Connect with us

Video Stories

ഇസ്രാഈലി തന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിക്കുന്നു

Published

on

കെ. മൊയ്തീന്‍കോയ

ഇന്ന് നടക്കുന്ന ഇസ്രാഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ വില കുറഞ്ഞ സര്‍വ അടവുകളും പയറ്റുകയാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് അഭിപ്രായ സര്‍വേ. തീവ്ര, വലതുപക്ഷ പാര്‍ട്ടികളെ ഒപ്പംനിര്‍ത്തി ഭരണം നിലനിര്‍ത്താനാണ് നെതന്യാഹുവിന്റെ ലക്ഷ്യം. അഴിമതി ആരോപണത്തെതുടര്‍ന്ന് ഭരണത്തില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പായിരുന്ന നെതന്യാഹു കുടിലതന്ത്രത്തിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കാനാണ് ഒരുങ്ങുന്നത്. ഇസ്രാഈലിലെ ജൂത സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ പതിവ് തന്ത്രം പുറത്തെടുത്തിട്ടുണ്ട്. അധിനിവിഷ്ട ഭൂമിയിലെ ഫലസ്തീന്‍ സമൂഹത്തിന് എതിരെ കടുത്ത പീഡനം നടത്തിയും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം നടത്തിയും ‘വീര’പുരുഷനാവുകയാണ് നെതന്യാഹു. നെതന്യാഹുവിന്റെ അടുത്ത സുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ‘ഇസ്രാഈല്‍ തന്ത്രങ്ങള്‍’ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കുന്നു. സയണിസ്റ്റ് കുടിലതന്ത്രങ്ങള്‍ ഇന്ത്യയിലും പ്രയോഗിച്ച് കഴിഞ്ഞ തവണ വിജയം കണ്ടതാണല്ലോ. ‘ഒരേ തൂവല്‍പക്ഷി’കളാണ് ഇസ്രാഈലിലും ഇന്ത്യയിലും ഭരണം നടത്തുന്നത്. വിജയിക്കാന്‍ എന്ത് വൃത്തികെട്ട അടവും അവര്‍ പ്രയോഗിക്കും. നരേന്ദ്രമോദിക്ക് ഉപദേശം നല്‍കുന്നത് നെതന്യാഹുവാണ്. നെതന്യാഹുവിന് ഉപദേശം നല്‍കാന്‍ അമേരിക്കയും റഷ്യയുമുണ്ട്, എന്ന് കാണുന്നത് വിചിത്രമായ വിരോധാഭാസം തന്നെ. സിറിയയില്‍നിന്ന് 1967ലെ യുദ്ധത്തില്‍ കയ്യടക്കിയ ഗോലാന്‍കുന്നും ഫലസ്തീന്റെ ജറൂസലവും ഇസ്രാഈലിന് സ്വന്തമാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ‘സര്‍ട്ടിഫിക്കറ്റ്’ നെതന്യാഹുവിന് ജൂത വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്നു. 1948-ല്‍ യു.എന്‍ പൊതുസഭയില്‍ ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രൂപീകരിക്കുന്നതിന് ബ്രിട്ടനൊപ്പം സംയുക്ത പ്രമേയം അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് റഷ്യയായിരുന്നു. തുടര്‍ന്ന് വന്‍തോതില്‍ റഷ്യന്‍ ജൂതര്‍ ഇസ്രാഈലില്‍ കുടിയേറി. റഷ്യന്‍ വംശജര്‍ ഇസ്രാഈലി ജനസംഖ്യയില്‍ വലിയ ഘടകമാണ്. ഇവര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ആഴ്ചകള്‍ക്ക്മുമ്പ് നെതന്യാഹു റഷ്യ സന്ദര്‍ശിച്ചത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍പോലും ഇടപെട്ട് ട്രംപിനെ വിജയിപ്പിക്കാന്‍ തന്ത്രം പയറ്റിയ വ്‌ളാഡ്മിര്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ച തന്നെ നെതന്യാഹുവിന് സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായകമാവും.
നെതന്യാഹുവിനെപോലെ സമാനമായ നിലപാടുകളാണ് മോദിയും പ്രയോഗിക്കുന്നത്. ഇസ്രാഈലില്‍ ഫലസ്തീന്‍ വിരുദ്ധതയാണെങ്കില്‍ ഇന്ത്യയില്‍ മുസ്‌ലിം വിരുദ്ധ നിലപാട്. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടുപോകണമെന്ന് മോദി മന്ത്രിസഭാംഗം. ഹിന്ദു മേഖല വിട്ട് ന്യൂനപക്ഷ (മുസ്‌ലിം) മണ്ഡലമായ വനയനാട്ടിലേക്കാണ് രാഹുല്‍ഗാന്ധി പോയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനം. 54 ശതമാനം ഹൈന്ദവ വോട്ടര്‍മാരുള്ള മണ്ഡലമാണ് വയനാട് എന്ന വസ്തുത മറച്ചുവെക്കുന്നു. മത സൗഹാര്‍ദ്ദത്തിനും ജനാധിപത്യത്തിനും അനിഷേധ്യ സംഭാവനകള്‍ നല്‍കിവരുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പതാക പാകിസ്താന്‍ പതാകയാണെന്ന് ആരോപിക്കുന്നതും മോദി തന്നെ. യു.പി മുഖ്യന്‍ യോഗി ആദിത്യനാഥിന്റെ വിമര്‍ശനം ‘വൈറസ്’ എന്നാണ്. അസമിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് (വിശേഷിച്ചും മുസ്‌ലിംകള്‍ക്ക്) പൗരത്വം നിഷേധിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ഭയവിഹ്വലരാണ്. മുസ്‌ലിംകള്‍ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട് ഹൈന്ദവ സമൂഹത്തെ ഒപ്പം നിര്‍ത്തുക എന്ന തന്ത്രം ആവര്‍ത്തിക്കാനാണ് മോദിയും സംഘ്പരിവാറും ശ്രമിക്കുന്നത്.
നെതന്യാഹുവിനെ പോലെ നരേന്ദ്രമോദിയും സര്‍ക്കാറും വന്‍ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയരാണ്. അറ്റോര്‍ണി ജനറല്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവയൊക്കെ മറികടക്കാന്‍ വംശീയ സമീപനം വഴി സാധ്യമാണെന്ന് നെതന്യാഹു അവകാശപ്പെടുന്നു. കഴിഞ്ഞ ഇന്ത്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഈ കുടില തന്ത്രത്തിലൂടെയാണ് കേവലം 30 ശതമാനം മാത്രം വോട്ട് നേടി നരേന്ദ്രമോദിയും സംഘ്പരിവാറും അധികാരം കയ്യടക്കിയത്. 30,000 കോടിയുടെ റഫാല്‍ അഴിമതി വിവാദം ഇന്ത്യന്‍ സമൂഹത്തെ ഞെട്ടിച്ചു. രാജ്യത്തിന്റെ സമ്പത്ത് ഏതാനും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കുകയാണ് മോദി. എന്നാല്‍ അവയൊക്കെ മറികടക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി സാധ്യമാവുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളില്‍ മിക്കവയും ബി.ജെ.പി ഭരണകൂടം കയ്യടക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പോലും വിമര്‍ശനം ഉയര്‍ന്നു. സി.ബി.ഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയൊക്കെ എതിരാളികള്‍ക്ക് എതിരെ ആയുധങ്ങളാകുന്നു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി വിമര്‍ശിച്ചു. ഗവര്‍ണര്‍മാര്‍ ഭരണഘടന അട്ടിമറിക്കുന്നു. പാര്‍ലമെന്റിനെ നോക്കുകുത്തിയായാണ് മോദി ഭരിക്കുന്നത്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുന്നത് അപൂര്‍വം. റിസര്‍വ് ബാങ്ക് അറിയാതെ നോട്ട് നിരോധനം. ഏത് വസ്ത്രം ധരിക്കണമെന്നും ഭക്ഷണം കഴിക്കണമെന്നും അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാറും സംഘ്പരിവാറും. ഇസ്രാഈലില്‍നിന്ന് സ്വീകരിക്കുന്ന സയണിസ്റ്റ് കുതന്ത്രങ്ങള്‍ ഇന്ത്യയില്‍ പ്രയോഗിക്കുകയാണ് സംഘ്പരിവാര്‍.
ഇസ്രാഈലില്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് (ലിക്കുഡ്) വന്‍ ഭീഷണി സൈന്യത്തിലെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ബെന്നി ഗാന്‍ടിസിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയാണ്. ലിക്കുഡ് 29, ബ്ലൂ ആന്റ് വൈറ്റ് 28 എന്നീ നിലകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. 1948-ല്‍ പിറവിയെടുത്തത് മുതല്‍ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം ‘രാജ്യസുരക്ഷ’ തന്നെ. സാങ്കേതിക രംഗത്ത് വന്‍ വളര്‍ച്ച. യൂറോപ്പുമായും ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളില്‍ വാണിജ്യ ബന്ധം. നെതന്യാഹു കേവല ഭൂരിപക്ഷം (61) നേടാന്‍ തീവ്ര വലത്പക്ഷ പാര്‍ട്ടികളുമയി ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറുവശം ഇതേ തന്ത്രം ഉപയോഗിക്കുന്നു. ഇസ്രാഈലില്‍ നടക്കുന്ന 28-ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ അറബ്, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഭരണ മാറ്റം ആഗ്രഹിക്കുന്നു. അഞ്ച് അറബ് പാര്‍ലമെന്റ് അംഗങ്ങളുണ്ടാകും. 2009 മുതല്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന ബഞ്ചമിന്‍ നെതന്യാഹു വിജയിച്ചാല്‍ അഞ്ചാം തവണയാണ് പ്രധാനമന്ത്രിയാവുക. ‘കൊടും ഭീകരന്‍’ എന്ന് അറിയപ്പെടുന്ന ഏരിയല്‍ ഷരോണിന് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രിയാകുന്ന മറ്റൊരു ഭീകരനാണ് നെതന്യാഹു. അറബ് രാജ്യങ്ങളെ ഭിന്നിപ്പിച്ച് ഇസ്രാഈലിന് സുരക്ഷ ഒരുക്കുന്ന ട്രംപ് നെതന്യാഹുവിന്റെ ഉത്തമ സുഹൃത്ത്. നെതന്യാഹു ഒരിക്കല്‍ കൂടി അധികാരത്തില്‍ വരികയാണെങ്കില്‍ ഫലസ്തീനുമായുള്ള സമാധാന നീക്കം പൂര്‍ണമായും തകരും. ഇസ്രാഈലിന് തൊട്ട് ‘ഫലസ്തീന്‍ രാഷ്ട്രം’ നെതന്യാഹുവിന്റെ സങ്കല്‍പത്തില്‍ പോലുമില്ല. ഈ നിലക്കുള്ള ഏത് സമാധാന നീക്കവും ട്രംപ്-നെതന്യാഹു കൂട്ടുകെട്ടില്‍ തകരുമെന്ന് തീര്‍ച്ച.
ഇസ്രാഈലില്‍ നടപ്പാക്കുന്ന കുടിലതന്ത്രം ഇന്ത്യയില്‍ ഇനിയും വിലപ്പോകില്ല. ഒരു തവണ അബദ്ധം സംഭവിച്ചു. എല്ലാവിധ വൃത്തികെട്ട അടവുകളെയും അതിജീവിക്കാന്‍ ഇന്ത്യയിലെ ജനാധിപത്യ മതേതര ശക്തികള്‍ കരുത്തു കാണിക്കുമെന്ന് മോദിയും സംഘ്പരിവാറും തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ വെപ്രാളമാണ് കാണുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending