ആലപ്പുഴ: ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയുടെ പേരുള്ള നഗരിയില്‍ ആലപ്പുഴയില്‍ സമ്മേളനം. അഖില ഭാരതീയ ഹിന്ദു മഹാസഭ ആലപ്പുഴയില്‍ സംഘടിപ്പിച്ച കേരള സംസ്ഥാന സമ്മേളനമാണ് ‘ഗോഡ്‌സേ നഗറി’ല്‍ നടന്നത്. പിണറായി വിജയനും ആര്‍.എസ്.എസ്സും തമ്മില്‍ നടന്ന രഹസ്യ ചര്‍ച്ചകള്‍ പരസ്യമായ സാഹചര്യത്തില്‍ പുതിയ വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

കേരളത്തിലെ സംഘ്പരിവാറില്‍ ഗോഡ്‌സെ ആരാധകര്‍ ധാരാളമുണ്ടെങ്കിലും പരസ്യമായി തുറന്നുപറയാന്‍ ആരും ഇതുവരെ ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ പിണറായിയാണ് ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്ന ധൈര്യമാണ് സംഘ്പരിവാറിനെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. ഫെബ്രുവരി 21 ന് ആലപ്പുഴ കുത്തിയതോട് എന്‍.എസ്.എസ് കരയോഗം ഹാളാണ് ഗാന്ധിവധത്തിന്റെ പേരില്‍ കുപ്രസിദ്ധനായ ഗോഡ്‌സേയുടെ പേരിലുള്ള നഗരിയാക്കി മാറ്റിയത്.

പൊലീസ് സംഭവത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടില്ല എന്നാണ് നടപടി സ്വീകരിക്കാത്തതിന് കാരണമായി പറയുന്നത്. സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ ആലപ്പുഴ നഗരത്തിലും കൊച്ചിയിലുമടക്കം വിവിധ കേന്ദ്രങ്ങളില്‍ പതിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു പരിപാടി നടന്നതായി അറിയില്ലെന്നാണ് പോലീസ് പറയുന്നത്. 1915ല്‍ ‘സാര്‍വദേശക് ഹിന്ദു സഭ’ എന്ന പേരില്‍ ആരംഭിച്ച ഈ സംഘടന 1921ലാണ് ഇപ്പോഴുള്ള പേരിലേക്ക് മാറിയത്.

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കാതിരുന്ന ഇവര്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനവും ക്വിറ്റ് ഇന്ത്യാ സമരവും അടക്കമുള്ള സമരമുറകളില്‍ നിന്നും വിട്ടുനിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകയും ഗാന്ധിയെ കൊന്നവനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സംഘടനയാണ് ഹിന്ദു മഹാസഭ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending