Connect with us

Video Stories

വങ്കത്തരം കൊടുത്ത് ഇരന്നുവാങ്ങിയ അടി

Published

on

‘എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന ഭാഷയാണ് നമ്മുടെ പിണറായിസര്‍ക്കാരിന് എല്ലാം കൊണ്ടും യോജിക്കുന്നതെന്നുതോന്നുന്നു. മുള്ളുകൊണ്ടെടുക്കാവുന്നത് തൂമ്പകൊണ്ടെടുക്കുകയാണ് ഓരോ നടപടിയിലൂടെയും സംസ്ഥാനത്തെ ഇടതുപക്ഷസര്‍ക്കാര്‍. സംസ്ഥാനപൊലീസ് മേധാവിയെ പുനര്‍നിയമിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതിയോട് വിധിയില്‍ വ്യക്തതതേടിചെന്ന സര്‍ക്കാര്‍ സ്വയം വടികൊടുത്ത് അടി വാങ്ങിയിരിക്കുന്നു. സി.പി.എം നേതാക്കളെ കൊലക്കേസില്‍ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായി എടുത്തുമാറ്റിയ സംസ്ഥാന പൊലീസ്‌മേധാവി ടി.പി സെന്‍കുമാറിന്റെ കസേര തിരിച്ചുകൊടുക്കാതിരിക്കാന്‍ കാട്ടിക്കൂട്ടിയ എല്ലാ വങ്കത്തരങ്ങളും സുപ്രീംകോടതിയുടെയും നീതിന്യായവ്യവസ്ഥയുടെയും സര്‍വോപരി ജനങ്ങളുടെയും മുന്നില്‍ പരിഹാസ്യമാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ വിധി അനുസരിക്കാന്‍ സര്‍വഥാ ബാധ്യസ്ഥമായ ഭരണകൂടം മൗനംപാലിച്ചും അഴകൊഴമ്പന്‍ ന്യായവാദങ്ങള്‍ നിരത്തിയുമൊക്കെ ജനങ്ങളെയും നീതിപീഠത്തെയും പറ്റിക്കാന്‍ നോക്കിയതിനുള്ള ശിക്ഷയാണ് സുപ്രീകോടതിയുടെ ഇന്നലത്തെ വിധി. ഉത്തരവ് വന്ന് പതിനൊന്നാം ദിവസവും അത് നടപ്പാക്കാതെ താന്‍ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്നും പറഞ്ഞിരുന്ന സര്‍ക്കാരിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്നറിയാമെന്ന കോടതിയുടെ താക്കീത് കടുത്തനടപടിയിലേക്കാണ് കോടതി നീങ്ങുന്നതെന്നതിന്റെ സൂചനയാണ്.

സുപ്രീംകോടതിയുടെ വിധി രാജ്യത്ത് അന്തിമമാണെന്ന് അറിയാത്തവരാവില്ല കമ്യൂണിസ്റ്റുകാരും കേരളം ഭരിക്കുന്നവരും. 2017 ഏപ്രില്‍ 24ന് സുപ്രീംകോടതി സെന്‍കുമാറിന് അനുകൂലമായി പുറപ്പെടുവിച്ച വിധി അനുസരിക്കാതിരിക്കാന്‍ എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയത്. ജനാധിപത്യത്തെയും നീതിവ്യവസ്ഥിതിയെയും നിയമത്തെയും കുറിച്ച് പെരുമ്പറ കൊട്ടാറുള്ളവര്‍ തങ്ങളുടെ അഹങ്കാരം തലയില്‍ നിന്ന് ഇറക്കിവെക്കുന്നത് നാണക്കേടാകുമെന്ന ദുരഭിമാനവുമായി ദിവസങ്ങളാണ് തള്ളിനീക്കിയത്. ഭരണത്തലവന്റെ അഭീഷ്ടത്തിനായി സുപ്രീംകോടതിയുടെ വിധിയെപോലും ധിക്കരിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാര്‍ കാണിച്ചത്. കോടതിവിധി നടപ്പാക്കേണ്ടിവരുമെന്ന് അറിഞ്ഞിട്ടും ജനങ്ങളുടെ നികുതിപ്പണമെടുത്ത് വീണ്ടും കോടതിയില്‍ പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുള്ള കരണത്തടിയായിരുന്നു വ്യക്തത തേടിയുള്ള വിധി തള്ളിയതും ഇരുപത്തയ്യായിരം രൂപ കോടതിച്ചെലവിലേക്ക് കെട്ടിവെക്കാനുള്ള കല്‍പനയും. കോടതിയലക്ഷ്യക്കേസ് ചൊവ്വാഴ്ച എടുക്കാനിരിക്കുകയുമാണ്.
രണ്ടുമാസം മാത്രം സര്‍വീസ് ബാക്കിയുള്ള പൊലീസ് മേധാവിയെ തിരിച്ചുനിയമിക്കണമെന്ന വിധി വായിക്കുന്ന ഏത് കൊച്ചുകുട്ടിക്കും അത് നടപ്പാക്കുകയെന്നതല്ലാതെ ഒരുതരത്തിലുള്ള അവ്യക്തതക്കും അതിലിടമുണ്ടായിരുന്നില്ലെന്ന് മനസ്സിലാകും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉപദേശകവൃന്ദം കോടതിയിലേക്ക് പോകാനാണ് ഉപദേശിച്ചത് എന്നത് സര്‍ക്കാരിന്റെ പണം തങ്ങളുടെ ഇംഗിതത്തിനുവേണ്ടി ദുരുപയോഗിക്കുകയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. യഥാര്‍ഥത്തില്‍ പിഴത്തുക കെട്ടിവെക്കേണ്ടത് സര്‍ക്കാരിലെ ഇതിനുത്തരവാദിത്തപ്പെട്ട ആളുകളുടെ പോക്കറ്റില്‍ നിന്നാകണം.
2016 മെയ് 25ന് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പൊലീസ് മേധാവിയെ മാറ്റുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രി ആദ്യംതന്നെ സ്വീകരിച്ചത്. സാധാരണഗതിയില്‍ ഏതുസര്‍ക്കാരും ചെയ്യാന്‍ മടിക്കുന്ന ഒന്ന്്. പ്രകാശ്‌സിംഗ് കേസില്‍ രണ്ടുവര്‍ഷത്തേക്കോ വിരമിക്കുന്നതുവരെയോ പൊലീസ്‌മേധാവിയെ തസ്തികയില്‍ തുടരാനനുവദിക്കണമെന്ന് നിര്‍ദേശമുണ്ടായിരിക്കെയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഈ നടപടി. എന്നാല്‍ മുന്‍ഇടതുസര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന കേരളപൊലീസ് നിയമത്തിലെ വകുപ്പ് ദുരുപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് അനിഷ്ടകരമായി പ്രവര്‍ത്തിച്ചു എന്നു കുറ്റപ്പെടുത്തിയായിരുന്നു സെന്‍കുമാറിന്റെ സ്ഥാനമാറ്റം. ഇതിനായി പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നിവയുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ഫയലുണ്ടാക്കുകയായിരുന്നു ചീഫ്‌സെക്രട്ടറിയുടെ അറിവോടെ സര്‍ക്കാര്‍ . പകരം നിയമിക്കപ്പെട്ട ലോക്‌നാഥ് ബെഹ്്‌റയുടെ കീഴില്‍ സംസ്ഥാനത്ത് പൊലീസ് സേനയുടെ വീഴ്ചകളുടെ പരമ്പര തന്നെയായിരുന്നു കഴിഞ്ഞ പതിനൊന്നുമാസവും അരങ്ങേറിയത്. ഇക്കാര്യം മഹിജയെന്ന വീട്ടമ്മയെ റോഡിലൂടെ വലിച്ചിഴച്ച സംഭവം ചൂണ്ടിക്കാട്ടി സുപ്രീംകോടതി തന്നെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
സാധാരണഗതിയില്‍ സര്‍ക്കാരുകള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പകരം കിട്ടിയ പദവിയുമായി കഴിഞ്ഞുകൂടുക എന്ന നയമാകും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുക എന്നിരിക്കെ വൈരനിര്യാതനബുദ്ധിയോടെയുള്ള സര്‍ക്കാരിലെ ഉന്നതരുടെ പെരുമാറ്റം ടി.പി സെന്‍കുമാറിനെപോലെ മികച്ച ട്രാക്ക് റെക്കോര്‍ഡുളളയാള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിലും കേരളഹൈക്കോടതിയിലും സെന്‍കുമാര്‍ നടത്തിയ നിയമനടപടികള്‍ പരാജയപ്പെട്ടത് മതിയായ ഫയലുകള്‍ ലഭിക്കാത്തതുമൂലമായിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രണ്ട് ഫയലുകള്‍ സ്ഥലം മാറ്റത്തിനുവേണ്ടി കൃത്രിമമായി എഴുതിയുണ്ടാക്കിയെന്ന് പിന്നീട് കണ്ടെത്തുകയും അവ സുപ്രീം കോടതിയിലെ അപ്പീലില്‍ ഹാജരാക്കുകയുമായിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൊട്ടിഘോഷിച്ച് നിയമിച്ച വിജിലന്‍സ് തലവന്‍ ഇപ്പോള്‍ നീണ്ട അവധിയിലാണ്. ഇദ്ദേഹത്തിന്റെ നടപടികള്‍ വ്യക്തിപരമാണെന്ന് ഹൈക്കോടതി പലതവണ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതടക്കം പലവിഷയത്തിലായി സര്‍ക്കാരിനെതിരെ ഒരു ഡസനോളം എതിര്‍വിധികളാണ് കോടതികളില്‍ നിന്ന് നേരിടേണ്ടിവന്നത്. പൊലീസിന് വീഴ്ച പറ്റിയെന്നു തുറന്നുസമ്മതിച്ച് അതിന് കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുക വഴി പദവിയുടെ അന്തസ്സ് കുറയ്ക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മൂന്നാറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസിന്റെ സഹായത്തോടെ റവന്യൂവകുപ്പ് നടത്തിയ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി താനറിഞ്ഞില്ലെന്ന് പറഞ്ഞ് വിലപിച്ച ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സ്വന്തം കഴിവുകേടാണ് വെളിപ്പെടുത്തിയത്. കമ്യൂണിസം പോലുള്ളൊരു പാര്‍ട്ടിക്കുള്ളില്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഏകാധിപത്യശൈലിയല്ല ജനാധിപത്യഭരണകൂടങ്ങളുടെ കാര്യത്തിലെന്ന് ആ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഓര്‍ക്കാതെ പോയതാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ. ഏകാധിപത്യശൈലിക്കും ഇടുങ്ങിയ കക്ഷിമാല്‍സര്യങ്ങള്‍ക്കും ഉപയോഗിക്കേണ്ടതല്ല ഭരണമെന്ന് വിളിച്ചുപറയുകയാണ് ഈ വിധി. മുസ്്‌ലിമെന്ന പേരില്‍ ഡി.ജി.പിയെ മാറ്റിയ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കൂടിയുള്ള താക്കീതാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending