Connect with us

Video Stories

ദുര്‍ബലരല്ല ഇറാന്‍

Published

on

 

യൂറോപ്യന്മാര്‍ക്ക് അത്ര ദഹിക്കുന്ന മണ്ണല്ല ഇറാന്‍. അമേരിക്കയെയും പടിഞ്ഞാറന്‍ ലോകത്തെയും രാഷ്ട്രീയമായി വിറപ്പിച്ചുനിര്‍ത്തുന്ന ഇറാനോട് പണ്ടേയുണ്ട് യൂറോപ്പിനൊരു വിരോധം. പക്ഷേ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒറു യൂറോപ്യന്‍ ഇറാനിലുണ്ട്- അദ്ദേഹത്തിന് പരാതികളേതുമില്ല. കക്ഷിയുടെ മനസ്സ് നിറയെ ഫുട്‌ബോളാണ്. ആ ഫുട്‌ബോളിനെ തന്നെ സ്‌നേഹിക്കുന്ന രാജ്യത്തിന് സമ്മാനിക്കുക എന്ന ലളിതമായ ലക്ഷ്യം മാത്രം. ആള് ചില്ലറക്കാരനാണെന്ന് കരുതരുത്. ലോകത്തിലെ തന്നെ ഏറ്റവും മികച് രണ്ട് ഫുട്‌ബോള്‍ ക്ലബുകളായ റയല്‍ മാഡ്രിഡിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും അമരക്കാരനായിരുന്നു. 2010 ല്‍ പോര്‍ച്ചുഗലിന്റെ ലോകകപ്പ് കോച്ചായിരുന്നു. അതിന് മുമ്പ് രണ്ട് തവണ ഫിഫ അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ടീമിന്റെ അമരക്കാരന്‍. പോര്‍ച്ചുഗലില്‍ നിന്നും ഹൗസേ മോറിഞ്ഞോയെ പോലുള്ള തന്ത്രശാലികള്‍ വരുന്നതിന് മുമ്പ് തന്നെ കളി മൈതാനത്ത് സൂത്രങ്ങളുടെ ശക്തി തെളിയിച്ച കാര്‍ലോസ് ക്വിറസ്. ക്വിറസിലെ പരിശീലകന്‍ ഏഴ് വര്‍ഷം പോയിട്ട് ഒരു വര്‍ഷം ഇറാനില്‍ നില്‍ക്കുമോ എന്ന് ചോദിച്ചവരായിരുന്നു അദ്ദേഹത്തിന്റെ അടുത്ത മിത്രങ്ങള്‍. ഏഷ്യയില്‍ നിന്നും റഷ്യന്‍ ടിക്കറ്റ് നേടിയ ആദ്യ രാജ്യമെന്ന ഇറാന്‍ സ്വന്തമാക്കുമ്പോള്‍ ക്വിറസ് അവകാശവാദങ്ങള്‍ക്കൊന്നും തുനിഞ്ഞില്ല. ഇന്നലെ അദ്ദേഹം തന്റെ പ്രാഥമിക ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ചു. അതിലെ രണ്ട് പേര്‍ ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായി. മധ്യനിരക്കാരായ മസൗദ് ഷജോയിയും ഇഹ്‌സാന്‍ ഹാജി സാഫിയും. രണ്ട് പേരും യൂറോപ്പില്‍ കളിക്കുന്നവര്‍. ഗ്രീക്ക് ക്ലബായ പാനിയോണിസിന്റെ മധ്യനിരക്കാര്‍. രണ്ട് പേരും ഒരു പാതകവും ചെയ്തിട്ടില്ല. പക്ഷേ സ്വന്തം ക്ലബിനായി കളിക്കുമ്പോള്‍ അവര്‍ ഒരു ഇസ്രാഈലി ടീമിനെതിരെ കളിച്ചു. അത് നാട്ടില്‍ വലിയ പുലിവാലായി. രണ്ട് പേരെയും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആജീവനാന്തം നിരോധിച്ചു. ഇറാന്‍ ഇസ്രാഈലിനെ അംഗീകരിക്കുന്നില്ല. അതിനാല്‍ തന്നെ ഒരു ജൂത ടീമിനെതിരെ കളിച്ചവര്‍ രാജ്യദ്രോഹികളാണെന്ന് വരെ മുദ്ര കുത്തപ്പെട്ടു. രണ്ട് പേര്‍ക്കും നാട്ടില്‍ വരാന്‍ വരെ പേടി. പക്ഷേ ക്വിറസിലെ പരിശീലകന് അതൊന്നും പ്രശ്‌നമായിരുന്നില്ല. നന്നായി കളിക്കുന്നവരോട് ഒരു വിരോധവും തനിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം രണ്ട് പേരെയും പ്രാഥമിക ലോകകപ്പ് സംഘത്തില്‍ അംഗങ്ങളാക്കിയത്.
ഗ്രൂപ്പ് ബി യില്‍ ഇറാന്‍ കാര്യങ്ങള്‍ എളുപ്പമല്ല. സ്‌പെയിനും പോര്‍ച്ചുഗലും പിന്നെ മൊറോക്കോയും. എല്ലാവരും റാങ്കിംഗില്‍ ഇറാനേക്കാള്‍ മുന്നിലുള്ളവര്‍. അനുഭവസമ്പത്തിലും കരുത്തിലുമെല്ലാം മേല്‍കൈ ഇവര്‍ക്കുണ്ട്. ക്വിറസിലെ പരിശീലകന്‍ പക്ഷേ അതൊന്നും കാര്യമാക്കാതെ പറയുന്നത് മല്‍സരം നടക്കുന്നത് മൈതാനത്താണല്ലോ എന്നാണ്. ഫിഫ റാങ്കിംഗിനെയും പ്രതിയോഗികളെയും ബഹുമാനിക്കുമ്പോള്‍ തന്നെ അദ്ദേഹം വിശദീകരിക്കുന്നത് 90 മിനുട്ടിലെ കരുത്താണ് മല്‍സരവിധിയെ നിര്‍ണയിക്കുന്നത് എന്നാണ്. നാല് വട്ടം ലോകകപ്പ് കളിച്ചിരിക്കുന്നു അലി ദായിയുടെ നാട്ടുകാര്‍. 1978 ലായിരുന്നു ആദ്യം. പിന്നെ 98 ലെ ഫ്രഞ്ച് ലോകകപ്പ്, 2006 ലെ ജര്‍മന്‍ ലോകകപ്പ്, കഴിഞ്ഞ ബ്രസീല്‍ ലോകകപ്പ്. ഇത്തവണ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇറാന് കാര്യമായ വെല്ലുവിളിയേ ഉണ്ടായിരുന്നില്ല. തോല്‍വികളില്ലാതെ അവര്‍ കടന്നു വന്നു. റഷ്യയില്‍ ഇറാന്റെ തുരുപ്പ് ചീട്ടുകള്‍ രണ്ട് പേരാണ്. ഒന്നാമന്‍ സര്‍ദാര്‍ അസ്‌മോന്‍, രണ്ടാമന്‍ ഡച്് ലീഗില്‍ ഇത്തവണ മിന്നിയ ലീഗിലെ ടോപ് സ്‌ക്കോറര്‍ അലിറേസ ജഹാന്‍ ബക്ഷ്. മുന്‍നിരയില്‍ സര്‍ദാര്‍ മിന്നുന്ന താരമാണ്. ഇറാനിയന്‍ ഫുട്‌ബോളില്‍ എന്നും നിറഞ്ഞ് നിന്നിട്ടുള്ള അലി ദായിയുടെ പിന്മുറക്കാരന്‍ എന്ന് ഇറാനിയന്‍ പത്രങ്ങള്‍ വിശേഷിപ്പിക്കുന്ന താരം. മറ്റൊരു പ്രധാന പ്രത്യേകത സര്‍ദാറിന് റഷ്യ സുപരിചിതമാണ് എന്നതാണ്. റഷ്യന്‍ ക്ലബായ റുബിന്‍ കസാന് വേണ്ടിയാണ് സര്‍ദാര്‍ കളിക്കുന്നത്. റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇറാനിയന്‍ താരവും കക്ഷി തന്നെ. 2015 ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് മുതല്‍ രാജ്യത്തിന്റെ ശക്തിയാണ് സുന്ദരമായ ഗോളുകളുടെ വക്താവായ ചെറുപ്പക്കാരന്‍. അലി റേസ എന്ന മുന്‍നിരക്കാരന്‍ ഈയിടെ വാര്‍ത്തകളില്‍ മിന്നിയത്. ഡച്ച് ലീഗിലെ ടോപ് സ്‌ക്കോറര്‍ എന്ന പദവിയില്‍. ഉന്നതന്മാര്‍ കളിക്കുന്ന ഡച്ച് ലീഗില്‍ അലിറേസ നേടിയത് 21 ഗോളുകള്‍. ഈ രണ്ട് സ്‌ട്രൈക്കര്‍മാരാണ് ടീമിന്റെ കരുത്ത്. പിന്നെ ആരെയും വിറപ്പിക്കുന്ന മധ്യനിരയും പ്രതിരോധത്തില്‍ ജാഗ്രത കുറയാത്ത ഡിഫന്‍സും. അലിറേസ ബെര്‍വാന്തായിരിക്കും ഫസ്റ്റ് ചോയിസ് ഗോള്‍ക്കീപ്പര്‍. നല്ല തുടക്കമാണ് ക്വിറസും ടീമും ആഗ്രഹിക്കുന്നത്. 15 ന് മൊറോക്കോയുമായാണ് ആദ്യ മല്‍സരം. നല്ല തുടക്കം ലഭിച്ചാല്‍ അത് ഉപയോഗപ്പെടുത്തി മുന്നേറാന്‍ കഴിയുമെന്നാണ് ക്വിറസിന്റെ പക്ഷം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending