Connect with us

World

ഗസ്സയില്‍ കനത്തമഴ: നൂറുകണക്കിന് ടെന്റുകള്‍ വെള്ളത്തില്‍, എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മഴയെത്തുടര്‍ന്ന് നൂറുകണക്കിന് ടെന്റുകളില്‍ വെള്ളം കയറുകയും താമസക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്നു

Published

on

ഗസ്സ: ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ കനത്തമഴയും കടുത്ത ശൈത്യവും ചേര്‍ന്നുണ്ടാക്കിയ ദുരിതത്തില്‍ മുങ്ങിക്കിടക്കുകയാണ്. മഴയെത്തുടര്‍ന്ന് നൂറുകണക്കിന് ടെന്റുകളില്‍ വെള്ളം കയറുകയും താമസക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്നു. ഖാന്‍ യൂനിസില്‍ ആഞ്ഞ മഴയ്ക്ക് പിന്നാലെ ഉണ്ടായ അതിശൈത്യത്തില്‍ എട്ട് മാസം പ്രായമുള്ള റഹാഫ് അബു ജാസര്‍ എന്ന കുഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വെള്ളം കയറിയ ടെന്റില്‍ രാവിലെയുണ്ടായ അവസ്ഥയാണ് രക്ഷിതാക്കള്‍ കണ്ണീര്‍വിട്ട് വിവരിച്ചത്. കുഞ്ഞിന്റെ ശരീരം മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു, എടുത്തുനോക്കുമ്പോള്‍ തണുപ്പേറ്റ് മരവിച്ച അവസ്ഥയിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

ഖാന്‍ യൂനിസിലെ സാധാരണക്കാര്‍ മണല്‍ച്ചാക്കുകള്‍ ഉള്‍പ്പെടെയുള്ള ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് വെള്ളം ടെന്റുകളിലേക്കു കയറുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും, ശ്രമങ്ങള്‍ ഫലപ്രദമാവുന്നില്ല. ഇസ്രാഈല്‍ അധിനിവേശം മൂലമുള്ള ഇന്ധന ക്ഷാമവും ഉപകരണങ്ങളുടെ ക്ഷതവുമാണ് വെള്ളപ്പൊക്കത്തെയും കടുത്ത തണുപ്പിനെയും ചെറുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാക്കുന്നതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു.

ഗസ്സയില്‍നിന്നുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍

ദോഹ: ഗസ്സയില്‍ നിന്ന് ഇസ്രാഈലിന് നേരെയുണ്ടാകാവുന്ന ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്ന് ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഖാലിദ് മിശ്അല്‍ വ്യക്തമാക്കി. അല്‍ ജസീറയോട് സംസാരിക്കവെ, ‘ആയുധം താഴെയിടുന്നത് ഹമാസിന്റെ ആത്മാവ് റദ്ദാക്കുന്നതിന് തുല്യമാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 10-നുണ്ടായ വെടിനിര്‍ത്തലിന് ശേഷം ഇസ്രാഈല്‍ 738 തവണ കരാറു ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ഇത്തരത്തിലുള്ള ലംഘനങ്ങള്‍ തുടര്‍ന്നാല്‍ നിലവിലെ സമാധാനപരിസരം നിലനിര്‍ത്താനാകില്ലെന്നും മുന്നറിയിപ്പുണ്ട്.

ഗസ്സയില്‍ ഫലസ്തീന്‍േതര ഭരണസംവിധാനം വരുന്നതിനെ ഹമാസ് അംഗീകരിക്കില്ലെന്നും ഖാലിദ് മിശ്അല്‍ വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപകല്‍പ്പന ചെയ്യുന്ന സമാധാന സമിതിക്ക് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ നേതൃത്വം നല്‍കുമെന്ന പ്രചാരണം അറബ് രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തളര്‍ന്നതായും  റിപ്പോര്‍ട്ട് ചെയ്തു.

രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ ഗസ്സയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴും ഗസ്സയുടെ പകുതിയിലധികം ഭാഗം ഇസ്രായേല്‍ നിയന്ത്രണത്തിലാണെന്നും യുദ്ധദുരന്തത്തില്‍ നിന്ന് കരകയറാന്‍ ഗസ്സയ്ക്ക് താത്കാലിക സഹായം അത്യാവശ്യമാണെന്നും മിശ്അല്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

വ്യാജ കോളുകള്‍, ലിങ്കുകള്‍, പോസ്റ്ററുകള്‍, ലേലങ്ങള്‍ സൈബര്‍ തട്ടിപ്പ് ‘ജാഗ്രത പാലിക്കുക’ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്

സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

Published

on

അബുദാബി: സൈബര്‍ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. അബുദാബി പോലീസിന്റെ എക്‌സ്റ്റേണല്‍ റീജിയണ്‍സ് പോലീസ് ഡയറക്ടറേറ്റിന്റെ ഭാഗമായ ബനിയാസ് പോലീസ് സ്റ്റേഷന്‍, അല്‍മഫ്‌റഖ് പ്രദേശത്തെ അല്‍റാഹ വര്‍ക്കേഴ്സ് വില്ലേജില്‍ ഇതുസംബന്ധിച്ചു ‘ജാഗ്രത പുലര്‍ത്തുക’ എന്ന സന്ദേശവുമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

ആധുനിക സൈബര്‍ തട്ടിപ്പ് രീതികളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് വര്‍ക്ക്ഷോപ്പിന്റെ ലക്ഷ്യം. ഡിജിറ്റല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ആധുനിക തട്ടിപ്പ് സാങ്കേതിക വിദ്യകളില്‍നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കു ന്നതിനുമുള്ള അബുദാബി പോലീസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. അജ്ഞാത ഫോണ്‍ കോളുകള്‍, വ്യാജ ലിങ്കുകള്‍, റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്, വ്യാജ ജോലി പോസ്റ്ററുകള്‍, വഞ്ചനാപരമായ ഓണ്‍ലൈന്‍ പരസ്യങ്ങള്‍, വ്യാജ ലേലങ്ങള്‍, ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങള്‍ തുടങ്ങിയ ഏറ്റവും പ്രചാരത്തിലു ള്ള സൈബര്‍ തട്ടിപ്പ് രീതികളെക്കുറിച്ചു പൊലീസ് പ്രത്യേകം എടുത്തുപറഞ്ഞു. വ്യാജ ഫോണ്‍ നമ്പറുകള്‍, വാഹനങ്ങള്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്നതിനുള്ള പണ അഭ്യര്‍ത്ഥനകള്‍ക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കി.

‘ജാഗ്രത പാലിക്കുക’ എന്ന സന്ദേശത്തിലൂടെ ഡിജിറ്റല്‍ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്ത വഞ്ചനാരീതികള്‍ തിരിച്ചറിയാനുള്ള പൊതുജനങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും അബുദാബി പോലീസ് ലക്ഷ്യമി ടുന്നു. ചൂഷണങ്ങളില്‍നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിന് അബുദാബിയിലെ ഡിജിറ്റല്‍ സുരക്ഷാ സംവിധാനത്തിന്റെ വ്യക്തമായ മുന്നറിയിപ്പ് സന്ദേശങ്ങളിലൂടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയും മോചനം നേടാനാകുമെന്ന് പൊലീസ് വ്യക്തമാക്കി

Continue Reading

GULF

ശൈഖ് സായിദ് പൈതൃകനഗരിയില്‍ വിനോദ നഗരി പ്രവര്‍ത്തനമാരംഭിച്ചു

ശൈഖ് സായിദ് പൈതൃകനഗരിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്വാദ്യകരമായ വിനോദനഗരി പ്രവര്‍ത്തനമാരംഭിച്ചു.

Published

on

അബുദാബി: പ്രശസ്തമായ ശൈഖ് സായിദ് പൈതൃകനഗരിയില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആസ്വാദ്യകരമായ വിനോദനഗരി പ്രവര്‍ത്തനമാരംഭിച്ചു. അല്‍വത്ബയുടെ ഹൃദയഭാഗത്ത് വിനോദവും വ്യത്യസ്ഥമായ അനുഭവ ങ്ങളും സംയോജിപ്പിക്കുന്ന കുടുംബ സൗഹൃദ ലക്ഷ്യസ്ഥാനമായാണ് പുതിയ സംവിധാനത്തെ വിലയിരുത്തപ്പെടുന്നത്. സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷത്തില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആകര്‍ഷണീയമായ കേന്ദ്രമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാഷണല്‍ ആന്റിനാര്‍ക്കോട്ടിക്‌സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സായിദ് ബിന്‍ ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഓഫീസ് ഡയറക്ടറും ഫെസ്റ്റിവല്‍ ഹയര്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ഹമീദ് സയീദ് അല്‍നിയാദിയും നിരവധി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ആസ്വാദനവും സുരക്ഷയും സംയോജിപ്പിച്ച് സമ്പൂര്‍ണ്ണ കുടുംബ വിനോദാനുഭവം നല്‍കുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മനോഹരമായ നടപ്പാതകളും സുഖപ്രദമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ഫെസ്റ്റിവല്‍ നഗരിയുടെ സാമീപ്യം വിവിധ കവാടങ്ങളില്‍നിന്ന് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്നു.

റോളര്‍ കോസ്റ്റര്‍, ഐസ് സ്‌കേറ്റിംഗ് റിങ്ക്, പ്രേതഭവനം, കണ്ണാടി മേസ്, നെറ്റ് മേസ് സോണ്‍, ദിനോസര്‍ പാര്‍ക്ക്, അമ്പെയ്ത്ത് പ്രവര്‍ത്തന ങ്ങള്‍, വൈദഗ്ധ്യാധിഷ്ഠിത ഗെയിമുകള്‍, ബമ്പര്‍ കാറുകള്‍, ഇലക്ട്രോണിക് ഗെയിമിംഗ് ഹാള്‍, കൊച്ചുകുട്ടികള്‍ക്കുള്ള പോണി റൈഡുകള്‍ എന്നിവയുള്‍പ്പെടെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും അനുയോജ്യമായ വൈവി ധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍ വണ്ടര്‍ലാന്റിലുണ്ട്. വിപുലമായ ഇലക്ട്രോണിക് ലെയ്നുകള്‍ സജ്ജീകരിച്ചിരിക്കുന്ന ഇവിടെ പ്രായത്തിനനുസരിച്ചുള്ള ഉപകരണങ്ങളുള്ള തിളക്കമുള്ള തീം, കുട്ടികളുടെ ബൗളിംഗ് ഹാള്‍ എന്നിവയുമുണ്ട്.

ഉയര്‍ന്ന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദ നഗരത്തിലുടനീളം സുഗമമായ നാവിഗേഷന്‍ ഉറപ്പാ ക്കുന്നതിന് കഫേകള്‍, ലഘുഭക്ഷണ ഔട്ട്ലെറ്റുകള്‍ പോലുള്ള പാതകളും സേവന മേഖലകളും ആസൂത്രണം ചെയ്തി ട്ടുണ്ട്. പൈതൃകം, കല, സംസ്‌കാരം, വിനോദം എന്നിവ ഒരുമിച്ച് സമഗ്രമായ സാംസ്‌കാരിക, വിനോദ കേന്ദ്രമായ ഇ വിടെ കുടുംബങ്ങളെയും യുവാക്കളെയും കുട്ടികളെയും ഉള്‍പ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത നൂതന സംവിധാനങ്ങള്‍ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം പകരും. വൈകുന്നേരം 4 മുതല്‍ അര്‍ദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെയുമാണ് പ്രവര്‍ത്തിക്കുക.

Continue Reading

GULF

ദാനശീലം, സേവനം, മാനുഷിക മൂല്യങ്ങള്‍ വര്‍ധിപ്പിക്കുക; അബുദാബിയില്‍ ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു

Published

on

അബുദാബി: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച്, യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ‘നമ്മുടെ രാഷ്ട്രത്തിനായി സായിദിന്റെ ദാനത്തിന്റെയും നന്മയുടെയും പാതയും പൈതൃകവും പിന്തുടരുക’ എന്ന സന്ദേശവു മായി ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു.

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ സ്ഥാപിച്ച ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടി. ദാനം ചെയ്യല്‍ സംസ്‌കാ രം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുന്ന സന്നദ്ധസേവനം, മാനുഷിക മൂല്യങ്ങള്‍ എ ന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി.

ലോകമെമ്പാടുമുള്ള വളണ്ടിയര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും സന്നദ്ധസേവന സംരംഭങ്ങളെ പിന്തുണക്കുന്ന ആഗോള വേദി എന്ന നിലയില്‍ യുഎഇയുടെ പദവി ശ്രദ്ധേയമായി. സമൂഹം, ആരോഗ്യം, പരിസ്ഥിതി, കായികം, സന്നദ്ധസേവനം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണ ങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രായോഗിക പരിശീലന സെഷനുകള്‍ എന്നിവ നടന്നു.

ഉദ്ഘാടന ചട ങ്ങില്‍, വിവിധ രാജ്യങ്ങളിലെ മെഡിക്കല്‍ വളണ്ടിയര്‍ റിസര്‍വ് ടീമുകളില്‍ പങ്കെടുക്കുന്ന യുഎഇ വളണ്ടിയര്‍ ഡോക്ടര്‍മാ ര്‍ നടത്തിയ മാനുഷിക, മെഡിക്കല്‍ ദൗത്യങ്ങള്‍ വിവരിക്കുന്ന ”സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ്”ന്റെ 25 വര്‍ഷത്തെ ഹൃദയസ്പര്‍ശിയായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പ്രാദേശികമായും അന്തര്‍ദേശീയമായും ആയിരക്കണക്കിന് വളണ്ടി യര്‍മാരെ പരിശീലിപ്പിക്കുന്നതിലും യോഗ്യത നേടുന്നതിലും യുഎഇ മെഡിക്കല്‍ റെഡിനെസ് ആന്റ് റെസ്‌പോണ്‍സ് പ്രോഗ്രാമായ ജഹെസിയയുടെ നിര്‍ണായക പങ്ക് ശ്രദ്ധേയമായി.

വോളണ്ടിയര്‍ സംരംഭങ്ങളെ സ്വീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് യുഎഇ യെന്ന് സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ് സിഇഒയും യുഎഇ ഡോക്ടര്‍മാരുടെ തലവനും യുഎഇ നാഷണല്‍ റെഡിനെസ് ആന്റ് റെസ്പോണ്‍സ് പ്രോഗ്രാം (ജഹെസിയ) സിഇഒയുമായ ഡോ.ആദില്‍ അല്‍ഷംരി അല്‍അജ്മി വ്യക്തമാക്കി. ദാ ന സംസ്‌കാരത്തെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണിത്. സന്നദ്ധസേ വനം ഇമാറാത്തി ഐഡന്റിറ്റിയുടെ അനിവാര്യഘടകമായി മാറിയിട്ടുണ്ട്. സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും രാഷ്ട്രത്തെ സേവിക്കുന്നതിനും നന്മ പ്രചരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന യുവാക്കളുടെ പരിശ്രമങ്ങളെ ആദരിക്കു കയും ചെയ്യുന്ന ദേശീയ മൂല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവരുടെ പിന്തുണയില്‍ രൂപപ്പെട്ട സ ന്നദ്ധസേവനം യുഎഇയുടെ മാനുഷികവും നാഗരികവുമായ സമീപനത്തിന്റെ പ്രധാന സ്തംഭമാണെന്ന് ഡോ. അല്‍ഷ മേരി വ്യക്തമാക്കി.

ഇമാറാത്തി യുവാക്കളെ അവരുടെ നേതൃത്വത്തിന്റെയും മാതാപിതാക്കളുടെയും മാതൃക പിന്തുടര്‍ന്ന് സ്വയം നയിക്കുന്ന സംരംഭങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രചോദിപ്പിച്ചത് ബുദ്ധിമാന്മാരായ നേതൃത്വ മാണ്. ലോകമെമ്പാടുമുള്ള സന്നദ്ധസേവനം, സഹിഷ്ണുത, സന്തോഷം, പോസിറ്റീവിറ്റി എന്നിവയുടെ അംബാ സഡര്‍ മാരാണെന്ന ഖ്യാതി നേടാന്‍ യുഎഇക്ക് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending