Connect with us

gulf

നൂറ്റാണ്ടുകളായി തുടരുന്ന അറബ് ബന്ധം കേരളത്തിന് അഭിമാനം: സാദിഖലി തങ്ങള്‍

അല്‍ഐന്‍: നൂറ്റാണ്ടുകളായി തുടരുന്ന അറബ് രാജ്യങ്ങളുമായുള്ള ബന്ധം കേരളത്തിന് അഭിമാനകരമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

Published

on

റസാഖ് ഒരുമനയൂര്‍

അല്‍ഐന്‍: നൂറ്റാണ്ടുകളായി തുടരുന്ന അറബ് രാജ്യങ്ങളുമായുള്ള ബന്ധം കേരളത്തിന് അഭിമാനകരമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അല്‍ഐന്‍ കെഎംസിസി ഒരുക്കിയ സ്നേഹ-സൗഹൃദ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന ഭൂമിയെന്ന നിലയില്‍ അറബ് രാജ്യങ്ങളുമായുള്ള വിശിഷ്യാ യുഎഇയുമായുള്ള ബന്ധം പരമപ്രധാനമാണ്. പെറ്റമ്മനാടിനേക്കാള്‍ കൂടുതല്‍കാലം പോറ്റമ്മനാട്ടില്‍ ജീവിക്കുന്നവരാണ് പ്രവാസികള്‍. അവരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് എന്നും കേരളീയ ജീവിതനിലവാരത്തിലും സാമ്പത്തികചുറ്റുപാടുകളിലും മാറ്റങ്ങളുണ്ടാക്കിയത്. അവസരം നല്‍കിയ അറബ് ഭരണാധികാരികളോടുള്ള കടപ്പാട് വിസ്മരിക്കാനാവാത്തതാണെന്ന് തങ്ങള്‍ പറഞ്ഞു.

സമൂഹത്തിലും സമുദായത്തിലും കുടുംബങ്ങളിലുമെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്ന അകല്‍ച്ചയും ഭിന്നസ്വരവും മനസ്സുതുറന്നു ഒന്നിച്ചിരുന്നാല്‍ ഇല്ലാതാവുന്നതേയുള്ളു. പരസ്പര വിശ്വാസവും ആത്മാര്‍ത്ഥതയും കൂടിച്ചേരുന്നതോടെ സമൂഹത്തിന് നന്മയുടെ പൂങ്കാവനം തുറക്കാനാവുമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ആരുവിളിച്ചാലാണ് അവര്‍ വരികയെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് വിളിച്ചാല്‍ ആരും വരുമെന്ന് സര്‍വ്വരെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ് കേരളത്തില്‍ സൗഹൃദയാത്രയില്‍ മതേതരവിശ്വാസികളായ എല്ലാവിഭാഗം ജനങ്ങളും എത്തിച്ചേര്‍ന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. കൂടിയിരിക്കാനും കൂടിച്ചേരലുകള്‍ക്കും മുസ്ലിംലീഗ് എന്നും മുന്നിലുണ്ടാകും. സ്നേഹവും സൗഹാര്‍ദ്ദവും ലക്ഷ്യമാക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സുഹൈല്‍ ഹുദവി ഖിറാഅത്ത് നടത്തി. അല്‍ ഐന്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ബാ അലവി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് വി.പി. പൂക്കോയ തങ്ങള്‍ ബാ അലവി ഉല്‍ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

മുന്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.കെ.അന്‍വര്‍ നഹ, വര്‍ക്കിംഗ് പ്രസിഡണ്ട് യു.അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടം, അല്‍എന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് മുബാറക് മുസ്തഫ, ജനറല്‍ സിക്രട്ടറി മണികണ്ഠന്‍, അല്‍ഐന്‍ സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടറി ഇ.കെ.മൊയ്തീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

നാലുപതിറ്റാണ്ടുകാലമായി കെഎംസിസിയില്‍ നിസ്തുല സേവനമനുഷ്ടിക്കുന്ന നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷ്റഫ് പള്ളിക്കണ്ടത്തെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. വാണിജ്യ-വ്യവസായ-വിഭ്യാഭ്യാസ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന പ്രമുഖരെ പുരസ്‌കാരം നല്‍കി ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഹാഷിം കോയ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ തസ്വീര്‍ ശിവപുരം നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ നേതാക്കള്‍ സന്നിഹിതരായിരുന്നു.

 

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending