Connect with us

india

പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മക്ക് തോക്ക് ലൈസന്‍സ്

2022 മേയ് 26ന് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടയാണ് നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.

Published

on

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തി കുപ്രസിദ്ധയായ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചു. നുപുര്‍ ശര്‍മയുടെ അപേക്ഷയെ തുടര്‍ന്ന് ഡല്‍ഹി പൊലീസാണ് തോക്ക് കൈവശം വെക്കാനുള്ള അനുമതി നല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നുപുര്‍ ശര്‍മ നല്‍കിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പരാമര്‍ശത്തില്‍ സുപ്രിംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് തനിക്ക് ഭീഷണികള്‍ വരാന്‍ തുടങ്ങിയത് എന്നായിരുന്നു നുപുര്‍ ശര്‍മയുടെ വാദം. നുപുറിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്ന് അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. നുപുര്‍ ശര്‍മയുടെ പ്രസ്താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്ക് നയിച്ചെന്നായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദയ്പൂരിലെ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ പ്രസ്താവനയാണ്. പ്രസ്താവനയില്‍ നുപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ജൂലൈയില്‍ ആവശ്യപ്പെട്ടിരുന്നു.

‘അവര്‍ രാജ്യത്തുടനീളം വികാരങ്ങള്‍ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഈ സ്ത്രീയാണ് ഉത്തരവാദി. യഥാര്‍ഥത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത നാവാണ് അവര്‍ക്ക്. ടി.വിയില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി രാജ്യം മുഴുവന്‍ കത്തിച്ചു. എന്നിട്ടും, 10 വര്‍ഷമായി അഭിഭാഷകയാണെന്ന് അവര്‍ അവകാശപ്പെടുന്നു. അവര്‍ ഉടന്‍ മാപ്പ് പറയണം- ജഡ്ജിമാര്‍ പറഞ്ഞു. 2022 മേയ് 26ന് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടയാണ് നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇതിനെതിരെ ആഗോളതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെ ബി.ജെ.പി ഇവരെ സസ്പെന്‍ഡ് ചെയ്ത് കൈകഴുകി. വിവാദ പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് കേസുകളാണ് നൂപുര്‍ ശര്‍മയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ജൂലൈയില്‍ നുപുറിന്റെ അറസ്റ്റ് തടഞ്ഞ സുപ്രിംകോടതി ഈ കേസുകളെല്ലാം ഡല്‍ഹി പൊലീസിന് കൈമാറാന്‍ ആഗസ്റ്റില്‍ ഉത്തരവിടുകയും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നീട്ടുകയും ചെയ്തിരുന്നു. ഡല്‍ഹിക്ക് പുറമെ, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് നുപുറിനെതിരെ കേസുകള്‍.

പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്ര അമരാവതിയിലെ ഉമേഷ് കോല്‍ഹെ എന്ന ഫാര്‍മസിസ്റ്റും രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യ ലാലുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിക്കുന്നത് നീതിരഹിതം; മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഉടൻ ജാമ്യം അനുവദിക്കണമെന്നും, സുതാര്യവും വേഗത്തിലുള്ളതുമായ വിചാരണ ഉറപ്പാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

Published

on

ന്യൂഡൽഹി: ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിക്കുന്നത് അങ്ങേയറ്റം അനീതിയും ക്രൂരവുമാണെന്നും, ഇത് ജനാധിപത്യപരമായ വിയോജിപ്പുകളുടെ നിലനിൽപ്പിന് തന്നെ വലിയ ആഘാതമാണെന്നും വിമർശിച്ച് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (CAA) പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ചില പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത് സ്വാഗതാർഹമാണെങ്കിലും, ഈ രണ്ട് യുവാക്കളെ മാത്രം കടുപ്പമേറിയ നിയമങ്ങൾ ചുമത്തി തടവിൽ തുടരുന്നത് നീതിന്യായ വ്യവസ്ഥയിലെ വിവേചനത്തെയാണ് തുറന്നുകാട്ടുന്നത്.
സമാധാനപരവും ഭരണഘടനാപരവുമായ ഒരു മുന്നേറ്റത്തിൽ പങ്കുചേർന്നതിന്റെ പേരിൽ വിചാരണയ്ക്ക് മുൻപുള്ള ദീർഘകാല തടവ്, നിയമപരമായ നടപടിക്രമങ്ങളെ തന്നെ ഒരു ശിക്ഷയായി മാറ്റുകയാണ് ചെയ്യുന്നത്. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഉടൻ ജാമ്യം അനുവദിക്കണമെന്നും, സുതാര്യവും വേഗത്തിലുള്ളതുമായ വിചാരണ ഉറപ്പാക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

Continue Reading

india

ഡല്‍ഹി കലാപ കേസ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചു

ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ശദാബ് അഹ്‌മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

Published

on

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി ഉത്തരവ്. അതേസമയം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ശിഫാഉര്‍റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, ശദാബ് അഹ്‌മദ് എന്നിവര്‍ക്കുള്‍പ്പെടെ നിരവധി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, അഞ്ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. വിചാരണ വൈകുന്നതു മാത്രം ജാമ്യം അനുവദിക്കുന്നതിനുള്ള കാരണമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വര്‍ഷത്തിന് ശേഷം ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ഉമര്‍ ഖാലിദ് ജയിലിലാണ്. ഇതിനിടെ, സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ 11ന് ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ കര്‍ശന ഉപാധികളോടെയായിരുന്നു അന്നത്തെ ജാമ്യാനുമതി.

 

Continue Reading

india

കർണാടകയിൽ 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കസ്റ്റഡിയിൽ

14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

Published

on

ബംഗളൂരു: കർണാടകയിൽ 13 വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. 14–15 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചാണ് ബലാത്സംഗം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹുബ്ബള്ളി–ധാർവാഡ് പൊലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു. പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളാണെന്നും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബലാത്സംഗത്തിന്റെ വീഡിയോ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending