Connect with us

Video Stories

ജയരാജന്‍ ഒന്നാം നിരയില്‍ നിന്ന് രണ്ടാം നിരയിലേക്ക്

Published

on

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന്റെ സീറ്റ് ഒന്നാം നിരയില്‍ നിന്ന് രണ്ടാം നിരയിലേക്ക്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപത്ത് രണ്ടാമനായിട്ടായിരുന്നു ജയരാജന്റെ സ്ഥാനം. രണ്ടാം നിരയില്‍ എസ് ശര്‍മയുടെ ബഞ്ചിലാണ് ജയരാജന്‍ സീറ്റ് അനുവദിച്ചത്. മന്ത്രി എ.കെ ബാലന് ജയരാജന്റെ സീറ്റ് കിട്ടി.

ബാലന്‍ ഇരുന്ന ഒന്നാം നിരയിലെ സീറ്റ് രണ്ടാം നിരയിലിരുന്ന മന്ത്രി ജി.സുധാകരന് കിട്ടി.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വിഷയത്തെ ചൊല്ലി കഴിഞ്ഞ അഞ്ചാം തിയതി പിരിഞ്ഞ സഭ പൂജാ അവധിക്ക് ശേഷം ഇന്നലെയാണ് ചേര്‍ന്നത്. രാജിക്ക് ശേഷമുള്ള ജയരാജന്റെ ആദ്യനിയമസഭാദിനവും ശ്രദ്ധേയമായി. ചോദ്യോത്തരവേള തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പു തന്നെ അദ്ദേഹം സഭയിലെത്തി. നേരെ പുതിയ ഇരിപ്പിടത്തിലേക്ക്. ഇതിനിടെ കുശലാന്വേഷണവുമായെത്തിയ സഹപ്രവര്‍ത്തകരോട് സുസ്‌മേരവദനനായി മറുപടി നല്‍കി. മന്ത്രി എ.കെ ബാലനും ഇടയ്ക്ക് ഇ.പിയുടെ സമീപമെത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും

ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

Published

on

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെച്ച് പിടികൂടും. കോടനാട് അഭയാരണ്യത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് ആനയെ മാറ്റി പാര്‍പ്പിച്ച് ചികിത്സിക്കാനാണ് നീക്കം. അതേസമയം ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

നിലവിലെ ആരോഗ്യസ്ഥിതിയില്‍ വെടിവെക്കുന്നത് പ്രയാസമാണെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ദൗത്യവുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെ തീരുമാനം. ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആനയെ നിരീക്ഷിച്ചു.

കൂടിന്റെ അടക്കം ബല പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആനയെ കോടനാട്ടിലേക്ക് എത്തിക്കുന്നതിലുള്ള കാര്യത്തിന് തീരുമാനമാകുക. നാളെ രാവിലെ 7 മണിക്ക് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം വെറ്റിലപ്പാറ മലയാറ്റൂര്‍ പ്ലാന്റേഷന്‍ റോഡില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും പരിഗണനയിലാണ്.

ജനുവരിയിലായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം.

 

Continue Reading

india

അനാസ്ഥയുടെ വിലയായി 18 ജീവനുകള്‍

ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്‍ പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്‍പോലും പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Published

on

ഒന്നര നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന മഹാകുംഭമേളയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായിക്കരുതുന്ന വലിയൊരുവിഭാഗം ജനങ്ങള്‍ അതിവസിക്കുന്നൊരു രാജ്യത്ത്, അവരുടെ വിശ്വാസാചരങ്ങളെ സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഇടുങ്ങിയ ചിന്താഗതികളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച ഭരണകൂടങ്ങളുടെ ദുഷ്‌ചെയ്തികളുടെ അനന്തര ഫലമാണ് രാജ്യമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അമ്പതുകോടിയോളം ആളുകള്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി അറിയിച്ച പ്രസ്തുത ചടങ്ങിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മോദി യോഗി സര്‍ക്കാറുകള്‍ വലിയ അവകാശ വാദങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്നും ഇത്തവണ സുരക്ഷക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും കോടികളാണ് ഇതിനായി വകയിരുത്തിയിരിക്കുന്നതെന്നുമായിരുന്നു കുംഭമേള ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.പി ചീഫ് സെക്രട്ടറി പ്രസ്താവിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാറിന്റെ മുന്നൊരുക്കങ്ങള്‍ എത്രമാത്രം ദുര്‍ബലമായിരുന്നുവെന്നതിന്റെ തെളി വായിരുന്നു പ്രയാഗ്‌രാജില്‍ തിക്കിലും തിരക്കിലുംപെട്ടുണ്ടായ മരണങ്ങള്‍. ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതി നദിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ വിശിഷ്ട ദിനമായ മൗനി അമാവാസി ദിനത്തില്‍ പുണ്യ സ്‌നാനെത്തിയവരായിരുന്നു അന്ന് ദുരന്തത്തില്‍പെട്ടത്. ഡിസംബര്‍ 25 മുതല്‍ 30 വരെയുള്ള മൗനി അമാവാസി കാലത്ത് മാത്രം അഞ്ചു കോടി ഭക്തരെത്തുമെന്നതുള്‍പ്പെടെയു ളള കണക്കുകളെല്ലാം സര്‍ക്കാറിന്റെ കൈയ്യിലുണ്ടായിരിക്കുമ്പോഴാണ് വലിയ സുരക്ഷാ വീഴ്ച്ച അന്നു സംഭവിച്ചത്.

സാധാരണക്കാരുടെ ആചാരാനുഷ്ടാന കര്‍മങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ വി.ഐ.പികള്‍ക്ക് ഒരുക്കിയ വലിയ സന്നാഹങ്ങളായിരുന്നു ഈ ദുരന്തത്തിന് പ്രധാന കാരണമായി പറയപ്പെട്ടിരുന്നത്. സ്‌നാനത്തിനു വിശേഷപ്പെട്ട ആറു ദിവസങ്ങളിലും തീര്‍ഥാടകപ്രവാഹമുണ്ടാകുമെന്നതി നാല്‍ അന്ന് വി.ഐ.പികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്ന സര്‍ക്കാര്‍ ആ തീ രുമാനത്തില്‍ നിന്ന് പിന്നീട് പിറകോട്ടുപോകുകയായിരുന്നു. ത്രിവേണി സംഗമത്തിന് ശേഷം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പൊലീസ് ഇടപെടലുണ്ടായില്ലെന്നും ഒരു കൂട്ടം ആളുകള്‍ സ്‌നാനം നടത്തി തിരിച്ചുവരുമ്പോള്‍, അതിലേറെ ആളുകള്‍ അങ്ങോട്ടേക്കുള്ള യാത്രയി ലായിരുന്നുവെന്നും പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ഒരു വഴിതന്നെയാണ് ഉണ്ടായിരുന്നതെന്നുമുള്ള ഭക്തരുടെ സാക്ഷ്യപ്പെടുത്തല്‍ സര്‍ക്കാറിന്റെ വീഴ്ചകള്‍ക്കുള്ള വ്യക്തമായ തെളിവായി മാറിയിരുന്നു. ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്‍ പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്‍പോലും പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ ദുരന്തത്തില്‍ നിന്ന് മോദി യോഗി സര്‍ക്കാറുകള്‍ ഒരുപാഠവും പഠിക്കാന്‍ തയാറായില്ലെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലുണ്ടായ അപകടം. കുംഭമേളക്കായി പ്രയാഗ് രാജിലേക്ക് ട്രെയിന്‍ കയറാനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 18 പേരെയും ഗുരുതരമായി പരിക്കേറ്റ അനേകം പേരെയും അധികൃതര്‍ ദുരന്തങ്ങളിലേക്ക് തള്ളിവിടു കയായിരുന്നുവെന്ന് അവിടെയുണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രയാഗ് രാജിലേക്ക് ഒരു മണിക്കുറില്‍ മാത്രം 1500 ടിക്കറ്റുകളാണ് റെയില്‍വെ വിറ്റത്. പ്ലാറ്റ്‌ഫോമിലേക്കുള്ള നടപ്പാതയില്‍ മണിക്കുറുകള്‍ക്കു മുമ്പെയുണ്ടായ അഭൂതപൂര്‍വമായ തിരക്ക് ഒരു ദുരന്തത്തിന്റെ എല്ലാ സാധ്യതകളും മുന്‍കൂട്ടി പ്രകടമാക്കിയിട്ടും റെയില്‍വേ കൈയ്യുംകെട്ടിനോക്കിനില്‍ക്കുകയാണുണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള റെയില്‍വേ പൊ ലിസോ, ആര്‍.പി.എഫോ., ഡല്‍ഹി പൊലീസോ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്റലിജന്‍സ് മുന്നറിയിപ്പും അധികൃതര്‍ വകവെക്കുകയുണ്ടായില്ല.

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ പതിനാലാം പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രയാഗ്‌രാജ് എക്‌സ്പ്രസ് പുറപ്പെടാനിരിക്കെ പന്ത്രണ്ടും പതിമുന്നും പ്ലാറ്റ്‌ഫോമില്‍ നേരത്തെ എത്തേണ്ട ട്രെയിനുകള്‍ വൈകിയെത്തിയതോടെയാണ് രംഗം അനിയന്ത്രിതമായിത്തീര്‍ന്നത്. ഇതേ സമയത്തുതന്നെ പതി നാറാം പ്ലാറ്റ്‌ഫോമിലേക്ക് പ്രയാഗ്‌രാജ് സ്‌പെഷല്‍ ട്രെയിന്‍ എത്തുന്നതായി തെറ്റായ അനൗണ്‍സ്‌മെന്റും റെയില്‍വേ നല്‍കുകയുണ്ടായി. വിവിധ പ്ലാറ്റ്‌ഫോമുകളില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കായ ആളുകള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കാന്‍ തുടങ്ങിയതോടെയുണ്ടായ എല്ലാം കൈവിട്ടു പോവുകയായിരുന്നു. കുംഭമേളക്കിടെയു ണ്ടായതുപോലെ തന്നെ ഇവിടെയും ദുരന്തത്തിന്റെ വ്യാപ്തി ഒളിപ്പിച്ചുവെക്കാനാണ് റെയില്‍വേ മന്ത്രാലയം തയാറായത്. പരസ്പര വിരുദ്ധമായ വിശദീകരണങ്ങള്‍ കൊണ്ടിരുന്ന മന്ത്രാലയം മരണപ്പെട്ടവരുടെ കണക്കുകള്‍ പുറത്തുവിടാന്‍പോലും ആദ്യഘട്ടത്തില്‍ തയാറായില്ല. റെയില്‍വേ മന്ത്രിയാകട്ടേ ഒരു വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കാനുള്ള മര്യാദപോലും കാണിച്ചിട്ടല്ല. പതിവുപോലെ അന്വേഷണ കമ്മീഷനെ വെച്ച് തടിയൂരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ എന്തെങ്കിലും പശ്ചാത്താപമുണ്ടെങ്കില്‍ ആ പദവി വിട്ടൊഴിയാനുള്ള മര്യാദയെങ്കിലും അദ്ദേഹം പ്രകടിപ്പിക്കേ ണ്ടതുണ്ട്. അല്ലാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസഭ യില്‍നിന്നു പുറത്താക്കാനുള്ള ആര്‍ജ്ജവം പ്രധാനമന്ത്രി പ്രകടിപ്പിക്കണം.

Continue Reading

Video Stories

നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ സിപിഎം സംഘടന പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു

സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്.

Published

on

സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തതാണ് വിവാദമായിരിക്കുന്നത്. നിയന്ത്രണത്തിലുള്ള എകെജി പഠനഗവേഷണകേന്ദ്രം, പാട്യം ഗോപാലന്‍ ഗവേഷണകേന്ദ്രം എന്നിവയുടെ ബാനറില്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന്‍റെ ഭാഗമായാണ് മോണിംഗ് വാക്ക് സംഘടിപ്പിച്ചത്.

തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്നു ഫണ്ട് തട്ടിയെടുക്കാനുള്ള സിപിഎം പരിപാടിക്ക് ജില്ലാ കലക്ടര്‍ കൂട്ടുനില്‍ക്കുന്നതായി കണ്ണൂർ ഡിസിസി പ്രസിഡൻ്റ്  മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്.

എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണെന്നും മാർട്ടിൻ ജോർജ്ജ് കുറ്റപ്പെടുത്തി.

“സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത മോര്‍ണിംഗ് വോക്ക് ഫ്‌ളാഗ് ഓഫ് ചെയ്തതിലൂടെ ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ രാഷ്ട്രീയവിധേയത്വം തെളിയിച്ചിരിക്കുകയാണ്. എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തില്‍ ആരോപണവിധേയനായ കളക്ടര്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ സിപിഎമ്മിനു വിടുപണി ചെയ്യുകയാണ്” മാർട്ടിൻ ജോർജ്ജ് പറഞ്ഞു . കളക്ടർ രാഷ്ട്രീയ ചായ്‌വോടുകൂടി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്ന് മാർട്ടിൻ ജോർജ്ജ് പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

Trending