Connect with us

Football

ഐ ലീഗ് കിരീടം നേടിയ ഗോകുലം ടീമിൽ 11 മലയാളികൾ; സ്വപ്ന നേട്ടത്തിലെ മലയാളി സ്പർശം

ഗോകുലം എഫ്‌സി ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍ മലയാളി താരങ്ങള്‍ അതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

Published

on

ടി.കെ ഷറഫുദ്ദീൻ

കോഴിക്കോട്: അവകാശവാദങ്ങളില്ലാതെ കൊല്‍ക്കത്തയിലെത്തി അഭിമാനനേട്ടത്തിലേക്ക് പന്ത്തട്ടിയ ഗോകുലം കേരളയ്ക്ക് ചാലകശക്തിയായത് മലയാളിക്കൂട്ടം. ട്രാവു എഫ്.സിയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ഗോകുലത്തിനായി ലീഡ് നേടി ചരിത്രത്തിലേക്ക് നിറയൊഴിച്ചത് വയനാട്ടുകാരനായ എമില്‍ബെന്നിയാണ്. വിജയമുറപ്പിച്ച നാലാം ഗോള്‍പിറന്നത് വയനാട്ടുകാരനായ മുഹമ്മദ് റാഷിദിന്റെ ബൂട്ടില്‍നിന്ന്. കൊല്‍ക്കത്തയിലെ കെ.ബി.കെ സ്റ്റേഡിയത്തില്‍ ഐലീഗ് കിരീടമുയര്‍ത്തുമ്പോള്‍ റിയല്‍ മലബാറിയന്‍സായി ഗോകുലം കേരള.

കഴിഞ്ഞ സീസണ്‍ മുതല്‍ ഗോകുലം നിരയിലുള്ള എമില്‍ബെന്നി മലയാളിക്ലബിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. ഫൈനലിലെ താരവുമായി. ഈസീസണില്‍ രണ്ട് ഗോളുകളാണ് താരം സ്‌കോര്‍ചെയ്തത്. ക്ലബ് ആരംഭകാലംമുതല്‍ ഗോകുലംക്യാമ്പിലുള്ള മുഹമ്മദ് റാഷിദ് മധ്യനിരയിൽ എന്നും മലബാറിയൻസിന്റെ വിശ്വസ്തപോരാളിയാണ്. ഗോകുലം ക്യാപ്റ്റനായും തിളങ്ങിയ റാഷിദ് നിര്‍ണായകമത്സരങ്ങളില്‍ ഇതിനുമുന്‍പും സ്‌കോര്‍ചെയ്തിട്ടുണ്ട്.
ഐലീഗില്‍ ഗോകുലത്തിന്റെ ഗോള്‍പോസ്റ്റിന് മുന്നില്‍ ചോരാത്തകൈകളുമായി നിലയുറപ്പിച്ചത്കൂത്തുപറമ്പുസ്വദേശി സി.കെ ഉബൈദാണ്.

കഴിഞ്ഞ സീസണ്‍മുതല്‍ ടീമിനൊപ്പമുള്ള ഉബൈദ്, ഗോകുലം ഡ്യൂറന്റ്കപ്പ് സ്വന്തമാക്കുന്നതിലും നിര്‍ണായകപ്രകടനം നടത്തിയിരുന്നു. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉബൈദിന്റെ തകര്‍പ്പന്‍ സേവുകളാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. തൃശൂര്‍കാരന്‍ എം.എസ് ജിതിന്‍, കോഴിക്കോട് കൊടുവള്ളിക്കാരന്‍ താഹിര്‍സമാന്‍, മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സല്‍മാന്‍, കരുവാരക്കുണ്ട് സ്വദേശി ഷിബില്‍ മുഹമ്മദ് എന്നിവരും ടീം മലബാറിയന്‍സ് നിരയുടെ യംഗ്കരുത്തായി. ഗോകുലത്തിനായി നിരവധിതവണ ലക്ഷ്യംകണ്ട ഈ താരങ്ങളുടെ സാന്നിധ്യം കേരള ക്ലബിൽ നിർണായകമായി.
ഗോള്‍കീപ്പിംഗില്‍ രണ്ടാംഗോളിയായി പി.എ അജ്മല്‍, പ്രതിരോധനിരയിലെ അലക്‌സ് സജി, ജസ്റ്റിന്‍ ജോര്‍ജ്ജ്, ജാസിം എന്നീ മലയാളിതാരങ്ങളും സ്വപ്നനേട്ടത്തില്‍ ഗോകുലം ടീമിന്റെ ഭാഗമായി. നാല് വര്‍ഷത്തെമാത്രം കരിയര്‍ഗ്രാഫില്‍ കേരള പ്രീമിയര്‍ലീഗ്, ഡ്യൂറന്റ്കപ്പ്, വനിതാലീഗ് ഫുട്‌ബോള്‍ കിരീടം ഷെല്‍ഫിലെത്തിച്ച യുവസംഘത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ പ്രതികൂലസാഹചര്യത്തിലും പൂര്‍ണപിന്തുണയോടെ നിലയുറപ്പിച്ച മികച്ച സപ്പോർട്ടിംഗ് സ്റ്റാഫും ടീം മാനേജ്‌മെന്റുമാണ്.

ഇറ്റലിയ്ക്കാരനായ മുഖ്യപരിശീലകന്‍ വിന്‍സെന്റ് ആല്‍ബെര്‍ട്ടോ അനീസെ, ഫിറ്റ്‌നെസ് കോച്ച് ബ്രസീലുകാരന്‍ ഗാര്‍ഷ്യമിറാന്‍ഡ കിരീടനേട്ടത്തിലേക്ക് യുവനിരയെ ഒരുക്കുന്നതില്‍ മുഖ്യപങ്ക്‌വഹിച്ചു. അസി.കോച്ച് ഷെരീഫ് ഖാന്‍, ഗോള്‍കീപ്പര്‍ കോച്ച് മിലിന്ദ് സാവന്ത്, പെര്‍ഫോമന്‍സ് അനലിസ്റ്റായി മുന്‍ഫുട്‌ബോളര്‍ ഐ.എം വിജയന്റെ മകന്‍ ആരോമല്‍ എന്നിവരുമുണ്ടായിരുന്നു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending