Connect with us

Video Stories

ഇനിയും പേറണോ ഈ വിഴുപ്പുഭാണ്ഡം

Published

on

മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവാദം പൊമ്പിളൈ ഒരുമൈക്കെതിരെ വൈദ്യുതി മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശത്തോടെ പുതിയ പ്രതിഷേധത്തിനും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. തൊടുന്നതെല്ലാം വിവാദമാക്കുകയും പ്രതിഷേധം ക്ഷണിച്ചു വരുത്തുകയും ചെയ്യുന്ന സര്‍ക്കാര്‍, അധികാരത്തിലെത്തി ഒരു വര്‍ഷം തികയും മുമ്പു തന്നെ ജനത്തിന് ഭാരമായിക്കഴിഞ്ഞു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എം.എം മണിയുടെ വാക്കുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തന്നെ ഭരണ മുന്നണിയിലെ രണ്ട് പ്രബല കക്ഷികള്‍ എല്ലാ കാര്യങ്ങളിലും രണ്ടു വഴിക്കും രണ്ടു നിലപാടിലുമാണ്. മാവോയിസ്റ്റ് വേട്ട, എഴുത്തുകാര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉള്‍പ്പെടെ യു.എ.പി.എ ചുമത്തി കേസെടുക്കല്‍, തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം, അതിരപ്പിള്ളി വൈദ്യുത പദ്ധതി, പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം, ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടി തുടങ്ങിയ വിഷയങ്ങളിലെല്ലാം സി.പി.എമ്മും സി.പി.ഐയും പരസ്യമായ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടും ഇത് ആവര്‍ത്തിച്ചു. കുരിശില്‍ പിടിച്ചായിരുന്നു ഇത്തവണ രണ്ടു കക്ഷികളും നേര്‍ക്കുനേര്‍ വാളെടുത്തത്. എന്നാല്‍ മന്ത്രി എം.എം മണി നടത്തിയ പരാമര്‍ശം ആ തരത്തിലുള്ളതോ പതിവു ന്യായീകരണങ്ങള്‍കൊണ്ട് ഒതുക്കാവുന്നതോ അല്ല. മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ക്കും കൂലിക്കും വേണ്ടി തെരുവിലിറങ്ങിയ സ്ത്രീതൊഴിലാളികളുടെ കൂട്ടായ്മയെ അശ്ലീലത്തിന്റെ മുനവെച്ച വാക്കുകള്‍ കൊണ്ട് കുത്തിനോവിച്ചത് സഭ്യതയുടെ എല്ലാ അതിരുകളും ഭേദിച്ചുകൊണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ തുല്യതയില്ലാത്ത സമരാധ്യായം എഴുതിച്ചേര്‍ത്ത സംഭവമായിരുന്നു മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടേത്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ സമാനമായ സംഘടനാ സംവിധാനങ്ങളുടേയോ പിന്‍ബലമില്ലാതെ അസംഘടിതരായ വനിതാ തോട്ടം തൊഴിലാളികള്‍ സംഘടിക്കുകയും പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴിപ്പെടാതെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നിലയുറപ്പിക്കുകയും ചെയ്തത് കേരളീയ പൊതുസമൂഹത്തിന് അത്ര പരിചിതമല്ലാത്ത സംഭവമായിരുന്നു. അത്തരമൊരു കൂട്ടായ്മക്കെതിരെയാണ് ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ട് സംസ്ഥാനത്തെ ഒരു മന്ത്രി തരംതാഴ്ന്ന നിലയില്‍ അധിക്ഷേപ പ്രസംഗം നടത്തിയത്.

ഊളമ്പാറക്ക് അയക്കണമെന്ന് പറഞ്ഞ്, മൂന്നാര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ദേവികുളം സബ്കളക്ടറെയും ഇതേ പ്രസംഗത്തില്‍ മന്ത്രി എം.എം മണി അധിക്ഷേപിച്ചിരുന്നു. സഭ്യമല്ലാത്ത വാക്കുകള്‍ കൊണ്ടാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മന്ത്രി അവഹേളിച്ചത്. ഇതിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും പ്രതിഷേധമുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ മന്ത്രി എം.എം മണി നടത്തുന്നത് ഇതാദ്യമല്ല. വണ്‍ ടു ത്രി പ്രസംഗം ഉള്‍പ്പെടെ പലതുമുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വനിതാ മേധാവിക്കെതിരെ മോശം പരാമര്‍ശം നടത്തിയും മുമ്പ് എം.എം മണി പുലിവാല് പിടിച്ചിരുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്നുകൊണ്ടായിരുന്നില്ല ആ അധിക്ഷേപങ്ങളൊന്നും. മാത്രമല്ല, പൊമ്പിളൈ ഒരുമൈക്കെതിരായ പരാമര്‍ശം അതില്‍നിന്ന് ഭിന്നമാകുന്നത്, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ വളര്‍ന്ന മണിയെപ്പോലെ ഒരാളില്‍നിന്ന് ഇത്ര നീചമായ പ്രയോഗങ്ങള്‍ ഉണ്ടാകുന്നു എന്നതുകൊണ്ടു കൂടിയാണ്. പൊമ്പിളൈ ഒരുമൈ നടത്തിയ സമരം മൂന്നാറിലെ വന്‍കിട തോട്ടം മുതലാളിമാരില്‍നിന്ന് നീതി തേടിയായിരുന്നു. ഇപ്പോഴത്തെ വിവാദങ്ങളുടെ അടിസ്ഥാനം മൂന്നാറിലെ വന്‍കിട ഭൂമി കൈയേറ്റക്കാരെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ടാണ്. രണ്ടിടത്തും ഇരകളുടെ പക്ഷത്ത് നില്‍ക്കേണ്ട എം.എം മണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വേട്ടക്കാരന്റെ പക്ഷം ചേരുന്നത്, തൊഴിലാളിവര്‍ഗ മോചനത്തിനു വേണ്ടിയെന്ന പേരില്‍ ഉയിര്‍കൊണ്ട പ്രസ്ഥാനം മുതലാളിത്ത ശക്തികളുടെ സംരക്ഷണ കവചമായി മാറുന്ന കമ്യൂണിസ്റ്റ് അപചയത്തിന്റെ ബാക്കിപത്രമാണ്. അതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. അതില്‍ അസഹിഷ്ണുത പൂണ്ടിട്ട് കാര്യമില്ല. മകന്റെ മരണത്തില്‍ നീതിതേടിയെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ തലസ്ഥാനത്ത് പൊലീസ് സേന നടത്തിയ നരനായാട്ടിന്റെ ബാക്കി പത്രമായിത്തന്നെ വേണം എം.എം മണിയുടെ വാക്കുകളേയും കാണാന്‍. സി.പി.എമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കളും മുഖ്യമന്ത്രി തന്നെയും എം.എം മണിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മണിക്ക് മന്ത്രിസ്ഥാനത്ത് തുടരുന്നതിന് യോഗ്യതയില്ല എന്നതിന് സി.പി.എം നേതാക്കളുടെ ഈ പ്രതികരണത്തില്‍ കവിഞ്ഞൊരു സാക്ഷ്യപത്രം ആവശ്യമില്ല.
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്നതെല്ലാം സി.പി.ഐയും സി.പി.എമ്മും ചേര്‍ന്ന് നടത്തുന്ന നാടകമാണോ എന്ന സംശയവും ഉയരുന്നുണ്ട്. പപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനെ പൊതുസമൂഹം ഒരു നിലയിലും എതിര്‍ക്കില്ല എന്നത് സാമാന്യ യുക്തിയാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി ഏതെങ്കിലും മതത്തിന്റെ ചിഹ്നമോ ആരാധനാ കേന്ദ്രങ്ങളോ തകര്‍ത്തുകൊണ്ടാകുമ്പോള്‍ എതിര്‍പ്പുയരുക സ്വാഭാവികമാണ്. എതിര്‍പ്പുണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ സാമാന്യ യുക്തിയുടെ മാത്രം പിന്‍ബലം മതി. ഉദ്യോഗസ്ഥര്‍ക്കും ഇത് അറിയാഞ്ഞിട്ടല്ല. എന്നിട്ടും ആദ്യം കുരിശില്‍ കൈവെക്കുന്നത് മൂന്നാര്‍ ഒഴിപ്പിക്കല്‍ അവിടം കൊണ്ട് തീരണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതുകൊണ്ടാണ്. കുരിശിനു വേണ്ടി വാദിക്കുന്ന സി.പി.എമ്മിന്റെ ലക്ഷ്യവും മറ്റൊന്നല്ല. കൈയേറ്റമൊഴിപ്പിക്കാന്‍ ജെ.സി.ബി വേണ്ട, നിശ്ചയദാര്‍ഢ്യം മതിയെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അത് അറിയാമായിരുന്നിട്ടും ജെ.സി.ബിയുമായി മലകയറിയതും കുരിശു പൊളിച്ചതും എന്തിനായിരുന്നുവെന്ന ചോദ്യത്തിന് കൂടി അദ്ദേഹം ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച് മൂന്നാറിലെ കൈയേറ്റ ഭൂമികള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തന്ത്രപൂര്‍വ്വം തടയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്ന് വേണം മനസ്സിലാക്കാന്‍. ഉദ്യോഗസ്ഥര്‍ക്കെതിരെയും കൈയേറ്റത്തെ എതിര്‍ക്കുന്നവര്‍ക്കെതിരെയും തെറിയഭിഷേകം നടത്തുന്നതും ഇതിന്റെ തുടര്‍ച്ച തന്നെയാണ്. അത് തിരിച്ചറിയാനുള്ള ജനത്തിന്റെ സാമാന്യയുക്തിയെ പരിഹസിക്കാനാണ് മന്ത്രി എം.എം മണിയും അദ്ദേഹം പ്രതിനിധീകരിക്കുന്ന സര്‍ക്കാറും ശ്രമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending