Football
ഐ ലീഗ് കിരീടം നേടിയ ഗോകുലം ടീമിൽ 11 മലയാളികൾ; സ്വപ്ന നേട്ടത്തിലെ മലയാളി സ്പർശം
ഗോകുലം എഫ്സി ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍ മലയാളി താരങ്ങള്‍ അതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
ടി.കെ ഷറഫുദ്ദീൻ
കോഴിക്കോട്: അവകാശവാദങ്ങളില്ലാതെ കൊല്‍ക്കത്തയിലെത്തി അഭിമാനനേട്ടത്തിലേക്ക് പന്ത്തട്ടിയ ഗോകുലം കേരളയ്ക്ക് ചാലകശക്തിയായത് മലയാളിക്കൂട്ടം. ട്രാവു എഫ്.സിയ്ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ഗോകുലത്തിനായി ലീഡ് നേടി ചരിത്രത്തിലേക്ക് നിറയൊഴിച്ചത് വയനാട്ടുകാരനായ എമില്‍ബെന്നിയാണ്. വിജയമുറപ്പിച്ച നാലാം ഗോള്‍പിറന്നത് വയനാട്ടുകാരനായ മുഹമ്മദ് റാഷിദിന്റെ ബൂട്ടില്‍നിന്ന്. കൊല്‍ക്കത്തയിലെ കെ.ബി.കെ സ്റ്റേഡിയത്തില്‍ ഐലീഗ് കിരീടമുയര്‍ത്തുമ്പോള്‍ റിയല്‍ മലബാറിയന്‍സായി ഗോകുലം കേരള.
കഴിഞ്ഞ സീസണ് മുതല്‍ ഗോകുലം നിരയിലുള്ള എമില്‍ബെന്നി മലയാളിക്ലബിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. ഫൈനലിലെ താരവുമായി. ഈസീസണില്‍ രണ്ട് ഗോളുകളാണ് താരം സ്കോര്‍ചെയ്തത്. ക്ലബ് ആരംഭകാലംമുതല്‍ ഗോകുലംക്യാമ്പിലുള്ള മുഹമ്മദ് റാഷിദ് മധ്യനിരയിൽ എന്നും മലബാറിയൻസിന്റെ വിശ്വസ്തപോരാളിയാണ്. ഗോകുലം ക്യാപ്റ്റനായും തിളങ്ങിയ റാഷിദ് നിര്‍ണായകമത്സരങ്ങളില്‍ ഇതിനുമുന്‍പും സ്കോര്‍ചെയ്തിട്ടുണ്ട്.
ഐലീഗില്‍ ഗോകുലത്തിന്റെ ഗോള്‍പോസ്റ്റിന് മുന്നില്‍ ചോരാത്തകൈകളുമായി നിലയുറപ്പിച്ചത്കൂത്തുപറമ്പുസ്വദേശി സി.കെ ഉബൈദാണ്.
കഴിഞ്ഞ സീസണ്‍മുതല്‍ ടീമിനൊപ്പമുള്ള ഉബൈദ്, ഗോകുലം ഡ്യൂറന്റ്കപ്പ് സ്വന്തമാക്കുന്നതിലും നിര്‍ണായകപ്രകടനം നടത്തിയിരുന്നു. അന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉബൈദിന്റെ തകര്‍പ്പന്‍ സേവുകളാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. തൃശൂര്കാരന് എം.എസ് ജിതിന്, കോഴിക്കോട് കൊടുവള്ളിക്കാരന്‍ താഹിര്സമാന്, മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സല്മാന്, കരുവാരക്കുണ്ട് സ്വദേശി ഷിബില്‍ മുഹമ്മദ് എന്നിവരും ടീം മലബാറിയന്‍സ് നിരയുടെ യംഗ്കരുത്തായി. ഗോകുലത്തിനായി നിരവധിതവണ ലക്ഷ്യംകണ്ട ഈ താരങ്ങളുടെ സാന്നിധ്യം കേരള ക്ലബിൽ നിർണായകമായി.
ഗോള്‍കീപ്പിംഗില്‍ രണ്ടാംഗോളിയായി പി.എ അജ്മല്‍, പ്രതിരോധനിരയിലെ അലക്സ് സജി, ജസ്റ്റിന് ജോര്‍ജ്ജ്, ജാസിം എന്നീ മലയാളിതാരങ്ങളും സ്വപ്നനേട്ടത്തില്‍ ഗോകുലം ടീമിന്റെ ഭാഗമായി. നാല് വര്‍ഷത്തെമാത്രം കരിയര്‍ഗ്രാഫില്‍ കേരള പ്രീമിയര്‍ലീഗ്, ഡ്യൂറന്റ്കപ്പ്, വനിതാലീഗ് ഫുട്ബോള്‍ കിരീടം ഷെല്‍ഫിലെത്തിച്ച യുവസംഘത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ പ്രതികൂലസാഹചര്യത്തിലും പൂര്ണപിന്തുണയോടെ നിലയുറപ്പിച്ച മികച്ച സപ്പോർട്ടിംഗ് സ്റ്റാഫും ടീം മാനേജ്മെന്റുമാണ്.
ഇറ്റലിയ്ക്കാരനായ മുഖ്യപരിശീലകന്‍ വിന്‍സെന്റ് ആല്‍ബെര്‍ട്ടോ അനീസെ, ഫിറ്റ്നെസ് കോച്ച് ബ്രസീലുകാരന് ഗാര്‍ഷ്യമിറാന്‍ഡ കിരീടനേട്ടത്തിലേക്ക് യുവനിരയെ ഒരുക്കുന്നതില്‍ മുഖ്യപങ്ക്വഹിച്ചു. അസി.കോച്ച് ഷെരീഫ് ഖാന്, ഗോള്‍കീപ്പര്‍ കോച്ച് മിലിന്ദ് സാവന്ത്, പെര്‍ഫോമന്‍സ് അനലിസ്റ്റായി മുന്‍ഫുട്ബോളര്‍ ഐ.എം വിജയന്റെ മകന് ആരോമല്‍ എന്നിവരുമുണ്ടായിരുന്നു.
വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.
ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്
റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്പെയിന്, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.
ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം
Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany
Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia
Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa
Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2
Football
യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്ബോള്‍ അസോസിയേഷന്
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്ബോള്‍ അസോസിയേഷന് ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന് പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.
പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര് എതിര്‍ക്കുകയും രണ്ട് പേര് വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്ബോള്‍ ഭരണ സമിതികളുടെ തലവന്മാര് സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.
ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന് ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന് യുനൈറ്റഡിനെയും സ്പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്സ് തോല്പിച്ചിരുന്നു.
-
kerala11 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala13 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india9 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala10 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

