Connect with us

Sports

പൊളി എളുപ്പമാവില്ല ശക്തമായ പ്രതിഷേധം

Published

on

 

കോഴിക്കോട്:കൊച്ചി നെഹ്‌റു സ്‌റ്റേഡിയം ക്രിക്കറ്റിന് വേണ്ടി കുത്തിപ്പൊളിക്കരുതെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നവംബറില്‍ പ്രഖ്യാപിച്ച ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിനായി കലൂരിലെ നെഹ്‌റു സ്‌റ്റേഡിയം അനുവദിക്കുന്നതിനെതിരെ ഫുട്‌ബോള്‍ താരങ്ങളും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും സജീവമായി രംഗത്ത് വന്നതോടെ സര്‍ക്കാരും ഇടപ്പെട്ടു. പരസ്പര ചര്‍ച്ചകളിലുടെ പ്രശ്‌നം പരിഹരിക്കണമെന്ന് കായികമന്ത്രി ഏ.സി മൊയ്തീന്‍ ആവശ്യപ്പെട്ടു. നെഹ്‌റു സ്‌റ്റേഡിയത്തെ സംരക്ഷിക്കുന്നതിനായി ഫുട്‌ബോള്‍ സമൂഹം ഒന്നടങ്കം രംഗത്ത് വന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളായ ഇയാന്‍ ഹ്യൂം, സി.കെ വിനീത് എന്നിവരെ കൂടാതെ മുന്‍കാല താരങ്ങളായ ഐ.എം വിജയന്‍, സി.വി പാപ്പച്ചന്‍, യു.ഷറഫലി, ജോ പോള്‍ അഞ്ചേരി തുടങ്ങിയവരും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം, സ്‌റ്റേഡിയത്തിന്റെ ഉടമകളായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെലപ്പ്‌മെന്‍ഡ് അതോരിറ്റിയും കേരളാ ക്രിക്കറ്റ് അസോസിയേഷനും കേരളാ ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു ക്രിക്കറ്റ് മല്‍സരം കൊച്ചിയില്‍ നടത്താന്‍ ധാരണയായത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടിമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് നെഹ്‌റു സ്‌റ്റേഡിയം. നവംബര്‍ ഒന്നിനാണ് ക്രിക്കറ്റ് മല്‍സരം വരുന്നത്. ഇതേ മാസം തന്നെ ഐ.എസ്.എല്‍ അഞ്ചാം പതിപ്പും ആരംഭിക്കുന്നതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന് മൈതാനമില്ലാത്ത അവസ്ഥ സംജാതമാവും. ക്രിക്കറ്റ് നടത്തുമ്പോള്‍ പിച്ച് നിര്‍മ്മിക്കണം. പിച്ച് നിര്‍മ്മിക്കണമെങ്കില്‍ ഗ്രൗണ്ട് കുത്തിപ്പൊളിക്കണം. ഫിഫ അണ്ടര്‍ 17 ഫുട്‌ബോളിന് വേണ്ടി ഒരുക്കിയ മൈതാനത്തെ ടര്‍ഫ് ഉന്നത നിലാവരമുളളതാണ്. ഇതാണ് പൊളിക്കാനായി ഒരുങ്ങുന്നത്. ക്രിക്കറ്റിനായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമുള്ളപ്പോള്‍ എന്തിനാണ് കൊച്ചിയിലെ മൈതാനം കുത്തിപ്പൊളിക്കുന്നതെന്നാണ് ഐ.എം വിജയന്റെ ചോദ്യം. ഫുട്‌ബോള്‍ വീണ്ടും ജനമനസ്സുകളില്‍ ഇടം നേടുമ്പോള്‍ എന്തിനാണ് ഈ ദ്രോഹമെന്ന് സി.വി പാപ്പച്ചന്‍ ചോദിക്കുന്നു. ലോകം അംഗീകരിച്ച വേദിയെ ഇല്ലാതാക്കരുതെന്നാണ് കാനഡക്കാരനായ ഇയാന്‍ ഹ്യൂം പറഞ്ഞത്. പിച്ചിനായി മൈതാനം കുത്തിപ്പൊളിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സി.കെ വിനീതും പറയുന്നു.
കൊച്ചിയില്‍ വളര്‍ന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എസ്.ശ്രീശാന്തും പറയുന്നു കൊച്ചിയിലെ മൈതാനം കുത്തിപൊളിക്കരുതെന്ന്. കൊച്ചിയെ ഫുട്‌ബോള്‍ വേദിയായാണ് അറിയപ്പെടുന്നതെന്നും അത് നിലനിര്‍ത്തണമെന്നും അദ്ദേഹം പറയുമ്പോള്‍ ഇന്ന് നടക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷനും കേരളാ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും തമ്മിലുള്ള ചര്‍ച്ചയാണ് നിര്‍ണായകം.

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Trending