Connect with us

world

തെരഞ്ഞെടുപ്പിന് മുമ്പ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരമധ്യത്തില്‍

തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്

Published

on

ടെല്‍ അവീവ്: ഇസ്രായേല്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നഗരഹൃദയത്തില്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ. തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്‌ക്വയറിലാണ് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പൂര്‍ണ നഗ്നപ്രതിമ സ്ഥാപിച്ചത്.

പ്രതിമ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നഗരസഭ അധികൃതര്‍ രംഗത്തെത്തി. പ്രതിമയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. പ്രതിമനീക്കാനും ഉത്തരവിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിഷേധ സൂചകമായി പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പ്രതിമയുടെ ശില്‍പ്പി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇന്ന് ബദ്ർ ദിനം; ധീരസ്മ‌രണകൾ പുതുക്കി വിശ്വാസികൾ

സ്ലാമിക വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ പ്രഥമ പ്രതിരോധ സമരത്തിന്റെ ഓര്‍മ പുതുക്കിയും ബദ്‌റില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ആണ്ടനുസ്മരണം നടത്തിയുമാണ് വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനമായി ആചരിക്കുന്നത്.

Published

on

ബദ്രീങ്ങളുടെ ധീര സ്മരണകള്‍ പുതുക്കി വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനം ആചരിക്കും. ഇസ്ലാമിക ചരിത്രത്തിലെ പോരാ ട്ടത്തിന്റെയും സഹനത്തിന്റെയും അനുപമായ സന്ദേശം നല്‍കുന്ന ബദ്ര്‍ യുദ്ധം നടന്നത് ഹിജ്‌റ രണ്ടാം വര്‍ഷം റമസാന്‍ 17നാണ്. മുഹമ്മദ് നബി (സ) ആദ്യമായി പങ്കെടുത്ത യുദ്ധം കൂടിയാണ് ബദ്ര്‍. ഇസ്ലാമിക വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ പ്രഥമ പ്രതിരോധ സമരത്തിന്റെ ഓര്‍മ പുതുക്കിയും ബദ്‌റില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ ആണ്ടനുസ്മരണം നടത്തിയുമാണ് വിശ്വാസികള്‍ ഇന്ന് ബദ്ര്‍ ദിനമായി ആചരിക്കുന്നത്.

സത്യത്തിനും നീതിക്കും വേണ്ടി ആദര്‍ശ തെളിമയുള്ള ഒരു സമൂഹം അനുഭവിച്ച കഠിനയാതനകളും പീഡനങ്ങളും ഓര്‍മപ്പെടുത്തുന്ന താണ് ബദ്ര്‍. വിശ്വാസ ദൃഢതയും അല്ലാഹുവിന്റെ സഹായവുമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അതിജയിക്കാനാകുമെന്ന വലിയ സന്ദേശമാണ് ബദ്ര്‍
നല്‍കുന്നത്. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഉന്നതസ്ഥാനമാണ് അല്ലാഹു നല്‍കിയതെന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലോകം പരമ്പരാഗതമായി ബദ്രീങ്ങളെ ആദരിച്ചുപോരുന്നത്. പതി നേഴാം രാവായ ഇന്നലെ വൈകിട്ട് മുതല്‍ പള്ളികള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും മൗലീദ് പാരായണവും പ്രത്യേക പ്രാര്‍ഥനകളും ബദ്ര്‍ അനുസ്മരണ പ്രഭാഷണങ്ങളും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു വരികയാണ്.

 

Continue Reading

News

ബാൾട്ടിമോർ അപകടം: രണ്ട് നിര്‍മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

പാലത്തിലെ കുഴികള്‍ നികത്തുന്ന പണിയിലേര്‍പ്പെട്ടിരുന്നവരാണ് 8 പേരും.

Published

on

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന അപകടത്തില്‍ പുഴയിലേക്ക് വീണ് കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്‌സ്‌കോ പുഴയില്‍ ചുവപ്പ് പിക്കപ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.

കാണാതായ എട്ടുപേരില്‍ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികള്‍ നികത്തുന്ന പണിയിലേര്‍പ്പെട്ടിരുന്നവരാണ് 8 പേരും. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണിവര്‍.

ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ കൊടുംതണുപ്പും കാരണം ചൊവ്വാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ബാക്കിയുള്ള നാലുപേര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് അവസാനിപ്പിച്ചു. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്തതിനുശേഷം ഇവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കും. അതേസമയം, അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായി കപ്പലിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്‍ന്നത്. 948 അടി നീളമുള്ള കപ്പല്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് കപ്പല്‍ നീങ്ങിയിരുന്നത്.

ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ് ‘ദാലി’യുടെ നടത്തിപ്പുകാര്‍. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാര്‍ ആയിരുന്നു.

അപകടത്തിനു മുന്‍പേ അപായസന്ദേശം നല്‍കി പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കാന്‍ സഹായിച്ച കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചിരുന്നു. പാലം ഉടന്‍ പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

2023-ല്‍ ചിലിയില്‍ നടത്തിയ പരിശോധനയില്‍ കപ്പലിന്റെ ചില യന്ത്രങ്ങള്‍ക്കും കപ്പലിന്റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന പരിശോധനകളില്‍ പ്രശ്‌നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആന്‍ഡ് പോര്‍ട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്‍. നടത്തിപ്പുകമ്പനിയായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.

Continue Reading

More

സി.എ.എ മുസ്‌ലിംങ്ങളെ വ്യക്തമായി പുറത്തു നിര്‍ത്തുന്ന നിയമം; യു.എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍

Published

on

ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്‍(യു.എസ്.സി.ഐ.ആര്‍.എഫ്). മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചത്.ഇന്ത്യയില്‍ അഭയം തേടുന്നവര്‍ക്കിടയില്‍ സി.എ.എ മതം കൊണ്ടുവരുന്നുവെന്നും നിയമം മുസ്‌ലിംകളെ പുറത്തുനിര്‍ത്തുന്നുവെന്നും യു.എസ് മതസ്വാതന്ത്ര്യ കമ്മീഷണര്‍ സ്റ്റീഫന്‍ ഷ്‌നെക്ക് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നിയമം യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിടുന്നതെങ്കില്‍, അതില്‍ ബര്‍മ്മ(മ്യാന്മര്‍)യില്‍ നിന്നുള്ള റോഹിങ്ക്യന്‍ മുസ്‌ലിംകളും പാകിസ്താനില്‍ നിന്നുള്ള അഹമ്മദിയ മുസ്‌ലിംകളും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹസാര ഷിയയും ഉള്‍പ്പെടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീലങ്കയില്‍നിന്നുള്ള തമിഴ് അഭയാര്‍ത്ഥികളും ചൈനയില്‍ നിന്നുള്ള ഉയ്ഗൂര്‍, തുര്‍ക്കിക് മുസ്‌ലിംകളും അടക്കം മുസ്‌ലിം ഇതര ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ പൗരത്വം നിയമത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.’സിഎഎ നിയമം പാസാക്കി വന്ന് നാല് വര്‍ഷത്തിലേറെയായി, ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍ തുടങ്ങി നിരവധി വിദ്യാര്‍ഥി ആക്ടിവിസ്റ്റുകള്‍ സമാധാനപരമായി പ്രതിഷേധിച്ചതിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യു.എ.പി.എ) നിയമപ്രകാരം ഇപ്പോഴും ജയിലില്‍ കഴിയുന്നു’വെന്ന് യു.എസ്.സി.ഐ.ആര്‍.എഫ്. കമ്മീഷണര്‍ ഡേവിഡ് കറി ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വാദിച്ചതിന് ഏകപക്ഷീയമായി തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ അധികൃതരോട് ആവശ്യപ്പെടണമെന്നും യു.എസ്.സി.ഐ.ആര്‍.എഫ് യുഎസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending