Connect with us

More

ജലീലിന്റെ നില പരുങ്ങലില്‍; എല്ലാ വാദങ്ങളും പൊളിയുന്നു

Published

on

 

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീല്‍ ഉന്നിയിച്ച വാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പൊളിയുന്നു. ഇതോടെ മന്ത്രിയുടെ നില പരുങ്ങലിലായി. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന മന്ത്രിയുടെ വാദമാണ് ഏറ്റവും അവസാനം പൊളിഞ്ഞത്. മന്ത്രിയുടെ വാദം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തന്നെ തള്ളി രംഗത്ത് വന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന് പത്രപരസ്യത്തിന് പോലും നല്‍കാന്‍ പണമില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

മന്ത്രിയുടെ ബന്ധുവിന്റെ യോഗ്യതയ്ക്ക് അംഗീകാരമില്ലെന്ന വിവരം കൂടി പുറത്തായതോടെ കെ ടി ജലീല്‍ കൂടുതല്‍ കുരുക്കിലായിരുന്നു. കെ ടി അദീപിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സര്‍വകലാശാലയുടെയും യോഗ്യതയില്ല. അണ്ണാമല സര്‍വകലാശാലയില്‍ നിന്നും വിദൂര വിദ്യാഭാസം വഴിയാണ് കെ ടി അദീപ് പിജിഡിബിഎ നേടിയത്. ഇതിന് കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുണ്ടെന്നായിരുന്നു കോര്‍പ്പറേഷന്‍ വാദിച്ചിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം പുറത്ത് വന്നതോടെ മന്ത്രിയുടെ ഇടപെടല്‍ സംശയത്തിന്റെ നിഴലായി.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജോലി തേടിയത് അദീപിന്റെ ത്യാഗമെന്ന മന്ത്രിയുടെ വാദം പെളിയുന്ന രേഖകളും നേരത്തെ പുറത്ത് വന്നിരിക്കുന്നു. 1,10,000 രൂപ ശമ്പളം വാങ്ങുന്നയാള്‍ 86,000 രൂപയ്ക്ക് ജോലിയെടുക്കാന്‍ വന്നത് ത്യാഗമായിട്ടാണ് മന്ത്രി വാഴ്ത്തിയത്. ഇത് വെറും തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടിരുന്നു.

മന്ത്രിയുടെ ഇതേ വാദം തന്നെയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബിനുള്ളത്. ഇരുവരും ആവര്‍ത്തിച്ചിരുന്നത് അദീപ് സ്ഥാനം ഏറ്റെടുത്തത് അലവന്‍സ് പോലും വേണ്ടെന്ന് വച്ചയായിരുന്നു. അലവന്‍സ് ചോദിച്ച് അദീപ് അപേക്ഷ നല്‍കിയത് ജോലി കിട്ടി ദിവസങ്ങള്‍ക്കുള്ളിലാണ്.

550 രൂപയാണ് പത്രം വാങ്ങാന്‍ അലവന്‍സായി ചോദിച്ചിരിക്കുന്നത്. 4250 രൂപ വാഹന അലവന്‍സ്, 3000 രൂപ ഫര്‍ണിച്ചര്‍ അലവന്‍സ് തുടങ്ങിയ വലിയ പട്ടികയാണ് അലവന്‍സ് ആവശ്യപ്പെട്ട് അദീപ് നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്

പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

Published

on

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.

ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.

സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Continue Reading

kerala

നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

Published

on

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.

 

Continue Reading

kerala

കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending