Connect with us

Video Stories

ഐ.എസ്.എല്‍; ആര്‍ക്കും മുന്‍തൂക്കമില്ലാതെ പോയിന്റ് പട്ടിക

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി:ഐ.എസ്.എലില്‍ ആറാം റൗണ്ട് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ പോയിന്റ് പട്ടികയില്‍ ആര്‍ക്കും അപ്രമാദിത്യമില്ല. മിക്ക ടീമുകളും ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി സെമിസാധ്യതകള്‍ തീര്‍ത്തും പ്രവചനാതീതമായി. ആറു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റുമായി ഏറ്റവും താഴെയുള്ള എഫ്.സി ഗോവക്ക് പോലും ടേബിളില്‍ മുന്നില്‍ കയറാന്‍ ഇനിയും സാധ്യതകളേറെയുണ്ട്. ഇന്ന് ഡല്‍ഹി-പൂനെ മത്സരം അവസാനിക്കുന്നതോടെ ചെന്നൈയിന്‍ ഒഴികെ ഏഴു ടീമുകള്‍ ആറാം റൗണ്ട് പിന്നിടും. ചെന്നൈയിന്‍ എഫ്.സിക്ക് 29ന് ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് ആറാം മത്സരം. പ്രാഥമിക റൗണ്ടില്‍ 14 മത്സരങ്ങളാണ് ഓരോ ടീമിനുമുള്ളത്.

ബുധനാഴ്ച്ച വരെയുള്ള മത്സര ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ സിറ്റി എഫ്.സിയാണ് 11 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഏഴു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ടു സമനിലയും രണ്ടു തോല്‍വിയും. രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന് ആറു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമടക്കം 10 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ കൊല്‍ക്കത്തക്ക് ആറു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുള്ള അത്‌ലറ്റികോ കൊല്‍ക്കത്തക്കാണ് മൂന്നാം സ്ഥാനം. തുല്യ പോയിന്റാണെങ്കിലും (8) ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ചെന്നൈയിന്‍ എഫ്.സിയാണ് നാലാം സ്ഥാനത്ത്. ആറു മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം ജയവും തോല്‍വിയും സമനിലയുമായി അഞ്ചാം സ്ഥാനത്താണ് കേരളം.
ഗോള്‍ഡന്‍ ബോളിനായുള്ള പ്രയാണത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ എമിലിയാനോ അല്‍ഫാരോയാണ് നാലു ഗോളുമായി മുന്നില്‍. ഡല്‍ഹി താരം മാര്‍സെലോ പെരേരയുടെ അക്കൗണ്ടില്‍ മൂന്നു ഗോളുകളുണ്ട്. ഏഴു താരങ്ങളാണ് രണ്ടു ഗോളുകളുമായി മൂന്നാം സ്ഥാനത്തുള്ളത്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. എതിര്‍ താരങ്ങളില്‍ നിന്നും പന്ത് തട്ടിയെടുക്കുന്ന കാര്യത്തില്‍ (ടാക്ക്‌ളിങ്) മുംബൈയുടെ റൊമാനിയന്‍ താരം ലൂസിയന്‍ ഗോയനാണ് നമ്പര്‍ വണ്‍. 28 തവണ താരം ഈ ലക്ഷ്യം നിറവേറ്റി. പൂനെയുടെ മാര്‍ക്വി താരം മുഹമ്മദ് സിസോക്കൊയാണ് രണ്ടാം സ്ഥാനത്ത് (24 തവണ). 18 ടാക്ലിങുമായി ബ്ലാസ്റ്റേഴ്‌സ് താരം മെഹ്താബ് ഹുസൈന്‍ അഞ്ചാം സ്ഥാനത്തുണ്ട്.

നോര്‍ത്ത് ഈസ്റ്റിന്റെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതോ പോള്‍ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ ഏറെ മുന്നിലാണ്. വലയിലേക്കുള്ള 27 ഷോട്ടുകളാണ് സുബ്രതോ തടഞ്ഞിട്ടത്. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പറായ താരം ബാറിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വല കാത്ത മലയാളി താരം ടി.പി രഹനേഷിന് ഇത്തവണ ഒരു മത്സരത്തിലും കളത്തിലിറങ്ങാനായില്ല. പരിക്കും താരത്തെ വലക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ ദേബ്ജിത് മജുംദാറിന്റെ അക്കൗണ്ടില്‍ 18 ക്ലീന്‍ ഷീറ്റുകളുണ്ട്.
മുംബൈയും ഡല്‍ഹിയും ചെന്നൈയിനുമാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം (7). കുറഞ്ഞ ഗോളുകള്‍ നേടിയ ടീമുകളെന്ന മോശം റെക്കോഡ് ബ്ലാസ്റ്റേഴ്‌സ് ഗോവക്കും പൂനെക്കുമൊപ്പം പങ്കിടുന്നു. നാലു തവണ മാത്രമാണ് മൂന്നു ടീമുകള്‍ക്കും എതിര്‍വല ചലിപ്പിക്കാനായത്. ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലും കേരളം ഏറെ പിറകിലാണ്. ഗോവ തന്നെയാണ് കൂടുതല്‍ ഗോള്‍ വഴങ്ങിയത് (9). നോര്‍ത്ത് ഈസ്റ്റ് മൂന്ന് ഗോളുകള്‍ മാത്രമാണ് ഇതുവരെ വഴങ്ങിയത്.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending