Connect with us

india

മാറ്റത്തിന്റെ കാഹളം മുഴങ്ങട്ടെ —പി.കെ കുഞ്ഞാലിക്കുട്ടി ARTICLE

അന്ധമായ കോൺഗ്രസ് വിരോധം വെച്ചുപുലർത്തുന്ന സി.പി.എം അധികാരം ലഭിക്കുന്നിടങ്ങളിൽ മാത്രം കോൺഗ്രസുമായി കൈക്കോർക്കാൻ വെമ്പൽകൊള്ളുന്നത് നാം കïതാണ്. അല്ലാത്തിടങ്ങളിൽ മതേതര വോട്ടുകളിൽ വിള്ളലുïാക്കി ബി.ജെ.പിക്ക് കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കാൻ ശ്രമിക്കുകയാണ്.  .

Published

on

(ജനറൽ സെക്രട്ടറി,
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്)

അധികാരത്തിന്റെ അഹന്തയിൽ എല്ലാവരെയും അടക്കിപ്പിടിച്ച് ഭരിക്കാമെന്ന നയമാണ്  സ്വീകരിച്ചുവരുന്നത്. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകൾ ഇ.ഡിയെ ഉപയോഗിച്ച് റെയ്ഡ് ചെയ്യുക വഴി കേന്ദ്ര സർക്കാർ അവരുടെ ഫാസിസ്റ്റ് നയം ലോകത്തിനു മുമ്പിൽ വീïും തെളിയിച്ചിരിക്കുകയാണ്. പുതിയ ഇന്ത്യയുടെ പരിച്ഛേദമായാണ് ലോക മാധ്യമങ്ങൾ ഈ പകപോക്കലിനെ നോക്കിക്കാണുന്നത്. കോർപറേറ്റുകൾക്ക് തടിച്ചുകൊഴുക്കാൻ അവസരമൊരുക്കുമ്പോഴും അടിസ്ഥാന വർഗ്ഗത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ അവലംഭിക്കുന്നത്. കോടിക്കണക്കിന് പട്ടിണിപ്പാവങ്ങൾ അധിവസിക്കുന്ന ഇന്ത്യയുടെ പുരോഗതിയല്ല കേന്ദ്ര ബജറ്റിൽ പോലും സർക്കാർ ലക്ഷീകരിക്കുന്നത്. ഇവിടത്തെ കൃഷിയും വ്യവസായവുമൊന്നും വളരണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നില്ല. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ക്ഷേമപദ്ധതികൾ നടപ്പിലാക്കുകയോ സർക്കാരിന്റെ ലക്ഷ്യമല്ല. അദാനിമാർക്കും അംബാനിമാർക്കും അവരുടെ സാമ്രാജ്യത്തിന്റെ കാൽക്കീഴിലേക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കാനാണ് കേന്ദ്രസർക്കാറിന്റെ നീക്കങ്ങൾ. ഇതിലൂടെ അവർക്ക് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങൾ ധാരാളം ലഭിച്ചുകൊïിരിക്കുന്നു.
ജനാധിപത്യ സംവിധാനത്തെ വെല്ലു വിളിച്ച് കൊï് ബി.ജെ.പി ഇതര സർക്കാറുകളെ പണത്തിന്റെ ‘പവറിൽ’ അട്ടിമറിക്കുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാറുകൾക്ക് കൂച്ചുവിലങ്ങിടുന്നു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഏറെ പങ്കുവഹിക്കുന്ന ഫെഡറൽ സിസ്റ്റങ്ങളെ രാഷ്ട്രീയ ചട്ടുകങ്ങളാക്കി മാറ്റുന്നു. ബി.ജെ.പിക്കു  വേïി വിദ്വേഷ പ്രസംഗം നടത്തുന്ന വക്കീലന്മാരെ പിടിച്ച്  ഉന്നത നീതി പീഠങ്ങളിൽ ജഡ്ജുമാരാക്കി ഇരുത്തുന്നു. നീതി പീഢത്തിലുള്ള വിശ്വാസത്തിൽ പോലും സംശയം ജനിപ്പിക്കുന്ന നിലപാടുകൾ ഉïാകുന്നു.   ഇന്ത്യയുടെ ആത്മാവായ ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി രാജ്യത്ത് പുതിയ നയങ്ങളും നിയമങ്ങളും ചുട്ടെടുക്കുന്നു. പാർലമെന്റിലെ മൃഗീയ ഭൂരിഭക്ഷം ഇന്ത്യയെ കൈവെള്ളയിൽ അമ്മാനമാടാനുള്ള അവസരമായി കാണുന്നു. ഏറെ ആപത്കരമായ ഈ സാഹചര്യം തിരിച്ചറിഞ്ഞു ഒറ്റക്കെട്ടായി നീങ്ങുവാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും സമയം വൈകിക്കൂടാ.
നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള വിരുദ്ധ വികാരങ്ങളുടെ നേർചിത്രം രാജ്യം കïതാണ്. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിയെ സ്വീകരിച്ച സാധാരണക്കാർ അതിന്റെ ഏറ്റവും വലിയ അടയാളമാണ്. ജീവിതം വഴിമുട്ടിയ ആയിരക്കണക്കിനാളുകൾ രാഹുൽ ഗാന്ധിയെ ചേർത്തുപിടിച്ചു കരഞ്ഞുപറഞ്ഞ വാക്കുകളിൽ അതിന്റെ പൊരുളുകളുï്. നാട് തകരുന്ന വ്യത്യസ്ത മേഖലകളിലെ വേദനകളും വിഹ്വലതകളും അതിൽ അടങ്ങിയിട്ടുï്. കർഷകരുടെയും കച്ചവടക്കാരുടെയും തൊഴിലാളികളുടെയുമെല്ലാം രോദനങ്ങൾ  ജോഡോ യാത്രയിൽ ഇന്ത്യ ഉടനീളം കേട്ടതാണ്. ഈ സർക്കാർ വിരുദ്ധ വികാരങ്ങളെ ജനാധിപത്യ രീതിയിലൂടെ ഉപയോഗപ്പെടുത്താനുള്ള വിലപ്പെട്ട സമയമാണിത്. മുമ്പിലെത്തി നിൽക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഇതേ ഗൗരവത്തിൽ രാജ്യത്ത് കാമ്പയിൻ ചെയ്യാൻ സാധിച്ചാൽ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ സാധിക്കും. പ്രതിപക്ഷത്തെ ഓരോ കക്ഷികളും കൂലങ്കശമായി ഇക്കാര്യം ചർച്ച ചെയ്യേï സന്ദർഭമാണിത്.
മതേതര വോട്ടുകളിൽ വിള്ളലുïാക്കിയാണ് ബി.ജെ.പി ഇന്ത്യയുടെ അധികാരം പിടിച്ചെടുത്തത്. ആറു പതിറ്റാïിലധിക കാലം കോൺഗ്രസ് കാവലിരുന്നത് ഈ മതേതര രാജ്യത്തിനായിരുന്നു. തീവ്ര ഫാസിസ്റ്റുകളുടെ മതവാദങ്ങൾ മുമ്പും രാജ്യത്ത് ശക്തമായി ഉയർന്നുവന്നിട്ടുï്. പക്ഷേ, അതിനെയെല്ലാം നിഷ്പ്രഭമാക്കാൻ മതേതര ശക്തികൾ രാജ്യത്ത് പ്രതിരോധം തീർത്ത് നിന്നിരുന്നു. ഇന്ന് ആ മതേതര ചേരികൾക്കിടയിൽ ഭിന്നിപ്പ് രൂക്ഷമായി നിലനിൽക്കുകയാണ്. ഖേദകരമെന്നു പറയട്ടെ, കൂടുതൽ അടുത്തു നിൽക്കേï ഈ സന്ദർഭത്തിൽ പോലും അകന്നുനിൽക്കാനാണ് ചില മതേതര പാർട്ടികൾ പോലും ചിന്തിക്കുന്നത്. അന്ധമായ കോൺഗ്രസ് വിരോധം വെച്ചുപുലർത്തുന്ന സി.പി.എം അധികാരം ലഭിക്കുന്നിടങ്ങളിൽ മാത്രം കോൺഗ്രസുമായി കൈക്കോർക്കാൻ വെമ്പൽകൊള്ളുന്നത് നാം കïതാണ്. അല്ലാത്തിടങ്ങളിൽ മതേതര വോട്ടുകളിൽ വിള്ളലുïാക്കി ബി.ജെ.പിക്ക് കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കാൻ ശ്രമിക്കുകയാണ്.  .
ചിലയിടങ്ങളിൽ ന്യൂനപക്ഷങ്ങൾ ഇത്തരം തെറ്റിദ്ധാരണകളിൽ അകപ്പെട്ട് മതേതര ചേരികളെ ദുർബലപ്പെടുത്തുന്നതും നമ്മൾ കാണുന്നു. യു.പിയിലും ബിഹാറിലും  ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം കക്ഷികൾ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതാണ് ബി.ജെ.പിക്ക് തഴച്ചുവളരാനുള്ള അവസരമൊരുക്കിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പോലും കോൺഗ്രസ് വിരുദ്ധത ആളിക്കത്തിച്ചാണ് അധികാരത്തിലിരിക്കുന്നവർ ബി.ജെ.പിക്ക് വഴിവെട്ടിക്കൊടുത്തത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ നാം അത് കïതാണ്. ബല്ലി മാറൻ, ചാന്ദ്‌നി ചൗക്ക് മുതലായ അസംബ്ലി സീറ്റുകളിൽ ന്യൂനപക്ഷ വോട്ടുകളാണ് കൂടുതൽ. ഇവിടെ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും കിട്ടിയ വോട്ടുകൾ ഇഴപിരിച്ചാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ബി.ജെ.പി തട്ടിയെടുത്തതായി കാണാം. 10,000 മുതൽ 17,000ത്തിലേറെ വോട്ടുകൾ ബി.ജെ.പി അധികം നേടിയത് ഈ കോൺഗ്രസ് വിരുദ്ധത ആളിക്കത്തിച്ചതിന്റെ ദുരന്തഫലമാണ്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി കുരുക്കുന്ന ചരടിൽ ന്യൂനപക്ഷങ്ങളെ കുരുത്തിടാൻ ചില പാർട്ടികൾ നടത്തുന്ന ബുദ്ധിശൂന്യതയാണ് ഇവിടെ ചൂïിക്കാട്ടിയത്. ഇത് തിരിച്ചറിയാനുള്ള ജനാധിപത്യ ബോധമാണ് മതേതര ജനതക്കുïാവേïത്.
ആവുന്നിടങ്ങളിലെല്ലാം കോൺഗ്രസ് വിരുദ്ധതയാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. ബംഗാളിലും ത്രിപുരയിലും മാത്രമല്ല, അവർ നാമമാത്രമായി നിലകൊള്ളുന്ന ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോലും ‘ബി.ജെ.പിക്ക് എതിരായുള്ള കോൺഗ്രസ് വിരുദ്ധ’ ചേരി കെട്ടിപ്പടുക്കാനാണ് ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ ലാലുവും നിതീഷും സ്റ്റാലിനുമെല്ലാം കോൺഗ്രസിനെ അനുകൂലിക്കുമ്പോഴും സി.പി.എം മൂന്നാം മുന്നണിയെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയെ ഏകശിലാ രാജ്യമെന്ന സങ്കൽപത്തിലേക്ക് അടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇനിയും ഈ തിരിച്ചറിവ് മതേതര പാർട്ടികൾക്ക് കൈവന്നില്ലെങ്കിൽ ഗാന്ധിജി കെട്ടിപ്പടുത്ത ഇന്ത്യ ഗോഡ്‌സെയുടേത് മാത്രമായി മാറും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം വരിച്ച് ആർ.എസ്.എസിന്റെ  ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയാണ് ബി.ജെപിയുടെ ഉദേദശിക്കുന്നത്. കോടതികളും കൊളീജിയങ്ങളും കോർപ്പറേറ്റുകളും മാത്രമല്ല, സാധാരണക്കാരെ സ്വാധീനിക്കുന്ന മേഖലകൾകൂടി ബി.ജെ.പി കയ്യടക്കിവെച്ചിരിക്കുകയാണ്. എൻ.ഡി.ടി.വിയും ആജ്തകും എ.ബി.പി ന്യൂസും ഇന്ത്യാ ടി.വിയും നൽകുന്ന വാർത്തകൾക്ക് ചുവടുവെച്ചു തന്നെയാണ് പ്രാദേശിക മാധ്യമങ്ങളും പലപ്പോഴും മുന്നേറുന്നത്. ഇന്ത്യ നമ്മുടേതല്ലാതായി മാറുന്നതിനു മുമ്പ് മതേതര പ്രസ്ഥാനങ്ങൾ ഒരുമിച്ചിരുന്ന് മാറ്റത്തിന്റെ കാഹളം മുഴക്കാൻ സമയമായിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Continue Reading

india

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 3 ലക്ഷം അധിക വോട്ടര്‍: വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഏകദേശം മൂന്ന് ലക്ഷം പേരുടെ വര്‍ധന നടന്നുവെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുശേഷം പുറത്തിറക്കിയ അന്തിമ പട്ടികയ്ക്കുശേഷവും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ 10 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് 3 ലക്ഷം പേരെ ചേര്‍ത്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒക്ടോബര്‍ 20 വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന്റെ അവസാന ദിവസത്തിന് പത്തുദിവസം മുമ്പ് വരെ യോഗ്യരായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബിഹാറിലെ പ്രത്യേക സംഗ്രഹ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ പട്ടികയില്‍ 7.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടെടുപ്പിനുശേഷം, നവംബര്‍ 12ന് പുറത്തിറക്കിയ കണക്കില്‍ വോട്ടര്‍മാരുടെ എണ്ണം 7.45 കോടി ആയി ഉയര്‍ന്നു.

അതേസമയം കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ഈ വര്‍ധനയെ ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായി, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ചേര്‍ക്കാനാകുന്ന നിയമാനുസൃത ക്രമമാണിതെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പിനുശേഷം നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞ 7.45 കോടി എന്നത് വോട്ടര്‍മാരുടെ മൊത്തം എണ്ണം മാത്രമാണെന്നും, അത്രയും പേര്‍ വോട്ട് ചെയ്തുവെന്നര്‍ത്ഥമില്ലെന്നും തെറ്റായ വ്യാഖ്യാനമാണ് വിവാദത്തിനിടയാക്കിയതെന്നും കമ്മീഷന്‍ പറഞ്ഞു.

Continue Reading

Trending